- പാചക വാതക പ്രതിസന്ധിയിൽ മത്സ്യതൊഴിലാളികളും
- ലത്തീൻ സഭ വർഗീയത പറയുന്നവരല്ല ;വി ഡി സതീശൻ
- ബിഷപ് സെല്‍വരാജന്റെ മെത്രാഭിഷേകത്തിന്റെഒന്നാം വാര്‍ഷികം മാര്‍ച്ച് 25-ന്
- ക്രൈസ്തവര്‍ വിവേചനം നേരിടുന്നു, മുസ്ലീം വിഭാഗത്തിന് കൂടുതല്‍ വിലപേശല്‍ ശേഷി ജസ്റ്റിസ് ജെ. ബി. കോശി
- പ്രമുഖ മിഷണറി സന്ന്യാസിനിമദര് മേരി റോസ് ഥാപ്പ അന്തരിച്ചു
- ബിഷപ് ജെറോം ദാസ് അന്തരിച്ചു
- മദ്ധ്യപൂർവ്വദേശങ്ങളിൽ തുടരുന്ന യുദ്ധത്തെ ശക്തമായി അപലപിച്ച് പാപ്പാ
- ലെയോ പാപ്പാ, ആറുപേരുടെ വിശുദ്ധ നാമകരണ പ്രക്രിയയ്ക്ക് അംഗീകാരം നൽകി
Author: admin
രാജ്യത്തിന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ തുടർച്ചയായ വ്യോമാക്രമണങ്ങളാണ് നടക്കുന്നതെന്നും മിസൈലുകൾ തങ്ങളുടെ തലയ്ക്ക് മുകളിലൂടെ പായുകയാണെന്നും ലെബനോനിലെ ബിഷപ്പുമാരുടെ വെളിപ്പെടുത്തൽ. ഇസ്രായേലും അമേരിക്കയും അയത്തുള്ള അലി ഖമേനിയെ വധിച്ചതിന് ശേഷം യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കാൻ ലെബനൻ സർക്കാരിന്റെ അഭ്യർത്ഥനകൾ അവഗണിച്ച്, അർദ്ധസൈനിക ഗ്രൂപ്പായ ഹിസ്ബുള്ളയാണ് ആദ്യം വെടിനിർത്തൽ ലംഖിച്ചത്. പതിനാല് മാസത്തെ ക്രൂരമായ സംഘർഷം അവസാനിപ്പിച്ച ഇസ്രായേലുമായി വെടിനിർത്തലിന് സമ്മതിച്ച 2024 നവംബർ മുതൽ ഹിസ്ബുള്ള നിശബ്ദത പാലിച്ചിരുന്നു.
ഗർഭഛിദ്രത്തിനെതിരെ ശക്തമായ നിലപാടുമായി യൂറോപ്പിലെ ബിഷൊപ്സ് യൂണിയൻ. ഗർഭഛിദ്രം “ധാർമ്മിക നിയമത്തിന് ഗുരുതരമായ വിരുദ്ധമാണ്” എന്ന് യൂറോപ്പിലെ കത്തോലിക്കാ സഭ ഉറച്ചു പറഞ്ഞിട്ടുണ്ട്, കൂടാതെ സ്ത്രീകൾ “സാമൂഹികമോ സാമ്പത്തികമോ ആയ സമ്മർദ്ദം കാരണം ഒരിക്കലും ഗർഭഛിദ്രം നടത്താൻ നിർബന്ധിതരാകരുത്” എന്നും വാദിച്ചിട്ടുണ്ട്.
ഇറാനിയൻ അതിർത്തിയിൽ നിന്ന് ഏകദേശം 60 മുതൽ 90 മൈൽ വരെ പടിഞ്ഞാറുള്ള ഇർബിൽ പ്രദേശത്ത് നേരത്തെയുണ്ടായ അക്രമത്തിൽ കുടിയിറക്കപ്പെട്ട യുവ കുടുംബങ്ങളെയും അതിരൂപതയിലെ തൊഴിലാളികളെയും പാർപ്പിച്ചിരുന്ന കെട്ടിടത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായി. ഇന്നലെ രാത്രിയിൽ ആണ് ആക്രമണം നടന്നത്, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
കെഎൽസിഎ കോട്ടപ്പുറം രൂപത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പറവൂർ നിയോജകമണ്ഡലം കൺവെൻഷൻ മാർച്ച് 8 ഞായറാഴ്ച വൈകുന്നേരം 3.30ന് പറവൂർ സെൻ്റ് ജോസഫ് കൊത്തലങ്കോ ദേവാലയങ്കണത്തിൽ സംഘടിപ്പിക്കും. കോട്ടപ്പുറം രൂപതാ വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.
