- ഞെരുക്കങ്ങൾ നൽകുന്ന പാഠം
- 108 ആംബുലന്‍സ് പദ്ധതിയില്‍ വന്‍ തട്ടിപ്പെന്ന് രമേശ് ചെന്നിത്തല
- രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു
- കാർളോ അക്യുട്ടിസിന്റെ വെങ്കല പ്രതിമ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു.
- കാർലോസ് അൽകാരസ് വൈദികനിൽ നിന്നു ആശീർവാദം സ്വീകരിക്കുന്ന വീഡിയോ വൈറൽ
- 2026 ലെ ലോക സമാധാനദിന പ്രമേയം പ്രഖ്യാപിച്ച് ലിയോ പാപ്പാ
- ‘Let There Be Peace!’; ലിയോ പാപ്പായുടെ പ്രഭാഷണങ്ങളുടെ സമാഹാരം
Author: admin
എഡിറ്റോറിയൽ / ജെക്കോബി വോട്ടുകൊള്ള എന്ന രാഹുല്‍ ഗാന്ധിയുടെ ഒരൊറ്റ പവര്‍പോയിന്റ് പ്രസന്റേഷന്‍ രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെയും പ്രധാനമന്ത്രി മോദിയുടെയും ചങ്കിടിപ്പ് കൂട്ടുകയോ ഉറക്കംകെടുത്തുകയോ ചെയ്യുന്നില്ലെങ്കില്‍ത്തന്നെ ജനാധിപത്യബോധമുള്ള ഓരോ പൗരനെയും പിടിച്ചുലയ്ക്കേണ്ടതാണ്. കര്‍ണാടകയിലെ ഒരു നിയമസഭാമണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ മാത്രം ഒരുലക്ഷത്തില്‍പരം വോട്ടുകള്‍ കൃത്രിമമായി കൂട്ടിച്ചേര്‍ത്ത് ഒരു ലോക്സഭാ സീറ്റ് ജനവിധി അട്ടിമറിച്ചുകൊണ്ട് ബിജെപി പിടിച്ചെടുത്തത് എങ്ങനെയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകള്‍ വച്ചുകൊണ്ടുതന്നെ സൂക്ഷ്മതയോടെ വിശദമായി വെളിപ്പെടുത്തുകയാണ് ലോക്സഭാ പ്രതിപക്ഷ നേതാവ്. ചോറു വെന്തോ എന്നറിയാന്‍ കലത്തിലെ ഒന്നോ രണ്ടോ വറ്റെടുത്തുനോക്കിയാല്‍ മതി എന്ന സ്ഥാലീപുലാകന്യായം, രാജ്യത്ത് പലയിടങ്ങളിലും ആസൂത്രിതമായി ‘വോട്ട്ചോരി’ നടന്നുവെന്ന ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകളില്‍ തിളച്ചുമറിയുന്നുണ്ട്. വാരാണസിയില്‍ മോദിയും തൃശൂരില്‍ സുരേഷ് ഗോപിയും ജയിച്ചതെങ്ങനെ എന്ന അന്വേഷണങ്ങള്‍ക്ക് ഉദ്വേഗമേറുന്നത്, ‘അഭി പിക്ചര്‍ ബാക്കി ഹേ’ (കഥ കാണാനിരിക്കുന്നതേയുള്ളൂ) എന്ന രാഹുലിന്റെ രാഷ് ട്രീയ ടീസര്‍ അത്രമേല്‍ നടുക്കം സൃഷ്ടിക്കുന്നതും ഹരം കൊള്ളിക്കുന്നതും കൊണ്ടാണ്. കര്‍ണാടകയില്‍ ബാംഗളൂര്‍ സെന്‍ട്രല്‍ ലോക്സഭാമണ്ഡലത്തില്‍ 2024-ലെ…
വടക്കൻ അയർലണ്ടിലെ കൗണ്ടി ഡൗണിൽ വയോധികനായ കത്തോലിക്ക വൈദികന് നേരെയുണ്ടായ ആക്രമണത്തിൽ ഗുരുതര പരിക്ക്.
ഷിംല : ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയത്തെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു . നാല് ജില്ലകളിലാണ് മിന്നൽ പ്രളയം ഉണ്ടായത്. കുളു, ഷിംല, ലാഹൗൾ എന്നീ ജില്ലകളിൽ വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. ഷിംല ജില്ലയിലെ ഗാൻവി, നന്ദി എന്നീ നദികൾ കരകവിഞ്ഞൊഴുകി. പ്രളയത്തിൽ ഗാൻവി നദിക്ക് കുറുകെയുള്ള പാലം തകർന്നു. വീടുകളും റോഡുകളും തകർന്നിട്ടുണ്ട്.300 ലധികം റോഡുകൾ അടച്ചു. നിരവധി പാലങ്ങൾ ഒലിച്ചുപോയി .
