- പിഎസ്എല്‍വി-സി62 പരാജയം
- കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്: ഓസ്ട്രേലിയയിൽ മെറ്റ പൂട്ടിയത് അഞ്ചര ലക്ഷം അക്കൗണ്ടുകൾ
- പിഎസ്എൽവി സി-62 വൻ വിജയം
- സിൽവെസ്റ്റർ കൊച്ചിൻ 2025-26 ആഘോഷങ്ങൾ സമാപിച്ചു
- കേരളത്തിനെതിരെ കേന്ദ്രം ബോധപൂർവമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നു-മുഖ്യമന്ത്രി
- യുവജന നേതൃത്വ പരിശീലന പരിപാടി ‘YMAP’ പോസ്റ്റർ പ്രകാശനം ചെയ്തു
- കെആര്‍എല്‍സിസി 46-ാമത് ജനറല്‍ അസംബ്ലി സമാപിച്ചു
- ചൈനയില്‍ ക്രൈസ്തവ വേട്ട; വ്യാജ ആരോപണ അറസ്റ്റ് തുടരുന്നു
Author: admin
‘കോട്ടപ്പുറം : കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ കുട്ടികളുടെ വിഭാഗമായ‘പൂമൊട്ടുകൾ’ സംഘടിപ്പിച്ച സെന്റർതല ക്രിസ്മസ് ആഘോഷം ‘ജിംഗിൾ റ്റോഡ്സ്’ ഡിസംബർ 20-ന് കിഡ്സ് ഓഡിറ്റോറിയത്തിൽ നടന്നു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി അധ്യക്ഷത വഹിച്ച യോഗം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. ബിജു കുമാർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ ഡോ. ഡൊമിനിക് പിൻ ഹീറോ കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ വിതരണം ചെയ്തു. ജിയോ ടെലികോം കൊടുങ്ങല്ലൂർ ബ്രാഞ്ച് മാനേജർ സൂരജ് എം. എസ്. ആശംസകൾ അർപ്പിച്ചു. കിഡ്സിന്റെ അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാദർ നിഖിൽ മുട്ടിക്കൽ, വിനു പടമാട്ടുമ്മൽ, പൂമൊട്ട് പ്രതിനിധി അനേയൻ, സി.ഷൈനി മോൾ എന്നിവർ പ്രസംഗിച്ചു. 150 കുട്ടികൾ പങ്കെടുത്ത പരിപാടി ക്രിസ്മസിന്റെ സന്തോഷവും നന്മയും നിറഞ്ഞതായി.
ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസായ കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി ഇടവകയിൽ സന്ദര്‍ശനം നടത്തി. പ്രതിനിധി സംഘത്തിനോടൊപ്പം ലാറ്റിൻ പാത്രിയാർക്കൽ വികാരിയായ ഓക്സിലറി ബിഷപ്പ് വില്യം ഷോമാലിയോടും ഡിസംബർ 19നു കർദ്ദിനാൾ ഗാസ സിറ്റിയിലെത്തി ചേരുകയായിരിന്നു.
അറുകുലശ്ശേരിൽ റെയ്നോൾഡ് (ഉമ്മച്ചൻ )ന്റെയും എർണ്ണമ്മയുടെയും രണ്ടാമത്തെ മകൻ ആത്മീയ ധ്യാന ഗുരുവായ ഫാദർ പ്രശാന്ത് (IMS ധ്യാനഭവൻ ഡയറക്ടർ ) ഹൃദയാഘാതം മൂലം കർത്താവിൽ ഇന്നു രാവിലെ നിദ്രപ്രാപിച്ചു.
