- രാജ്യത്തിന്റെ പുരോഗതിക്കും യശസ്സുയർത്തുന്നതിനും ഭിന്നശേഷിക്കാർ വലിയ പങ്കുവഹിക്കുന്നു; ഡോ. ശശി തരൂർ
- എം എം ലോറൻസ് തൊഴിലാളിവർഗ്ഗത്തിന്റെ മുന്നണിപ്പോരാളി -KRLCC
- അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി
- സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു
- സംസ്ഥാനത്ത് ഇന്നും നാളെയും താപനില വർധിക്കും
- ക്വാഡ് ഉച്ചകോടി: മോദി അമേരിക്കയിലേക്ക്
- ഇന്ന് ശ്രീ നാരായണ ഗുരുദേവ മഹാസമാധി
- വിടചൊല്ലി നാട്, കവിയൂർ പൊന്നമ്മ ഇനി ഓർമ്മ
Author: admin
അഗർത്തല : ത്രിപുരയിൽ നാലു ദിവസമായി തുടരുന്ന കനത്ത മഴയേത്തുടർന്ന് നിരവധിയിടങ്ങൾ വെള്ളത്തിനടിയിലായി. തെക്കൻ ത്രിപുരയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് കുടുംബങ്ങളിലെ ഏഴ് പേർ മരിച്ചു. കുട്ടികൾ ഉൾപ്പെടെ മരിച്ചതായാണ് വിവരം. ഇതോടെ നാല് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 19 ആയി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ദേശീയ ദുരന്ത നിവാരണസേനയുടെ കൂടുതൽ സംഘങ്ങളെ അയച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനായി വ്യോമസേനയുടെ ദൗത്യം ആരംഭിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ വഴിയാണ് പലയിടത്തും ഭക്ഷ്യ സാധനങ്ങൾ എത്തിച്ചുനൽകിയത്. ഗോമതി, തെക്കൻ ത്രിപുര, ഉനകോതി, പടിഞ്ഞാറൻ ത്രിപുര ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. മിക്ക നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. ആഗസ്റ്റ് 19 മുതൽ 450ഓളം ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ 65,400 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. 17 ലക്ഷത്തിലേറെ പേരെ വെള്ളപ്പൊക്കം ബാധിച്ചു. രണ്ടായിരത്തിലേറെ ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. സംസ്ഥാനത്തെ സ്കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചു. അഗർത്തലയിലേക്കുള്ള എല്ലാ ട്രെയിൻ…
തിരുവനന്തപുരം : വയനാടിന്റെ പുനരധിവാസം വേഗത്തിൽ ഈ മാസം തന്നെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തിലായിരിക്കും പുനരധിവാസം പൂർത്തിയാക്കുക. ഓരോ വ്യക്തികളുടേയും വിവരങ്ങൾ ശേഖരിക്കാൻ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോരുത്തരുടെയും പരാതികൾ സർക്കാർ കേൾക്കുമെന്നും, വാടക വീടുകൾക്ക് ഡെപ്പോസിറ്റ് ആവശ്യപ്പെടുന്നെങ്കിൽ അറിയിക്കണമെന്നും മന്ത്രി കെ രാജൻ അറിയിച്ചു. ആളുകൾക്ക് 6000 രൂപക്ക് മുകളിൽ ആവശ്യമെങ്കിൽ അതും പരിഗണിക്കുമെന്നും, ആഗസ്റ്റ് 30നകം താൽക്കാലിക പുനരധിവാസം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് പുനരധിവാസ നടപടികൾ കൈകാര്യം ചെയ്യുന്നത്. കേരള മോഡലിലായിരിക്കും പുനരധിവാസം പൂർത്തിയാക്കുന്നത്. വിദഗ്ദ സമിതി നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുന്നത്, മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ മുന്നിൽ എല്ലാം അവതരിപ്പിച്ചിട്ടുണ്ട്. അടിയന്തിര ധനസഹായം 90 ശതമാനം പൂർത്തിയായിയിട്ടുണ്ട്. മന്ത്രി തല ഉപസമിതി കൃത്യതയോടെ പ്രവർത്തിക്കുന്നുണ്ട്. 26, 27 തീയ്യതികളിൽ സ്കൂളുകൾ തുറക്കാനും തീരുമാനമായിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി.
