- രാജ്യത്തിന്റെ പുരോഗതിക്കും യശസ്സുയർത്തുന്നതിനും ഭിന്നശേഷിക്കാർ വലിയ പങ്കുവഹിക്കുന്നു; ഡോ. ശശി തരൂർ
- എം എം ലോറൻസ് തൊഴിലാളിവർഗ്ഗത്തിന്റെ മുന്നണിപ്പോരാളി -KRLCC
- അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി
- സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു
- സംസ്ഥാനത്ത് ഇന്നും നാളെയും താപനില വർധിക്കും
- ക്വാഡ് ഉച്ചകോടി: മോദി അമേരിക്കയിലേക്ക്
- ഇന്ന് ശ്രീ നാരായണ ഗുരുദേവ മഹാസമാധി
- വിടചൊല്ലി നാട്, കവിയൂർ പൊന്നമ്മ ഇനി ഓർമ്മ
Author: admin
പുനലൂർ:അടിസ്ഥാന സഭാ സമൂഹത്തെ കുറിച്ചുള്ള നയ രൂപീകരണ ചർച്ചയും.വിലയിരുത്തലും അടിസ്ഥാന സഭാ സമൂഹ (B .E .C) കമ്മീഷന്റെ അഭിമുഖ്യത്തിൽ നടന്നു . പുനലൂർ രൂപത മെത്രാനും ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (CCBI)അടിസ്ഥാന സഭാ സമൂഹത്തിൻറെ കമ്മീഷൻ ചെയർമാനുമായ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് സെമിനാർ ഔദ്യോഗികമായ ഉദ്ഘാടനം ചെയ്തു. ലക്നോ ബിഷപ്പും ബി ഇ സി കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് ജറാൾഡ് മത്യാസ്, ബി .ഇ .സി കമ്മീഷൻ സെക്രട്ടറി ഫാദർ ജോർജ് , മുൻ കമ്മീഷൻ ചെയർമാൻ ഷിംല -ചാണ്ടിഗഡ് ബിഷപ്പ് ഇഗ്നേഷ്യസ് മസ്ക്രീനസ്,ഫാദർ വിജയ് തോമസ് , വൈദികർ , സന്ന്യസ്തർ അൽമായ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
നെയ്യാറ്റിൻകര : പാറശ്ശാല ഫൊറോനയിലെ അജപാലന ശുശ്രുഷയുടെ കീഴിൽ മതബോധന അധ്യാപർക്കായി ആരംഭിച്ച അധ്യാപക സർട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാമത്തെ ക്ലാസ്സ് നടത്തി. ആറയൂർ ഇടവകയിൽ വച്ചായിരുന്നു ക്ലാസ്. കെ സി ബി സി യൂത്ത് ഡയറക്ടർ റവ.ഫാ.സ്റ്റീഫൻ ക്ലാസ്സ് നയിച്ചു. പഠനത്തിന്റെ ഭാഗമായി ക്ലാസ്സിൽ പങ്കെടുക്കുന്ന എല്ലാ അധ്യാപകർക്കും നൽകുന്ന ഫയൽ ബോർഡ്, മതബോധന അധ്യാപിക ഫിലോമിനക്ക് നൽകിഉൽഘാടനം ചെയ്തു. രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പോൾ പി ആർ പ്രസ്തുത ചടങ്ങിൽ സന്നിഹിതനായിരുന്നു.ഓരോ മാസവും നാലാമത്തെ ഞായറാഴ്ചയാണ് ക്ലാസ്സ് നടത്തുന്നത്. 2024 ജൂലൈ മാസത്തിൽ ആരംഭിച്ച ക്ലാസ്സ് 2025 ഏപ്രിൽ മാസത്തിൽ സമാപിക്കും.രൂപത അജപാലന ശുശ്രൂക്ഷ കോർഡിനേറ്റർ മോൺ.വി.പി.ജോസ് ക്ലാസുകൾക്ക് നേതൃത്വം നൽകി . തുടർന്ന്, വരുന്ന 4 വർഷത്തിനുള്ളിൽ ഫൊറോനയിലെ എല്ലാ മതബോധന അധ്യാപകർക്കും കോഴ്സ് നൽകുകയാണ് ലക്ഷ്യം. കോഴ്സിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് മാത്രമേ മതബോധന ക്ലാസുകൾ കൈകാര്യം ചെയ്യുവാൻ സാധിക്കുകയുള്ളൂ.
