- പാറേമ്മാക്കൽ തോമ കത്തനാരുടെ 277-ാം ചരമദിനം ആഘോഷിച്ചു
- വെറോനിക്കയുടെ തൂവാല പ്രദർശനത്തിന് വെക്കാൻ ഒരുങ്ങി വത്തിക്കാൻ
- സ്പെയിൻ രാജാവിനു കൂടിക്കാഴ്ച അനുവദിച്ച്, പാപ്പാ
- അമോറിസ് ലെത്തീത്സിയയുടെ പത്താം വാർഷികം: സഭാനേതൃത്വങ്ങളെ വിളിച്ചുകൂട്ടി പാപ്പാ
- വി. യൗസേപ്പിതാവിന്റെ തിരുനാളിൽ, ട്രമ്പിന്റെ സന്ദേശം
- വിശ്വസ്തതയില്‍ വിളയുന്ന ദൈവവിളി
- പാട്ടുപാടി പ്രധാനമന്ത്രിയായി
- മുനമ്പത്തെ കൊടുംചതി ഓര്‍ത്താല്‍
Author: admin
കവർ സ്റ്റോറി / സിബി ജോയ് അപ്രതീക്ഷിത അംഗീകാരലബ്ദിയില്‍ ദൈവത്തിന് നന്ദി പറയുകയാണ് ബോബന്‍ ക്ലീറ്റസ്. ഈ അംഗീകാരം ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്. സഭയുടെ വലിയൊരു ദൗത്യത്തില്‍ തുടര്‍ പങ്കാളിയാവുകയാണ്. ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ വരുമ്പോള്‍ സഭ പ്രതീക്ഷിക്കുന്ന രീതിയില്‍ അത് പൂര്‍ത്തിയാക്കാനും തുടരാനുമുള്ള അനുഗ്രഹം നല്‍കണമേ എന്നാണ്പ്രാര്‍ഥന. തികച്ചും സന്തോഷകരവും ആകസ്മികവുമായ ഒരു അവസരമായാണ് ബോബന്‍ ഇതിനെ കാണുന്നത്. ആലപ്പുഴ തുമ്പോളി സെന്റ് തോമസ് ഇടവകയുടെ കീഴിലുള്ള മംഗലം പള്ളിയിലെ കുട്ടികളെയാണ് ബോബന്‍ തുടക്കത്തില്‍ പഠിപ്പിച്ചു തുടങ്ങിയത്. പത്താം ക്ലാസ് വരെ പഠിച്ചതും ദിവ്യബലിയില്‍ പങ്കുചേര്‍ന്നതുമെല്ലാം തുമ്പോളി പള്ളിയിലായിരുന്നു.പ്രീഡിഗ്രി പഠനകാലം മുതല്‍ മതബോധന അധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്നു.1999 ലാണ് സലേഷ്യന്‍സഭ മംഗലം പള്ളി ഏറ്റെടുക്കുന്നതും ഇടവകയാകുന്നതും. ചെറിയ ക്ലാസിലെ കുട്ടികളെയാണ് ആദ്യകാലത്ത് പഠിപ്പിച്ചിരുന്നത്. പിന്നീട് പ്രധാന അധ്യാപകന്റെ സഹായിയും സെക്രട്ടറിയുമായി സേവനം ചെയ്തു. കുരിശു വരക്കുന്നത് മുതല്‍ ദിവ്യബലിയിലെ പങ്കാളിത്തം വരെയുള്ള കാര്യങ്ങള്‍ കുട്ടികളെ എല്ലാ ആഴ്ചയിലും പഠിപ്പിക്കും. മാസ്റ്റര്‍ ഡിഗ്രി ചെയ്യുന്ന…
പുരാണം / ജയ്സണ്‍ ടി. ജോണ്‍ *വിശ്രുത മരിയന്‍ ഭക്തി ഗീതമായ ‘റോസാപ്പൂവേ’ എന്ന ഗാനത്തിന്റെ 25-ാം വാര്‍ഷിക വേളയില്‍ ആ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് രചയിതാവ് ജോബി മലേക്കുടി. ഭക്തിമാര്‍ഗത്തെ പരിഹസിച്ചിരുന്ന യൗവനകാലത്ത്, മൂവാറ്റുപുഴ നിര്‍മ്മല കോളജില്‍ ഡിഗ്രിക്ക് പഠിച്ചിരുന്ന യുവാവ് ആദ്യമായി കലാലയത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്തു. ആ ധ്യാനം അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റിമറച്ചു.