കണ്ണൂര്‍: മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പൊലീസിന്റെ ഭാഗമാകുന്നുവെന്നും ഇത് പൊലീസിന് പുതിയ മുഖം നല്‍കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കേരള പൊലീസിന് മാനവിക മുഖം കൈവന്നിട്ടുണ്ട്. പൊലീസിന് എപ്പോഴും ജനങ്ങളോട് മൃദുഭാവം ആയിരിക്കണം. ജനങ്ങളുടെ ബന്ധുവായി പൊലീസ് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ മാങ്ങാട്ട്പറമ്പ് പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന കെ എ പി പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വയനാട് ദുരന്തമുഖത്ത് കേരളാ പൊലീസ് നടത്തിയ പ്രവര്‍ത്തനം പ്രശംസനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സ്വന്തം ജീവന് തൃണവല്‍ക്കരിച്ചുകൊണ്ടാണ് എല്ലാവരും പ്രവര്‍ത്തിച്ചതെന്നും മറ്റുള്ളവരുടെ ജീവന് രക്ഷിക്കുന്നതിനായിരുന്നു പൊലീസ് പ്രാധാന്യം കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് പ്രധാന ഏജന്‍സികളോട് കിടപിടിക്കുന്ന രീതിയിലായിരുന്നു പൊലീസിന്റെ പ്രവര്‍ത്തനം. ദുരന്തത്തെ നേരിടാന്‍ പൊലീസ് സേനയില്‍ പ്രത്യേക വിഭാഗത്തെ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തിയത് പൊലീസിന്റെ മികവാര്‍ന്ന അന്വേഷണത്തിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊൽക്കത്ത: കൊല്‍ക്കത്തയിലെ ആർ ജി കർ ആശുപത്രിയിൽ യുവഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കൊൽക്കത്തയിൽ നാളെ ജൂനിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ ബഹുജന പ്രക്ഷോഭം. സിബിഐ ഓഫീസിലെത്തി അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് തേടുമെന്നും ജൂനിയർ ഡോക്ടർമാർ അറിയിച്ചു. അതിനിടെ ,കേസിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ നുണ പരിശോധന ഇന്ന് നടന്നേക്കും. സന്ദീപ് ഘോഷിനെയും കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ അഞ്ച് സുഹൃത്തുക്കളെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാൻ കോടതി അനുവാദം നൽകിയിരുന്നു. സന്ദീപ് ഘോഷിന്റെ മൊഴികളിൽ വൈരുധ്യം ഉണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തൽ. ഓഗസ്റ്റ് ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. പി ജി വിദ്യാർത്ഥിയായ ഡോകടറുടെ മൃതദേഹം അർധനഗ്നമായ നിലയിൽ ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്ന് കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് സിബിഐ നടത്തിയ അന്വേഷണത്തിൽ റോയ് സെമിനാർ ഹാളിലേക്ക് കയറിപ്പോകുന്നത് കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് ഇയാളുടെ ബ്ലൂടൂത് ഹെഡ്സെറ്റും കണ്ടെത്തിയിരുന്നു. അതേസമയം കുറ്റകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണത്തിൽ സിബിഐ കൂടുതൽ വിശദമായ പരിശോധനകൾ…
നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി സെൻറ് ജോസഫ് കുളത്തൂർ യൂണിറ്റിൻ്റെ പ്രഥമ വാർഷികവും സ്വയം സഹായ സംഘ സംഗമവും സംഘടിപ്പിച്ചു. എസ്.എച്ച്.ജി. അംഗങ്ങളുടെ പ്രകൃതി സംരക്ഷണ സന്ദേശ പദയാത്ര കുളത്തൂർ ബസ്റ്റാൻഡിൽ നിന്ന് ആരംഭിച്ച കുളത്തൂർ സെൻ്റ് ജോസഫ് ദേവാലയത്തിൽ സമാപിച്ചു. നിഡ്സ് യൂണിറ്റ് സെക്രട്ടറി ആൽബിൻ രാജ് റിപ്പോർട്ട് അവതരിപ്പിച്ചു. നിഡ്സ് യൂണിറ്റ് പ്രസിഡന്റ് റവ. ഫാ. ജോയി സി.അധ്യക്ഷത വഹിച്ച പൊതുസമ്മേളനം നെയ്യാറ്റിൻകര എംഎൽഎ കെ. ആൻസലൻ ഉത്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ലത്തീൻ രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ആമുഖ സന്ദേശം നൽകി. പാറശാല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുമാർ,കുളത്തൂർ ഗ്രാമപഞ്ചായത്ത് അംഗം ലീല, ഉച്ചകട നിഡ്സ് യൂണിറ്റ് സെക്രട്ടറി .വിൻസെൻ്റ്, വ്ലാത്താങ്കര ആനിമേറ്റർ ഷൈല മാർക്കോസ്, പാരീഷ് കൗൺസിൽ സെക്രട്ടറി അനിൽകുമാർ, നിഡ്സ് എക്സിക്യൂട്ടീവ് അംഗം പ്രേംകുമാർ എന്നിവർ സംസാരിച്ചു. ഗ്രാമോത്സവത്തിൽ പങ്കെടുത്ത മികച്ച സ്റ്റാളുകൾക്കുള്ള സമ്മാനം, വീട് മെയിൻ്റനൻസിനുള്ള ധനസഹായം, ഉന്നത വിജയം…
കൊച്ചി: വയനാട്ടിൽ ദുരിത ബാധിതർക്കായി ചെല്ലാനം ഇടവകയുടെ സഹായമായി ഒരു ഭവനം നിർമ്മിച്ചു നല്കുവാൻ ശേഖരിച്ച തുകയും, സാധനങ്ങളും വികാരി ഫാ. സിബിച്ചൻ ചെറുതിയിൽ കൈക്കാരൻ ജൂഡ് കണ്ടത്തിപ്പറമ്പിൽ, ബാബു കാളിപ്പറമ്പിൽ, ജോണി അഴി നാക്കൽ എന്നിവർക്കുകൈമാറി. സഹ വികാരി ഫാ. ജോർജ്ജ് സെബിൻ തറേപ്പറമ്പിൽ , ഡീക്കൻ ജെറോം ജെറി എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസൺ പുത്തം വീട്ടിൽ, പ്രൊകുറേറ്റർ ഫാ.പോൾ പേഴ്സി, ഫാ.ആന്റണി പാല്യത്തറ എന്നിവർക്ക് ഇത് കൈമാറി.
