- നോബൽ ജേതാവ് മരിയ കൊറീന മച്ചാദോയ്ക്ക്, ലിയോ പാപ്പ കൂടിക്കാഴ്ച അനുവദിച്ചു
- ബെനഡിക്ട് പാപ്പയുടെ നാമകരണ നടപടികൾക്ക് സാധ്യത: ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിൻ.
- അന്യായമായി വേട്ടയാടപ്പെട്ട കർദ്ദിനാൾ ജോർജ് പെൽ വിടവാങ്ങിയിട്ട് 3 വർഷം
- മനുഷ്യജീവൻ’ പകരം വയ്ക്കാനാവാത്ത സമ്പത്ത്-ഡോ. ആന്റണി വാലുങ്കൽ
- കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
- കെസിബിസി പ്രോലൈഫ് സമിതി ഗ്രാൻഡ് കോൺഫറൻസ് -പോസ്റ്റർ പ്രകാശനം ചെയ്തു
- കരുതലിന്റെ ‘സ്നേഹപ്പൊതി’യുമായി കെ.സി.വൈ.എം
- പിഎസ്എല്‍വി-സി62 പരാജയം
Author: admin
നെടുമങ്ങാട് :കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ) മൈലം(ഇറയാംകോട്) യൂണിറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഇടവക വികാരി ഫാ പ്രദീപ് ആന്റോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ. എൽ. സി. എ മുൻ നെയ്യാറ്റിൻകര രൂപത വൈസ് പ്രസിഡന്റ് എസ്. ആർ. സന്തോഷ്, നെടുമങ്ങാട് സോണൽ പ്രസിഡന്റ് അരുൺഎ. ജി,യൂണിറ്റ് എക്സിക്യൂട്ടീവ് ഭാരവാഹികളായ അനിത തോമസ്, മായമോൾ, അപർണ,ജയരാജ് വിൽഫ്രഡ്, എസ്. ആർ രാജേഷ്, ലിജി റോബിൻ എന്നിവർ നേതൃത്വം നൽകി. എല്ലാമാസവും നാലാമത്തെ ഞായർ മെഡിക്കൽ ക്യാമ്പ് ഉണ്ടാവുമെന്ന് യൂണിറ്റ് പ്രസിഡന്റ് റോബിൻ ഫ്രാൻസിസ് അറിയിച്ചു.
കൊച്ചി: തൊഴിലാളികളുടെ മൗലികാവകാശങ്ങളെ വിലമതിക്കാത്തതും തൊഴിലാളികളെ ചൂഷണത്തിന് വിധേയമാക്കുന്നതുമാണ് രാജ്യത്ത് നടപ്പിലാക്കുന്ന തൊഴിൽ നിയമ സംഹിതകളെന്ന് അൺ ഓർഗനൈസ്‌ഡ്. ട്രേഡ് യൂണിയൻ അലൈൻസ് (യു ടി എ ). രാജ്യത്ത് ശക്തമാകുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉല്പ്പന്നമാണിവ. തൊഴിലാളിളെ ചൂഷണ വിമുക്തവും അവകാശങ്ങളുടെ സംരക്ഷണവും ആയിരുന്നു തൊഴിൽ നിയമങ്ങളുടെ പ്രധാന ലക്ഷ്യമായിരുന്നു. ഇതിന് കടക വിരുദ്ധമായി മാറുകയാണ് പുതിയ തൊഴിൽ സംഹിതകൾ. തൊഴിലാളികളുടെ സംഘടിക്കുന്നതിനുള്ള അവകാശങ്ങളെ പരിമിതപ്പെടുത്തുന്ന നിയമം സംസ്ഥാന തലത്തിൽ വ്യത്യസ്ഥമായ വ്യവസ്ഥകൾ തൊഴിലാളികളുടെ സംരക്ഷണത്തിൽ ഭിന്നത രൂപപ്പെടുത്തുമെന്ന് ചെയർമാൻ ജോസഫ് ജുഡ്, കൺവീനർ ബാബു തണ്ണിക്കോട് എന്നിവർ അഭിപ്രായപ്പെട്ടു. രാജ്യത്തെ തൊഴിലാളികളിൽ 93 ശതമാനം വരുന്ന അസംഘടിത തൊഴിലാളികളെ സാമൂഹ്യ സുരക്ഷയുടെ പരിധിയിലാക്കുമ്പോഴും ഇതിന്റെ നടത്തിപ്പിലും ആവശ്യമായ ധനസഹായ സംവിധാനങ്ങളെക്കുറിച്ച് വ്യക്തതയില്ല. സർക്കാർ പുറപ്പെടുവിച്ചിരുന്ന തൊഴിൽ നയത്തിന്റെ കരടു രേഖയിലും ഇത് സംബന്ധിച്ച അവ്യക്തത നിലനിന്നിരുന്നു. വ്യവസായിക ബന്ധ സംഹിത പ്രകാരം മൂന്നുറ് തൊഴിലാളികളുള്ള സ്ഥാപനങ്ങൾ സർക്കാർ അനുമതിയില്ലാതെ അവസാനിപ്പിക്കാൻ…
കട്ടക്ക്-ഭുവനേശ്വർ (ഇന്ത്യ) മെത്രാപ്പോലീത്തൻ അതിരൂപതയുടെ സഹായ മെത്രാനായി, മോൺസിഞ്ഞോർ രബീന്ദ്ര കുമാർ രണസിംഗിനെ, നവംബർ മാസം ഇരുപത്തിരണ്ടാം തീയതി, ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.