നടൻ ശ്രീനിവാസനെ കുറിച്ച് എസ് സുദീപ് എഫ് ബിയിൽ എഴുതിയ കുറിപ്പ് … ശ്രീനിവാസൻ യാത്രയാകുമ്പോൾ ചിരിക്കുന്ന ചിലരുണ്ട്. ഫ്ലാഷ് ബാക്കിൽ നോക്കുമ്പോൾ, ആദ്യത്തെ ശ്രീനിവാസൻ ഓർമ്മ പഞ്ചവടിപ്പാലത്തിലെ ഭിന്നശേഷിക്കാരനാണ്. പൊള്ളയായ ഓരോ രാഷ്ട്രീയ പ്രസംഗവും കേട്ട് ആവേശം കൊള്ളുന്ന, ആ പ്രസംഗങ്ങളൊക്കെ തന്നെ എഴുന്നേല്പിച്ചു നടത്തുമെന്നു കരുതുന്ന നിഷ്കളങ്കനായ മനുഷ്യൻ. പാലം തകർന്ന ശേഷം ആ മനുഷ്യൻ സഞ്ചരിച്ചിരുന്ന ചക്രവണ്ടി വെള്ളത്തിൽ ഒഴുകുന്നതു കാണിക്കുമ്പോൾ ചിരിയെല്ലാം നിലയ്ക്കുകയും കണ്ണിൽ വെള്ളം നിറയുകയും ചെയ്തത് നാല്പത്തിയൊന്നു വർഷങ്ങൾക്കു മുമ്പായിരുന്നു. ശ്രീനി എഴുതിയും അഭിനയിച്ചും പിന്നെയും ചിരിപ്പിച്ചു കൊണ്ടേയിരുന്നു, കണ്ണിൽ വെള്ളം നിറയുവോളം ചിരിച്ചു, പിന്നെ ചിരി കൊണ്ടാണോ സങ്കടം കൊണ്ടാണോ കണ്ണു നിറഞ്ഞതെന്നുറപ്പില്ലാതെ കുപ്പായത്തിൽ മുഖം തുടച്ചു. ലോണെടുത്തു വാങ്ങിയ പശുവിൻ്റെ കരളിൽ കേട്ട്, ആഹാ ഐശ്വര്യത്തിൻ്റെ സൈറൺ, എന്നു പറഞ്ഞു സ്വപ്നം കണ്ട തൊഴിലില്ലാത്തവൻ്റെ സങ്കടങ്ങളുടെ ചിരിയായിരുന്നു നാടോടിക്കാറ്റ്. വീടില്ലാതാവുന്ന ഉടമയുടെ സങ്കടത്തട്ടിനാണോ കൂരയില്ലാത്ത വാടകക്കാരൻ്റെ നിസഹായത്തട്ടിനാണോ ഭാരം കൂടുതലെന്നറിയാതെ…
കൊച്ചി: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണന്റെ മൃതദേഹത്തിൽ വരെ സംഘപ്രവർത്തകർ ക്രൂരമായി മർദ്ദിച്ചുവെന്ന് വെളിപ്പെടുത്തൽ. മരിച്ച ശേഷവും കൊടിയ മർദനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറാണ് വെളിപ്പെടുത്തിയത് .താൻ പതിനായിരം മൃതദേഹങ്ങൾ ഇതിനകം പോസ്റ്റ് മോർട്ടം ചെയ്തിട്ടുണ്ട്. ഇത്രയധികം മർദനമേറ്റ ശരീരം ആദ്യമാണ് കാണുന്നതെന്ന് ഡോക്ടർ ഹിതേഷ് ശങ്കർ പറഞ്ഞു. കാലിന്റെ ചെറുവിരൽ മുതൽ തലയോട്ടിവരെ തകർന്നു . വാരിയെല്ലുകൾ എല്ലാം തകർന്നു. നട്ടെല്ല് ഒടിഞ്ഞു. വടികൊണ്ടുള്ള അടികളാണ് ഏറ്റിരിക്കുന്നത്. ശരീരത്തിന്റെ ഒരുഭാഗത്തും അടിയേറ്റ അടയാളങ്ങളില്ലാതെയില്ല.തലച്ചോറിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബുധനാഴ്ച രാത്രി രാംനാരായണൻ ആശുപത്രിയിൽ മരണപ്പെട്ടതായി പൊലീസ് ഔട്ട് പോസ്റ്റിൽ നിന്ന് അറിയിച്ചെന്നാണ് എഫ്‌ഐആർ. എന്നാൽ സംഭവസ്ഥലത്തുവച്ച് നാരായണൻ മരിച്ചിട്ടുണ്ടെന്നും എന്നിട്ടും മർദനം തുടർന്നെന്നും ഡോക്ടറുടെ വെളിപ്പെടുത്തലിൽ വ്യക്തമാണ്. ‘ നീ ബംഗ്ലാദേശിയാണോ’ എന്ന് ആക്രോശിച്ചുകൊണ്ട് രാംനാരായണന്റെ മുഖത്ത് മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.ആൾക്കൂട്ട ആക്രമണത്തിൽ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ…
കൊച്ചി: സാർവ്വത്രിക കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ലിയോ പതിനാലാമൻ പാപ്പ ഇന്ത്യ സന്ദർശിച്ചേക്കും.2026 അവസാനമോ, 2027ലോ ആയിരിക്കും സന്ദർശനം . ഡിസംബർ 15ന് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ നേതൃത്വത്തിലുള്ള സിറോ മലബാർ സഭയുടെ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ സന്ദർശിക്കാനുള്ള താൽപര്യം അറിയിക്കുകയായിരുന്നു . സന്ദർശനം സ്ഥീരികരിക്കുന്നതിനായി കേന്ദ്രസർക്കാർ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കേണ്ടതുണ്ട്.2024 ജൂണിൽ ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. 