Author: admin

തൃശൂർ: പൂരാവേശത്തിൽ തൃശൂർ. കണിമംഗലം ശാസ്താവ് വടക്കുംനാഥനിലെത്തി. ഘടകപൂരങ്ങൾ ഓരോന്നായി വടക്കുംനാഥ സന്നിധിയിൽ എത്തിച്ചേരുകയാണ്. ജനസാഗരമാണ് പൂരനഗരിയിലേക്ക് ഒഴുകിയെത്തുന്നത്. പതിനൊന്ന് മണിയോടെ മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇലഞ്ഞിത്തറ മേളം. വൈകിട്ട് അഞ്ചരയ്ക്കാണ് കുടമാറ്റം.നാളെ രാവിലെ മൂന്ന് മണിക്കാണ് വെടിക്കെട്ട്. നയന മനോഹര കാഴ്ചകളാകും വടക്കുംനാഥ സന്നിധി ഒരുക്കിയിരിക്കുന്നതെന്നതിൽ സംശയമില്ല. ഇന്നലെ ആയിരങ്ങളെ സാക്ഷിയാക്കി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്നോടെയാണ് പൂരച്ചടങ്ങുകൾക്ക് തുടക്കമായത്. പൂരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനായി 500 സിസിടിവി കാമറകളാണ് പൊലീസ് സജ്ജമാക്കിയിരിക്കുന്നത്.

Read More

കൊടുങ്ങല്ലൂർ കോട്ടപ്പുറം : കോട്ടപ്പുറം രൂപതയുടെ സന്യസ്തർക്കുള്ള എപ്പിസ്കോപ്പൽ വികാരിയായി റവ.ഡോ. ഫ്രാൻസിസ്കോ പടമാടനെ ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു.നിലവിൽ പൊയ്യ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരിയും തുരുത്തിപ്പുറം ഫൊറോന വികാരിയുമാണ്. ഫാ. സെബാസ്റ്റ്യൻ ജക്കോബി ഒഎസ്ജെ സ്ഥാനമൊഴിഞ്ഞതിനേ തുടർന്നാണ് പുതിയ നിയമനം. കോട്ടപ്പുറം രൂപത ചെട്ടിക്കാട് സെൻ്റ് ആൻ്റണീസ് ഇടവക പരേതരായ പടമാടൻ ആന്റണിയുടെയും ട്രീസയുടെയും മകനായി 1960 ഫെബ്രുവരി 25 ന് റവ. ഡോ. ഫ്രാൻസിസ്കോ പടമാടൻ ജനിച്ചു. 1986 ഡിസംബർ 22 ന് ആർച്ച്ബിഷപ്പ് കോർണിലിയൂസ് ഇലഞ്ഞിക്കലിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. റോമിലെ ഉർബാനിയാന യൂണിവേഴ്സിറ്റിയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. കോട്ടപ്പുറം രൂപത ചാൻസലർ, രൂപത മൈനർ സെമിനാരി റെക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ, മാള പള്ളിപ്പുറം സെൻ്റ് ആൻ്റണീസ് ,തുരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസി , കീഴുപ്പാടം സൽബുദ്ധി മാത,ഗോതുരുത്ത് സെൻ്റ് സെബാസ്റ്റ്യൻ, കാര…

Read More

കൊടുങ്ങല്ലൂർ: കെ.സി.വൈ.എം കോട്ടപ്പുറം രൂപതയിലെ ഇടവക ഭാരവാഹികളുടെ നേതൃ സംഗമം ‘ലീഡേഴ്സ് മീറ്റ് 2025’ കോട്ടപ്പുറം വികാസിൽ വെച്ച് നടത്തി. പ്രസിഡൻറ് ജെൻസൻ ആൽബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് രൂപത ജനറൽ സെക്രട്ടറി ജെൻസൻ ജോയ് സ്വാഗതം ആശംസിച്ചു. രൂപതാ ഡയറക്ടർ ഫാ.നോയൽ കുരിശിങ്കൽ ആമുഖപ്രഭാഷണം നടത്തി. കെ.സി.വൈ.എം സംസ്ഥാന അഡ്വൈസറി കൗൺസിൽ മെമ്പറും, രൂപത പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറിയുമായ ജെസ്സി ജെയിംസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ‘ഇന്നിന്റെ യുവത’ എന്ന വിഷയത്തിൽ സെഷൻ നയിച്ചു. തുടർന്ന് രൂപതയുടെ വരും കാല പ്രവർത്തനങ്ങൾ യൂണിറ്റ് ഭാരവാഹികൾക്ക് മുമ്പിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. യൂണിറ്റിലെ പ്രവർത്തനങ്ങളും ഇതര വിഷയങ്ങളും യൂണിറ്റ് ഭാരവാഹികൾ അവതരിപ്പിച്ചു. രൂപതാ സെക്രട്ടറി അനഘ ടൈറ്റസ് നന്ദി അർപ്പിച്ച് യോഗം അവസാനിച്ചു.രൂപത കെ.സി.വൈ.എം ഭാരവാഹികളായ ആമോസ് മനോജ്, ജീവൻ ജോസഫ്, ആൽബിൻ, ഹിൽന പോൾ, അക്ഷയ് കെ.ആർ എന്നിവർ ലീഡേഴ്സ് മീറ്റിന് നേതൃത്വം നൽകി.