കോട്ടപ്പുറം : വഖഫ് ബോർഡിന്റെ അന്യായമായ അവകാശവാദത്തെ തുടർന്ന് തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്ന മുനമ്പം – കടപ്പുറം പ്രദേശത്തെ ജനങ്ങളുടെ ഭൂമിക്കുമേലുള്ള റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കാനും നീതിലഭ്യമാക്കാനും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സത്വരം ഇടപെടണമെന്ന് കോട്ടപ്പുറം ബിഷപ്പ്സ് ഹൗസിൽ കൂടിയ രൂപത രാഷ്ട്രീയകാര്യ സമിതി യോഗം ആവശ്യപ്പെട്ടു . കടപ്പുറം വേളാങ്കണ്ണി മാതാ ദേവാലയവും വൈദീക മന്ദിരവും സിമിത്തേരിയും കോൺവെന്റും ഉൾപ്പെടെ ഈ പ്രദേശത്തെ 610 ഓളം വരുന്ന കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങൾ തടഞ്ഞു വയ്ക്കപ്പെടുന്നതിൽ യോഗം ആശങ്ക അറിയിച്ചു. പ്രധാനമായും മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന നാനാജാതി മതസ്ഥരായ പാവപ്പെട്ട മനുഷ്യര്‍ ഇത്രയും കാലം താമസിച്ചിരുന്ന ഭൂമിയും വീടും നഷ്ടപ്പെട്ടു പോകുമോ എന്ന ഭീതിയിലാണ്. ഈ പ്രദേശത്തെ ജനങ്ങളില്‍ നിന്ന് വില സ്വീകരിച്ച് ഫറൂഖ് കോളേജ് രജിസ്റ്റര്‍ ചെയ്ത് നല്കിയ ഭൂമിയിലാണ് മത്സ്യത്തൊഴിലാളികൾ താമസിച്ചു വരുന്നത്. വഖഫ് ബോര്‍ഡ് അന്യായമായ രീതിയിലൂടെ ഈ ഭൂമി സ്വന്തമാക്കുവാന്‍ 2022 ല്‍ കത്ത് നല്‍കുന്നതുവരെ…
തിരുവനന്തപുരം : തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ മുങ്ങോട് സെന്റ്. സെബാസ്റ്റ്യന്‍ ഇടവകയില്‍ ദേവാലയ പുനഃനിര്‍മ്മാണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കുടുംബകേന്ദ്രീകൃത അജപാലന യജ്ഞത്തിന് തുടക്കംക്കുറിച്ചു. തിരുവനന്തപുരം അതിരൂപത സഹായ മെത്രാന് റവ. ഡോ. ക്രിസ്തുദാസ് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയോടുകൂടിയാണ് ഹോം മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ഇടവക വികാരി ഫാ. ജോണ്‍ ബോസ്കോ മാനുവല്‍, അതിരൂപത ബി.സി.സി. എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേല്‍ എന്നിവര്‍ സഹകാർമികരായിരുന്നു. നാം എത്രമാത്രം വളര്‍ന്നുവെന്നും, എന്തൊക്കെ പോരായ്മകള്‍ നമ്മില്‍ സംഭവിച്ചുവെന്നും വിശകലനം ചെയ്യുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തിൽ പറഞ്ഞു. യേശു എന്റെ രാജാവും ഗുരുവും നാഥനും കര്‍ത്താവുമാണെന്ന് ഏറ്റ് പറഞ്ഞ് ജീവിതത്തില്‍ ക്രിസ്തുസ്നേഹം ആവോളം അനുഭവിക്കുവാനും, അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെയെന്നും പിതാവ് ആശംസിച്ചു. ദിവ്യബലിമധ്യേ അതിരൂപതയില്‍ സേവനം ചെയ്യുന്ന 20 കോണ്‍ഗ്രിഗേഷനില്‍ നിന്നുള്ള സന്യസ്ഥർ അഭിവന്ദ്യ പിതാവിൽ നിന്നും കത്തിച്ച മെഴുകുതിരികൾ സ്വീകരിച്ച് തങ്ങളിൽ…
കൊച്ചി: സമരിയ ഓൾഡ് ഏജ് ഹോം മാസികയായ സമരിയ ടൈംസ് മുണ്ടംവേലി സെൻ്റ് ലൂയിസ് ഇടവക വികാരി റവ. ഡോ. ജോസി കണ്ടനാട്ട്തറ പ്രകാശനം ചെയ്തു. കുമ്പളങ്ങി കോ – ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് നെൽസൺ കോച്ചേരി ആദ്യ കോപ്പി ഏറ്റുവാങ്ങി. തങ്കി ഫൊറോനാ വികാരി ഫാ. ജോർജ് എടേഴത്ത് അധ്യക്ഷനായി. കുമ്പളങ്ങി ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ, അഴിക്കകം ഹോളിമേരിസ് ഇടവക വികാരി ഫാ. ഫ്രാൻസിസ് സേവ്യർ കളത്തി വീട്ടിൽ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ സജീവ് ആൻറണി എന്നിവർ ആശംസകളർപ്പിച്ചു. കുമ്പളങ്ങി ഇടവക വികാരി ഫാ. ആന്റണി അഞ്ചുകണ്ടത്തിൽ സ്വാഗതവും സമരിയ മാനേജിങ് ഡയറക്ടർ സെലസ്റ്റിൻ കുരിശിങ്കൽ നന്ദിയും പറഞ്ഞു. എല്ലാ മാസവും സമരിയ ഓൾഡ് ഏജ് ഹോമിൽ മാസിക സൗജന്യമായി ലഭിക്കും. 9846333811 നമ്പറിൽ വിലാസം അയച്ചാൽ തപാലിലും ലഭിക്കും.