ഗോവ, ഗൈച്ചോ സായിബ് എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളിന്റെ മഹത്തായ ആഘോഷത്തിനായി ഗോവ ഒരുങ്ങുന്നു, ഡിസംബർ 3 ന് ഓൾഡ് ഗോവയിൽ തിരുനാൾ ആചരിക്കും
ഡിസംബർ 7 ലത്തീൻ സഭയുടെ നയ രൂപീകരണ് ഏകോപനസമിതിയായ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ നേതൃത്വത്തിൽ, ലത്തീൻ കത്തോലിക്കാദിനമായി സാഘോഷം കൊണ്ടാടുന്നു.
തിരുവനന്തപുരം: എസ് ഐ ആർ എന്യൂമറേഷൻ ഫോം സ്വീകരിക്കുന്നതിന് തിടുക്കം കാട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. രത്തൻ യു. ഖേൽക്കര്‍. എസ്ഐആറിനെതിരായ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണിത് . എസ്ഐആറിനെതിരായ ഹര്‍ജി ബുധനാഴ്ചയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തെ തിടുക്കപ്പെട്ടുള്ള എസ്ഐആര്‍ മാറ്റണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും സുപ്രീംകോടതിയിലെത്തിയത് .ജില്ലകളിലെ സാഹചര്യം അനുസരിച്ച് ടാര്‍ജറ്റ് ജില്ലാ കളക്ടര്‍മാര്‍ തീരുമാനിക്കും. കണ്ടെത്താനാകാത്ത വോട്ടര്‍മാരുടെ എണ്ണം ഇനിയും കൂടുമെന്നും തിരുവനന്തപുരത്ത് ഫോം സ്വീകരിക്കാനുള്ള ക്യാമ്പുകൾ സന്ദര്‍ശിച്ച ശേഷം ഡോ. രത്തൻ യു. ഖേൽക്കര്‍ പറഞ്ഞു. സമയക്രമം മാറ്റിയില്ലെങ്കിൽ ഒരുപാടുപേര് പട്ടികയ്ക്ക് പുറത്താകുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു . പൗരത്വം വച്ചാണ് കമ്മീഷൻ കളിക്കുന്നതെന്ന് മുസ്ലീം ലീഗും വിമർശമുന്നയിച്ചിട്ടുണ്ട് . എന്നാല്‍ രാഷ്ട്രീയ താത്പര്യം വച്ചാണ് എസ്ഐആറിനെ എതിര്‍ക്കുന്നതെന്നും സര്‍വീസ് സംഘടനകളെ ഉപയോഗിച്ച് എസ്ഐആറിനെ അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നുമാണ് ബിജെപിയുടെ ആരോപണം .
വത്തിക്കാൻ : ദേശീയ കത്തോലിക്കാ യുവജന സമ്മേളനത്തിൽ അമേരിക്കയിലെ ഇന്ത്യാനാപൊളിസിലെ ലൂക്കാസ് ഓയിൽ സ്റ്റേഡിയത്തിൽ ഒത്തുകൂടിയ ഏകദേശം 15,000 യുവാക്കളുമായി, ലിയോ പതിനാലാമൻ പാപ്പാ വീഡിയോകോൺഫറൻസ് വഴിയായി സംവദിച്ചു. വിവിധ വിഷയങ്ങളിന്മേൽ യുവാക്കൾ ഉന്നയിച്ച ചോദ്യങ്ങൾക്കും, സംശയങ്ങൾക്കും പാപ്പാ മറുപടി നൽകി. നാം പാപാവസ്ഥയിൽ ആണെന്ന് തോന്നുമ്പോൾ, ദൈവത്തിന്റെ കരുണ സ്വീകരിക്കുവാൻ നമുക്ക് ബുദ്ധിമുട്ടു തോന്നുന്നുവെന്ന സംശയത്തിന്, നാം ദൈവത്തോട് കരുണ യാചിക്കുമ്പോഴെല്ലാം അവൻ നമ്മോട് ക്ഷമിക്കുന്നുവെന്നു പാപ്പാ എടുത്തു പറഞ്ഞു. കരുണ ചോദിക്കുന്നതിൽ നമുക്ക് മടുപ്പുതോന്നിയാലും, ക്ഷമിക്കുവാൻ കർത്താവിനു ഒരിക്കലും മടുപ്പ് തോന്നുകയില്ലെന്നും പാപ്പാ ഓർമ്മപ്പെടുത്തി.അനുരഞ്ജനത്തിന്റെ കൂദാശയിൽ നാം ഈ കരുണ ഒരു പ്രത്യേക രീതിയിൽ അനുഭവിക്കുന്നുവെന്നും, പുരോഹിതനിലൂടെ യേശു നമ്മെ കണ്ടുമുട്ടുന്നുവെന്നും പാപ്പാ പറഞ്ഞു. നാം സത്യസന്ധമായി നമ്മുടെ പാപങ്ങൾ ഏറ്റുപറയുകയും പ്രായശ്ചിത്തം സ്വീകരിക്കുകയും ചെയ്യുമ്പോൾ, പുരോഹിതൻ പാപമോചനം നൽകുന്നുവെന്നും, അതുവഴിയായി നാം ക്ഷമ സ്വീകരിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. ആകുലത നിറഞ്ഞ ജീവിതത്തിന്റെ നിമിഷങ്ങളിൽ, ദൈവം കൂടെയുണ്ടാകുമോ എന്ന…
