Author: admin

കേരളത്തിലെ ആദ്യ വനിതാ മന്ത്രിയായിരുന്നു ആനി മസ്‌ക്രീന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയും തിരുവനന്തപുരത്തുനിന്നുള്ള ലോക്സഭാംഗവുമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് സ്വതന്ത്രയായാണ് അവര്‍ ലോക്‌സഭയിലേക്ക് മത്സരിച്ചതും വിജയിച്ചതും.

Read More

മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഹിന്ദുത്വ അജന്‍ഡയില്‍, കാവഡിയ തീര്‍ഥാടകരുടെ സഞ്ചാരപാതയില്‍ മുസ് ലിം ഭക്ഷണശാലകളെ വേര്‍തിരിച്ചുകാട്ടുക എന്നത് ഒട്ടും നിഗൂഢമല്ലാത്ത ഒരു തന്ത്രമാണ്.

Read More

1980കളില്‍ കീഴാള പക്ഷ ചരിത്ര പഠനാരീതികള്‍ പുറത്തുവന്നെങ്കിലും കേരള സഭാ ചരിത്രം എന്നും അധീശപക്ഷ ചരിത്രമായിരുന്നു. അങ്ങനെ കേരളത്തിലെ പള്ളി ചരിതം ഏകപക്ഷീയമായി സവര്‍ണ്ണ രഥമേറി കുതിയ്ക്കവേയാണ് നേരിന്റെ പടവാളുമായി ഒരു ചെറുപ്പക്കാരന്‍ കുറുകെ ചാടുന്നത്. ഫാ. ആന്റണി പാട്ടപറമ്പില്‍ എന്ന ചരിത്രകാരന്‍. അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടേതു കൂടിയാണ് ചരിത്രം എന്നും, നിശബ്ദമാക്കപ്പെട്ടവരുടെ പക്ഷത്തു നിന്നും ഭൂതകാലത്തെ തിരയുമ്പോഴാണ് ചരിത്രത്തിന് അര്‍ത്ഥം ഉണ്ടാകുന്നതെന്നും  ആന്റണി പാട്ടപ്പറമ്പില്‍ ചരിത്രരചനയിലൂടെ തെളിയിച്ചു.

Read More

പതിനെട്ടാം നൂറ്റാണ്ടിലെ ഡെന്‍മാര്‍ക്കിലേക്ക് കാഴ്ചക്കാരെ കൊണ്ടുപോകുന്ന ഒരു ചരിത്ര സിനിമയാണ് ‘ദി പ്രോമിസ്ഡ് ലാന്‍ഡ്’ 2020ല്‍ ഇറങ്ങിയ ഐഡ ജെസ്സന്റെ ‘ക്യാപ്റ്റനും ആന്‍ ബാര്‍ബറയും’ എന്ന സംഭവകഥയെ ആസ്പദമാക്കിയുള്ള പുസ്തകമാണ് സിനിമക്കാധാരം. കര്‍ക്കശമായ ശ്രേണിയിലുള്ള സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ മെച്ചപ്പെട്ട ജീവിതത്തിനായുള്ള മനുഷ്യന്റെ അന്വേഷണമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

Read More

സുഗുണന്‍ കുമ്പളം എഴുതിയ ഈ ഗാനം പ്രപഞ്ചസത്യം എന്ന കസെറ്റിലേതാണ്. പീറ്റര്‍ ചേരാനെല്ലൂരിന്റെ സംഗീതത്തില്‍ മിഥില മൈക്കിളാണ് ഈ ഗാനം ആലപിച്ചത്. കസെറ്റുകളുടെ സുവര്‍ണകാലത്തിലാണ് പ്രപഞ്ചസത്യം പുറത്തിറങ്ങുന്നത്.

Read More

947ല്‍ കെ.എ. പോള്‍ ആരംഭിച്ച പ്രസാധക പ്രസ്ഥാനമാണ് സാഹിത്യനിലയം. ഇന്നത്തെ കലൂര്‍ ദേശാഭിമാനി റോഡില്‍ വീടിനോട് ചേര്‍ന്ന് സ്ഥാപിച്ച സാഹിത്യനിലയം പ്രസ്സിലാണ് പുസ്തകങ്ങള്‍ അച്ചടിച്ചിരുന്നത്.

Read More

തിരുവനന്തപുരം : ഫിഷറീസ് വകുപ്പിന്റെ തികഞ്ഞ അനാസ്ഥമൂലം പരമ്പരാഗത മേഖലയ്ക്ക് ഈ സീസൺണാരംഭം മുതൽ കോടികളുടെ നഷ്ടം ഉണ്ടായതായി കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡെറേഷൻകോവിഡ് പ്രതിസന്ധിക്ക് ശേഷം കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ചെമ്മീൻ കിട്ടിയിട്ടും ന്യായമായ വില ലഭിക്കാഞ്ഞതുമൂലം തൊഴിലാളികളും, ഉടമകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അമേരിക്ക ഉൾപ്പെടെയുള്ള വൻകിട രാജ്യങ്ങൾ ചെമ്മീൻ കയറ്റുമതിയിൽ ഏർപ്പെടുത്തിയ നിരോധനമാണ് പ്രതിസന്ധിയക്ക് കാരണം. ട്രോൾ ബോട്ടുകളുടെ മത്സ്യബന്ധനം ആമകളുടെ വംശനാശത്തിന് ഇടവരുത്തുന്നുയെന്ന കണ്ടെത്തലുകളെ തുടർന്ന് കഴിഞ്ഞ അഞ്ചുവർഷമായി അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ട്രോൾ ബോട്ടുകളുടെ കോടന്റിൽ ആമസംരക്ഷണത്തിന്റെ ഭാഗമായുള്ള ടർട്ടിൽ എക്സ്ക്ല്യൂഡർ(ടെഡ്)ഉപയോഗിക്കണമെന്ന് മാർഗനിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടും സംസ്ഥാന ഫിഷറീസ് വകുപ്പ് സമയബന്ധിതമായി ബോട്ടുകളിൽ ഈ ഇലക്ട്രോണിക് ഡിവൈസ് നിർബന്ധമാക്കാൻ നടപടി സ്വീകരിക്കുന്നതിൽ വിമുഖത കാട്ടിയത് മൂലമാണ് അമേരിക്ക ചെമ്മീൻ കയറ്റുമതിയിൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയത് ഈ തിരിച്ചടിയിൽ കോടികളുടെ സാമ്പത്തിക നഷ്ടം നേരിട്ടത് പരമ്പരാഗത മത്സ്യബന്ധന മേഖലയക്കാണ്. മൺസുൺ സീസൺ ആരംഭത്തിലെ കാലാവസ്ഥ…

