Author: admin

ടോക്കിയോ :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര, താരിഫ് നയങ്ങളെത്തുടർന്ന് ഇന്ത്യ-യുഎസ് ബന്ധത്തിൽ മാന്ദ്യം അനുഭവപ്പെടുന്ന സാഹചര്യത്തിൽ നടന്ന പ്രധാനമന്ത്രി മോദിയുടെ ജപ്പാൻ സന്ദർശനം വഴി ഇന്ത്യ-ജപ്പാൻ നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിലേക്ക്. ഉഭയകക്ഷി ബന്ധം കൂടുതൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി ഉച്ചകോടി ചർച്ചകൾ നടത്തി. ഡൽഹിയും ടോക്കിയോയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ജപ്പാനിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി മോദി, ഇന്ത്യ വാങ്ങാൻ ഉദ്ദേശിക്കുന്ന E10 ഷിങ്കൻസെൻ ബുള്ളറ്റ് ട്രെയിനിന്റെ പ്രോട്ടോടൈപ്പ് നിർമ്മിക്കുന്ന ഒരു ഫാക്ടറി ഉൾപ്പെടെ നാല് ഫാക്ടറികൾ സന്ദർശിക്കുകയും പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുകയും ചെയ്യും. ഉച്ചകോടി ചർച്ചകൾക്ക് മുമ്പ്, ഇന്ത്യ-ജപ്പാൻ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, ജപ്പാന്റെ സാങ്കേതികവിദ്യയും ഇന്ത്യയുടെ കഴിവുകളും ഒരുമിച്ച് ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവത്തിന് നേതൃത്വം നൽകുമെന്ന് പറഞ്ഞു.…

Read More

യെമൻ :യെമൻ തലസ്ഥാനത്ത് വ്യാഴാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹൂത്തി പ്രധാനമന്ത്രി അഹമ്മദ് അൽ-റഹാവി കൊല്ലപ്പെട്ടു. ഗ്രൂപ്പിന്റെ പ്രതിരോധ മന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യെമൻ മാധ്യമ റിപ്പോർട്ടുകളെയും ഇസ്രായേലി ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് യൂറോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഗ്രൂപ്പിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന അസദ് അൽ-ഷർഖാബിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.ഒരു അപ്പാർട്ട്മെൻറിന് നേരെയുണ്ടായ ആക്രമണത്തിലാണ് അൽ റഹാവിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒട്ടേറെ പേരും കൊല്ലപ്പെട്ടത്. അതേസമയം ഇക്കാര്യത്തിൽ ഇസ്രയേൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇസ്രായേൽ സൈനിക മേധാവി ജനറൽ ഇയാൽ സമീർ എന്നിവർക്കൊപ്പം ആക്രമണങ്ങൾക്ക് അംഗീകാരം നൽകിയ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്, ഇസ്രായേലിനെ ലക്ഷ്യമിടുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഹൂത്തികൾക്ക് അറിയാമെന്ന് പറഞ്ഞു.വ്യാഴാഴ്ച ഹൂതി രാഷ്ട്രീയ – സൈനിക നേതാക്കളുടെ യോഗത്തിനു നേരെ ഇസ്രയേൽസേന ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലും നിരവധിപേർ കൊല്ലപ്പെട്ടിരുന്നു.

Read More

മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ വലൻസിയയ്ക്ക് തകർപ്പൻ ജയം.വിജയത്തോടെ വലൻസിയയ്ക്ക് നാല് പോയിന്‍റായി. പതിവ് കൂളിംഗ് ബ്രേക്കിന് ഏതാനും മിനിറ്റുകൾക്ക് ശേഷം, വലൻസിയ സിഎഫ് അവരുടെ ആദ്യ ഗോൾ നേടി.ഡിയഖാബി 30-ാം മിനിറ്റിലും ഡാൻജുമ 54-ാം മിനിറ്റിലും ഡ്യൂറോ 90+7ാം മിനിറ്റിലുമാണ് ഗോൾ നേടിയത്. ഗെറ്റാഫെയ്ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വലൻസിയ വിജയിച്ചത്. മൗക്റ്റർ ഡിയഖാബി, അർനൗറ്റ് ഡാൻജുമ, ഹ്യൂഗോ ഡ്യൂറോ എന്നിവരാണ് വലൻസിയയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.

Read More

ഹിസോർ: കാഫ നേഷൻസ് ഫുട്‌ബോളിൽ തജിക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. ആദ്യ മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റിൽ ഇന്ത്യയുടെ അൻവർ അലിയാണ് വലകുലുക്കിയത്.തുടർന്ന് ആക്രമിച്ച് കളിച്ച ഇന്ത്യ 13-ാം മിനിറ്റിൽ വീണ്ടും ഗോൾ നേടി . ഇത്തവണ സന്ദേശ് ജിംഗാനാണ് ലക്ഷ്യം കണ്ടത്. പത്ത് മിനിറ്റുകൾക്കിപ്പുറം താജിക്കിസ്താന്റെ തിരിച്ചടി. ഷെഹ്‌റോം സമീവാണ് ഗോളടിച്ചത്. ആദ്യപകുതി 2-1 ന് മുന്നിട്ടുനിന്ന ഇന്ത്യ രണ്ടാം പകുതിയിൽ താജിക്കിസ്താൻറെ മുന്നേറ്റങ്ങളെ പ്രതിരോധിച്ച് ജയം സ്വന്തമാക്കി. ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിൻറെ സേവുകളാണ് ടീമിനെ രക്ഷപെടുത്തിയത് .ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവായിരുന്നു നായകൻ.