മേഘ്പാൽ: ഒഡീഷയിലെ മേഘ്പാലിലുള്ള സെന്റ് തെരേസ ഓഫ് ചൈൽഡ് ജീസസ് പള്ളിയിലെ ഇടവക വികാരി ഫാ. പോൾ അടപ്പൂർ, തന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ കാലഘട്ടത്തിൽ തന്നോടൊപ്പം നിന്ന പിന്തുണയ്ക്കുന്നവർക്കും അഭ്യുദയകാംക്ഷികൾക്കും വ്യക്തിപരമായ നന്ദി രേഖപ്പെടുത്തി.ഒരു അപകടത്തിനും തുടർന്നുള്ള കസ്റ്റഡി കാലയളവിനും ശേഷം, തനിക്ക് ലഭിച്ച അമിതമായ പിന്തുണ ഭയം, ആശയക്കുഴപ്പം, ദുരിതം എന്നിവയാൽ അടയാളപ്പെടുത്തിയ സമയത്ത് തന്റെ “വെളിച്ചവും ശക്തിയും” ആയി മാറിയെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന് തൊട്ടുപിന്നാലെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും സഹായവും ഉറപ്പും നൽകി തന്റെ ചുറ്റും ഒത്തുകൂടിയതെങ്ങനെയെന്ന് ഫാ. അടപ്പൂർ വിവരിച്ചു. സമയോചിതവും ഉദാരവുമായ സാമ്പത്തിക സഹായം, വൈകാരിക പിന്തുണ, ഏറ്റവും ആവശ്യമുള്ളപ്പോൾ അചഞ്ചലമായ സാന്നിധ്യം എന്നിവയ്ക്ക് സുമിത് അഗർവാളിനും പോളിക്കും കുടുംബത്തിനും അദ്ദേഹം പ്രത്യേക നന്ദി പറഞ്ഞു. തന്റെ കസ്റ്റഡിയിലുടനീളം സന്ദർശനങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ, പ്രാർത്ഥനകൾ എന്നിവയാൽ തന്നെ പിന്തുണച്ച വ്യക്തികളെ അദ്ദേഹം അനുസ്മരിച്ചു . അവരിൽ ഫാ. നബിൻ കെർക്കെറ്റ, ഫാ. ദിലീപ് ഡങ്ഡങ്, ഫാ.…
അന്യായമായി കിഴക്കൻ യൂറോപ്യന്‍ രാജ്യമായ ബെലാറസിൽ തടവിലാക്കിയിരുന്ന രണ്ട് കത്തോലിക്കാ വൈദികർ മോചിതരായി.
കൊച്ചി: പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ട് കേസ് ഗൂഢാലോചനയിൽ വിശദമായ അന്വേഷണത്തിന് എൻഐഎ. കേസിൽ നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കൂടുതൽ അംഗങ്ങൾക്ക് പങ്കുണ്ടോ എന്നാണ് എൻഐഎ യുടെ പരിശോധന . അറസറ്റിലായ കേസിലെ മുഖ്യപ്രതിയായ സവാദിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച സൂചനകളാണ് ഗൂഢാലോചന അന്വേഷണം വ്യാപിപ്പിക്കാൻ എൻഐഎയ്ക്ക് ലഭിച്ച പ്രേരണ . പ്രൊഫ .ടിജെ ജോസഫിനെ ആക്രമിച്ച ശേഷം ഒളിവിൽ പോയ സവാദ് തമിഴ്നാട്ടിലും കേരളത്തിലുമായാണ് ഒളിവിൽ കഴിഞ്ഞത്. ഇയാൾക്ക് താമസിക്കാനും ജോലി കണ്ടെത്താനും പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ പിന്തുണ ലഭിച്ചിരുന്നെന്നാണ് എൻഐഎ യ്ക്ക് കിട്ടുന്നവിവരം .ഇത്തരം വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ തുടരന്വേണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ പ്രത്യേക കോടതിയിൽ എൻഐഎ വ്യാഴാഴ്ച അപേക്ഷ നൽകി. എൻഐഎയുടെ അപേക്ഷ കോടതി സ്വീകരിച്ചു. 2010 ജൂലെ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകൻ ആയിരുന്ന പ്രൊഫ. ടിജെ ജോസഫ് ആക്രമിക്കപ്പെട്ടത്. മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. മുഖ്യപ്രതി സവാദ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
