Author: admin

ബെയ്ജിങ്: ചൈനയിൽ വൻ ഭൂചലനം. നൂറിലധികം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.ഞായറാഴ്ച രാത്രി വടക്ക് പടിഞ്ഞാറൻ ഖൻസു പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായുമാണ് വാർത്തകൾ . രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നിർദേശം നൽകി. ആളപായം പരമാവധി കുറയ്ക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തണമെന്ന് പ്രസിഡന്റ് നിർദേശം നൽകി.ജല, വൈദ്യുതി ലൈനുകൾക്കും ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

Read More

തിരുവനന്തപുരം : പിന്നാക്ക വിഭാഗമായ ലത്തീൻ കത്തോലിക്കർക്ക് സാമൂഹിക നീതിയും, സാമാന്യ നീതിയും നിഷേധിക്കപ്പെടുന്ന നിരവധി അനുഭവങ്ങൾ സമീപകാലത്തു നേരിട്ടുവരുന്നു എന്ന് ആർച്ച് ബിഷപ്പ് തോമസ് നെറ്റോ പ്രസ്താവിച്ചു. സമുദായത്തിന്റെ നിരവധിയായ ജീവൽപ്രശനങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്കും തുടർനടപടികൾക്കായും സമർപ്പിച്ചിട്ടുണ്ടെങ്കിലും അവയൊന്നും അഹർഹിക്കുന്ന ഗൗരവത്തോടെ നിലവിലെ സർക്കാർ പരിഗണിക്കുന്നില്ല . തീരത്തും തീരക്കടലിലുമായി കേന്ദ്രസർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നീല സമ്പത്ത് വ്യവസ്‌ഥാ നയവുമായി ബന്ധപ്പെട്ട നടപടികൾ, തീര നിയന്ത്രണങ്ങൾ, ധാതുലവണങ്ങളുടെ ഖനനനാനുമതി, സാഗർമാല പദ്ധതി തുടങ്ങി കേന്ദ്ര ഗോവർണ്മെന്റ് നടപ്പിലാക്കുന്ന പദ്ധതികൾ ആശങ്കയോടെയാണ് തീരജനത നോക്കികാണുന്നത്. സംസ്ഥാന സർക്കാരാകട്ടെ തീരത്തെ ജനങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കുന്ന തരത്തിൽ തീര ശോഷണം, തീര ദേശ ഹൈവേ നിർമാണം,മുതലപൊഴി, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം, എന്നിവയിലൂടെ ജനങ്ങൾക്ക് ജീവിക്കാനും, തൊഴിലെടുക്കുവാനുമുള്ള അവകാശങ്ങൾക്കു നേരെ ഗുരുതരമായ ഭീഷണി ഉയർത്തുന്നു. കർഷകർക്കും, ദളിത് ക്രൈസ്തവർക്കും, ആംഗ്ലോ ഇന്ത്യർക്കും ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും തുല്യമായ അവസരങ്ങൾ ഒരുക്കുന്നതിൽ സർക്കാർ അലംഭാവം കാട്ടുന്നു. കേരത്തിലെ 12…

Read More

മലപ്പുറം: പകൽമുഴുവൻ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ കാലിക്കറ്റ് സർവകലാശാലയിലെ സെമിനാറിൽ പങ്കടുത്തതിന് ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് രാജ്ഭവനിലേക്കുമാണ് ഗവർണർ പോയി . വൈകിയും എസ്എഫ്ഐ പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയാണ്. എന്നാൽ അക്രമസംഭവങ്ങളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുന്നത്.രാവിലെ മുതൽ നിരവധി പ്രവർത്തകർ ഒത്തുചേർന്ന്കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കറുത്ത ബലൂണുകളുമായി എസ് എഫ് ഐ പ്രതിഷേധം നടത്തി . ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായിട്ടാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. എസ് എഫ് ഐയുടെ പ്രതിഷേധത്തിനിടെ പൊലീസ് ലാത്തി ചാർജ്ജ് നടത്തി . അതിനിടെ ഗവർണറെ പരിഹസിച്ച് മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് കുറിപ്പ് .ഹൽവാക്കടയിൽ കയറി, മിഠായി തെരുവിൽ ഇറങ്ങി ആരിഫ് മുഹമ്മദ് ഖാനെ ആരും തടഞ്ഞില്ല, ഇപ്പോൾ മനസ്സിലായോ ആരിഫ് മുഹമ്മദ് ഖാന്,എന്നാണു ചോദ്യം . സ്വന്തം നാടായ യുപിയിൽ ഇന്നേവരെ ഇത്ര ധൈര്യമായി…

Read More

ചെങ്ങന്നൂർ: ചെങ്ങന്നൂരിന് സമീപം കല്ലശേരിയിൽ എംസി റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വൈകിട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് എംസി റോഡിൽ വിലയ ഗതാഗതക്കുരുക്ക് ഉണ്ടായി. തിരുവനന്തപുരം ഭാഗത്തേക്ക് പോയ ബസും കോട്ടയം ഭാഗത്തേക്ക് വന്ന ബസും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. സൂപ്പർ ഫാസ്റ്റും ഫാസ്റ്റ് പാസഞ്ചർ ബസുമാണ് അപകടത്തിൽപെട്ടത്. പോലീസ് എത്തി ബസുകൾ മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Read More