Read More

‘അഴികള്‍ക്കകത്തു കിടക്കുന്ന സഹോദരീസഹോദരന്മാര്‍’ എന്ന് ഫ്രാന്‍സിസ് പാപ്പാ വിളിച്ചിരുന്ന തടവുകാര്‍ക്കാണ് അദ്ദേഹം തന്റെ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ അവശേഷിച്ചിരുന്ന 200,000 യൂറോ (1.94 കോടി രൂപ) അവസാനമായി സമ്മാനിച്ചത്.

Read More

കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ ഫ്രാൻസിസ് പാപ്പായുടെ കല്ലറ സന്ദർശിച്ചു പ്രാർത്ഥിച്ചു. ഫ്രാൻസിസ് പിതാവിൻ്റെ കബറടക്ക ശുശ്രൂഷകളിൽ മുഴുവനും പങ്കെടുത്ത മെത്രാപ്പൊലീത്ത കേരളത്തിലെ എല്ലാ ലത്തീൻ ക്രൈസ്തവരുടേയും പ്രതിനിധിയായാണ് കല്ലറ സന്ദർശിക്കുകയും സഭയുടെ ഒഫീഷ്യൽ പ്രെയർ ചൊല്ലി സമർപ്പിക്കുകയും ചെയ്തത്. പിതാവിൻ്റെ മുൻ സെക്രട്ടറിമാരായ ഫാ. അർജുൻ ,ഫാ. നിതിൻ ബറുവ, റോമിലെ ഇടവകയിൽ ശുശ്രൂഷ ചെയ്യുന്ന പോൾ സണ്ണിയച്ചൻ, ജിൻസി എന്നിവരും പിതാവിനൊപ്പം ഉണ്ടായിരുന്നു.

Read More

ഉദാത്തമായ ഇടയശുശ്രൂഷയുടെപാരമ്പര്യമനുസരിച്ച്ഇടവക വികാരിമാർ സ്ഥലം മാറി പോകുമ്പോൾ അവരുടെ സേവനങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുവാൻ യാത്രയപ്പ് സമ്മേളനങ്ങൾ സംഘടിപ്പിച്ച് സ്നോഹോപഹാരങ്ങൾ നൽകിയാണ് യാത്രയക്കുന്നത്. എന്നാൽ മിൽട്ടൺ അച്ചൻ അപൂർവ്വമായ ഒരു യാത്രയപ്പ് സമ്മാനമാണ് ജനത്തിനോട് ചോദിച്ചത്. തൻ്റെ സ്ഥലം മാറ്റുവുമായി ബന്ധപ്പെട്ട് സമ്മേളനങ്ങളോ ഉപഹാരങ്ങളോ വേണ്ടായെന്നും അതിനായി ഒരു സമ്പത്തും വിനിയോഗിക്കരുതെന്നും അദ്ദേഹം ജനത്തിനോട് ദിവ്യബലി മധ്യേ അറിയിച്ചു. ഞാൻ കോവിൽത്തോട്ടം മണ്ണിൽ അലിഞ്ഞു ചേരാൻ ആഗ്രഹിക്കുന്നു എന്നും അതിനാൽ മരിച്ചു കഴിയുമ്പോൾ ഈ സെമിത്തേരിയിൽ എന്നെ അടക്കം ചെയ്യാൻ അനുവദിക്കണമെന്നും അച്ചൻ അഭ്യർത്ഥിച്ചു. അന്ത്യ വിശ്രമത്തിനായി ആറടി മണ്ണാണ് എനിക്ക് നിങ്ങൾ തരേണ്ട യാത്രയപ്പ് സമ്മാനം. വളരെ വൈകാരിമായിട്ടും അതിലേറെ സങ്കടത്തോടെയാണ് ജനം ഇത് ശ്രവിച്ചത്. പുരോഹിതർ മരിച്ചാൽ സാധാരണയായി അവരവരുടെ മാതൃഇടവകയിലാണ് സംസ്ക്കരിക്കുക. ശുശ്രൂഷ ചെയ്ത ഇടവകയിൽ സംസ്ക്കരിക്കണമെന്ന് ഒരു പുരോഹിതൻ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും ഒരു പക്ഷേ കത്തോലിക്ക സഭയുടെ ചരിത്രത്തിൽ തന്നെ അപൂർവ്വമായിരിക്കാം. അച്ചൻ ഈ മണ്ണിനെയും ഇവിടുത്തെ…

Read More

ഫ്രാന്‍സിസ് പാപ്പായുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ വത്തിക്കാനില്‍ സമ്മേളിക്കുന്ന 133 കര്‍ദിനാള്‍മാരില്‍ ഒട്ടേറെ പുതുമുഖങ്ങളുണ്ട് – അവരില്‍ പലരും ഭൂമിയുടെ ‘പ്രാന്തപ്രദേശങ്ങളില്‍’ നിന്നു വരുന്നവരാണ്. അവരാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ സഭാനൗകയെ നയിക്കേണ്ടത് ആരാകണം എന്നു നിശ്ചയിക്കുന്നത്.