വര്‍ഗീയ ഭരണകൂടങ്ങള്‍ വംശഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന ലോകത്തിലെ എല്ലാ ജനതകളോടുമുള്ള ഐക്യദാര്‍ഢ്യമാണ് ഈ നോവല്‍. ഭൂമി ഇല്ലാത്തവരുടെ വേദനയില്‍ നമ്മള്‍ പൊള്ളും. പലായനത്തിന്റെ വ്യഥകള്‍ നമ്മെയും തേടിയെത്തുമോ? നമ്മള്‍ ഇന്നോളം അറിയാത്ത പലായനത്തിന്റെ വ്യഥകള്‍ നമ്മെ തേടി വരുന്ന ഒരു കാലം അരികിലുണ്ടോ എന്ന ചോദ്യം നോവലിനെ രാഷ്ട്രീയമായും മനുഷ്യത്വപരമായും ചിരകാല പ്രസക്തമാക്കുന്നു.
നോമ്പുകാലം ആത്മാര്‍ഥമായി നാം ആചരിക്കുമ്പോള്‍ നമ്മില്‍ സംഭവിക്കുന്നത് ശാരീരികവും ആത്മീയവുമായ വിശുദ്ധീകരണമാണ്. അശുദ്ധിയുടെ പ്രവൃത്തികളും ചിന്തകളും ഇല്ലായ്മ ചെയ്യുന്നതിലൂടെ നാം നേടിയെടുക്കാന്‍ ശ്രമിക്കുന്നത് ദൈവസാന്നിധ്യം തന്നെയാണ്.
പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് കത്തോലിക്കാ പുരോഹിതനാണ് വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ (1581 – 1660). ‘കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പിതാവ്’ എന്നറിയപ്പെടുന്ന അദ്ദേഹം വിന്‍സെന്‍ഷ്യന്‍ സഭയും ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയും സ്ഥാപിച്ചു. പാവപ്പെട്ടവരെ സേവിക്കുന്നതിലൂടെ ക്രിസ്തുവിനെ കാണാന്‍ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.
ജെ ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നതുപോലെയും, കണ്ടെത്തിയിട്ടുള്ളത് പോലെയും ലത്തീന്‍ കത്തോലിക്കാ സമൂഹവും അതിലെ വിവിധ വിഭാഗങ്ങളും അനുഭവിക്കുന്ന പിന്നാക്കാവസ്ഥയും അതിന്റെ കാരണങ്ങളും അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഒരുപക്ഷേ ഈ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ശുപാര്‍ശകള്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ എത്രത്തോളം കാര്യക്ഷമായി നടപ്പിലാക്കാനാവും എന്നത് സംശയകരമാണ്. എങ്കിലും തുടര്‍ന്ന് വരുന്ന സര്‍ക്കാരിന്് ഇത് ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കഴിയും എന്നതാണ് നമുക്ക് പ്രതീക്ഷ നല്‍കുന്നത്. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും ലത്തീന്‍ കത്തോലിക്ക സമുദായ വക്താവുമായ ജോസഫ് ജൂഡുമായുള്ള അഭിമുഖം.
ഇറാനിലെ ജനങ്ങള്‍ക്ക് ‘സ്വാതന്ത്ര്യം’ വാഗ്ദാനം ചെയ്ത്, ഇസ്ലാമിക റിപ്പബ്ലിക്കിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെയും പ്രതിരോധമന്ത്രിയും ഇസ് ലാമിക റവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡറും സേനാ മേധാവിയുമടക്കം ഉന്നതരുടെ വലിയൊരു ശ്രേണിയെയും ഒറ്റയടിക്ക് ടെഹ്റാനില്‍ മിസൈല്‍ ആക്രമണത്തില്‍ കൊന്നൊടുക്കി അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് തുടങ്ങിവച്ച യുദ്ധത്തിന്റെ വ്യാപകമായ ദുരന്താഘാതത്തില്‍ ഗള്‍ഫ് രാജ്യങ്ങളും പശ്ചിമേഷ്യയും മാത്രമല്ല, ഓരോ പ്രവാസിജീവിതവും ഉലയുകയാണ്.
കേരള കത്തോലിക്കാ ബിഷപ്പ്സ് കോൺഫറൻസ് കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കൊച്ചി മേയർ വി.കെ. മിനിമോൾക്കു ആദരം അർപ്പിച്ചു. കെസിബിസി കാര്യാലയമായ പാലാരിവട്ടം പിഒസിയിൽ വെച്ച് കെസിബിസി പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ, വൈസ് പ്രസിഡന്റ് ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ് എന്നിവർ ചേർന്ന് മേയറെ പൊന്നാട അണിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
