- രാജ്യത്തിന്റെ പുരോഗതിക്കും യശസ്സുയർത്തുന്നതിനും ഭിന്നശേഷിക്കാർ വലിയ പങ്കുവഹിക്കുന്നു; ഡോ. ശശി തരൂർ
- എം എം ലോറൻസ് തൊഴിലാളിവർഗ്ഗത്തിന്റെ മുന്നണിപ്പോരാളി -KRLCC
- അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി
- സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു
- സംസ്ഥാനത്ത് ഇന്നും നാളെയും താപനില വർധിക്കും
- ക്വാഡ് ഉച്ചകോടി: മോദി അമേരിക്കയിലേക്ക്
- ഇന്ന് ശ്രീ നാരായണ ഗുരുദേവ മഹാസമാധി
- വിടചൊല്ലി നാട്, കവിയൂർ പൊന്നമ്മ ഇനി ഓർമ്മ
Author: admin
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി നൽകി. കാസർകോട്, തൃശൂർ, മലപ്പുറം, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് അവധി.കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസർകോട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അലർട്ട് നാളെ രാവിലെ 10 മണി വരെ ഉണ്ടാകും . മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗൻവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ല കലക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല. തൃശൂര്‍ ജില്ലയില്‍ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ന് ജില്ലയിലെ അംഗൻവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന് സെന്ററുകള്‍, വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍…
പാരിസ്: പാരിസ് ഒളിംപിക്സ് ഷൂട്ടിംഗ് 50 മീറ്റർ റൈഫിൾ 3ൽ ഇന്ത്യയുടെ സ്വപ്നിൽ കുസാലെയ്ക്ക് വെങ്കലം. 451.4 പോയിന്റ് സ്വന്തമാക്കിയാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം. ഫൈനൽ മത്സരത്തിന്റെ തുടക്കത്തിൽ ആറാമതായിരുന്നു സ്വപ്നിൽ. പിന്നീട് അവസാനം വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ താരം വെങ്കല മെഡൽ നേട്ടം സ്വന്തമാക്കിയത്. ആദ്യം നടന്ന നീൽ പൊസിഷനിൽ മൂന്ന് സീരിസിലും സ്വപ്നിൽ ആറാം സ്ഥാനത്തായിരുന്നു. 153.3 പോയിന്റാണ് നീലിംഗിൽ ഇന്ത്യൻ താരത്തിന് നേടാനായത്. പിന്നാലെ പ്രോൺ സീരിസ് തുടങ്ങിയപ്പോൾ സ്വപ്നിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയർന്നു. ഇത്തവണയും മൂന്ന് സീരിസും പിന്നിട്ടപ്പോൾ താരം അഞ്ചാമത് തന്നെ തുടർന്നു. സ്റ്റാൻഡിംഗ് പൊസിഷനിൽ മത്സരം തുടർന്നപ്പോഴാണ് സ്വപ്നിൽ മുന്നേറിയത്. ആദ്യ സീരിസിൽ അഞ്ച് ഷോട്ടുകൾ ഉതിർത്തതിന് പിന്നാലെ താരം നാലാം സ്ഥാനത്തെത്തി. രണ്ടാം സീരിസ് പിന്നിടുമ്പോൾ മൂന്നാം സ്ഥാനത്തേയ്ക്ക് സ്വപ്നിൽ ഉയർന്നു. പിന്നീട് വിജയികളെ നിർണയിക്കുന്ന അവസാനവട്ട പോരാട്ടം ആരംഭിച്ചു. ഇവിടെ വെങ്കല മെഡൽ സ്വപ്നിലിന് നിലനിർത്താനായി. എന്നാൽ രണ്ടാം…
വെണ്ണല എസ് ബി ഐ കോളനിയിൽ താമസിച്ചിരുന്ന സി ജോൺകുട്ടി എന്ന മനുഷ്യസ്നേഹി വിടവാങ്ങി .ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്ന ജോൺകുട്ടി, സർവ്വീസിൽ നിന്നും വിരമിച്ച ശേഷം നിസ്വാർത്ഥമായ ജനസേവനത്തിലൂടെ ക്രിസ്തുസാക്ഷിയായി ആലംബഹീനർക്ക് തണലായി മാറി . ജോൺകുട്ടിയെ അനുസ്മരിച്ച് അദ്ദേഹവുമായി ആത്മബന്ധം പുലർത്തിയിരുന്ന ഫാ. ജോഷി മയ്യാറ്റിൽ ഫേസ്ബുക്കിൽ എഴുതിയ ഹൃദയസ്പർശിയായ കുറിപ്പാണിത് .ദൈവത്തിന്റെ കണക്കുപുസ്തകത്തിൽ ഇടം നേടിയ ആ നല്ല മനുഷ്യനെക്കുറിച്ചുള്ള ഓർമ്മ .ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം തുടർന്ന് വായിക്കാം . ആത്മാവിനെ കയറ്റിവിട്ടേക്കണേ, അച്ചാ… പാവപ്പെട്ടവരുടെ ഏതു കാര്യത്തിനും എനിക്ക് ഉടനെതന്നെ വിളിക്കാവുന്ന രണ്ടോ മൂന്നോ പേരുകളിൽ ഒന്നായിരുന്നു ജോൺകുട്ടി ചേട്ടൻ്റേത്. കഴിഞ്ഞ 14 വർഷമായി എത്രയോ ലാസർമാരുടെ പ്രശ്നങ്ങൾ ജോണിച്ചേട്ടനിലൂടെ പരിഹരിക്കാനായി! ഞാൻ ദൈവത്തിന് നന്ദി പറയുകയാണ്. മനുഷ്യരുടെ ഭൗതികകാര്യങ്ങളിൽ അങ്ങേയറ്റം ശ്രദ്ധയുള്ള ആളായിരുന്നു അദ്ദേഹം. ജയിലിൽ കഴിയുന്നവരോ രോഗം പിടിപെട്ടവരോ ഭക്ഷണമില്ലാത്തവരോ ഭവനമില്ലാത്തവരോ മയക്കുമരുന്നിന് അടിമകളായവരോ ആരായാലും അവർക്ക് അവരുടെ ജീവിതസാഹചര്യങ്ങൾക്കനുസരിച്ച് വേണ്ട…
‘ഹോട്ടല്‍ റുവാണ്ട’ ആ കൂട്ടക്കൊലയുടെ കഥയല്ല… വംശഹത്യക്കിടയില്നിന്നും 1200 പേരുടെ ജീവന് രക്ഷിച്ച ഒരു ഹോട്ടല്‍ മാനേജരുടെ കഥയാണിത്.
പരമ്പരാഗത ഗോത്ര അതിരുകളെ ഇല്ലാതാക്കിയാണ് യൂറോപ്യന്‍ കൊളോണിയല്‍ ശക്തികള്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ സ്ഥാപിച്ചത്. അവര്‍ വരച്ചിട്ട അതിര്‍ത്തികള്‍ക്കകത്തു വിവിധ ഗോത്രങ്ങള്‍ ഒരുമിച്ചു താമസിക്കാന്‍ നിര്‍ബന്ധിതമായതോടെ സംഘര്‍ഷങ്ങള്‍ തുടങ്ങി, റുവാണ്ടയുടെ പ്രശ്നങ്ങളും ആരംഭിച്ചു.
ബത്തേരി : പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇതു വരെ വയനാട്ടില്‍ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചത് 8,304 പേരെ. ചൂരല്‍മല ദുരന്തത്തിന് ഇരയായവര്‍ക്കായി എട്ട് ക്യാമ്പുകളാണ് ആരംഭിച്ചത്. എല്ലാ ക്യാമ്പിലുമായി 3,022 പുരുഷന്മാരും 3,398 സ്ത്രീകളും 1,884 കുട്ടികളും 23 ഗര്‍ഭിണികളുമാണ് കഴിയുന്നത്. രണ്ട് ദിവസമായി നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 1,592 പേരെ രക്ഷിച്ചതായും കലക്ടര്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ദുരന്ത മുണ്ടായത്തിന്റെ സമീപ സ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി. ഇതില്‍ 75 പുരുഷന്മാരും 88 സ്ത്രീകളും 43 കുട്ടികളും ഉള്‍പ്പെടുന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയവരും വീടുകളില്‍ കുടുങ്ങിപ്പോയവരുമായ 1386 പേരെ രണ്ട് ദിവസത്തെ രക്ഷാ ദൗത്യത്തിന്റെ ഫലമായി രക്ഷിക്കാനായി. 528 പുരുഷന്മാര്, 559 സ്ത്രീകള്‍, 299 കുട്ടികള്‍ എന്നിവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റി. 201 പേരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കാനായി. ഇതില്‍ 90 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ വസ്തുക്കള്‍ ബന്ധപ്പെട്ട…
ഫുജൈറ: വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ ഫുജൈറ കിരീടാവകാശി അനുശോചനം അറിയിച്ചു. കേരളത്തിലെ സഹോദരങ്ങളുടെയും കുടുംബങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം അതിജീവനത്തിനായി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അറബി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. ‘കേരളത്തിലെ വയനാട്ടിൽ മഴക്കെടുതിയിലും ഉരുൾപൊട്ടലിൽ ജീവഹാനി സംഭവിച്ചവരുടെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു. ഉറ്റവർ നഷ്ടമായവരുടെ ബന്ധുക്കളുടെ സമാധാനത്തിനും ഗുരുതരമായി പരിക്കേറ്റവരുടെ ആശ്വാസത്തിനായും പ്രാർത്ഥിക്കുന്നു’, കിരീടവകാശി പറഞ്ഞു.
