- ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും; മോദിക്ക് നന്ദി – അനുര കുമാര ദിസനായകെ
- അന്ന സെബാസ്റ്റ്യന്റെ മരണം: നിര്‍മ്മല സീതാരാമന്റെ പ്രസ്താവന നിന്ദ്യമെന്ന് രമേശ് ചെന്നിത്തല
- ഷിരൂരില്‍ തിരച്ചില്‍ ഇന്നും തുടരും; കണ്ടെത്തിയ അസ്ഥി ഡി എന്‍ എ പരിശോധനയ്ക്ക്
- എം എം ലോറന്‍സിന് നാട് ഇന്ന് വിടനല്‍കും; പൊതുദര്‍ശനം വൈകിട്ട് നാലുവരെ
- ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന വാർഷികാഘോഷം നടത്തി
- ഫിലിം മേക്കിംഗ് & ആക്ടിംങ് വർക്ക്ഷോപ്പ്
- കേരളം വിസ്മരിച്ച വലിയ കലാകാരനാണ് മരട് ജോസഫ്-ബിഷപ്പ് ഡോ. ജോസഫ് കരിയിൽ
- വിജയപുരം പ്രീമിയർ ലീഗ്
Author: admin
ന്യൂഡല്‍ഹി: ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രത്യയശാസ്ത്രപരമായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.’മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും ജനവിധി ഞങ്ങള്‍ വിനയപൂര്‍വ്വം അംഗീകരിക്കുന്നു. പ്രത്യശാസ്ത്രപരമായ പോരാട്ടം തുടരും.’ -രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചതിന് തെലങ്കാനയിലെ ജനങ്ങളോട് നന്ദി പറഞ്ഞ രാഹുല്‍ ഗാന്ധി, ‘പ്രജാലു തെലങ്കാന’ യാഥാര്‍ത്ഥ്യമാക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന ഉറപ്പും നല്കി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി അധ്വാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും ഹൃദയം നിറഞ്ഞ നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
| വളര്‍ച്ചയെ മുരടിപ്പിക്കുന്നത് അപകര്‍ഷതാ ബോധം
ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍|
ചിറ്റൂർ:പഠനകാലത്ത് സംരംഭക താൽപ്പര്യം വളർത്തിയെടുക്കാൻ കലാലയങ്ങളിൽ വ്യവസായ പാർക്കുകൾ തുടങ്ങുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ചിറ്റൂരിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്റ്റാർട്ടപ് മിഷനിലൂടെ സംരംഭകത്വ താൽപ്പര്യങ്ങളെ പ്രോത്സാഹിപ്പിച്ചു. തൊഴിൽ സംരംഭകൻ തൊഴിൽ ദാതാവുകൂടിയാകുകയാണ്. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ നിലപാടാണ് സർക്കാരിന്റേത്. ഹാപ്പിനെസ് ഇൻഡെക്സ് ഉയർന്നുനിൽക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ചിറ്റൂരിലെ വിദ്യാലയങ്ങളെ സ്മാർട്ടാക്കാനും നിരവധി സ്കൂളുകൾക്ക് കെട്ടിടം ഒരുക്കാനുമായി. സർവകലാശാലകളും കലാലയങ്ങളും അടിമുടി മാറുകയാണ്. കിഫ്ബിയിലൂടെ 1,000 കോടി രൂപയിൽ വിവിധ സർവകലാശാലകളിലും കോളേജുകളിലും അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.
ദൽഹി :ദക്ഷിണേന്ത്യ തങ്ങൾക്ക് ബാലികേറാ മലയാണെന്ന തിരിച്ചറിവ് നൽകി തെലുങ്കാന കോൺഗ്രസ്സ് പിടിച്ചെടുത്ത് എങ്കിലും നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍, ബിജെപിയുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചിരിക്കുകയാണ്. അധികാരത്തിലിരുന്ന രണ്ടു സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിൽ നിന്നും അവർ അധികാരം തിരിച്ചുപിടിച്ചു . ദേശീയ രാഷ്ട്രീയം ലക്ഷ്യമിട്ട് തെലങ്കാന രാഷ്ട്ര സമിതി എന്ന പ്രാദേശിക പാര്‍ട്ടിയെ ഭാരത് രാഷ്ട്ര സമിതി എന്ന് പുനര്‍നാമകരണം ചെയ്ത് ദേശീയ തലത്തില്‍ അടിസ്ഥാനം ഉറപ്പിക്കാന്‍ ശ്രമിച്ച കെ.ചന്ദ്രശേഖര്‍ റാവുവിന്റെ സ്വപ്നങ്ങൾക്കും കനത്ത പ്രഹരം .ദക്ഷിണേന്ത്യയില്‍ കര്‍ണാടകയ്ക്ക് പിന്നാലെ തെലങ്കാനയിലും തിരിച്ചുപിടിച്ച കോണ്‍ഗ്രസിന് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആധിപത്യം ഉറപ്പിക്കാനാവും എന്നത് ഒരു പ്രതീക്ഷ തന്നെയാണ്.രാജസ്ഥാന് നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ അടിതെത്തി . വേട്ടെണ്ണലിന്റെ തുടക്കത്തില്‍ മുന്നില്‍ നിന്നിരുന്ന കോണ്‍ഗ്രസ് വേട്ടെണ്ണല്‍ നിര്‍ണായകമായ മണിക്കൂറുകളിലേക്ക് പ്രവേശിക്കുമ്പോള്‍ പിന്നിലേക്ക് പോവുകയായിരുന്നു.രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിശ്വാസത്തെ കാറ്റില്‍പറത്തിയ ജനവിധിയാണ് പുറത്തുവന്നത് .
