- വി ഡി സതീശന്റെ എതിർപ്പ് അവഗണിച്ച് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ
- കേസരിയിലെ ലേഖനത്തിന് മറുപടിയായി ദീപികയുടെ മുഖപ്രസംഗം.
- ഇന്ത്യയ്ക്ക് പാകിസ്ഥാനെതിരെ അനായാസ വിജയം
- പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി, സകലത്തിൻ്റെയും സമർപ്പണം : ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
- മൂന്നാം നൊമ്പരം’ ഈ മാസം 26 നു തീയെറ്ററുകളിൽ
- ഛത്തീസ്ഗഡിൽ പാസ്റ്ററിന് നേരെ ആക്രമണം
- ലണ്ടൻ നഗരം സംഘർഷഭരിതം; തീവ്രവലതുപക്ഷത്തെ പിന്തുണച്ച് മസ്ക്ക്
- ശ്രീ കൃഷ്ണ ജയന്തി ഇന്ന്
Author: admin
ഡൽഹി അതിരൂപതാ അംഗം ആയ ഫാ. മാക്സിം ജലന്തർ മേജർ സെമിനാരി റെക്റ്ററായും പ്രൊഫൊസ്സർ ആയും സേവനം അനുഷ്ഠിച്ചു വരികയായിരുന്നു
വാഷിംഗ്‌ടൺ പോസ്റ്റിലെ ഗ്ലോബൽ കോളമിസ്റ്റായ തരൂരിൻ്റെ മകൻ ഇഷാൻ തരൂരാണ് വിദേശ നയതന്ത്രജ്ഞരും മാധ്യമപ്രവർത്തകരും തിങ്ങിനിറഞ്ഞ സദസിൽ അച്ഛനോട് ചോദ്യം ചോദിക്കാൻ എഴുന്നേറ്റത്.
ഈ ഒരു സംരംഭം കടലിനെയും കടൽ സമ്പത്തിനെയും കുറിച്ചുള്ള ബോധ്യങ്ങളും എത്രത്തോളം വിലപ്പെട്ടതാണ് സമുദ്രവും പ്രകൃതിയും എന്നുള്ള തിരിച്ചറിവിലേക്കും എത്താൻ സഹായിക്കും എന്ന് പ്രതീക്ഷിക്കാം.
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി ആദർശ് നാടിന് മാതൃകയാവുകയാണ്.
രൂപതയിൽ ചാൻസലർ ആയും ജുഡീഷ്യൽ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
തോപ്പുംപടി: കെ.സി.വൈ.എം. സെന്റ് സെബാസ്റ്റ്യൻസ് തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ പുത്തൻതോട് മുതൽ ഫോർട്ട്കൊച്ചി വരെയുള്ള കടലാക്രമണം നേരിടുന്ന സ്ഥലങ്ങളിൽ പുലിമുട്ട് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടി പോസ്റ്റ് കാർഡ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ചെല്ലാനം മുതൽ പുത്തൻതോട് വരെ നിർമ്മിച്ച ടെട്രാപോട് അതേ മാതൃകയിൽ തന്നെ എത്രയും വേഗം യുദ്ധകാല അടിസ്ഥാനത്തിൽ അതിൻ്റെ പണികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.സി.വൈ.എം ലാറ്റിൻ മുൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന പോസ്റ്റ് കാർഡ് ക്യാമ്പയിൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് കുമാരി സയന ഫിലോമിന അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ആനിമേറ്റർ ജോസഫ് സുമീത് ആമുഖ പ്രഭാഷണം നടത്തി. കെ.സി.വൈ.എം കൊച്ചി രൂപത മുൻ ജനറൽ സെക്രട്ടറി ഇ.എക്സ്. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി *ആൻസൻ കെ. ലൈജു, ക്ലെൻ സാമുവൽ, ആൾഡ്രിൻ,ആരോൺ ബെയ്സിൽ, ആൻമേരി എം.പി. ,അമല മരിയ ടെൽബിൻ,ആഗ്നൽ ജൂഡ്,ആന്റണി പയസ് എന്നിവർ നേതൃത്വം നൽകി.
