- രാജ്യത്തിന്റെ പുരോഗതിക്കും യശസ്സുയർത്തുന്നതിനും ഭിന്നശേഷിക്കാർ വലിയ പങ്കുവഹിക്കുന്നു; ഡോ. ശശി തരൂർ
- എം എം ലോറൻസ് തൊഴിലാളിവർഗ്ഗത്തിന്റെ മുന്നണിപ്പോരാളി -KRLCC
- അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി
- സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു
- സംസ്ഥാനത്ത് ഇന്നും നാളെയും താപനില വർധിക്കും
- ക്വാഡ് ഉച്ചകോടി: മോദി അമേരിക്കയിലേക്ക്
- ഇന്ന് ശ്രീ നാരായണ ഗുരുദേവ മഹാസമാധി
- വിടചൊല്ലി നാട്, കവിയൂർ പൊന്നമ്മ ഇനി ഓർമ്മ
Author: admin
അതിവേഗം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശക്തീകരണത്തിനും പ്രാപ്തീകരണത്തിനും സമര്‍പ്പിതമായ പ്രസ്ഥാനമാണ് കേരള ലേബര്‍ മൂവ്മെന്റ് (കെഎല്‍എം). ക്രിസ്തുദര്‍ശനങ്ങള്‍ക്കും സഭാ പ്രബോധനങ്ങള്‍ക്കും അനുസൃതമായ കര്‍ത്തവ്യനിര്‍വഹണമാണ് തൊഴിലാളി സംഘാടനത്തിന്റെ ദര്‍ശനം.
കൊച്ചി:അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സംഘാടനവും ശക്തീകരണവും ലക്ഷ്യമാക്കുന്ന കേരള ലേബര്‍ മൂവ്മെന്റിന്റെ (കെഎല്‍എം) സുവര്‍ണ്ണ ജൂബിലി ആഗസ്റ്റ് 18 ഞായറാഴ്ച്ച എറണാകുളത്ത് ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ടൗണ്‍ ഹാളില്‍ തൊഴിലാളി മഹാസംഗമം നടക്കും. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെഎല്എമ്മിലൂടെ ക്ഷേമനിധികളില്‍ ചേര്‍ന്നിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും ഫാമിലി കെയര്‍ എന്ന സാമൂഹികസുരക്ഷാ പദ്ധതി നടപ്പിലാക്കും. കേരള കത്തോലിക്ക മെത്രാന് സമിതിയുടെ ആഭിമുഖ്യത്തില്‍ 1974 ലാണ് കേരള ലേബര്‍ മൂവ്മെൻ്റ് രൂപീകരിക്കുന്നത്. കേരള ലേബര്‍ മൂവ്മെന്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അസംഘടിത തൊഴില്‍ മേഖലയിലെനിര്മ്മാണ തൊഴിലാളികള്‍, ഗാര്‍ഹീക തൊഴിലാളികള്‍, ചെറുകിട തോട്ടം തൊഴിലാളികള്‍, കാര്‍ഷിക തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, തയ്യല്‍തൊഴിലാളികള്‍ എന്നിങ്ങനെ വിവിധ വിഭാഗം തൊഴിലാളികള്‍ക്കായി എട്ട് തൊഴിലാളി ഫോറങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ട്രേഡ് യൂണിയന് നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ ഫോറങ്ങള്‍ ദേശിയ തലത്തില്‍ ഹിന്ദ് മസ്ദൂര്‍ സംഘുമായി (HMS) അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നു. നീതിയിലും സമഭാവനയിലും നിലനില്ക്കുന്നതുമായ ഒരു സമൂഹത്തിന്റെ…
വട്ടിയൂർക്കാവ്: അതിരൂപത ബിസിസി കമ്മിഷന്റെ നേതൃത്വത്തിൽ കുടുംബകേന്ദ്രീകൃത അജപാലന ദൗത്യം നിർവഹിക്കുന്ന ഹോംമിഷൻ വട്ടിയൂർക്കാവ് ഇടവകയിൽ പൂർത്തിയായി. ആഗസ്റ്റ് 10-ാം തിയതി ആരംഭിച്ച ഹോം മിഷൻ മൂന്നാം ഘട്ടം അതിരൂപത വികാർ ജനറൽ മോൺ. യൂജിൻ എച്ച് പെരേര ഉദ്ഘാടനം ചെയ്തു. തിരുസഭയിൽ രണ്ടാം വത്തിക്കാൻ കൗൺസിലോടെ ആരംഭിച്ച നവീകരണ പ്രക്രീയ അതിരൂപതയിൽ ഹോം മിഷനിലൂടെ കുടുംബനവീകരണത്തിൽ എത്തിനില്‍ക്കുന്നതായി മോൺ. യൂജിൻ എച്ച്. പെരേര അഭിപ്രായപ്പെട്ടു. ആഗസ്റ്റ് 15 ന് അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് ജെ. നെറ്റോയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെ മൂന്നാംഘട്ടത്തിന് സമാപനമായി. ദിവ്യബലിമധ്യേ ഇടവകയുടെ സമഗ്ര വളർച്ചയ്ക്കും