2021-ലെ വത്തിക്കാൻ സന്ദർശന വേളയിലും അദ്ദേഹം ഇത്തരമൊരു ക്ഷണം നടത്തിയിരുന്നു. എന്നാൽ പുതിയ പാപ്പാ ചുമതലയേറ്റ സാഹചര്യത്തിൽ അദ്ദേഹത്തെ സർക്കാർ ഔദ്യോഗിക ക്ഷണിക്കേണ്ടതുണ്ട്. ‘ഇന്ത്യ സന്ദർശനത്തിനായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പാപ്പാ അറിയിച്ചിട്ടുണ്ട്. ഇനി കേന്ദ്ര സർക്കാരാണ് നടപടികൾ സ്വീകരിക്കേണ്ടത്. സന്ദർശനം നടക്കുകയാണെങ്കിൽ അദ്ദേഹം കേരളവും സന്ദർശിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.പാപ്പായാകുന്നതിന് മുമ്പ് ലിയോ പതിനാലാമൻ മൂന്ന് തവണ കേരളം സന്ദർശിച്ചിട്ടുണ്ട്. കൊച്ചി, ആലുവ, വരാപ്പുഴ എന്നിവിടങ്ങളിൽ അദ്ദേഹം…
ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് ലെയോ പതിനാലാമൻ പാപ്പയുമായി ഫോണിൽ സംസാരിച്ചുവെന്ന് പരിശുദ്ധ സിംഹാസനം. ഡിസംബർ 17 ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് പാപ്പയും പ്രസിഡന്‍റും സംസാരിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു. ഹനൂക്ക ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ നടന്ന സംസാരത്തിൽ, സിഡ്‌നിയിൽ അരങ്ങേറിയ ഭീകരാക്രമണത്തെയും സെമിറ്റിക് വിരുദ്ധനടപടികളെയും പാപ്പ അപലപിച്ചു.
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ വിടവാങ്ങി .വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു . ഡയാലിസിസിനായി തൃപ്പൂണുത്തുറയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അന്ത്യം.69 വയസ്സായിരുന്നു. നീണ്ട 48 വർഷമായി മലയാള സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ശ്രീനിവാസൻ. നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരിൽ മുന്നിലാണ്. 1976 ൽ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984-ൽ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നു.സാമൂഹിക പ്രശ്‌നങ്ങൾ കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിൻറെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നതായിരുന്നു ശ്രീനിവാസൻറെ സിനിമകളുടെ പ്രത്യേകത. ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടൻമാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോൾ, അറബിക്കഥ, ആത്മകഥ തുടങ്ങി നിരവധി ചിത്രങ്ങളാണ് ശ്രീനിവാസന്റെ മികവാർന്ന സൃഷ്ടികൾ . ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ…
യേശുക്രിസ്തുവിന്റെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശത്തിന്റെ പ്രസക്തിയെകുറിച്ച് ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. ന്യൂഡൽഹിയിൽ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) സംഘടിപ്പിച്ച ക്രിസ്മസ് 2025 ആഘോഷത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മുഖ്യാതിഥിയായി പങ്കെടുത്ത ഉപരാഷ്ട്രപതി, എ.ഡി. 52-ൽ തന്നെ സെന്റ് തോമസ് അപ്പോസ്തലനിലൂടെയാണ് ക്രിസ്തുമതം ഇന്ത്യയിൽ എത്തിയതെന്ന് അനുസ്മരിച്ചു.
ഉഗാണ്ടയിൽ ഡിസംബർ 3 ബുധനാഴ്ച തട്ടിക്കൊണ്ടുപോകപ്പെട്ടതെന്ന് കരുതപ്പെട്ടിരുന്ന ഫാ. ദെവുസ്ദെദിത് സെകാബീര (Fr. Deusdedit Ssekabira) എന്ന വൈദികനെ രാജ്യത്തെ സുരക്ഷാസേന അറസ്റ്റ് ചെയ്തതായിരുന്നുവെന്ന് ഡിസംബർ 14-ന് രാജ്യത്തെ പ്രതിരോധമന്ത്രാലയം അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
