Author: admin

വത്തിക്കാന്‍ സിറ്റി: ലോകത്തോടുള്ള ആദ്യ സംഭാഷണത്തിൽ ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് പാപ്പ. ശാശ്വത സമാധാനം പ്രതീക്ഷിക്കുന്നുവെന്നും ലിയോ പതിനാലാമന്‍ പാപ്പ പറഞ്ഞു. ഇനിയൊരു യുദ്ധം വേണ്ടെന്നും അദ്ദേഹം ലോകത്തിലെ പ്രധാനശക്തികളോട് ആവശ്യപ്പെട്ടു. യുക്രെയ്ൻ യുദ്ധത്തിലെ ശാശ്വത സമാധാനത്തിനും ഗാസയിലെ വെടിനിർത്തലിനും പാപ്പ ആഹ്വാനം ചെയ്തു. ‘വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ആഹ്ലാദകരം. കൂടുതല്‍ ചര്‍ച്ചകളിലൂടെ ശാശ്വതമായ പരിഹാരം ഉണ്ടാകട്ടെ. സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും പരക്കട്ടെ. ലോകത്തെ പല ഭാഗങ്ങളിലുമുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരട്ടെ’, അദ്ദേഹം പറഞ്ഞു. 267ാമത് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി സെന്‍റ് പീറ്ററിലെ സ്‌ക്വയറില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ലിയോ പതിനാലാമന്‍ പാപ്പ.

Read More

വൈപ്പിൻ : 211ാം ദിമുനമ്പം ഭൂ സമരം 212ാം ദിവസത്തിലേക്ക് ഇന്നലെ സരിത മനോജ്, ആശ സന്തോഷ്, ശ്രീദേവി പ്രദീപ്, ആൻറണി ലൂയിസ്, അച്യുതൻവിലാസൻ എന്നിവർ നിരാഹാരമിരുന്നു .നീതിക്കുവേണ്ടിയുള്ള ഈ നിരാഹാര സമരം 211 ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു പുരോഗതിയും ഇല്ലാതെ മുനമ്പം തീരജനതയെ അവഗണിക്കുന്നതിനെതിരെ ഭൂസംരക്ഷണസമിതി രക്ഷാധികാരി ഫാ . ആൻറണി സേവ്യർ തറയിൽ ശക്തമായ ഭാഷയിൽ സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ചു.നീതിക്കുവേണ്ടിയുള്ള ഈ സമരം അവകാശങ്ങൾ ലഭിക്കുന്നത് വരെ മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു,

Read More

കൊച്ചി : KLM ലീഡേഴ്സ് മീറ്റ് എറണാകുളം ആശീർഭവനിൽ നടത്തി .KCBC ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു .സംസ്ഥാന പ്രസിഡൻ്റ് ജോസ് മാത്യു ഊക്കൻ അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക് സ്വാഗതവും, സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയ താഴത്ത് ആമുഖപ്രഭാഷണവും, KCBC ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിലിനെ പൊന്നാട അണിയിച്ച് അനുമോദിക്കുകയുണ്ടായി. KLM അസി. ഡയറക്ടർ ജോസഫ് ജൂഡ്, ബാബു തണ്ണിക്കോട്ട്,ഷാജു ആൻ്റെണി, ബെറ്റ്സി ബ്ലെയ്സ്, ബിജു പോൾ, പീറ്റർ കുളക്കാട്ട്, ആൻ്റെണി പാലിമറ്റം, സിസ്റ്റർ ലീന എന്നിവർ സംസാരിച്ചു. കത്തോലിക്ക സഭയും തൊഴിലാളി നേതൃത്വവും, നേതൃത്വ പരിശീലനം, KLM ൻ്റെ പ്രസക്തി, തൊഴിലാളി ഫോറങ്ങൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കി ജോസഫ് ജൂഡ്, അലക്സ് താളൂപാടത്ത്, ഫാ. ജോർജ്ജ് തോമസ് നിരപ്പ്കാലയിൽ, ബാബു തണ്ണിക്കോട്ട്…

Read More

കൊടുങ്ങല്ലൂർ കെ.സി.വൈ.എം. ലാറ്റിൻ സമിതിയുടെ 2025-27 വർഷത്തെ പ്രവർത്തനങ്ങൾ കോട്ടപ്പുറം രൂപത അധ്യക്ഷൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പോൾ ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിതറ OSJ ആമുഖ പ്രഭാഷണവും KRLCBC ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഡോ. ജിജു അറക്കത്തറ അനുഗ്രഹ പ്രഭാഷണവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ഷെറിൻ കെ. ആർ. സ്വാഗതം ആശംസിച്ചു. കെസിവൈഎം കോട്ടപ്പുറം സംസ്ഥാന ജനറൽ സെക്രട്ടറി ഷെറിൻ കെ. ആർ. സ്വാഗതം പറഞ്ഞു . കെസിവൈഎം കോട്ടപ്പുറം രൂപതാ ഡയറക്റ്റർ ഫാ. നോയൽ കുരിശിങ്കൽ, കെ.സി.വൈ.എം. കോട്ടപ്പുറം രൂപത ജനറൽ സെക്രട്ടറി ജെൻസൺ ജോയ് എന്നിവർ ആശംസകൾ അർപ്പിച്ചു . സംസ്ഥാന സെക്രട്ടറി അലീന ജോർജ് നന്ദി പറഞ്ഞു .കെ.സി.വൈ.എം. സംസ്ഥാന സമിതിയെ 2023-25 വർഷക്കാലം നയിച്ച ഭാരവാഹികൾക്ക് അനുമോദനം നൽകി.