ന്യൂഡൽഹി:മധ്യപ്രദേശിലും രാജസ്ഥാനിലും ഭരണത്തിലേക്കും ഛത്തിസ്ഢിൽ കടുത്ത പോരാട്ടവും കാഴ്ചവച്ച് ബി ജെ പി മുന്നേറുമ്പോൾ അടിയന്തിര യോഗം വിളിച്ച് ഇന്ത്യാ മുന്നണി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് ഡൽഹിയിലെ സ്വവസതിയിൽ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്.ചൊവ്വാഴ്ചയാണ് യോഗം .ഇന്ത്യ മുന്നണിയുടെ അവസാന യോഗം നടന്നിട്ട് ഇപ്പോൾ മൂന്നുമാസമായി. കഴിഞ്ഞമാസം ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ കോൺഗ്രസിനെ വിമർശിച്ചിരുന്നു.
കൊച്ചി :പരിമിതികളെ തുണവൽഗണിച്ച് അതിജീവനത്തിന്റെ മാതൃകകളാകുന്ന മനുഷ്യരുടെ ദിനം.ഇന്ന് ലോക ഭിന്നശേഷി ദിനം .ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്. ശാരീരിക മാനസിക പരിമിതികൾ നേരിടുന്നവർക്ക് ഒപ്പം നിൽക്കേണ്ടത് നമ്മുടെ കടമ കൂടിയാണെന്ന് ഓർമിപ്പിക്കുകയാണ് ഈ ദിവസം.സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് അവരെ കൂടി കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെ 1992 ലാണ് ഐക്യരാഷ്ട്ര സംഘടന ഭിന്നശേഷി ദിനാചരണത്തിന് തുടക്കം കുറിച്ചത്. എല്ലാ വിഭാഗക്കാരെയും പോലെ കൊവിഡ് മഹാമാരിയിൽ ജീവിതം ഉലഞ്ഞുപോയവരാണ് ഇവരും. അതിൽ നിന്ന് അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും കൊവിഡാനന്തര ലോകം പടുത്തുയർക്കുന്നതിൽ അവരുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കലുമാണ് ഇത്തവണത്തെ ഭിന്നശേഷി ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.ഈ സമൂഹത്തിൽ വൈകല്യമുള്ളവർ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നുണ്ട്. വിദ്യാഭ്യാസം, ജോലി, ആരോഗ്യ തുടങ്ങിയ മേഖലയിലെ തുല്യ അവസരങ്ങൾ ലഭ്യമാക്കുക അവരെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൈപിടിച്ചുയർത്തുക,…
കെആര്‍എല്‍സിസി പുരസ്കാരങ്ങള്‍ സമ്മാനിക്കും
പാലക്കാട്:ഗവർണർ ആർഎസ്എസിന്റെ ദണ്ഡായി മാറിയെന്ന് മുഖ്യമന്ത്രി.പാലക്കാട്ട് നടന്ന നവകേരള സദസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് .തനിക്കെതിരെ നടക്കുന്നത് ആസൂത്രിതമായ ഗൂഢാലോചന ആണെന്ന് ഗവർണർ തിരിച്ചടിച്ചു .മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തിയത് .രാജാവിനോടോ വ്യക്തികളോടോ അല്ല വിധേയത്വം കാണിക്കേണ്ടത്. ഭരണഘടനയോടാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലര്‍മാര്‍ ആരുടേയും സമ്മര്‍ദത്തിനു വഴങ്ങേണ്ടതില്ല. സമ്മര്‍ദ്ദം ഉണ്ടായാല്‍ തന്നോട് റിപ്പോര്‍ട്ട് ചെയ്യാന്‍ അറിയിക്കും.2019ല്‍ തനിക്കെതിരെ ശാരീരിക ആക്രമണമാണ് ഉണ്ടായത്. ഇതില്‍ പരാതിയില്ലാതെ തന്നെ നടപടിയെടുക്കാമായിരുന്നു. എന്നാല്‍ അതും ഉണ്ടായില്ല. ആസൂത്രിത ഗൂഢാലോചനയാണ് തനിക്കെതിരെ നടക്കുന്നത്. സര്‍ക്കാരും ആ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. നിങ്ങൾ ഇരിക്കുന്ന സ്ഥാനത്ത് ഇരിക്കാൻ അർഹനാണെങ്കിൽ, ആ സ്ഥാനത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്. കേരളത്തിന്റെ ശാന്തമായ അന്തരീക്ഷത്തെ കലുഷിതമാക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത് മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിന് എതിരായ ഒരു മനുഷ്യൻ കേരളത്തിന്റെ ഗവർണർ ആയിരുന്നാൽ…
Subscribe to Updates
Get the latest creative news from FooBar about art, design and business.