- നോബൽ ജേതാവ് മരിയ കൊറീന മച്ചാദോയ്ക്ക്, ലിയോ പാപ്പ കൂടിക്കാഴ്ച അനുവദിച്ചു
- ബെനഡിക്ട് പാപ്പയുടെ നാമകരണ നടപടികൾക്ക് സാധ്യത: ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിൻ.
- അന്യായമായി വേട്ടയാടപ്പെട്ട കർദ്ദിനാൾ ജോർജ് പെൽ വിടവാങ്ങിയിട്ട് 3 വർഷം
- മനുഷ്യജീവൻ’ പകരം വയ്ക്കാനാവാത്ത സമ്പത്ത്-ഡോ. ആന്റണി വാലുങ്കൽ
- കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
- കെസിബിസി പ്രോലൈഫ് സമിതി ഗ്രാൻഡ് കോൺഫറൻസ് -പോസ്റ്റർ പ്രകാശനം ചെയ്തു
- കരുതലിന്റെ ‘സ്നേഹപ്പൊതി’യുമായി കെ.സി.വൈ.എം
- പിഎസ്എല്‍വി-സി62 പരാജയം
Author: admin
പ്രയാഗ്‌രാജ്: ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന പട്ടികജാതി (എസ്‌സി) സമുദായങ്ങളിലെ വ്യക്തികൾക്ക് അവരുടെ പട്ടികജാതി പദവിയുമായി ബന്ധപ്പെട്ട സംവരണ ആനുകൂല്യങ്ങൾ സ്വയമേവ നഷ്ടപ്പെടുന്നുണ്ടോ എന്നത് പരിശോധിച്ച് നീതി നടപ്പിലാക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് സർക്കാരിനോട് നിർദ്ദേശിച്ചു. മതപരമായ വിഷയവുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീം കോടതി വിധി ഉദ്ധരിച്ച് ജസ്റ്റിസ് പ്രവീൺ കുമാർ ഗിരി, മതപരിവർത്തനത്തിന് ശേഷം പട്ടികജാതി ആനുകൂല്യങ്ങൾ അവകാശപ്പെടുന്നത് “ഭരണഘടനയെ വഞ്ചിക്കുന്നതിന്” തുല്യമാണെന്നും സംവരണ നയങ്ങൾ അടിസ്ഥാനമാക്കിയുള്ള തത്വത്തിന് വിരുദ്ധമാണെന്നും അഭിപ്രായപ്പെട്ടു. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം ക്രിസ്തുമതത്തിൽ ബാധകമല്ലെന്നും അതിനാൽ മുൻ ജാതി സർട്ടിഫിക്കറ്റുകൾ പരിഗണിക്കാതെ മതപരിവർത്തനത്തിന് ശേഷം പട്ടികജാതി വർഗ്ഗീകരണം അസാധുവാകുമെന്നും ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ മുൻ വിധിയും കോടതി പരാമർശിച്ചു. മതങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും കേസെടുത്ത ജിതേന്ദ്ര സഹാനി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ഉത്തരവ്. “എന്റെ നാട്ടിൽ യേശുക്രിസ്തുവിന്റെ വചനങ്ങൾ പ്രസംഗിക്കാൻ” അനുമതിക്കായി അപേക്ഷിച്ചതേയുള്ളൂവെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം കുറ്റപത്രം റദ്ദാക്കണമെന്ന്…
