- വാണിജ്യ മന്ത്രി പിയൂഷ് ഗോയലും സംഘവും നാളെ യുഎസ് സന്ദർശിക്കും
- നീതി, ഓരോരുത്തർക്കും അർഹമായത് നല്കുന്ന പുണ്യം_പാപ്പാ
- അന്താരാഷ്ട്ര സമാധാന ദിനം
- അഗസ്റ്റീനിയന്‍ സമൂഹത്തിന്റെ ഇടവകയിൽ ലെയോ പാപ്പ ദിവ്യബലി അര്‍പ്പിക്കും
- ഗാസയിൽ ഇസ്രായേലിന്റെ കടുത്ത വ്യോമാക്രമണം.
- ഇന്ന് ലോക അൽഷിമേഴ്സ് ദിനം
- സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- പുതിയ ജിഎസ്ടി പരിഷ്കരണം നാളെ മുതൽ; ഉത്പന്നങ്ങൾക്ക് വില കുറയും
Author: admin
വത്തിക്കാൻ: സകല മരിച്ചവിശ്വാസികളുടെയും ഓർമ്മദിനത്തിൽ മാർപ്പാപ്പാ റോമിലെ ലൗറന്തീനൊ സെമിത്തേരിയിൽ ദിവ്യബലി അർപ്പിക്കുകയും പരേതരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. വത്തിക്കാനിൽ നിന്ന് 30 കിലോമീറ്ററോളം അകലെ റോമിൻറെ പ്രാന്തത്തിൽ ലൗറന്തീനൊയിൽ സ്ഥിതിചെയ്യുന്ന ഈ സെമിത്തേരിയിൽ ഫ്രാൻസീസ് പാപ്പാ രണ്ടാം തീയതി ശനിയാഴ്ച രാവിലെയാണ് എത്തിയത്. അന്ത്യദിനത്തിൽ മർത്യശരീരങ്ങൾ ഉണരുകയും കർത്താവിൽ നിദ്ര പ്രാപിച്ചവർ മരണത്തിൻറെ മേലുള്ള അവിടത്തെ വിജയത്തിൽ പങ്കുചേരുകയും ചെയ്യുമെന്ന് പാപ്പാ ദിവ്യബലിയുടെ അവസാനം ആശീർവ്വാദത്തിനു മുമ്പു നടത്തിയ പ്രാർത്ഥനയിൽ പറഞ്ഞു. റോം നഗരാധിപൻ റൊബേർത്തൊ ഗ്വൽത്തിയേരിയും സെമിത്തേരിയിൽ സന്നിഹിതനായിരുന്നു.
വാഷിങ്ടണ്‍: കാനഡയിലെ സിഖ് വിഘടനവാദികള്‍ക്കെതിരായ നടപടികള്‍ക്ക് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന കാനഡയുടെ വെളിപ്പെടുത്തല്‍ ആശങ്കപ്പെടുത്തുന്നതെന്ന് അമേരിക്ക. ഈ വിഷയവുമായി ബന്ധപ്പെട്ട് കാനഡ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. യു എസ് മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ആദ്യം പ്രസിദ്ധീകരിച്ചത്. കാനഡയിലെ സിഖ് വിഘടനവാദ ഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ നടപടികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉത്തരവ് പ്രകാരമാണെന്ന വാര്‍ത്തയിലെ വിവരങ്ങള്‍ നല്‍കിയത് താനാണെന്ന് കാനഡ ഉപ വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണ്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. കാനഡ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മിറ്റിക്കു മുന്നില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ദേശീയ സുരക്ഷ ഉപദേശക നതാലി ഡ്രൂയിനും മന്ത്രി ഡേവിഡ് മോറിസണും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സിഖ് വിഘടനവാദികളെ ലക്ഷ്യമിട്ട് അതിക്രമങ്ങള്‍, രഹസ്യവിവര ശേഖരണം എന്നിവ നടക്കുന്നുവെന്നും ഇതിനു നിര്‍ദേശം നല്‍കിയത് അമിത് ഷായാണെന്നും വാഷിങ്ടന്‍ പോസ്റ്റ് ഈ മാസം 14 നാണ്…