കുടുംബങ്ങളുടെ നവീകരണത്തിനും സഹായകരമാകുന്ന ഹോം മിഷനിലെ കണ്ടെത്തലുകൾ വായിക്കുകയും അത് അതിരൂപതാദ്ധ്യക്ഷന്‍ കൈമാറുകയും ചെയ്തു. കുടുംബകേന്ദ്രീകൃത അജപാലനം നിർവഹിക്കുന്നവർ പരിശുദ്ധ കന്യകാമറിയത്തെ മാതൃകയാക്കണമെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. പരിശുദ്ധ കന്യകമറിയം തന്റെ ജീവിതത്തിൽ ദൈവത്തിനും, ബന്ധുജനങ്ങൾക്കും, തന്റെ ചുറ്റുമുള്ളവർക്കെല്ലാം ഇടം നൽകിയതുപോലെ നാമും നമ്മുടെ ജീവിതത്തിൽ കുടുംബാംഗങ്ങൾക്കും, ബന്ധുക്കൾക്കും,…
തിരുവനന്തപുരം: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത ഡോക്ടർസിന്റെ പണിമുടക്ക് തുടങ്ങി. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന പണിമുടക്ക് നാളെ രാവിലെ ആറുമണിക്ക് അവസാനിക്കും. അഡ്മിറ്റ് ചെയ്ത രോഗികൾക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളെയും അത്യഹിത വിഭാഗങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കി. കെജിഎംസിടിഎ, കെജിഐഎംഓഎ , കെജിഎംഓഎ തുടങ്ങിയ സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകും. കെഎംപിജിഎയുടെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച പിജി ഡോക്ടേഴ്സിന്റെ പണിമുടക്ക് സമരം ഇന്നും തുടരും. വാർഡ് ഡ്യൂട്ടിയും, ഓപ്പിയും ബഹിഷ്ക്കരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലേ പിജി ഡോക്ടർസിനൊപ്പം ഐഎംഎയുടെ ദേശീയ സംസ്ഥാന നേതാക്കളും ഇന്ന് പ്രതിഷേധിക്കും. കൊൽക്കത്ത സംഭവത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നതിന് പുറമെ ദേശീയതലത്തിൽ ശക്തമായ ആശുപത്രി സംരക്ഷണ നിയമം നിലവിൽ വരണമെന്നുമാണ് സംഘടനയുടെ ആവശ്യം.
ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ഫുള്‍ ഇലക്ട്രിക് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് വിദേശത്തേയ്ക്ക് . യാത്ര സമയം 25 ശതമാനം മുതല്‍ 45 ശതമാനം വരെ ലഘൂകരിക്കാൻ കഴിയുന്ന വന്ദേഭാരതിന്റെ (ഐ.സി.എഫ്) രൂപ കല്‍പ്പനയും നിര്‍മാണവും ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് . മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭം പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യയുടെ സാങ്കേതിക കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിലും അതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനാണ് ട്രെയിനിന് വന്ദേ ഭാരത് എക്സ്പ്രസ് എന്ന പേര് നല്‍കിയത്. വന്ദേ ഭാരതിന് കയറ്റുമതി സാദ്ധ്യതകളും വന്നിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട് . നിരവധി വിദേശ രാജ്യങ്ങൾ ഇതിനായി ഇന്ത്യയെ സമീപിച്ചിരിക്കുകയാണെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഹെവി എക്യുപ്മെൻ്റ് മാനുഫാക്ചറിംഗ് കോർപ്പറേഷൻ (ബിഇഎംഎൽ) ഇതിനായി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. മെട്രോ ട്രെയിനുകൾ കയറ്റുമതി ചെയ്ത് ആഗോളതലത്തിൽ വിപണി വിപുലീകരിക്കാനാണ് ശ്രമിക്കുന്നത്. മിഡിൽ ഈസ്റ്റ്, തെക്കേ അമേരിക്ക, ഏഷ്യൻ രാജ്യങ്ങൾ എന്നിവയാണ് പ്രത്യേകിച്ചും ലക്ഷ്യമിടുന്നത്. പല രാജ്യങ്ങളും ഈ ട്രെയിനിനോട് താൽപര്യം പ്രകടിപ്പിച്ചതായി…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ. എല്ലാ ഗവൺമെന്റ് ഉദ്യോഗസ്ഥരും അഞ്ചുദിവസത്തിൽ കുറയാതെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകണം. നിർബന്ധമല്ലെങ്കിലും ഒരാളും വിട്ടുനിൽക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സി.