Read More

കരാര്‍ ലംഘിച്ച പാകിസ്ഥാനെതിരെ അതിര്‍ത്തിയില്‍ തിരിച്ചടിക്കാന്‍ ബിഎസ്എഫിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി ശ്രീനഗര്‍: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ മണിക്കൂറുകൾക്കകം അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. ജമ്മുവിലും ശ്രീനഗറിലും ഉഗ്ര സ്‌ഫോടനമെന്ന് റിപ്പോര്‍ട്ടുകള്‍. കരാര്‍ ലംഘിച്ച പാകിസ്ഥാനെതിരെ അതിര്‍ത്തിയില്‍ തിരിച്ചടിക്കാന്‍ ബിഎസ്എഫിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തി. ശ്രീനഗറില്‍ സ്‌ഫോടന ശബ്ദം കേട്ടെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല സമൂഹമാധ്യമത്തില്‍ കുറിപ്പു പങ്കുവച്ചു. ”വെടിനിര്‍ത്തലിന് എന്താണ് സംഭവിച്ചത്? ശ്രീനഗറില്‍ ഉടനീളം സ്ഫോടനങ്ങള്‍ കേട്ടു.” എന്നാണ് ഒമര്‍ അബ്ദുല്ല എക്‌സില്‍ കുറിച്ചത് . ശ്രീനഗറില്‍ ഉള്‍പ്പെടെ ജമ്മു കശ്മീരിലെ പലയിടത്തും പാക്കിസ്ഥാന്‍ ഡ്രോണ്‍ ആക്രമണവും നിയന്ത്രണരേഖയില്‍ ഷെല്ലാക്രമണവും നടത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ജമ്മു കശ്മീരിലെ ബാരാമുള്ള, ബുദ്ഗാം ഭാഗങ്ങളിലും രാജ്യാന്തര അതിര്‍ത്തിയിലും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിവയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും ഇന്ന് വൈകീട്ട് 5 മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിനു ധാരണയായി. അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എക്‌സില്‍ കുറിപ്പിട്ടിരുന്നു. എന്നാല്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇല്ല എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 3.35നു പാകിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ഇന്ത്യന്‍ ഡിജിഎംഒയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ന് 5 മുതല്‍ ഇരു പക്ഷവും കരയിലും വായുവിലും കടലിലുമുള്ള എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും നിര്‍ത്തുമെന്ന ധാരണയിലെത്തി. ഈ മാസം 12നു 12.00 മണിക്കു ഇരു ഡിജിഎംഒ മാരും തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നും മിസ്രി കൂട്ടിച്ചേര്‍ത്തു. വെടിനിർത്തൽ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും രം​ഗത്തെത്തി. അദ്ദേഹം എക്സ് കുറിപ്പിലൂടെയാണ് വെടിനിർത്തൽ നടപ്പിലായതായി വ്യക്തമാക്കിയത്. ഇന്ത്യയും പാകിസ്ഥാനും വെടിവയ്പ്പും സൈനിക നടപടിയും…

Read More

കൊച്ചി : അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ചു ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലൂർദ് ആശുപത്രി നഴ്സിംഗ് വിഭാഗവും ഫാമിലി മെഡിസിൻ വിഭാഗവും സംയുക്തമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ വി.വി പ്രവീൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു, ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാദർ വിമൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ, ഫാമിലി മെഡിസിൻ മേധാവി ഡോ. രശ്മി എസ് കൈമൾ, വാർഡ് കൗൺസിലർ മിനി വിവേര, നേഴ്സിംഗ് സൂപ്രണ്ട് സി. ഗോൾഡിൻ പീറ്റർ, നഴ്സിംഗ് ഇൻ ചാർജ്മാരായ റോസി നിമ്മി, ജൂഡി എ. എന്നിവർ സംസാരിച്ചു.