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് ബോൺ മൗത്ത് . മറ്റൊരു മത്സരത്തിൽ ലിവർപൂൾ 2-1 ന് ബ്രൈറ്റണെ തോൽപ്പിച്ചു . ഇതോടെ പോയിന്റ് ടേബിളിൽ സിറ്റിയെ പിന്തള്ളി ലിവർപൂൾ ഒന്നാമതെത്തി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ ഇതുവരെ മാഞ്ചസ്റ്റർ സിറ്റിയുടെ തേരോട്ടമായിരുന്നു. തൊട്ടു പിന്നാലെ ലിവർപൂളും. ഇരു ടീമുകളും പത്ത് മത്സരങ്ങളിൽ ഏഴും ജയിച്ചു. 23 പോയിന്റുമായി സിറ്റിയായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാൽ ഇപിഎല്ലിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി സിറ്റിയെ ബോണ്‍മൗത്ത് തോൽപ്പിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 8 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്. വയനാട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 8 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ചിലയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തെക്കൻ തമിഴ് നാടിനും ശ്രീലങ്കയ്ക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. ഈ സാഹചര്യത്തിൽ തെക്കൻ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി: യാക്കോബായ സുറിയാനി സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയ്ക്ക് നാട് വിട നൽകി. സംസ്കാരശുശ്രൂഷ ചടങ്ങുകളുടെ ഭാഗമായി പള്ളിക്ക് ചുറ്റും വിലാപ യാത്ര നടത്തിയ ശേഷം ശ്രേഷ്ഠ ഇടയന്റെ വിൽപത്രം വായിച്ചു. മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസിനെ പിൻഗാമിയാക്കണമെന്നാണ് ആഗ്രഹമെന്നാണ് വില്‍പത്രത്തിലുള്ളത്. താൻ ധരിച്ച സ്വർണവും ഉപയോഗിച്ച വാഹനവും ബാങ്ക് അക്കൗണ്ടിലുള്ള നിക്ഷേപവും പള്ളികൾ നഷ്ടപ്പെട്ട ഇടവകകളിലെ വിശ്വാസികളുടെ ആരാധനയ്ക്ക് സൗകര്യമൊരുക്കാൻ ഉപയോഗിക്കണമെന്ന് വിൽപത്രത്തിൽ പറയുന്നുണ്ട്. സഭ ഒറ്റയ്ക്ക് തന്നെ മുന്നോട്ടു നീങ്ങണം. അന്തോഖ്യ സിംഹാസനത്തിന് കീഴിൽ സഭ ഉറച്ചു നിൽക്കണമെന്നും വിൽപ്പത്രത്തിൽ പറയുന്നു. അങ്കമാലി ഭദ്രാസനം അഞ്ച് സ്വതന്ത്ര ഭദ്രാസനങ്ങളാക്കണം. ഇക്കാര്യം സഭാസമിതികൾ തീരുമാനിക്കണം. സന്യാസിനി സമൂഹത്തെ കരുതലോടെ കാണണം. ഔദ്യോഗിക ബഹുമതികളോടെയാണ് കബറടക്കം നടന്നത്. മൂന്ന് മണിയോടെയാണ് കബറടക്ക ശുശ്രൂഷകൾ ആരംഭിച്ചത്. യാക്കോബായ സഭ ആഗോളതലവൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധികളായി അമേരിക്കൻ ആർച്ച് ബിഷപ്പ് ദിവാന്നാസിയോസ് ജോൺ കവാക്…
പാലക്കാട്: ഷൊർണൂർ പാലത്തിൽ ട്രെയിൻ തട്ടി രണ്ട് സ്ത്രീകളുൾപ്പെടെ നാല് പേർ മരിച്ചു. തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് തട്ടിയായിരുന്നു അപകടം. റെയിൽ വേട്രാക്കിലെ മാലിന്യങ്ങൾ ശേഖരിക്കുകയായിരുന്നു ഇവർ. ട്രെയിൻ എത്തിയത് അറിയാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. കരാർ അടിസ്ഥാനത്തിൽ റെയിൽവേയിലെ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്ത് വരികയായിരുന്നു,
കൽപ്പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാളെ മുതൽ ഏഴാം തീയതി വരെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നാളെ മണ്ഡലത്തിൽ ഉണ്ടാവും. നാളെ രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ നടക്കുന്ന പൊതുയോഗത്തിൽ ഇരുവരും പ്രസംഗിക്കും.