ഡൽഹി: പുതിയ പാർലമെന്റ് കെട്ടിടം ചേർന്നൊലിക്കുന്ന സാഹചര്യത്തിൽ ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷം. ഡൽഹിയിൽ കനത്ത മഴ പെയ്തതോടെ പാർലമെന്റ് മന്ദിരത്തിന്റെ ലോബി ചോർന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസും സമാജ്വാജി പാർട്ടിയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. പണി പൂർത്തിയായി ഒരു വർഷം മാത്രമായ കെട്ടിടമാണ് ചോർന്നൊലിക്കുന്നത്. അയോധ്യയിൽ പുതുതായി പണിത രാമക്ഷേത്രം ചോർന്നൊലിക്കുന്നതും കഴിഞ്ഞയിടയ്ക്ക് വാർത്തയായിരുന്നു. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപി മാണിക്കം ടാഗോർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ‘ചോദ്യപേപ്പർ ചോർച്ച പുറത്ത്, വെള്ളം ചോർച്ച അകത്ത്. പ്രസിഡന്റ് ഉപയോഗിക്കുന്ന ലോബിയിലെ ചോർച്ച പുതിയ മന്ദിരത്തിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തരവിഷയങ്ങളിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്, അതും പണി പൂർത്തിയായി ഒരു വർഷം മാത്രമാകുമ്പോൾ’. ടാഗോർ മാണിക്കം എംപി എക്സിൽ പ്രതികരിച്ചു. ശതകോടികൾ ചെലവാക്കി ബിജെപി നിർമ്മിച്ച മന്ദിരം ചോർന്നൊലിക്കുന്നതിൽ സമാജ്വാദി പാർട്ടി എംപി അഖിലേഷ് യാദവ് ബിജെപിയെ കുറ്റപ്പെടുത്തി. പാർലമെന്റ് നടപടികൾ പഴയ മന്ദിരത്തിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘പഴയ…
1999-ല്‍ വടുതലയിലെ മങ്ങഴ വീട്ടിലേക്കു അന്നത്തെ സെന്റ്. ആന്റണീസ് ഇടവക വികാരി ഫാ. മാത്യു ഡിക്കൂഞ്ഞ തിരക്കിട്ടു കയറിവന്നു. ‘ജോണ്സാ, ആര്‍ച്ച്ബിഷപ് കൊര്‍ണേലിയൂസ് പള്ളിയില്‍ വന്നിരുന്നു. ജോണ്‍സനെ കാണണം എന്നു പറഞ്ഞു. വടക്കേപള്ളി വരെ പോയിരിക്കുകയാണ്. തിരിച്ചു വരുമ്പോള്‍ ജോണ്‍സനെ കാണണം എന്നു പറഞ്ഞു’.
ബാല്യ-കൗമാര കാലങ്ങളുടെ ഓര്‍മ്മകളുമായി ബോബി ജോസ് കട്ടിക്കാടച്ചന്റെ 2024 ജനുവരിയില്‍ ഇറങ്ങിയ ഒരു പുസ്തകമുണ്ട്. ”വെറുമൊരോര്‍മ്മതന്‍ കുരുന്നുതൂവല്‍’. അച്ചന്റെ ആത്മഗതങ്ങളാണ് ഈ പുസ്തകം. തുമ്പോളി കടപ്പുറവും അതിനോട് ചേര്‍ന്ന സാമൂഹ്യ പരിസരങ്ങളും അവിടുത്തെ മനുഷ്യരുമാണ് പുസ്തകത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
Subscribe to Updates
Get the latest creative news from FooBar about art, design and business.