അന്നു തുടങ്ങിയതാണ് മരിയഭക്തിയുടെ പ്രചാരകനായ അടിമാലി മാങ്കുളം സ്വദേശി ബ്രദര്‍ ജോബി മലേക്കുടിയുടെ പ്രയാണം. ‘ആ യാത്രക്കിടെ മാതാവ് കാതില്‍ വരികള്‍ പറഞ്ഞു തന്ന, ഈണം മൂളിത്തന്ന ചില പാട്ടുകള്‍ ഞാന്‍ കടലാസിലേക്ക് പകര്‍ത്തുകയുണ്ടായി’ ജോബിയുടെ വാക്കുകളാണിത്. അത്തരത്തില്‍ തൃശൂര്‍ കാല്‍വരി ധ്യാനകേന്ദ്രത്തില്‍ ജോബി ‘പകര്‍ത്തിയെഴുതി’ ഈണമിട്ട ഗാനമാണ് വിവിധ യൂട്യൂബ് ചാനലുകളിലായി ഒരുകോടിയിലധികം ആസ്വാദകര്‍ ശ്രവിച്ച ‘റോസാപ്പൂവേ’ എന്ന മരിയന്‍ ഭക്തി ഗീതം. സുജാത മോഹന്‍ ഗാനം പുറത്തിറങ്ങിയതിന്റെ 25-ാം വാര്‍ഷികം കൂടിയാണിത്. ആദ്യ വരികള്‍ എഴുതിയ ശേഷം ദിവസങ്ങള്‍ക്കുശേഷം വീട്ടിലെ കൃഷിപ്പണിക്കിടെയാവും…
എഡിറ്റോറിയൽ / ജെക്കോബി ഉത്തര്‍ പ്രദേശില്‍ പ്രയാഗ് രാജിലെ നൈനിയില്‍ അലഹാബാദ് അഗ്രികള്‍ച്ചറല്‍ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് അറിയപ്പെട്ടിരുന്ന ക്രൈസ്തവ ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനമായ സാം ഹിഗിന്‍ബോതം യൂണിവേഴ്സിറ്റി ഓഫ്അഗ്രികള്‍ച്ചര്‍, ടെക്നോളജി, ആന്‍ഡ് സയന്‍സസ് (ഷുവാറ്റ്സ്) വൈസ്ചാന്‍സലര്‍ രാജേന്ദ്ര ബിഹാരി ലാല്‍, ഡയറക്ടര്‍ വിനോദ് ബിഹാരി ലാല്‍എന്നിവരും യൂണിവേഴ്സിറ്റിയിലെ മൂന്ന് ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് 90പേരെ ക്രിസ്തുമതത്തിലേക്ക് കൂട്ടമതപരിവര്‍ത്തനം നടത്തി എന്ന കേസുമായിബന്ധപ്പെട്ട അഞ്ച് പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ (എഫ്ഐആര്‍) റദ്ദാക്കിയസുപ്രീം കോടതി ഉത്തരവ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവപീഡനത്തിനുള്ള മാരണ ഉപകരണമായി മാറിയിട്ടുള്ള മതപരിവര്‍ത്തന നിരോധനനിയമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ ഒരു ദിശാസൂചികയാണ്. മതപരമായ ഒത്തുകൂടലോ കാരുണ്യപ്രവര്‍ത്തനമോ ക്രിമിനല്‍ കുറ്റമല്ലെന്നും,ക്രിമിനല്‍ നിയമം നിരപരാധരായ വ്യക്തികളെ ദ്രോഹിക്കാനുള്ളഉപാധിയാക്കാനാവില്ലെന്നും, പ്രോസിക്യൂഷന്‍ ഏജന്‍സികള്‍ക്ക് തോന്നുംപോലെആര്‍ക്കെങ്കിലുമെതിരെ തീര്‍ത്തും വിശ്വാസയോഗ്യമല്ലാത്ത തെളിവുകളുമായിനടപടിയെടുക്കാനാവില്ലെന്നും വ്യക്തമാക്കുന്നതാണ് ജസ്റ്റിസ് ജെ.ബിപാര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.എഫ്ഐആറുകളിലെ നിയമപരമായ ദുര്‍ബലതകളും നടപടിക്രമങ്ങളിലെ വീഴ്ചകളുംവിശ്വസനീയമായ വസ്തുതകളുടെ പോരായ്മകളും എടുത്തുകാട്ടി ജസ്റ്റിസ്പാര്‍ദിവാല എഴുതിയ 158 പേജുള്ള വിധിന്യായത്തില്‍, ഇത്തരം…