എം.ഡി.ആർ എഫിലേക്ക് നൽകുന്ന തുക സെപ്റ്റംബറിൽ വിതരണം ചെയ്യുന്ന ഓഗസ്റ്റ് മാസത്തെ ശമ്പളം മുതൽ കുറവ് ചെയ്യും. സമ്മത പത്രം ജീവനക്കാരിൽ നിന്ന് ഡി.ഡി.ഒമാർ സ്വീകരിക്കണം. ഈ തുകകൾ പ്രത്യേക ട്രഷറി അക്കൗണ്ടിലേക്ക് വരവ് ചെയ്യും.അഞ്ചുദിവസത്തെ വേതനം മൂന്ന് ഗഡുക്കളായി നൽകാം. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാളാണ് ഉത്തരവിറക്കിയത്.
കൊച്ചി: ചിങ്ങമാസം പൊന്നോണ മാസമാണ്. ചിങ്ങത്തിലെ തിരുവോണം നാളാണ് മലയാളികളുടെ സ്വന്തം ഓണമെത്തുന്നത്. മഹാബലിയുടെ ഓർമ്മകളും, വിളവെടുപ്പ് ആഘോഷങ്ങൾക്കുമായി ചിങ്ങം പിറന്നു കഴിഞ്ഞു. ഇനി കൊല്ലവർഷം 1200-ാം ആണ്ടാണ്. ചിങ്ങം 1 എന്ന് കേൾക്കുമ്പോൾ കർഷക ദിനം എന്നത് തന്നെയാകും ഓരോ മലയാളിയുടെയും മനസ്സിലേക്ക് ആദ്യമെത്തുന്നത്. കേരളത്തിന്റെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യം ആഘോഷിക്കാനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ആശയങ്ങൾ പങ്കുവെക്കാനും നടപ്പിലാക്കാനുമുള്ള അവസരം കൂടിയാണ് ഈ ദിവസം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ട്. ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ കര്‍ണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴിയും കര്‍ണാടക മേഖല വരെ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്ക്കുന്നതിന്റെ സ്വാധീന ഫലമായി ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഓഗസ്റ്റ് 20 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പ് ഉണ്ട്.
സഭയിലും സമൂഹത്തിലും മാറ്റങ്ങളുടെ തുടക്കം കുറിക്കാന്‍ ഉദയംപേരൂര്‍ സൂനഹദോസ് കാരണമായിട്ടുണ്ട്. അതിന് ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍ സാക്ഷ്യം നല്കുന്നു. ഈ വിഷയത്തില്‍ ലളിതമായും എന്നാല്‍ അനുബന്ധ രേഖകള്‍ സഹിതം വസ്തുതകള്‍ വായനക്കാരില്‍ എത്തിക്കുന്ന ഒരു ചെറുഗ്രന്ഥം മലയാളത്തിലുണ്ട്. റവ. ഡോ.ആന്റണി പാട്ടപറമ്പില്‍ എഴുതിയ ‘ഉദയംപേരൂര്‍ സൂനഹദോസ് അറിയേണ്ടതെല്ലാം.’
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റിട്ടും ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയ തന്ത്രത്തില്‍ കാതലായ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നതിന് തെളിവാണ് ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈ 30ന് പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന (ഭേദഗതി) നിയമവും കേന്ദ്രത്തില്‍ മോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ലോക്സഭയില്‍ ഇക്കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ ‘ഏകീകൃത വഖഫ് മാനേജ്മെന്റ്, ശക്തീകരണം, കാര്യക്ഷമത, വികസന നിയമം 1955’ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്ത് അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലും.
Subscribe to Updates
Get the latest creative news from FooBar about art, design and business.