- ഈസ്റ്ററിന് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
- ഇന്ന് ഈസ്റ്റർ ‘ ലോകം ആനന്ദനിറവിൽ
- ഫ്രാന്‍സിസ് പാപ്പാ പെസഹായ്ക്ക് റോമിലെ തടവുകാരെ സന്ദര്‍ശിച്ചു
- പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖ വെള്ളി
- ഹിന്ദുക്കൾ വീടുകളിൽ ആയുധം കരുതണം; ബംഗാളിൽ കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി
- തെക്കൻ കുരിശുമല കാൽവരിയാക്കി ലക്ഷങ്ങൾ മലകയറി
- സ്നേഹത്തിൻ്റെ അപ്പം പങ്കുവെച്ച് കെ. സി. വൈ. എം കൊച്ചി രൂപത
- കേന്ദ്ര സർക്കാരിന് തിരിച്ചടി;വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം
Author: admin
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. അതിനിടെ രാവിലെ ഏഴ് മുതൽ പത്ത് വരെയുള്ള 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 21ന് രാവിലെ 08.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെയും തമിഴ്നാട് തീരത്ത് 21ന് രാവിലെ 02.30 വരെ 0.7 മുതല്‍ 1.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍…
മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ മുനമ്പം തീരജനത നടത്തുന്ന നിരാഹാര സമരം 99 -ാം ദിനത്തിലേക്ക്.98-ാം ദിനത്തിൽ സ്ത്രീകളടക്കം നിരവധിപേർ നിരാഹാരമിരുന്നു. ഭൂസംരക്ഷണ സമിതി ചെയർമാൻ സെബാസ്റ്റ്യൻ റോക്കി പാലക്കൽ സമരത്തിനിരുന്നവരെ പൊന്നാടയണിയിച്ച് നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതയിലെ ഫാ.സജി കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ വൈദികരും അമ്പതോളം വരുന്ന സെമിനാരി വിദ്യാർത്ഥികളും ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിച്ചേർന്നു. മുനമ്പം തീരജനത അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നും മുനമ്പം ജനത്തിനൊപ്പം കോട്ടയം അതിരൂപത എപ്പോഴും ഉണ്ടായിരിക്കുമെന്നും ഫാ.സജി പ്രസ്താവിച്ചു.
തിരുവനന്തപുരം :കാമുകനെ വിഷം നല്‍കി കൊലപ്പെടുത്തിയ പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്. കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പോലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങി ഗ്രീഷ്മയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് ഗ്രീഷ്മ കുറ്റവാളിയെന്ന് വിധി പറഞ്ഞത്. ഗൂഢാലോചന കേസില്‍ പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് രണ്ടാം പ്രതി സിന്ധുവിനെ വെറുതെ വിട്ടത്. തെളിവു നശിപ്പിക്കാന്‍ സഹായിച്ച ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നായരും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളാണ് നിര്‍ണായകമായത്.
ടെൽ അവീവ്: ഗാസയിലെ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാർ സമ്പൂർണ മന്ത്രിസഭാ യോഗം അംഗീകരിച്ചു. വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ശനിയാഴ്ച പുലർച്ചെ ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. വോട്ടെടുപ്പിലൂടെയാണ് 11 അംഗ മന്ത്രിസഭ കരാറിന് അംഗീകാരം നല്‍കിയത്. കരാര്‍ സമ്പൂര്‍ണ മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടു. 33 അംഗ സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഉടനുണ്ടാകും. അംഗീകാരം നല്‍കിയാല്‍ വെടിനിര്‍ത്തല്‍ ഞായറാഴ്ച നിലവില്‍ വരും. ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്നും നെതന്യാഹുവിന്റെ ഓഫിസ് പ്രസ്താവനയിലൂടെ അറിയിച്ചു.