വാഷിംഗ്ടൺ: ഉച്ചകോടിയ്ക്ക് ശേഷവും യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സമ്മതിച്ചില്ലെങ്കിൽ റഷ്യ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.നാളെയാണ് ഉച്ചകോടി . അലാസ്‌കയിൽ നടക്കാനിരിക്കുന്ന ട്രംപ്-പുടിൻ ഉച്ചകോടിയിൽ യുക്രെയ്ൻ- റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിർണായക തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനിടെയാണ് ട്രംപിന്റെ ഭീഷണി . റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ നടപ്പാക്കാനും അമേരിക്ക ആഗ്രഹിക്കുന്നതായി ഉച്ചകോടിക്ക് മുന്നോടിയായി നടന്ന യൂറോപ്യൻ രാജ്യങ്ങളുടെ വെർച്വൽ യോഗത്തിലും ട്രംപ് വ്യക്തമാക്കിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്റ് വ്‌ലാദിമിർ സെലൻസ്‌കിയും യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് പറയുകയുണ്ടായി. വെടിനിർത്തൽ ആദ്യം വേണമെന്ന നിലപാട് സ്വീകരിച്ച സെലൻസ്‌കി, റഷ്യയെ വിമർശിക്കുകയും ചെയ്തു.
തിരുവനന്തപുരം: വോട്ട് കൊള്ളയ്‌ക്കെതിരായ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി ഇന്ന് രാത്രി എട്ട് മണിക്ക് ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് . മ്യൂസിയം ജംഗ്ഷനിൽ നിന്ന് പാളയം രക്തസാക്ഷി മണ്ഡപം വരെയുള്ള നൈറ്റ് മാർച്ചിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. വയനാട്ടിൽ സണ്ണി ജോസഫും എറണാകുളത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മാർച്ച് ഉദ്ഘാടനം ചെയ്യും.ആലപ്പുഴയിൽ രമേശ് ചെന്നിത്തലയും , കണ്ണൂരിൽ കെ സുധാകരനും , കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷും , മലപ്പുറത്ത് എ പി അനിൽകുമാറും , പാലക്കാട് പി സി വിഷ്ണുനാഥും , കാസർകോട് ഷാഫി പറമ്പിലും , പത്തനംതിട്ടയിൽ അടൂർ പ്രകാശും , കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും , തൃശ്ശൂരിൽ ബെന്നി ബെഹനാനും , കോഴിക്കോട് എം കെ രാഘവനും , ഇടുക്കിയിൽ…
ഏതാണ്ട് 28.2 ലക്ഷം കോടി രൂപയാണ് അംബാനി കുടുംബത്തിന്റെ ആകെ സമ്പാദ്യം. ഇത് ഇന്ത്യയുടെ മൊത്തത്തിലുള്ള ജിഡിപിയുടെ, പന്ത്രണ്ടിൽ ഒരു ഭാഗത്തിന് തുല്യമാണ്. ഏകദേശം 8.33 ശതമാണിത്.
തിരുവനന്തപുരം: ഓഗസ്റ്റ് 14 ന് വിഭജന ഭീതിദിനം ആചരിക്കണമെന്ന കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന്റെ വിവാദ സർക്കുലറിൽ വിവാദം പുകയുന്നു. ഇതാദ്യമായാണ് ഗവർണറുടെ ഓഫീസ് ഇത്തരത്തിലൊരു നിർദേശം കേരളത്തിലെ സർവകലാശാലകൾക്ക് നൽകുന്നത്. ഗവർണറുടെ സർക്കുലറിനെതിരെ ഇതിനകം പ്രതിഷേധം ഉയർന്നു കഴിഞ്ഞു. ഇത് ആർഎസ്എസിന്‍റെ പരിപാടിയാണ്, ഒരു തരത്തിലും അംഗീകരിക്കില്ല എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. സംസ്ഥാന മന്ത്രിസഭ തീരുമാനിക്കാതെ സമാന്തര ഭരണത്തിനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. ഇങ്ങനെയൊരു ദിനം ആചരിക്കാൻ സർക്കുലർ അയക്കാൻ ഗവർണർക്ക് എന്ത് അധികാരമെന്നും അദ്ദേഹം ചോദിച്ചു.ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനത്തിലാണ് ഓഗസ്റ്റ് 14നെ വിഭജന ഭീതി ദിനമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. സർവകലാശാലകളിൽ വിഭജനഭീതിദിനാ ചരണത്തോട് അനുബന്ധിച്ച് സെമിനാറുകളും നാടകങ്ങളും നടത്തണമെന്നായിരുന്നു ഗവർണർ വൈസ് ചാൻസലർമാർക്ക് സർക്കുലർ അയച്ചത്.