ബെയ്‌റൂട്ട് : സംഘർഷഭരിതമായ ലോകത്തിൽ പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം ഉയർത്തുകയാണ് ലിയോ പാപ്പാ.അദ്ദേഹത്തിന്റെ വാക്കുകൾക്ക് ലോകം കാതോർത്തിരിക്കുന്നു. തുർക്കിയിലേക്കും ലെബനനിലേക്കുമുള്ള തന്റെ അപ്പസ്തോലികയാത്രയുടെ ഭാഗമായി, ഡിസംബർ 2 ചൊവ്വാഴ്ച ബെയ്‌റൂട്ട് വാട്ടർഫ്രണ്ടിൽ (Beirut Waterfront) ഒന്നര ലക്ഷത്തോളം ആളുകളുടെ സാന്നിദ്ധ്യത്തിൽ വിശുദ്ധ ബലിയർപ്പിച്ച വേളയിലും പാപ്പാ നടത്തിയ പ്രബോധനം ലോകത്തെ അടിച്ചമർത്തപ്പെടുന്ന സകല മനുഷ്യർക്കും ധൈര്യം പകരുന്നതാണ്. സമാധാനത്തിനായുള്ള പരിശ്രമങ്ങൾക്ക് ഉടനടി ഉത്തരം ലഭിക്കാത്തപ്പോഴും, നമുക്കരികിലേക്ക് വരുന്ന കർത്താവിലേക്ക് വിശ്വാസപൂർവ്വം നോക്കാനും, സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റേതുമായ ഒരു സാഹചര്യം സൃഷ്ടിക്കാൻ ഏവരെയും ക്ഷണിക്കാനും ലിയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്‌തു. ലെവന്റ് (Levant) പ്രദേശങ്ങളിലെ ക്രൈസ്തവർ, എല്ലാ അർത്ഥത്തിലും അവിടെയുള്ള പൗരന്മാരാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, വിശ്വാസജീവിതത്തിൽ സധൈര്യം മുന്നോട്ട് പോകാൻ അവരോട് ആഹ്വാനം ചെയ്തു. ആഗോളസഭ, ലെവന്റിലെ ക്രൈസ്തവരെ സ്നേഹത്തോടെയും, അതേസമയം അത്ഭുതത്തോടെയുമാണ് നോക്കിക്കാണുന്നതെന്ന് പ്രസ്താവിച്ച പരിശുദ്ധ പിതാവ്, സമാധാനത്തിന്റെ സൃഷ്ടാക്കളും സന്ദേശവാഹകരും സാക്ഷികളുമാകാൻ അവരോട് ആവഷ്യപ്പെട്ടു. മദ്ധ്യപൂർവദേശങ്ങൾ, പ്രതികാരത്തിന്റെയും അക്രമത്തിന്റെയും…
ലേഖനം / ഡോ. എഡ്വേര്‍ഡ് എടേഴത്ത് കൊച്ചി രൂപതയ്ക്ക് അതിന്റെ പോര്‍ച്ചുഗീസ് ചരിത്രം ഇന്നും നന്മയുടെ ഓര്‍മ്മകളാണ്. ചരിത്രത്തിലെ ഏറ്റക്കുറച്ചിലുകളും സംസ്‌കാരങ്ങളുടെ കടന്നുകയറ്റവും എല്ലാം കൊച്ചിക്ക് ഒരു ഭാരമല്ല, മറിച്ച് അതിന്റെ ആകര്‍ഷകമായ വൈവിധ്യത്തിന് മാറ്റുകൂട്ടാണ്. ആദ്യ തദ്ദേശീയ മെത്രാന്‍ ഡോ. അലക്സാണ്ടര്‍ എടേഴത്ത് പിതാവിന്റെ മെത്രാഭിഷേക കര്‍മ്മത്തിന് വേദിയായത് ഗോവയിലെ ബോംജെസു ബസിലിക്കയായിരുന്നു. അതിന് നേതൃത്വം നല്‍കിയത് പോര്‍ച്ചുഗലിലെ ലിസ്ബണ്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ സെറിജറയും. ഈ ചരിത്ര പശ്ചാത്തലം ഒരിക്കല്‍ കൂടെ സജീവമാകും വിധം ഇപ്പോള്‍ രൂപത നേതൃത്വം കയ്യാളുന്ന ആന്റണി കട്ടിപ്പറമ്പില്‍ പിതാവിന്റെ അഭിഷേക കര്‍മ്മത്തിന് നേതൃത്വം നല്‍കുന്നത് ഗോവ അതിരൂപതാധ്യക്ഷന്‍ കിഴക്കിന്റെ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫറാവോ ആണ്. പഴമയുടെ നല്ലൊരു തുടര്‍ച്ച. കൊച്ചി രൂപതയുടെ 36-ാമത്തെ മെത്രാനായി മോണ്‍. ആന്റണി കാട്ടിപ്പറമ്പില്‍ സ്ഥാനമേല്‍ക്കുന്നു. ഈ അവസരത്തില്‍ രൂപതയുടെ ചരിത്ര-സാംസ്‌കാരിക പശ്ചാത്തലത്തിലേക്ക് ഒരെത്തിനോട്ടം ഉചിതമാണല്ലോ.2007ല്‍ കൊച്ചി രൂപതയുടെ 450-ാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ തുടക്കം കുറിച്ച ഒരു പ്രധാന…
ലേഖനം/ഡോ. ജോണി സേവ്യര്‍ പുതുക്കാട്ട് കൊച്ചി രൂപതയുടെ അജപാലന ദൗത്യത്തില്‍ നിന്ന് റോമന്‍ കത്തോലിക്കാ സഭയുടെ കനോനിക നിയമപ്രകാരം 75-ാം വയസ്സില്‍ വിടവാങ്ങിയ അഭിവന്ദ്യ ജോസഫ് കരിയില്‍ പിതാവിനെ കേരളം ഓര്‍ക്കുന്നത് അറിയപ്പെടുന്ന പ്രഭാഷകനായാണ്. കേരളത്തിലെ കത്തോലിക്കരാകട്ടെ പ്രിയപ്പെട്ട വചനപ്രഘോഷകനായും. വിശ്വാസത്തിന്റെ പിന്‍ബലത്തോടുകൂടിയ ധര്‍മ്മപ്രബോധനമാണ് ഏതൊരു കത്തോലിക്കാ മെത്രാന്റെയും പ്രഥമ ദൗത്യങ്ങളിലൊന്ന് എന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മെത്രാന്മാര്‍ക്കുള്ള ‘ക്രിസ്തുസ് ദോമിനൂസ്’ ഡിക്രിയില്‍ ആവര്‍ത്തിച്ചുപറയുന്ന കാര്യമാണ് (നം. 12-14).കൊച്ചി രൂപതയുടെ മുപ്പത്തഞ്ചാമത്തെ മെത്രാനായ കരിയില്‍ പിതാവിന് ഇത് പരമപ്രധാനമായ ദൗത്യമാണെന്ന് അദ്ദേഹം തന്നെ ആവര്‍ത്തിച്ചുപറയാറുണ്ടായിരുന്നു. ‘കാറ്റക്കേസിസിന്റെ’ പ്രാധാന്യമാണ് താന്‍ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയ കാര്യമെന്ന് തന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലിയുടെ വചനം മുറിക്കലിലും അദ്ദേഹം ആവര്‍ത്തിച്ച് അടിവരയിട്ടു. അതേ, അദ്ദേഹം പ്രഘോഷണത്തിന്റെ പടവുകള്‍ താണ്ടി പ്രാഭവത്തോടെ സുവിശേഷം വിളമ്പുകയാണ്, തികച്ചും വ്യത്യസ്തമായ രീതികളില്‍. അത് മെത്രാന്‍ ആയതിനുശേഷം ഉണ്ടായ ഒരു കാര്യമല്ല. പൗരോഹിത്യ സ്വീകരണ നാള്‍ മുതല്‍ ഫാ. ജോസഫ്…
മെത്രാന്റെ വ്യക്തിഗത ചിഹ്നവും രൂപതയുടെ ചിഹ്നവും സംയോജിപ്പിച്ചാണ് സ്ഥാനിക ചിഹ്നം രൂപകല്പന ചെയ്യുന്നത്. ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിന്റെ സ്ഥാനികചിഹ്നത്തില്‍, ഷീല്‍ഡിന്റെ ഇടത്തുഭാഗം കൊച്ചി രൂപതയെ പ്രതിനിധാനം ചെയ്യുമ്പോള്‍, വലത്തുഭാഗം അദ്ദേഹത്തിന്റെ വ്യക്തിനിഷ്ഠമായ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഷീല്‍ഡിന്റെ മുകളില്‍ കാണുന്ന പച്ച നിറമുള്ള പൊന്തിഫിക്കല്‍ തൊപ്പിയും (ഗലേറോ) ഇരുവശങ്ങളിലും മൂന്നു വരികളിലായി കാണുന്ന ആറ് പച്ച തൊങ്ങലുകളും ദൈവപരിപാലനയാലുള്ള ജീവല്‍സമൃദ്ധിയെ സൂചിപ്പിക്കുന്നു. കൂനന്‍കുരിശ് ഒരു കാലത്ത് കേരളത്തിലുണ്ടായ പാഷണ്ഡതകള്‍ക്കും ശീശ്മകള്‍ക്കും എതിരേ നിലപാടെടുത്ത്, പത്രോസിന്റെ സിംഹാസനത്തോട് (ഇമവേലറൃമ ജലൃേശ) വിശ്വസ്തത പുലര്‍ത്തിയ കൊച്ചിയിലെ ദൈവജനത്തിന്റെ മഹാസാക്ഷ്യമായി മട്ടാഞ്ചേരിയിലെ ചരിത്രപ്രസിദ്ധമായ ഈ പുണ്യ അടയാളം തലയുയര്‍ത്തി നിലകൊള്ളുന്നു. വിശുദ്ധ കുരിശില്‍ ചാര്‍ത്തുന്ന ചുറ്റുവിളക്കും പൂമാലയും ഇവിടെ കാണാം. പൂമാല ക്രിസ്തുവിനോടുള്ള സ്നേഹം പ്രതിഫലിപ്പിക്കുമ്പോള്‍ ലോകത്തിന്റെ പ്രകാശമാണ് ക്രിസ്തു എന്നു സൂചിപ്പിക്കുന്നതാണ് ചുറ്റുവിളക്ക്. വിശുദ്ധ യാക്കോബിന്റെ ചിപ്പിതോട് (കക്ക) നമ്മുടെ പൈതൃകത്തിന്റെ ഭാഗമായുള്ള സുവിശേഷ പ്രവര്‍ത്തനങ്ങളെയും ഭക്തിയെയും ഈ ചിഹ്നം വരച്ചുകാട്ടുന്നു. വിശുദ്ധ യാക്കോബ്…
ലേഖനം / ഡോ. ജോണി സേവ്യര്‍ പുതുക്കാട്ട് കാത്തോലിക്ക് എന്‍സൈക്ലോപീഡിയ കൊച്ചി രൂപതയെ വിശേഷിപ്പിക്കുന്നത് ഭാരതത്തിലെ കത്തോലിക്കാ സഭയുടെ ‘ഈറ്റില്ലം’ എന്നാണ്. 1557 -ല്‍ സ്ഥാപിതമായ കൊച്ചി രൂപതയുടെ 36-ാമത്തെ മെത്രാനായി സ്ഥാനമേല്‍ക്കുന്ന ബഹുമാനപ്പെട്ട ആന്റണി കാട്ടിപറമ്പിലച്ചനെ ഒരു ചെറുപുഞ്ചിരിയുടെ അകമ്പടിയില്ലാതെ കാണുക അപൂര്‍വ്വമാണ്. ആ പുഞ്ചിരിക്കൊപ്പം അച്ചന്‍ രണ്ടുമൂന്നു വാക്കുകളില്‍ നടത്തുന്ന സുഖാന്വേഷണം ഏത് പ്രശ്‌നമുള്ളവര്‍ക്കും സമാശ്വാസം പകരുന്നത്, അദ്ദേഹം വികാരിയായിരുന്ന കുമ്പളം സെന്റ് ജോസഫ് ഇടവകാഗങ്ങള്‍ക്കും അദ്ദേഹം മേലുത്തരവാദിത്വം വഹിക്കുന്ന ഫോര്‍ട്ട് കൊച്ചി മെത്രാസന മന്ദിരത്തിലെ അരമന കോടതിയില്‍ എത്തുന്നവര്‍ക്കും ഒരു സ്ഥിരാനുഭവമാണ്. ഫോര്‍ട്ട് കൊച്ചി മൗണ്ട് കാര്‍മല്‍ പെറ്റി സെമിനാരിയില്‍ 1986-ല്‍ തുടങ്ങിയ ഒന്നിച്ചുള്ള ഒരു സ്‌നേഹ യാത്രയാണ് എനിക്ക് നിയുക്ത മെത്രാനുമായി ഉള്ളത്.സൗഹാര്‍ദ്ദത്തെ ആത്മീയത നിറയുന്ന സാഹോദര്യ -സ്‌നേഹമായി വളര്‍ത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. വിനയവും പക്വതയും ലാളിത്യവും നിറഞ്ഞ ഈ വൈദികനെ കൊച്ചി രൂപതാ ഭരണമേല്‍പ്പിക്കുന്ന ലെയോ പതിനാലാമന്‍ പാപ്പാ ഒരു യഥാര്‍ത്ഥ ഇടയനെ…