കൊച്ചി: വരാപ്പുഴ അതിരൂപത കെഎൽസിഎ എറണാകുളം സെന്റ് ആൽബർട്സ് കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ആർച്ച് ബിഷപ്പ് ഡോ.ഡാനിയേൽ അച്ചാരുപറമ്പിൽ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് റുവാണ്ട ദേശീയ ഫുട്ബോൾ ടീമംഗം ഇയാട്ടുറിൻസ് ലൂസിഉദ്ഘാനം ചെയ്തു. കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിന് മുൻവശത്തുള്ള സെന്റ് ആൽബർട്സ് കോളേജിന്റെ ടർഫ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടന യോഗത്തിൽ കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷനായിരുന്നു. സെന്റ് ആൽബർട്സ് കോളേജ് ചെയർമാൻ റവ.ഡോ.ആന്റണി തോപ്പിൽ മുഖ്യാതിഥിയായിരുന്നു. അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, ഡയറക്ടർ ഫാ മാർട്ടിൻ തൈപ്പറമ്പിൽ, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ,സെന്റ് ആൽബർട്സ് കോളേജ് അസി. മാനേജർ ഫാ.നിബിൻ കുര്യാക്കോസ്,ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവിആൻ്റി ടി.ജെ, കെആർഎൽസിസി മുൻ വൈസ് പ്രസിഡന്റ് ഷാജി ജോർജ്, കെസിവൈഎം അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്,പ്രോഗ്രാം കൺവീനർ നിക്സൺ വേണാട്ട്, ആർട്സ് ഫോറം കൺവീനർ ടി എ ആൽബിൻ,അതിരൂപത ട്രഷറർ എൻ.ജെ. പൗലോസ്,സെക്രട്ടറി സിബിജോയ്…
കൊച്ചി: കൊച്ചി നഗരത്തിൻ്റെ സാമൂഹീക സാംസ്ക്കാരിക മണ്ഡലങ്ങളിൽ തിളങ്ങി നിന്ന വ്യക്തിത്വമാണ് ഇ. എസ്. ജോസ് എന്ന് ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. വരാപ്പുഴ അതിരൂപതയുമായും കേരളസഭയുമായും അദ്ദേഹത്തിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. സാമൂഹിക രാഷ്ട്രീയ സാമുദായിക പ്രവർത്തനങ്ങളിൽ പലർക്കും ദിശാബോധം നൽകിയിട്ടുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻറെത് എന്ന് അനുശോചന കുറുപ്പിൽ ആർച്ച് ബിഷപ്പ് പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച ഇ എസ് ജോസ് നഗരത്തിൻ്റെ സാമൂഹീക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഹിന്ദി പ്രചാര സഭയുടെ കേരള ഘടകത്തിൻ്റെ ആദ്ധ്യക്ഷനും സ്പോർട്സ് കൗൺസിലിൻ്റെ വൈസ് ചെയർമാനുമായിരുന്നു. വ്യവസായ വാണിജ്യ മേഖലയിലെ സംഘടനകളുടെ സാരഥ്യവും അദ്ദേഹം വഹിച്ചിരുന്നു. 2015 ൽ കെആർഎൽസിസി പുരസ്കാരം അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു.സമുദായത്തിൻ്റെ വികസന കാര്യങ്ങളിൽ അദ്ദേഹം അതീവ താല്പര്യത്തോടെ പങ്കെടുത്തിരുന്ന അദ്ദേഹം കേരള ടൈംസിൻ്റെ ചെയർമാനായിരുന്നു.
മുനമ്പം :റവന്യൂഅവകാശങ്ങൾ സ്ഥാപിച്ചു കിട്ടുവാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം 98ആം ദിനത്തിലേക്ക് കടന്നു. 97ആം ദിനത്തിൽ സ്ത്രീകൾ അടക്കം 10 പേർ നിരാഹാര സമരത്തിൽ പങ്കെടുത്തു. ബി ജെ പി കോട്ടുവള്ളി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കോട്ടുവള്ളി രണ്ടാം വാർഡ് മെമ്പർ M S സതീഷ് സംസാരിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാജു മാടവന, ബിജെപിപഞ്ചായത്ത്‌യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് , സെക്രട്ടറി മുരളി കോവിലകത്ത്, ഇരുപതാം വാർഡ് മെമ്പർ സിന്ധു നാരായണൻ കുട്ടി തുടങ്ങിയവരും സമരപ്പന്തലിൽ എത്തിച്ചേർന്നു. JSS എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി വി കെ സുനിൽകുമാർ ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തി.