മലയാള സിനിമാലോകത്തെ ചില പ്രമുഖര്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുന്ന അതീവ ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍ അടക്കമുള്ള മൊഴികളും തെളിവുകളും രേഖപ്പെടുത്തുന്നതിന് ‘വിശ്വസിക്കാവുന്ന’ സ്റ്റെനോഗ്രാഫറെ കിട്ടാഞ്ഞതിനാല്‍ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ. ഹേമ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി, പ്രശസ്ത നടി ടി. ശാരദ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി തങ്ങളുടെ 300 പേജ് വരുന്ന റിപ്പോര്‍ട്ട് ഏറെ കഷ്ടപ്പെട്ട് സ്വയം ടൈപ്പ് ചെയ്താണ് സര്‍ക്കാരിനു സമര്‍പ്പിച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്നു.
സിനിമയുടെ കേന്ദ്ര പ്രമേയം അതിര്‍ത്തികളുടെ സങ്കല്‍പ്പമാണ്, ശാരീരികം മാത്രമല്ല, അത് വൈകാരികവും മാനസികവുമാണ്. രാഷ്ട്രീയ സ്ഥാപനങ്ങള്‍ വരച്ച ഏകപക്ഷീയമായ അതിര്‍ത്തികള്‍ കുടുംബങ്ങളെ ശിഥിലമാക്കുകയും വ്യക്തിജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കുകയും ചെയ്യുന്നതിനെ സിനിമ വിമര്‍ശിക്കുന്നു.
പ്രശസ്ത എഴുത്തുകാരന് ജി.ആര്. ഇന്ദുഗോപന്റെ വീട്ടില്‍ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വന്ന യുവതിയുമായി ഇന്ദുഗോപന് നടത്തുന്ന സംസാരം അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. തിരുവനന്തപുരത്തെ കുപ്രസിദ്ധമായ ചെങ്കല്‍ചൂളയിലെ താമസക്കാരിയാണ് ദളിത് ക്രൈസ്തവ വിഭാഗത്തില്‍ പെട്ട ധനുജ കുമാരി. അവര്‍ മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്യുന്ന ഹരിതകര്‍മ സേനയിലാണ് ജോലി ചെയ്യുന്നത്. ചെങ്കല്‍ചൂള കോളനിയെന്ന അരികുവത്കരിക്കപ്പെട്ടവരുടെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്നത് തലസ്ഥാനനഗരത്തിലെ ഹൃദയഭാഗത്താണ്. സ്കൂള്‍ പഠനം ഇടയ്ക്ക് നിര്‍ത്തേണ്ടി വന്ന (ഏഴാം ക്ലാസ്) ചെങ്കല്‍ചൂളയിലെ അനേകരുടെ പ്രതിനിധിയാണ് ധനുജ കുമാരി. 2014ല്‍ കോളനി സന്ദര്‍ശിച്ച ചില കലാസാംസ്കാരിക പ്രവര്‍ത്തകരുടെ പ്രേരണയാണ് ധനുജയെ ഇന്നത്തെ എഴുത്തുകാരിയാക്കിയത്. ഇന്ദുഗോപന്റേയും ധനുജ കുമാരിയുടേയും പുസ്തകങ്ങള്‍ സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു ഇരുവരുടേയും സംസാരം. കോഴിക്കോട് സര്‍വകലാശാലയിലേയും കണ്ണൂര്‍ സര്‍വകലാശാലയിലേയും പാഠപുസ്തകമാണ് ധനുജയുടെ ‘ചെങ്കല്‍ചൂളയിലെ എന്റെ ജീവിതം’ എന്ന പുസ്തകം. ഒരു ദളിത് ക്രിസ്ത്യാനിയുടെ ജാതിപരവും സാമൂഹികവുമായ ഇടങ്ങളെ അവതരിപ്പിക്കുവാന്‍ ആത്മകഥ ശ്രമിക്കുന്നു. ക്രൈസ്തവമതത്തിലേക്ക് മാറിയ ശേഷമാണ് തങ്ങളുടെ ജീവിതം ഇന്ന്…
മലയാളത്തിനു മനോഹരമായ ഓണപ്പാട്ടുകള്‍ സമ്മാനിച്ച കസ്സെറ്റ് കമ്പനിയാണ് തരംഗിണി. യേശുദാസിന്റെ ഓണപ്പാട്ടുകള്‍ ഇല്ലാതെയുള്ളൊരോണം മലയാളിക്ക് സങ്കല്‍പ്പിനാവുന്നതല്ലല്ലോ.
Subscribe to Updates
Get the latest creative news from FooBar about art, design and business.