അഭിമുഖം/നിയുക്ത മെത്രാന്‍ മോണ്‍. ആന്റണി കാട്ടിപ്പറമ്പില്‍/ ജെക്കോബി ആഗമനകാലത്തിലെ രണ്ടാം ഞായറാഴ്ച, 2025 ഡിസംബര്‍ ഏഴിന് വൈകുന്നേരം മൂന്നുമണിക്ക് ഫോര്‍ട്ട്കൊച്ചി സാന്താ ക്രൂസ് സ്‌ക്വയറില്‍ (പരേഡ് ഗ്രൗണ്ട്) കൊച്ചി റോമന്‍ കത്തോലിക്കാ രൂപതയുടെ 36-ാമത്തെ മെത്രാനായി മോണ്‍സിഞ്ഞോര്‍ ആന്റണി കാട്ടിപ്പറമ്പില്‍ അഭിഷിക്തനാകുന്നു. ഉദ്ഭവം മുതല്‍ ചരിത്രപരമായി കൊച്ചിയുടെ മാതൃരൂപതയായ ഗോവയുടെ മെത്രാപ്പോലീത്തായും ഈസ്റ്റ് ഇന്‍ഡീസ് സ്ഥാനിക പാത്രിയര്‍ക്കീസും ഇന്ത്യയിലെ റോമന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ ഫെഡറേഷന്റെയും പ്രസിഡന്റുമായ കര്‍ദിനാള്‍ ഫിലിപ് നേരി അന്തോണിയോ സെബസ്ത്യാവോ ദൊ റൊസാരിയോ ഫെറാവോ മുഖ്യകാര്‍മികനും, വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, കൊച്ചി ബിഷപ് എമരിറ്റസ് ഡോ. ജോസഫ് കരിയില്‍ എന്നിവര്‍ സഹകാര്‍മികരുമായിരിക്കും. ഡിസംബര്‍ എട്ടിന്, അമലോദ്ഭവമാതാവിന്റെ തിരുനാള്‍ ദിനത്തില്‍, രാവിലെ 10.30ന് ഫോര്‍ട്ട്കൊച്ചി സാന്താ ക്രൂസ് കത്തീഡ്രല്‍ ബസിലിക്കയില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചുകൊണ്ട് ബിഷപ് ആന്റണി കാട്ടിപ്പറമ്പില്‍ ഔദ്യോഗികമായി രൂപതയുടെ ഭരണം ഏറ്റെടുക്കും. കൊച്ചി രൂപതയിലെ വിവിധ ഇടവകസമൂഹങ്ങളിലെന്നപോലെ…
ലേഖനം / മേരി ജെന്‍സി പ്രാര്‍ഥനാഭരിതമായ അങ്കണത്തില്‍ വളര്‍ന്ന ഒരു കുഞ്ഞുചെടി കുടുംബത്തിന്റെ തണലിലും മഴയിലും നനഞ്ഞ് വളര്‍ന്ന് ദൈവകൃപയില്‍ മനോഹരവും ശക്തവുമായ ഒരു വൃക്ഷമായി മാറിയിരിക്കുന്നു. ഉന്നതിയുടെ പീഠങ്ങളേറുമ്പോഴും ഡോ. ആന്റണി കാട്ടിപ്പറമ്പിലിന്റെ ഹൃദയം ഇപ്പോഴും കുടുംബനന്മയില്‍ അഭിരമിക്കുന്നു. മാതാപിതാക്കളില്‍ നിന്ന്, സഹോദരീസഹോദരന്മാരില്‍ നിന്ന്, കുഞ്ഞുങ്ങളില്‍ നിന്ന് നന്മ സ്വീകരിക്കാനും പല ഇരട്ടിയായി തിരികെ നല്‍കാനും അദ്ദേഹത്തിന് കഴിയുന്നു. മുതിര്‍ന്നവരുടെ സ്നേഹവാത്സല്യമൂറുന്ന കണ്ണുകളിലും, ഇളയവരുടെ നിര്‍ദോഷ ചിന്തകളിലും, ഹൃദയചുമരുകളില്‍ പതിഞ്ഞ വിശ്വാസഗീതങ്ങളുടെ താളത്തിലും എവിടെയും നമുക്ക് കാണാനാകുന്നത് ദൈവാഭിഷിക്തമായ ബന്ധത്തിന്റെ പ്രതിബിംബമാണ്. മനസിന്റെ ഗഹനങ്ങളില്‍ കനിവിന്റെ നിറകുടം, ജീവന്‍ മുഴുവന്‍ പ്രാര്‍ഥനയായി മാറ്റുന്ന എളിമ- അതാണ് നിയുക്തഇടയന്റെ ശോഭയും ശക്തിയും. കുടുംബത്തിന്റെ സ്നേഹനാളങ്ങള്‍ ഇന്നും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പടര്‍ന്നിരിക്കുന്നു; ഒരു വിശുദ്ധ പുഷ്പം പോലെ, ദൈവത്തിന്റെ വിരലടയാളമുള്ളൊരു നിഷ്‌കളങ്ക സൗരഭ്യം അവിടെ പ്രസരിക്കുന്നു. ആന്റപ്പാങ്കിള്‍ (നിയുക്ത ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പില്‍) കുഞ്ഞായിരിക്കുമ്പോള്‍ എന്നെ കുളിപ്പിക്കുകയും ഉടുപ്പിടീക്കുകയും ചെയ്തിട്ടുണ്ട്. സെമിനാരിയില്‍…
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കലൂർ വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ നാമഥേയത്തിലുള്ള പുതിയ ദേവാലയത്തിൻ്റെ രജതജൂബിലി ആഘോഷങ്ങൾ ഞായറാഴ്ച കർദിനാൾ ഫിലിപ്പ് നേരി ഉദ്ഘാടനം ചെയ്യും. പുതിയ ദേവാലയം നിർമിച്ചതിൻ്റെ ഒരുവർഷം നീണ്ടു നിൽക്കുന്ന ജൂബിലി പരിപാടികൾക്ക് അന്നേ ദിനം തുടക്കമാകും. 25 വർഷങ്ങൾക്ക് മുമ്പ് പുതിയ ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻ്റെ തിരിശേഷിപ്പ് സ്ഥാപിച്ചതും കർദിനാൾ ഫിലിപ്പ് നേരിയായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. ജൂബിലി വർഷത്തോട് അനുബന്ധിച്ച് ജനുവരി മാസംഅനാഥർ, ഏകസ്ഥർ ,വിധവകൾ എന്നിവർക്ക് വേണ്ടിയും ഫെബ്രുവരി-മാർച്ച്വയോജനങ്ങൾക്കു വേണ്ടിയും ഏപ്രിൽ -മെയ് മാസം കുട്ടികൾക്കുവേണ്ടിയും ജൂൺ മാസം സ്ത്രികൾക്കുവേണ്ടിയും ജൂലൈ – ആഗസ്റ്റ് മാസം യുവജനങ്ങൾക്കു വേണ്ടിയും സെപ്റ്റംബർ – ഒക്ടോബർ മാസംദമ്പതികൾക്കു വേണ്ടിയും വിവിധ പരിപാടികൾ നടത്തപ്പെടും. കൂടാതെ കലാകായിക മത്സരങ്ങളും കലാ കായിക സാമൂഹിക രാഷ്ട്രീയ മേഖലയിൽ ഉള്ളവരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുമെന്ന കാര്യം ഇടവക വികാരി ഫാ. പോൾസൺ സിമേന്തി അറിയിച്ചു.ഇടവക വികാരിയായിരുന്ന മോൺ. ജോസ്ഥ് പടിയാരംപറമ്പിൽ…
കൊച്ചി :വരാപ്പുഴ അതിരൂപതയിലെ പോണേൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ദേവാലയത്തിലെ തിരുന്നാളിന് കൊടികയറി. ഡിസംബർ 3 മുതൽ 7 വരെ നടക്കുന്ന തിരുന്നാളിൽ കോട്ടപ്പുറം ബിഷപ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ, വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആന്റണി വാലുങ്കൽ എന്നിവർ മുഖ്യ കാർമ്മികരാകും
Subscribe to Updates
Get the latest creative news from FooBar about art, design and business.