വത്തിക്കാൻ :ദാരിദ്ര്യത്തിൻറെയൊ ദുർബ്ബലതയുടെയൊ അവസ്ഥയിൽപ്പോലും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നൽ ആർക്കും ഉണ്ടാകരുതെന്ന് ലിയോ പാപ്പാ.പാപ്പായുടെ പുതിയ “എക്സ്” സന്ദേശം ആണിത് .പാപ്പാ കുറിക്കുന്ന ട്വിറ്റർ സന്ദേശങ്ങൾ, സാധാരണ ലത്തീൻ, ജർമ്മൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, അറബിഎന്നിങ്ങനെ 9 ഭാഷകളിൽ ലഭ്യമാണ്. പാപ്പായുടെ “എക്സ്” സന്ദേശത്തിൻറെ പൂർണ്ണരൂപം താഴെ ;- “ദൈവം ദരിദ്രരോട് ഒരു പ്രത്യേക പരിഗണന കാണിക്കുന്നു: പ്രത്യാശയുടെയും വിമോചനത്തിൻറെയുമായ കർത്താവിൻറെ വചനം പ്രാഥമികമായി അവരെയാണ് സംബോധന ചെയ്യുന്നത്, അതിനാൽത്തന്നെ, ദാരിദ്രാവസ്ഥയിലോ ബലഹീനതയിലോ പോലും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നൽ മേലിൽ ഉണ്ടാകരുത്. ക്രിസ്തുവിൻറേതായിരിക്കണമെങ്കിൽ, സഭ ദരിദ്രർക്ക് സവിശേഷമായൊരു സ്ഥാനം നൽകുന്ന ഒരു സഭയായിരിക്കണം. #ദിലേക്സി തേ. ”
മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ സത്യസന്ധമായ ഇടപെടൽ നടത്തുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് .പ്രതികരണമായി റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. യുക്രൈൻ ചർച്ചയ്ക്ക് ശേഷം പുടിൻ സത്യസന്ധമായ ഇടപെടൽ നടത്തുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത നടപടി സ്വീകരിച്ചതെന്ന് യുഎസ് ട്രഷറി മേധാവി മാധ്യമങ്ങളോട് പറഞ്ഞു. ബുഡാപെസ്റ്റിൽ തീരുമാനിച്ചിരുന്ന ട്രംപ്-പുടിൻ ഉച്ചകോടി മാറ്റിവച്ച് ഒരു ദിവസത്തിന് ശേഷമാണ് ഉപരോധം പ്രഖ്യാപിച്ചത്. മോസ്‌കോയുമായുള്ള വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയില്ലാത്തതിൽ അമേരിക്കൻ പ്രസിഡന്റ് ഖിന്നനാണ് . ‘ഈ അർത്ഥശൂന്യമായ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് പുടിൻ വിസമ്മതിച്ചതിനാൽ, റഷ്യയുടെ യുദ്ധത്തിന് ധനസഹായം നൽകുന്ന റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികൾക്ക് എതിരെ ഉപരോധം ഏർപ്പെടുത്തുകയാണ്. റോസ്‌നെഫ്റ്റിനും ലുക്കോയിലിനുമെതിരെയാണ് ഉപരോധം’- യുഎസ് ട്രഷറി സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.