Read More

ന്യൂഡല്‍ഹി: പാകിസ്ഥാന് വായ്പ നല്‍കുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നതിനിടെ, പാകിസ്ഥാന് സാമ്പത്തിക സഹായമായി 100 കോടി ഡോളര്‍ നല്‍കുന്നതിന് അംഗീകാരം നല്‍കി അന്താരാഷ്ട്ര നാണ്യനിധി. ഇക്കാര്യം കേന്ദ്ര ധനകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. അന്താരാഷ്ട്ര നാണ്യനിധിയിൽ‌ പാകിസ്ഥാന് വായ്പാ സൗകര്യം നല്‍കുന്നതിനുള്ള വോട്ടിങ്ങില്‍ നിന്ന് ഇന്ത്യ കഴിഞ്ഞദിവസം വിട്ടുനിന്നു. പാക് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് ഈ വായ്പ പാകിസ്ഥാന്‍ ദുരുപയോഗം ചെയ്യുമെന്ന ആശങ്ക ഇന്ത്യ പ്രകടിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്ഥാന് 100 കോടി ഡോളര്‍ വായ്പയായി അനുവദിക്കുന്നത് അന്താരാഷ്ട്ര നാണ്യനിധി അവലോകനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിച്ചത്. ഇതിന് പുറമേ പാകിസ്ഥാന് 130 കോടി ഡോളര്‍ കൂടി അനുവദിക്കുന്നത് അന്താരാഷ്ട്ര നാണ്യനിധിയുടെ പരിഗണനയിലാണ്. പാകിസ്ഥാന് വീണ്ടുമൊരു ധനസഹായം നല്‍കാനുള്ള നീക്കത്തെ എതിര്‍ത്ത ഇന്ത്യ, പാകിസ്ഥാന്‍ ഐഎംഎഫില്‍ നിന്ന് ദീര്‍ഘകാലമായി കടം വാങ്ങുന്ന രാജ്യമാണെന്നും വായ്പ വ്യവസ്ഥകള്‍ പാലിക്കുന്നതിലും നടപ്പിലാക്കുന്നതിലും വളരെ മോശം ട്രാക്ക് റെക്കോര്‍ഡ് ആണ് ഉള്ളതെന്നും ഇന്ത്യ…

Read More

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്താന്‍ നിരന്തരം പ്രകോപനം തുടരുന്നുവെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി. 26 ഇടങ്ങളില്‍ ആക്രമണശ്രമം ഉണ്ടായി . ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് നിയന്ത്രണ രേഖയില്‍ പ്രകോപനമുണ്ടായത്. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ആക്രമണമുണ്ടായെന്നും പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങളുടെ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചാബ് എര്‍ബേസില്‍ ഉപയോഗിച്ചത് ഫത്താ മിസൈലാണ്. അന്താരാഷ്ട്രവ്യോമപാത പാത പാകിസ്താന്‍ ദുരുപയോഗം ചെയ്‌തെന്നും വാര്‍ത്താസമ്മേളനത്തില്‍ മേധാവിമാര്‍ വ്യക്തമാക്കി. കേണല്‍ സോഫിയാ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമികാ സിങും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചേര്‍ന്നാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

Read More

കൊച്ചി: കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ആരംഭിച്ച സോഷ്യൽ – പൊളിറ്റിക്കൽ അക്കാദമി മൂലമ്പിള്ളി സമരവുമായി ബന്ധപ്പെട്ട സംവാദം മഹാരാജാസ് കോളേജിന്റെ മുൻ പ്രിൻസിപ്പാൾ പ്രൊഫ. കെ. അരവിന്ദാക്ഷൻ ഉദ്‌ഘാടനം ചെയ്തു. എവിറ്റിസ് കാർഡ് ലഭ്യമാക്കുന്നതുവഴി മൂലമ്പിള്ളി പാക്കേജിൽ ഉൾപ്പെട്ടവർക്ക് വിവിധങ്ങളായ ആവശ്യങ്ങളിൽ മുൻഗണന ലഭിക്കുന്നതിനും മറ്റും സഹായകരമാവുന്നതാണ്. കെ.സി.വൈ.എം വരാപ്പുഴ അതിരൂപതാ പ്രസിഡൻ്റ് രാജീവ് പാട്രിക് അധ്യക്ഷനായിരുന്നു. മൂലമ്പിള്ളി റീഹാബിലിറ്റേഷൻ പാക്കേജ് കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസിസ് കളുത്തങ്കൽ സംവാദം നയിച്ചു. മൂലമ്പിള്ളി ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ കൂട്ടുങ്കൽ, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, ട്രഷറർ ജോയ്സൺ പി.ജെ, വൈസ് പ്രസിഡന്റ് ദിൽമ മാത്യു, ചാത്യാത്ത് മേഖല യൂത്ത് കൗൺസിലർ ആന്റണി ഫെലിക്സ്, മൂലമ്പിള്ളി യൂണിറ്റ് സെക്രട്ടറി ഫെബിൻ അഗസ്റ്റിൻ, വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു

Read More