ഉച്ചയ്ക്ക് മൂന്ന് മണിക്ക് അരീക്കോട് നടക്കുന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ പി അനിൽ കുമാർ എംഎൽഎ പത്രക്കുറിപ്പിൽ പറഞ്ഞു. പ്രിയങ്ക ഗാന്ധി ഉച്ചയ്ക്ക് ഒരു മണിക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ വാളാട് നടക്കുന്ന കോർണർ യോഗത്തിലും 2.30ന് കോറോമിൽ നടക്കുന്ന കോർണർ യോഗത്തിലും 4.45ന് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ തരിയോട് നടക്കുന്ന കോർണർ യോഗത്തിലും പങ്കെടുക്കും.തുടർന്ന് ഏഴാം തീയതി വരെ പ്രിയങ്ക മണ്ഡലത്തിൽ പ്രചരണത്തിനുണ്ടാവും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്. മന്നാർ കടലിടുക്കിന് മുകളിൽ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ എട്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാല് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
കൊച്ചി : ചെല്ലാനം കടൽതീരം സംരക്ഷിക്കാൻ നടത്തുന്ന സമരത്തോട് ക്രിയാത്മകമായി പ്രതികരിക്കാൻ കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ബാധ്യതയുണ്ടെന്ന് പ്രശസ്‌ത എഴുത്തുകാരി മീന കന്ദസാമി. കടൽകയറ്റ പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ തോപ്പുംപടിയിൽ സംഘടിപ്പിച്ച ഇരുപത്തിനാല് മണിക്കൂർ നിരാഹാര സമരത്തിൽ സംസാരിക്കവേ തീര സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നടപടി ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും മീന ചൂണ്ടിക്കാട്ടി. ചെല്ലാനം തീരത്തെ കടൽകയറ്റ പ്രശ്‌നത്തിന് ചരിത്രപരമായ കാരണങ്ങളുണ്ട്. കടൽകയറ്റത്തിന് മുഖ്യ കാരണം കൊച്ചിൻ പോർട്ടിന്‍റെ കപ്പൽച്ചാൽ ഡ്രഡ്‌ജിംഗാണെന്ന ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ വാദം ആർക്കും നിഷേധിക്കാൻ കഴിയില്ല.പ്രശ്‌ന പരിഹാരത്തിന് കൊച്ചിൻ പോർട്ട് തയ്യാറാകണം. പോർട്ടിനെക്കൊണ്ട് മണ്ണ് ലഭ്യമാക്കി തീരം പുനർനിർമിക്കുന്ന പ്രവൃത്തി ചെയ്യിക്കാൻ സംസ്ഥാന സർക്കാരും ഇടപെടണമെന്നും മീന ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ നടത്തുന്ന തീര സംരക്ഷണ നടപടികൾക്ക് സാമ്പത്തിക പിന്തുണ നൽകാനുള്ള ബാധ്യത കൊച്ചിൻ പോർട്ടിന് ഉണ്ട്. സമീപ വർഷങ്ങളിൽ…
കൊച്ചി: യാക്കോബായ സുറിയാനി സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്. കാൽ നൂറ്റാണ്ട് തന്റെ കർമ മണ്ഡലമായിരുന്ന പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിനോട് ചേർന്നാണ് ബാവയ്ക്ക് അന്ത്യ വിശ്രമമൊരുക്കുന്നത്. കബറടക്ക ശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ ആരംഭിക്കും. പ്രാര്‍ഥനാശുശ്രൂഷകള്‍ക്ക് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായി അമേരിക്കയില്‍നിന്നുള്ള മാര്‍ ദിവന്നാസിയോസ് ജോണ്‍ കവാക്, യുകെയില്‍നിന്നുള്ള മാര്‍ അത്താനാസിയോസ് തോമ ഡേവിഡ് മെത്രാപ്പോലീത്തമാരും വിവിധ സഭകളിലെ മെത്രാന്മാരും കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉള്‍പ്പെടെ ഭരണ, രാഷ്ട്രീയ, സഭാ, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും ഇന്നു ശ്രേഷ്ഠബാവയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പുത്തന്‍കുരിശിലെത്തും.കബറടക്ക ശുശ്രൂഷകളുടെ ഭാഗമായി അനുശോചന യോഗവും ഉണ്ടാകും.
Subscribe to Updates
Get the latest creative news from FooBar about art, design and business.