Read More

കൊച്ചി :എറണാകുളം ലൂർദ് ആശുപത്രിയിൽ, അപൂർവങ്ങളിൽ അപൂർവമായ ട്യൂമർ ശ്വാസനാളിയിൽ നിന്നും നീക്കം ചെയ്തു. തുടർച്ചയായ ചുമയത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ 39 വയസ്സുള്ള യുവതിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ശ്വാസനാളത്തിൻ്റെ അടിഭാഗത്തായി ശ്വാസനാളത്തെ രണ്ടായി വിഭജിക്കുന്ന ട്രാക്ക്യൽകരീനയിൽ ആണ് കാൻസറസ് ട്യൂമർ കണ്ടെത്തിയത്. ശ്വാസനാളത്തിന്റെ താഴത്തെ അറ്റം മുറിച്ചു മാറ്റേണ്ട അവസ്ഥയും ആഴത്തിലെ സ്ഥാനവും ശസ്ത്രക്രിയയെ സങ്കീർണമാക്കി. കാർഡിയാക് സർജറിക്ക് ഉപയോഗിക്കുന്ന ഹാർട്ട്‌ ലെങ് മെഷീൻ ഉപയോഗിച്ച് ശരീരത്തിലേക്ക് ഓക്സിജൻ വിതരണം ചെയ്തുകൊണ്ട് ശ്വാസനാളം പുന സൃഷ്ടിച്ചുകൊണ്ടാണ് ശാസ്ത്രക്രിയ പൂർത്തിയാക്കിയത്. അസുഖത്തിൽ നിന്നും പൂർണമായി വിമുക്തയായ യുവതി ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ലൂർദ് ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജൻ ഡോ. കെ. കെ പ്രദീപ് , കാർഡിയാക് അനസ്തീഷ്യ വിഭാഗത്തിലെ ഡോ. കെ. എ. കോശി, ഡോ. ടോം തോമസ്, ജനറൽ സർജൻ ഡോ. സന്തോഷ് ജോൺ എബ്രഹാം, ഫിസിഷ്യൻ അസിസ്റ്റന്റ് ബെയ്സിൽ ടി. വർഗ്ഗീസ്, പെർഫ്യൂഷണിസ്റ്റ് ജിതിൻ ആന്റണി,…

Read More

കൊച്ചി: ചരിത്രത്തിലാദ്യമായി സ്വർഗ്ഗസ്ഥനായ പിതാവേ എന്ന വിശ്വവിഖ്യാത പ്രാർത്ഥന സംസ്കൃത ഭാഷയിൽ തയ്യാറാകുന്നു. ‘സർവ്വേശാ ‘ എന്ന പേരിലുള്ള സംഗീത ആൽബത്തിന്റെ റിക്കോർഡിങ് എറണാകുളം സി എ സി യിൽ നടന്നു.പുരാതന ഭാരതീയ ഭാഷയായ സംസ്കൃതത്തിൽ കർണാട്ടിക് സംഗീതത്തിന്റെ അകമ്പടിയോടെ ‘സർവ്വേശ ‘ എന്ന പേരിലാണ് ആൽബം. ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ ആദ്യമായാണ് ഇരുന്നൂറ് ഗായകർ ഒരുമിച്ച് പിന്നണി പാടുന്നത് റെക്കോർഡ് ചെയ്യുന്നത്. നൂറു വൈദികരും നൂറു സിസ്റ്റേഴ്സ് ആണ് ഗാനം ആലപിച്ചത്. മാർ ഇവാനിയോസ് കോളേജിലെ സംസ്കൃത പ്രൊഫസറും സംസ്കൃത പണ്ഡിതനുമായിരുന്ന പ്രൊ. പി സി ദേവസ്യയുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘ക്രിസ്തു ഭാഗവതം എന്ന പുസ്തകത്തിൽ നിന്നെടുത്ത വരികൾക്ക് പത്മവിഭൂഷൺ ഡോ. കെ ജെ യേശുദാസിന്റെ ശിഷ്യനും പാടും പാതിരി എന്ന അപരനാമത്തിൽ പ്രസിദ്ധനുമായ കർണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ ഫാ. ഡോ. പോൾ പൂവത്തിങ്കൽ സി. എം. ഐ. ആണ് സംഗീത സംവിധാനം നിർവഹിച്ചത്. ഓർക്കസ്ട്രേഷനും,…

Read More