ന്യൂഡൽഹി: ഒളിംപിക് സ്വർണ മെഡൽ ജേതാവും ജാവലിൻ ത്രോ താരവുമായ നീരജ് ചോപ്രയെ ഇന്ത്യൻ സൈന്യം ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും ചേർന്നാണ് ബഹുമതി കൈമാറിയത് . കായികമേഖലയിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് നീരജിന് ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകിയത്.സ്ഥിരോത്സാഹത്തിന്റെയും രാജ്യസ്നേഹത്തിന്റെയും പ്രതീകമാണ് നീരജ് ചോപ്രയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. 2016 ഓഗസ്റ്റ് 26ന് നായിബ് സുബേദാർ റാങ്കിലാണ് നീരജ് സൈന്യത്തിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസറായി ചേർന്നത്. 2024 ൽ സുബേദാർ മേജർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഖേൽ രത്ന, പദ്മശ്രീ പുരസ്‌കാരങ്ങൾ നൽകി നീരജ് ചോപ്രയെ രാജ്യം ആദരിച്ചിരുന്നു. 2020ലെ ടോക്യോ ഒളിംപിക്സിൽ സ്വർണം നേടിയതിന് പിന്നാലെ 2022 ജനുവരിയിൽ രജ്പുത്താന റൈഫിൾസ്, നീരജിന് പരംവിശിഷ്ട സേവ മെഡലും സമ്മാനിച്ചിരുന്നു. 2018 ൽ അർജുന…
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇരട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് ഈ പ്രതിഭാസം. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമാണ് ന്യൂനമർദ്ദം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചുകഴിഞ്ഞു .തമിഴ്നാട് തീരത്തിന് സമീപം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരുംമണിക്കൂറുകളിൽ തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങൾക്കു സമീപം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…
തിരുവനന്തപുരം: ഇന്നലെ ഒരുവിഭാഗം ആശാ വർക്കർമാർമാരുടെ ക്ലിഫ് ഹൗസിലേക്കുള്ള പ്രതിഷേധ മാർച്ചിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ജില്ലാ ആസ്ഥാനങ്ങളിൽ ആശാ വർക്കർമാർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് . ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ ക്രമീകരണങ്ങൾ ഉറപ്പാക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാസങ്ങളായി സമരത്തിലാണ് ആശാ വർക്കർമാർ. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ സമരത്തിന് ഐക്യദാർഢ്യം അറിയിക്കാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നേതാക്കൾ അറിയിച്ചു. ക്ലിഫ്ഹൗസിലേക്കുള്ള മാർച്ചിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. അതിനിടെ വനിതാ നേതാക്കൾക്ക് നേരെ പൊലീസ് ലാത്തി വീശിയതായും പരാതിയുണ്ട് . സമരത്തിന്റെ ഭാഗമായി എത്തിച്ച മൈക്ക് സെറ്റ് ഉൾപ്പെടെ നീക്കം ചെയ്തതും പ്രതിഷേധത്തിന് കാരണമായി .
പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ ശബരിമല മുൻ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസർ മുരാരി ബാബു എസ്‌ഐടി കസ്റ്റഡിയിൽ. ഇന്നലെ രാത്രി 10 മണിക്കാണ് ഇയാളെ പെരുന്നയിലെ വീട്ടിൽ വച്ച് കസ്റ്റഡിയിൽ എടുത്തത്. ദ്വാരപാലക ശിൽപ പാളികളും കട്ടിളയും കടത്തിയ കേസിൽ പ്രതിയാണ് ഇയാൾ. എസ്‌ഐടി കസ്റ്റഡിയിൽ എടുത്ത ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. .നിലവിൽ ഇയാൾ സസ്‌പെൻഷനിലാണ്. ദേവസ്വം ബോർഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും ഇയാളാണ്. 2019 മുതൽ 2024 വരെയുള്ള കാലയളവിലെ ശബരിമല സ്വർണക്കൊള്ള സംബന്ധിച്ചുള്ള ഗൂഢാലോചന നടത്തിയതിലെ പ്രധാനിയാണ് മുരാരി ബാബു. ഇയാളാണ് ദ്വാരപാലക ശിൽപങ്ങളിലും കട്ടിള പാളികളിലും സ്വർണം പൊതിഞ്ഞത് എന്നതിന് പകരം ചെമ്പ് പൊതിഞ്ഞത് എന്ന രേഖയുണ്ടാക്കിയത് . ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച കേസിലെ സാക്ഷികളുടെ മൊഴിയെടുപ്പ് ഇന്നും തുടരും. സന്നിധാനത്ത് നിന്നും സ്വർണപ്പാളി കൊണ്ടുപോകുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കലാണ് നിലവിൽ തുടരുന്നത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ് ഇന്ന് മുതൽ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം .
രാഷ്ട്രപതി ഭവന്റെ പേജുകളില്‍ നിന്നാണ് ചിത്രം പിന്‍വലിച്ചത്. ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും ഉള്‍പ്പെട്ട ചിത്രത്തിനെതിരെ വിമര്‍ശനം ശക്തമായതോടെയാണ് ചിത്രം പിന്‍വലിച്ചത്
Subscribe to Updates
Get the latest creative news from FooBar about art, design and business.