വത്തിക്കാന്‍ സിറ്റി: പതിനാറാം നൂറ്റാണ്ടില്‍ പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണമുണ്ടായതായി വിശ്വസിക്കപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ ബസിലിക്കയിലെ മരിയഭക്തി പാരമ്പര്യത്തിലെ അദ്ഭുദ ഫലദാനങ്ങള്‍ ദൈവകൃപയുടെ ദൃഷ്ടാന്തങ്ങളാണെന്ന് വിശ്വാസകാര്യങ്ങള്‍ക്കായുള്ള റോമന്‍ ഡികാസ്റ്ററി സ്ഥിരീകരിച്ചു.സെപ്റ്റംബര്‍ എട്ടിന് ആഘോഷിക്കുന്ന ആരോഗ്യമാതാവിന്റെ തിരുനാളിന് മുന്നോടിയായി ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരത്തോടെ തഞ്ചാവൂരിലെ നിയുക്ത ബിഷപ് സഗായരാജ് തംബുരാജിന് എഴുതിയ കത്തിലാണ് വിശ്വാസകാര്യ ഡികാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ്, ”നൂറ്റാണ്ടുകളായി പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യപ്രവര്ത്തനം നടക്കുന്ന ഇടം” എന്ന് വേളാങ്കണ്ണിയെ വിശേഷിപ്പിക്കുന്നത്. ഓഗസ്റ്റ് 18നാണ് ഡോ. സഗായരാജ് തംബുരാജിന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും. സെപ്റ്റംബര്‍ എട്ടിന് ആഘോഷിക്കുന്ന ആരോഗ്യമാതാവിന്റെ തിരുനാളിന് മുന്നോടിയായി ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരത്തോടെ തഞ്ചാവൂരിലെ നിയുക്ത ബിഷപ് സഗായരാജ് തംബുരാജിന് എഴുതിയ കത്തിലാണ് വിശ്വാസകാര്യങ്ങള്‍ക്കായുള്ള റോമന്‍ ഡികാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ്, ”നൂറ്റാണ്ടുകളായി പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യപ്രവര്ത്തനം നടക്കുന്ന ഇടം” എന്ന് വേളാങ്കണ്ണിയെ വിശേഷിപ്പിക്കുന്നത്. വേളാങ്കണ്ണി തീര്‍ഥാടനത്തിനുള്ള വത്തിക്കാന്റെ ‘നുള്ള ഓസ്ത’ അംഗീകാരപത്രമാണിത്. ”ദശലക്ഷകണക്കിന് തീര്‍ഥാടകരാണ്…
വിജയപുരം: വിജയപുരം രൂപത മുൻ മെത്രാൻ അഭിവന്ദ്യ പീറ്റർ തുരുത്തിക്കോണം പിതാവിനാൽ 1993 ഇൽ സ്ഥാപിതമായ വിജയപുരം രൂപത കോൺഗ്രിഗേഷൻ ആണ്വിമലഹൃദയ പുത്രിമാരുടെ സന്യാസിനി സഭ. രൂപതയുടെ വിവിധ ശുശ്രൂഷ മേഖലകളിൽ സിസ്റ്റേഴ്സ് സേവനമനുഷ്ടിക്കുന്നു. വിമലഹൃദയ പുത്രിമാരുടെ രണ്ടാമത് ജനറൽ ചാപ്റ്റർ 10-04-23 മുതൽ 17-04-23 വരെ കോട്ടയം വിമാലംബിക ഫോർമേഷൻ ഹൗസിൽ വച്ചു നടത്തപ്പെട്ടു. സി. മേരി ദീപ്തി ഡി. ഐ. എച് സുപ്പീരിയർ ജനറൽ ആയും സി. മേരി മേഴ്സി ഡി. ഐ. എച് അസിസ്റ്റന്റ് മദർ ജനറൽ ആയും തിരഞ്ഞെടുക്കപ്പെട്ടു. സി . മേരി ജ്യോതിസ് ഡി. ഐ. എച്, സി . മേരി ഗ്രേസ് ഡി. ഐ. എച്, സി . മേരി ഹെലൻ ഡി. ഐ. എച് എന്നിവർ കൗൺസിലേഴ്സ് ആയും സി . മേരി ജോസ്ന ഡി. ഐ. എച് ജനറൽ സെക്രട്ടറി ആയും സി . മേരി ബ്ലെസി ഡി. ഐ.…