തിരുവനന്തപുരം:കേരളത്തിലും മഴ കനത്തു . മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം സെൻററുകൾ താൽക്കാലികമായി അടച്ചു. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുകയാണെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ ഐ പ്രദീപ് കുമാർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തെക്കൻ കേരളത്തിൽ ഇന്ന് വ്യാപകമായി മഴ പെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കോമൊറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് മഴ സജീവമാകുന്നതിന് കാരണം. കേരളാ തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Read More

ചെന്നൈ:കനത്ത മഴ തുടരുന്ന തമിഴ്‌നാട്ടിൽ ,താഴ്ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വെള്ളം കയറിയതോടെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. തെക്കന്‍ തമിഴ്നാട്ടിലെ അതാത് ജില്ലകളിലെ കളക്ടര്‍മാരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പ്രഫഷനല്‍ കോളേജുകളും സ്കൂളുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴ തുടരുന്ന തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഈ സാഹചര്യത്തിൽ തെങ്കാശിയിലെ കുറ്റാലം വെള്ളചാട്ടത്തിൽ സന്ദർശകരെ വിലക്കി.ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാദൗത്യത്തിൽ സജീവമാണ്. വെള്ളം കയറിയ താഴ്ന്ന മേഖലയുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. തിരുനെൽവേലി,കന്യാകുമാരി,തൂത്തുക്കൂടി ജില്ലകലിൽ ഞായറാഴ്ച രാവിലെ തുടങ്ങിയ കനത്ത മഴ വൈകുന്നേരമായിട്ടും തുടരുകയാണ് .തിരുനെൽവേലിയിലെ സർക്കാർ മെഡിക്കൽ കോളേജിലും പഴയ ബസ് സ്റ്റാൻഡിലും നഗരത്തിലെ പലവീടുകളിലും വെള്ളം കയറി. മണി മുത്താറും താമിരഭരണി നദിയും കര കവിഞ്ഞൊഴുകുകയാണ്.പാപനാശം ഡാം തുറന്നതിനാൽ തിരുനെല്‍വേലി ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Read More

പത്തനംതിട്ട: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ എന്തെക്കെയോ വിളിച്ചു പറയുന്നുവെന്ന് പ്രതികരിച്ച മുഖ്യമന്ത്രി ഗൺമാൻ അനിലിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചില്ല. പത്തനംതിട്ടയിലാണ് നവകേരള സദസ്സിനിടയിൽ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയത്.  ഗവർണറെ കുറിച്ചുള്ള ജസ്റ്റിസ്‌ നരിമാന്റെ പരാമർശം തന്നെ ഇതിന് വ്യക്തമാണ്. പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ഗവർണറുടേത്. കേന്ദ്രത്തിന്റെ സഹായത്തിലാണ് സർവകലാശാലകളിൽ ആളുകളെ കണ്ടെത്തി നിയമിച്ചത്. ആർഎസ്എസ് നിർദേശമാണ് ഗവർണർ അനുസരിച്ചത്. വിദ്യാർഥികൾ പ്രതിഷേധിക്കുന്നത് അക്കാര്യത്തിലാണ്. പ്രതിഷേധിക്കുന്നവർക്ക് എതിരെ രൂക്ഷമായ വാക്കുകളാണ് ഗവർണർ ഉപയോഗിക്കുന്നത്. മുൻപ് രാഷ്ട്രീയക്കാരൻ ആയിരുന്ന ഒരാൾ എങ്ങനെയാണ് ബ്ലഡി ക്രിമിനൽസ് എന്ന് വിളിക്കുന്നത്. വിവേകം ഇല്ലാത്ത നടപടിയാണത്. ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആൾക്ക് പറയാൻ പറ്റുന്ന വാക്കുകൾ അല്ല. ഗവർണർ പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണ്. ഞാൻ ചെല്ലുമ്പോൾ അവർ ഓടി പോയി എന്ന് വീമ്പ് പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.    ഗൺമാനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചില്ല. സമയം കഴിഞ്ഞുവെന്നും…

Read More

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ഗൺമാൻ കെ. അനിലിനെതിരെ നടപടി എടുക്കാതെ സർക്കാർ.ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലാത്തി കൊണ്ട് അടിച്ച അനിലിന്റേത് പ്രോട്ടോക്കോൾ ലംഘനവും സുരക്ഷാ വീഴ്ചയുമാണന്ന് ഉറപ്പായിട്ടും വകുപ്പ് തല അന്വേഷണം നടത്താനോ വിശദീകരണം തേടാനോ പൊലീസ് തയാറായിട്ടില്ല. തന്നെയുമല്ല അനിലിന്റെയും മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപിനും സുരക്ഷ വർധിപ്പിക്കുകയും ചെയ്തു .മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ചട്ടം ലംഘിച്ചിട്ടില്ലെന്ന് നിയമമന്ത്രി പി.രാജീവ് പ്രതികരിച്ചു. നിലവിലെ സമരങ്ങള്‍ നവകേരള സദസ്സിന്റെ വിജയം കണ്ട് വിറളിപിടിച്ചെന്നും മന്ത്രി പരിഹസിച്ചു. നവകേരള സദസിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമം നടന്നിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഇതിനായി കോണ്‍ഗ്രസ് ഒരു ഗുണ്ടാസംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് നോക്കിയിരിക്കാനല്ല പൊലീസെന്നും, നേരിടുമെന്നും അദ്ദേഹം പത്തനംതിട്ടയില്‍ പറഞ്ഞു

Read More