Read More

റോമില്‍ നിന്നും സിസ്റ്റര്‍ റുബിനി സിടിസി കത്തോലിക്കാ സഭയുടെ പരിവര്‍ത്തന കാലഘട്ടത്തില്‍ അതിന്റെ നാഴികക്കല്ലായി മാറിയ ഒന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. ഗൗഡിയം എത് സ്പെസ് അഥവാ സഭ ആധുനിക ലോകത്തില്‍ എന്ന പ്രമാണരേഖയുടെ ജനനം സംഭവിച്ച സുപ്രധാന സംഭവമായി മാറിയ, സഭയുടെ മുഖത്തിനു പുതിയ ചൈതന്യം നല്‍കിയ കൗണ്‍സിലായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. ഈ കൗണ്‍സില്‍ ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള മെത്രാന്മാര്‍ വത്തിക്കാനില്‍ ഒരുമിച്ചു കൂട്ടിയ ഒരു മഹാ സംഭവമായിരുന്നു. ജോണ്‍ ഇരുപത്തി മൂന്നാമന്‍ മുതല്‍ ഫ്രാന്‍സിസ് പാപ്പാ വരെ ആറു പേപ്പല്‍ കോണ്‍ക്ലേവുകളിലൂടെ കത്തോലിക്കാസഭ പരിവര്‍ത്തനാത്മക നേതൃത്വത്തിലൂടെ കടന്നു പോയി. ക്രിസ്തുവിനെ പോലെ പുറത്തിറങ്ങി ജനങ്ങളുടെ ഇടയില്‍ സഞ്ചരിക്കാന്‍ സഭയെ ക്ഷണിച്ച പാപ്പയായിരുന്നു ജോണ്‍ ഇരുപത്തി മൂന്നാം പാപ്പാ. വെനിസിന്റെ പാത്രിയാര്‍ക്കായിരുന്ന കര്‍ദ്ദിനാള്‍ ആഞ്ചലോ റോങ്കാലിയെ 1958 ഒക്ടോബര്‍ 25-28ന് നടന്ന കോണ്‍ക്ലേവ് പതിനൊന്ന് വോട്ടെടുപ്പുകള്‍ക്കുശേഷമാണ് സഭയുടെ 261മത് പാപ്പയായി തിരഞ്ഞെടുത്തത്. ജോണ്‍ ഇരുപത്തി മൂന്നാമന്‍ എന്ന…

Read More

സഭയുടെ അടിസ്ഥാന പ്രബോധനങ്ങള്‍ക്കും ചരിത്രപാരമ്പര്യങ്ങള്‍ക്കും വിരുദ്ധമായ കഥാതന്തു വികസിപ്പിച്ച് ഇത്തരം പൊളിറ്റിക്കല്‍ ത്രില്ലര്‍ ചമയ്ക്കുന്നത് കാലാനുസൃതമായ സഭാനവീകരണത്തിനായുള്ള ആഹ്വാനമാണെന്ന വ്യാഖ്യാനം ആര്‍ക്ക് ഉള്‍ക്കൊള്ളാനാകും?    

Read More

കോട്ടപ്പുറം: 200 ദിവസമായി തുടര്‍ന്നുവരുന്ന മുനമ്പം ഭൂമരം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ പറഞ്ഞു. സമരത്തിന്റെ ഇരുന്നൂറാം ദിവസം ലത്തീന്‍ കത്തോലിക്കാ സമുദായ നേതാക്കളോടൊപ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ട്രൈബ്യൂണലിന്റെ നടപടികളെ തടസ്സപ്പെടുത്തുന്ന വിധം വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത് നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങള്‍ സംരക്ഷിക്കാമെന്ന് സര്‍ക്കാര്‍ നല്‍കിയിരുന്ന ഉറപ്പ് പാലിക്കണം. വിഷയം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നിസ്സംഗതയും അനാസ്ഥയും തുടരുകയാണെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രത്യക്ഷ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെഎല്‍സിഎ സംസ്ഥാന നേതൃത്വം അറിയിച്ചു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ: ജിജു അറക്കത്തറ, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ. തോമസ്, ഫാ. യേശുദാസ് പഴമ്പിള്ളി, ബിജു ജോസി, ആക്ട്‌സ് സംസ്ഥാന ജന: സെക്രട്ടറി ജോര്‍ജ്ജ് സെബാസ്റ്റിയന്‍, ഫാ. ആന്റണി തറയില്‍, വിന്‍സ്…

Read More