വിജയപുരം:വിജയപുരം രൂപതയുടെ ഈ വർഷത്തെ ദൈവവിളി ക്യാമ്പ് മെയ് മാസം 2,3,4 തീയതികളിലായി വിമലഗിരി പാസ്റ്ററൽ സെന്ററിൽ വച്ചു നടന്നു. രൂപതാ വികാരി ജനറൾ മോൺ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. “വിജയപുരം രൂപതയ്ക്കു എന്നെ ആവശ്യമുണ്ട്” എന്നതായിരുന്നു ഉദ്ഘാടന പ്രഭാഷണത്തിലെ മുഖ്യ സന്ദേശം. റോബിൻ പാലാ ക്ലാസ് നയിച്ചു. സെമിനാരി റെക്ടർമാരായ ഫാ. ജോസഫ് മീനായിക്കോടത്ത് , ഫാ. ജോസഫ് പടികരമല, ഫാ. ഷിന്റോ, ഫാ. അഗസ്റ്റിൻ ആശിർ, രൂപതയിലെ ഡീക്കന്മാരും രണ്ടാം വർഷ വൈദിക വിദ്യാർഥികളും ക്യാമ്പിനു നേതൃത്വം നൽകി. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 79 കുട്ടികൾ പങ്കെടുത്തു.
കൊച്ചി:വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ ഉദയംപേരൂര്‍ സൂനഹദോസിന്റെ കാലാതിവര്‍ത്തിയായ പ്രസക്തിക്ക് അടിവരയിടുന്നു എന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. സൂനഹദോസിന്റെ 425-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനതതില് അദ്ധ്യക്ഷത വഹിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. ഉദയംപേരൂര്‍ കാനോനകള്‍ – ആധുനീക മലയാള ഭാഷാന്തരണം എന്ന ഗ്രന്ഥം ജസ്റ്റിസ് മേരി ജോസഫിന് ആദ്യപ്രതി നല്കി അദ്ദേഹം പ്രകാശനം ചെയ്തു. മലയാളഭാഷാസാഹീത്യ രംഗത്ത് നാഴികകല്ലായി മാറുന്ന അമൂല്യനിധിയാണ് ഷെവലിയര്‍ ഡോ. പ്രീ മൂസ് പെരിഞ്ചേരി. വര്‍ഷങ്ങളുടെ അദ്ധ്യാനഫലമായി നിര്‍വ്വഹിച്ച ആധുനീക മലയാളഭാഷാന്തരണമെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. സൂനഹദോസ് കാനോനകളെ മുന്നോട്ടു വയ്ക്കുന്ന നവോത്ഥാന ചിന്തകളും, അത് മലയാള ഗദ്യസാഹീത്യത്തിനു നല്കിയ അതുല്യ സംഭാവനകളില്‍ വിശ്വാസജീവിതത്തില്‍ ചെലുത്തിക്കൊണ്ടിരിക്കുന്ന സ്വാധീനവും ഇന്നും അത്രമേല്‍ നിര്‍ണ്ണായകങ്ങളാണെന്ന് ആര്‍ച്ച് ബിഷപ്പ് വിശദീകരിച്ചു.പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ നടന്ന സമ്മേളനം പ്രതിപക്ഷ നോതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ക്രൈസ്തവ ജീവിതക്രമത്തിൻ്റെയും സംസ്ക്കാരത്തിൻ്റെയും മാനിഫസ്റ്റോയാണ് ഉദയംപേരൂർ സൂനഹദോസിൻ്റെ കാനോനകൾ. തീർത്തും അപരിഷ്കൃതമായ സാമൂഹിക സാഹചര്യങ്ങളിൽ ക്രൈസ്തവ…
Subscribe to Updates
Get the latest creative news from FooBar about art, design and business.