Read More

കണ്ണൂർ : പ്രവർത്തന നിരതരായ നല്ല യുവത്വങ്ങളെ വാർത്തെടുക്കുവാൻ അവർക്കൊപ്പം താങ്ങും തണലുമായി നിൽക്കുന്ന ആനിമേറ്റേഴ്‌സിനായി ആനിമ 2K25 ആനിമേറ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു. കെ.സി.വൈ.എം കണ്ണൂർ രൂപത സെക്രട്ടറി മാർട്ടിൻ സ്വാഗതമർപ്പിച്ച മീറ്റിംഗിന് കെ.സി.വൈ.എം കണ്ണൂർ രൂപത പ്രസിഡൻ്റ് റോജൻ അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം കണ്ണൂർ രൂപത ഡയറക്ടർ ഫാ. ജെസ്റ്റിൻ എടത്തിൽ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ഫാ.ബെന്നി പൂത്തറ ക്ലാസ് നയിക്കുകയും ചെയ്തു. കെ.സി.വൈ.എം കണ്ണൂർ രൂപത സെക്രട്ടറി ആൻസി നന്ദിപറഞ്ഞു

Read More

ന്യൂഡൽഹി: ഗവർണർ ആറുമാസം ബില്ലുകളിൽ തീരുമാനമെടുക്കാത്തതിനെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഗവർണറുടെയോ രാഷ്ട്രപതിയുടെയോ നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ റിട്ട് ഹർജി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ­ബി ആർ ഗവായിയുടെ നിരീക്ഷണം. ഗവർണർക്കും രാഷ്ട്രപതിക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയക്രമം നിശ്ചയിച്ചുകൊണ്ട് തമിഴ്‌നാട് കേസിൽ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണറോ രാഷ്ട്രപതിയോ കൈകാര്യംചെയ്തതിൽ മൗലികാവകാശലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് റിട്ട് ഹർജി നൽകാനാവില്ലെന്നാണ് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. വിഷയത്തിൽ സുപ്രീംകോടതിയുടെ അഭിപ്രായമറിയാൻ രാഷ്ട്രപതി ആഗ്രഹിക്കുന്നുണ്ട്. രാഷ്ട്രപതിയോ ഗവർണറോ കോടതിയിൽ മറുപടി പറയാൻ ബാധ്യസ്ഥരല്ലെന്ന ഭരണഘടനയുടെ 361-ാം അനുച്ഛേദത്തിന്റെ വ്യാപ്തിയെക്കുറിച്ചും നിലപാടറിയിക്കണം. ഭാവിയിലും ഉയർന്നുവരാവുന്ന പ്രശ്നമാണിതെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. കർത്തവ്യം നിർവഹിച്ചില്ലെന്ന കാരണത്താൽ ഒരു ഭരണഘടനാസ്ഥാപനത്തിന് നിർദേശം നൽകാൻ മറ്റൊരു ഭരണഘടനാ സ്ഥാപനമായ കോടതിക്ക് അവകാശമില്ലെന്ന് തുഷാർ മേത്ത പറഞ്ഞു.

Read More

കേരള-കർണാടക അതിർത്തിപ്രദേശമായ തലപ്പാടിയിൽ നിയന്ത്രണംവിട്ട കർണാടക കെഎസ്ആർടിസി ബസിടിച്ച് ഓട്ടോറിക്ഷ യാത്ര ക്കാരായ ഒരു കുടുംബത്തിലെ അഞ്ചു സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്കു ദാ രുണാന്ത്യം

Read More

തിരുവനന്തപുരം: ആത്മീയ ആചാര്യന്‍മാരുടെ സാമൂഹിക ഇടപെടലുകളാണ് ആധുനിക കേരളത്തിന് മാനസികമായ അടിത്തറ പാകിയതെന്ന് മുഖ്യമന്ത്രി . ആത്മീയ ആചാര്യന്‍മാര്‍ക്ക് സമൂഹത്തെ ഭൗതികമായി പരിവര്‍ത്തനപ്പെടുത്താനും പുരോഗമനത്തിലേക്ക് നയിക്കാനും കഴിയും എന്നതാണ് ചരിത്രം. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ജന്മദിനാഘോഷമായ ‘നവപൂജിതം’ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിലോ, ആത്മീയ കാര്യങ്ങള്‍ മാത്രം സംസാരിക്കുന്നതിലോ ഒതുങ്ങാതെ ഒരു സമൂഹത്തെ ഒന്നാകെ മാറ്റിയെടുക്കാനാണ് ആത്മീയ ഗുരുക്കന്‍മാര്‍ പരിശ്രമിച്ചത്. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും പൊയ്കയില്‍ അപ്പച്ചനും മക്തി തങ്ങളുമൊക്കെ സ്വീകരിച്ച പുരോഗമനപരാമായ നിലപാടുകള്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക് സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന് ഈ ആചാര്യന്‍മാര്‍ നമുക്ക് കാണിച്ചു തന്നു. ഈ നിലയിലാണ് ശ്രീകരുണാകരഗുരുവിന്റെയും സ്ഥാനം. ആത്മീയതയുടെയും മാനുഷിക മൂല്യങ്ങളുടെയും മഹത്തായ സന്ദേശം പ്രചരിപ്പിച്ച മഹാപ്രതിഭയാണ് ശ്രീകരുണാകരഗുരു. നവോത്ഥാനത്തിന്റെ തൊട്ടുപിന്നാലെ വന്ന ഘട്ടമാണ് ശ്രീകരുണാകരഗുരുവിന്റെ പ്രവര്‍ത്തനകാലം. വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ധം വളര്‍ത്താനും എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിപ്പിക്കാനും ഗുരു പഠിപ്പിച്ചു.…

Read More