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ പുതിയ വികാരി ജനറലായി മോണ്‍.വിന്‍സെന്‍റ് കെ. പീറ്ററിനെ ബിഷപ്പ് ഡോ. വിന്‍സെന്‍റ് സാമുവല്‍ നിയമിച്ചു. കഴിഞ്ഞ തിങ്കളാഴ്ച 75-ാം ജന്‍മദിനാഘോഷങ്ങള്‍ക്കിടെ മോണ്‍. ജി ക്രിസ്തുദാസ് വികാരി ജനറല്‍ സ്ഥാനത്തു നിന്ന് വരമിച്ച ഒഴിവിലാണ് പുതിയ നിയമനം. ബിഷപ്പ് ഹൗസില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ നിയമന ഉത്തരവ് കൈമാറി.നിലവില്‍ കാട്ടാക്കട റീജിയന്‍ ശുശ്രൂഷ കോ ഓഡിനേറ്റര്‍, തെക്കന്‍ കുരിശുമല ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ നിര്‍വ്വഹിച്ച് വരികയായിരുന്നു. ഡോ.വിന്‍സെന്‍റ് കെ. പീറ്റര്‍. 14 വര്‍ഷത്തോളം സെന്‍റ് സേവ്യഴ്സ് സെമിനാരി റെക്ടറായി സേവനമനുഷ്ടിച്ചശേഷമാണ് തെക്കന്‍ കുരിശുമലയുടെ ഡയകറക്ടറായി ചുമതലയേല്‍ക്കുന്നത്. 1965 ല്‍ കൊച്ചുകുഞ്ഞ് – ശുശീല ദമ്പതികളുടെ മകനായി കിളിയൂരില്‍ ജനനം. വെളളറടക്ക് സമീപം കിളിയൂര്‍ ഉണ്ണിമിശിഖാ പള്ളി അംഗമായ മോണ്‍. വിന്‍സെന്‍റ് കെ പീറ്റര്‍ 1989 ലാണ് പൗരോഹിത്യം സ്വീകരിച്ചത്.
കൊച്ചി: കേരളത്തിൻ്റെ കടൽത്തീരത്തുനിന്നും ധാതുക്കൾ ഖനനം ചെയ്യാനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം കേരള തീരത്തിൻ്റെ പരിസ്ഥിതിയെ താറുമാറാക്കുമെന്നും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗം ഇല്ലാതാക്കുമെന്നും കെആർഎൽസിസി. നവംബർ 28 ന് പ്രസിദ്ധീകരിച്ച ടെണ്ടർ നടപടികളിൽ പതിമൂന്ന് മിനറൽ ബ്ലോക്കുകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ മൂന്നെണ്ണം കൊല്ലം തീരത്താണ്.242 ചതുരശ്ര കിലോമീറ്ററിൽ നിന്നും നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള മണലാണ് ഖനനം ചെയ്യുന്നത്. മുന്നൂറിലധികം മെട്രിക് ടൺ മണൽ നിഷേപമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2003 ൽ നിയമം ഭേദഗതി ചെയ്താണ് ഖനനത്തിനുള്ള അവകാശം കേന്ദ്ര സർക്കാർ കവർന്നെടുത്തത്, ചുരുക്കം ചില കോർപ്പറേറ്റ് കമ്പനികൾക്ക് ഗുണമെന്നതിനപ്പുറം ഇത് കേരളത്തിന് പ്രയോജനകരമാവില്ല. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി ഉപജീവനം നഷ്ടപ്പെടുത്തുന്നു വിനാശകരമായ തീരുമാനമാണിതെന്ന് കെആർഎൽസിസി വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ് വ്യക്തമാക്കി.
ഗാസ: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 21 കുട്ടികളും 25 സ്ത്രീകളും ഉള്‍പ്പെടെ 87 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം സുരക്ഷാ മന്ത്രിസഭാ യോഗം കരാറില്‍ വോട്ടെടുപ്പ് നടത്തും. ഗാസ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചാല്‍ നെതന്യാഹു സര്‍ക്കാരില്‍ നിന്ന് രാജിവയ്ക്കുമെന്ന് രണ്ട് തീവ്ര വലതുപക്ഷ മന്ത്രിമാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി രണ്ടാമത്തെ പൂര്‍ണ മന്ത്രിസഭാ യോഗം നടക്കുമെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് ഞായറാഴ്ച രാത്രി അവസാനിക്കുന്ന നിര്‍ബന്ധിത 24 മണിക്കൂര്‍ ഗ്രേസ് പിരീഡിനു ശേഷം മാത്രമേ കരാര്‍ അംഗീകരിക്കാന്‍ കഴിയൂ. അതിനാല്‍ പ്രതീക്ഷിച്ചതിലും വൈകിയാണ് പ്രാബല്യത്തില്‍ വരിക. വെടിനിര്‍ത്തലിന് മുന്നോടിയായി ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണം തുടരുകയാണ്. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലെ വീടിന് നേരെയുള്ള ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ നുസൈറത്ത് അഭയാര്‍ഥി ക്യാമ്പിലെ പലസ്തീനികളെ പാര്‍പ്പിച്ച കൂടാരങ്ങള്‍ക്ക് നേരെയും…
Subscribe to Updates
Get the latest creative news from FooBar about art, design and business.