ബ്രസീലിയ : ബ്രിക്‌സ് പാർലമെൻ്ററി ഫോറത്തിൻ്റെ 11ാമത് വാർഷിക യോഗം ബ്രസീലിൽ ചേർന്നു. ഈ വർഷത്തെ പാർലമെൻ്ററി ഫോറത്തിൽ ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, യുഎഇ, ഈജിപ്‌ത്, എത്യോപ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് പങ്കെടുത്തത്. ലോക്‌സഭ സ്‌പീക്കർ ഓം ബിർളയുടെ നേതൃത്വത്തിലുള്ള ഉന്നതതല പാർലമെൻ്ററി പ്രതിനിധി സംഘമാണ് ഇന്ത്യയെ പങ്കെടുത്തത്. സമ്മേളനത്തിൽ പാർലമെൻ്റ് പ്രതിനിധികൾ സംയുക്ത പ്രഖ്യാപനം തയാറാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു . പഹൽഗാം ഭീകരാക്രമണത്തെ പാർലമെന്ററി ഫോറം ശക്തമായി അപലപിച്ചതായും ഭീകരതയോട് വിട്ടുവീഴ്‌ചയില്ലെന്ന ഇന്ത്യയുടെ നയത്തോട് സഹകരിക്കാൻ സമ്മതിച്ചതായും പ്രസ്‌താവനയിൽ പറയുന്നു. നിർമ്മിത ബുദ്ധി, ആഗോള വ്യാപാരവും സമ്പദ് വ്യവസ്ഥയും പാർലമെൻ്ററി സഹകരണം, ആഗോള സമാധാനം, സുരക്ഷ എന്നിവയെക്കുറിച്ച് യോഗത്തിൽ ചർച്ചയുണ്ടായി . തീവ്രവാദ സംഘടനകൾക്കുള്ള സാമ്പത്തിക സഹായം നിർത്തലാക്കുക, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടുക, ആധുനിക സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയുക, അന്വേഷണ നീതിന്യായ പ്രക്രിയകളിൽ സഹകരിക്കുക എന്നീ നിലപാടുകൾ ലോക്‌സഭാ സ്‌പീക്കർ ഓം ബിർള…
നെയ്യാറ്റിൻകര രൂപതാ അധ്യക്ഷൻ വിൻസെന്റ് സാമുവേൽ പിതാവ് മുഖ്യ കാർമ്മികനായ തിരു കർമ്മങ്ങൾക്ക് രൂപതാ സഹായ മെത്രാൻ അഭിവന്ദ്യ സെൽവരാജൻ ദാസൻ സഹകാർമ്മികനായി.
തിരുവനന്തപുരം : അടുത്ത 5 ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് . പത്താം തീയതി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ പതിനൊന്നാം തീയതി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കു പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
സമുദായ സമ്പർക്ക പരിപാടിയുമായി KLCA കൊച്ചി : രാഷ്ട്രീയവും ഭരണപരമായ ലത്തീൻസമുദായത്തിന്റെ അവകാശ പോരാട്ടങ്ങൾക്ക്നേതൃത്ത്വം നൽകാൻ കെ.എൽ.സി.എ. സംസ്ഥാന നേതൃ യോഗം തീരുമാനിച്ചു. എറണാകുളം ആശീർ ഭവനിൽ KRLCC വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ സമൂഹത്തിൻ്റെ വിവിധ ആവശ്യങ്ങൾ പരിഗണിച്ച് 284 ശുപാർശകൾ ജെ ബി കോശി കമീഷൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെയും അത് പുറത്തു വിട്ടിട്ടില്ല.കേരളത്തിലെ 66 തീരദേശ പഞ്ചായത്തുകളെ CRZ രണ്ട് ഗണത്തിൽ ഉൾപ്പെടുത്തിയെങ്കിലും UA നമ്പർ ക്രമവത്കരിച്ചു നൽകുന്നതിന് നടപടികൾ കൈക്കൊള്ളാത്തതിനാൽ ജനങൾ ബുദ്ധിമുട്ടുകയാണ്. ലത്തീൻ കത്തോലിക്കരുടെ ജാതി സ്ർട്ടിഫിക്കറ്റ് വിഷയത്തിൽ സംസ്ഥന സർക്കാർ എടുന്ന നിലപാട് ആശയ കുഴപ്പമുണ്ടാക്കുന്നതും പ്രതിഷേധാർഹവുമാണ്. കേരളത്തിന്റെ തീരപ്രദേശങ്ങൾ നേരിടുന്ന തീരശോണം ഭായാനകമാണ്. കേരളത്തിന്റെ തീരക്കടലിലുണ്ടായിട്ടുള്ള കപ്പലപകടം മത്സ്യ തൊഴിലാളികളെ പട്ടിണിയിലാക്കി. ശക്തമായ കടൽ നീയമങ്ങൾ നിലനിൽക്കെ ആശങ്കയിലായ തീരവാസികൾക്കും മത്സ്യ തൊഴിലാളി കുടുംമ്പങ്ങൾക്കും അർഹമായനഷ്ടപരിഹാരം നൽകണം. സ സമുദായത്തിന് ന്യായവും അർഹവുമായ അവകാശങ്ങൾ…
Subscribe to Updates
Get the latest creative news from FooBar about art, design and business.