കൊച്ചി :കേരള ലേബർ മൂവ് മെന്റിന്റെ ആഭിമുഖ്യത്തിൽ അസംഘടിതരായ തൊഴിലാളികൾക്കു വേണ്ടി നടത്തുന്ന വിവിധ തൊഴിലാളി ക്ഷേമ, ശക്തികരണ പ്രവർത്തനങ്ങളുടെ വിജയകരമായി നടത്തിപ്പിനായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ CSR ഫണ്ടിൽ നിന്നും സൗജന്യമായി നൽകിയ വാഹനത്തിന്റെ താക്കോൽദാനം സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ഓപ്പറേറ്റീവ് ഓഫീസർ ആന്റോ ജോർജ് നിർവഹിച്ചു. കെ. സി. ബി.സി. ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ്പ്. സെൽവിസ്റ്റർ പൊന്നുമുത്തൻ, പി. ഒ. സി ഡയറക്ടർ ഫാ. തോമസ് തറയിൽ,ലേബർ മൂവ് മെന്റ് സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത് സംസ്ഥാന ഭാരവാഹികളായ ജോസ് മാത്യു ഊക്കൻ, ഡിക്സൻ മനീക്ക്, അഡ്വ.തോമസ് മാത്യു കോർഡിനേറ്റർ സിസ്റ്റർ. ലീന സി.,എന്നിവർ ചേർന്ന് താക്കോൽ ഏറ്റുവാങ്ങി. സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ ഹെഡ് ടൈനു ഈഡൻ അമ്പാട്ട് ക്ലെസ്റ്റർ ഹെഡ് ജെസ്റ്റിൻ കെ.എ., ബ്രാഞ്ച് മാനേജർമാരായ നീതു രവീന്ദ്രൻ., സച്ചിൻ കൃഷ്ണ എന്നിവർ പ്രസംഗിച്ചു
ബിജോ സിൽവേരി ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാപാര്‍ട്ടിയും അവരെ നിയന്ത്രിക്കുന്ന സംഘ്പരിവാറും ആഗസ്റ്റ് 14ന് വിഭജനഭീതി ദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തത് 2021ലാണ്. അന്നു മുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സ്വാതന്ത്ര്യദിന ആഘോഷത്തിനു മുകളില്‍, ഈ ദിനം മഹത്തായി കൊണ്ടാടപ്പെടുന്നുണ്ടെന്നു വേണം കരുതാന്‍. കേരളത്തിലോ മറ്റേതെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലോ അത്തരം ഏര്‍പ്പാടുകളൊന്നും ഉണ്ടായിരുന്നില്ല. ഇത്തവണ കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ് അദ്ദേഹത്തിന്റെ ഭരണസീമയില്‍ ആണെന്ന് അദ്ദേഹം കരുതുന്ന സര്‍വകലാശാലകളോട് വിഭജനഭീതി ദിനം സമുചിതമായി ആചരിക്കാന്‍ ആവശ്യപ്പെട്ടത്. ഗവര്‍ണറുടെ ആഹ്വാനത്തെ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ഇത്ര കണിശമായി ഖണ്ഢിക്കേണ്ടിയിരുന്നില്ല. വിഭജനത്തെ കുറിച്ച് വിശാലമായ അര്‍ത്ഥത്തിലും ആഴത്തിലും ചര്‍ച്ച ചെയ്യാനുള്ള ഒരു വലിയ അവസരം കളഞ്ഞുകുളിക്കരുതായിരുന്നു. ഇന്ത്യാ-പാക് വിഭജനത്തിന് കളമൊരുക്കിയത് ആരായിരുന്നു? ബ്രിട്ടീഷുകാര്‍ ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കുന്നതു കണ്ടിട്ട് സഹിക്കവയ്യാതെ ഇന്ത്യയെ കീറിമുറിച്ചു എന്നാണ് പല പാഠപുസ്തകങ്ങളിലും പറഞ്ഞുവച്ചിട്ടുള്ളത്. അത് വിശ്വസിച്ചിരുന്നു എന്ന് ആലോചിക്കുമ്പോള്‍ ഇപ്പോള്‍ ചിരി വരും. ഇന്ത്യ എന്ന സങ്കല്പം തന്നെ…
Subscribe to Updates
Get the latest creative news from FooBar about art, design and business.