- പാറേമ്മാക്കൽ തോമ കത്തനാരുടെ 277-ാം ചരമദിനം ആഘോഷിച്ചു
- വെറോനിക്കയുടെ തൂവാല പ്രദർശനത്തിന് വെക്കാൻ ഒരുങ്ങി വത്തിക്കാൻ
- സ്പെയിൻ രാജാവിനു കൂടിക്കാഴ്ച അനുവദിച്ച്, പാപ്പാ
- അമോറിസ് ലെത്തീത്സിയയുടെ പത്താം വാർഷികം: സഭാനേതൃത്വങ്ങളെ വിളിച്ചുകൂട്ടി പാപ്പാ
- വി. യൗസേപ്പിതാവിന്റെ തിരുനാളിൽ, ട്രമ്പിന്റെ സന്ദേശം
- വിശ്വസ്തതയില്‍ വിളയുന്ന ദൈവവിളി
- പാട്ടുപാടി പ്രധാനമന്ത്രിയായി
- മുനമ്പത്തെ കൊടുംചതി ഓര്‍ത്താല്‍
Author: admin
വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ മാർപാപ്പയ്ക്കൊപ്പം ആംഗ്ലിക്കൻ സഭയുടെ സുപ്രീം ഗവർണർ കൂടിയായ ബ്രിട്ടനിലെ രാജാവ് ചാൾസ് മൂന്നാമൻ രാജാവും ഭാര്യ കാമിലയും പ്രാർഥനയിൽ പങ്കുചേർന്നു .കത്തോലിക്ക-ആംഗ്ലിക്കൻ സഭാ ബന്ധങ്ങളിൽ ഇത് പുതിയ അധ്യായമാണ് തുറക്കുന്നത് . വത്തിക്കാൻ സന്ദർശിച്ചതിന്റെ ഭാഗമായി സിസ്റ്റൈൻ ചാപ്പലിൽ മാർപ്പാപ്പയോടൊപ്പം 76 കാരനായ രാജാവ് എക്യുമെനിക്കൽ ശുശ്രൂഷയിൽ പങ്കെടുത്തു.മൈക്കലാഞ്ചലോയുടെ മനോഹരമായ മേൽക്കൂരയ്ക്ക് കീഴിൽ പതിനാറാം നൂറ്റാണ്ടിലെ നവീകരണത്തിനുശേഷം ഒരു ബ്രിട്ടീഷ് രാജാവ് ഒരു മാർപ്പാപ്പയോടൊപ്പം പരസ്യമായി പ്രാർത്ഥിക്കുന്നത് ഇതാദ്യമാണ്. ചാൾസ് രാജാവ് ഭാര്യ കാമിലയ്ക്കൊപ്പം വത്തിക്കാനിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.ദമ്പതികൾ പ്രശസ്തമായ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലൂടെ വാഹനമോടിച്ച് അപ്പസ്തോലിക് കൊട്ടാരത്തിലേക്കുള്ള ആചാരപരമായ പ്രവേശന കവാടമായ സാൻ ഡമാസോ അങ്കണത്തിൽ എത്തി, അവിടെ അവരെ റവ. മോൺ. ലിയോനാർഡോ സപിയൻസ പാപ്പൽ അപ്പസ്തോലിക് കൊട്ടാരത്തിലേക്ക് സ്വാഗതം ചെയ്തു. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 12ന് സിസ്റ്റൈൻ ചാപ്പലിലായിരുന്നു ‘സൃഷ്ടിയുടെ പരിപാലനത്തിനായുള്ള’ എക്യുമെനിക്കൽ പ്രാർഥന നടന്നത്. സ്വിസ് ഗാർഡുകൾ…
പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിനെ വെല്ലുവിളിച്ച് പാക്ക് താലിബാൻ. സൈനികരെ അയയ്ക്കുന്നതിനുപകരം ധൈര്യമുണ്ടെങ്കിൽ നേരിട്ട് യുദ്ധക്കളത്തിലിറങ്ങി നേരിടാനാണ് തെഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ (ടിടിപി) കമാൻഡർ അസിം മുനീറിനെ വെല്ലുവിളിച്ചത്.
ത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഔദ്യോഗിക ക്ഷണക്കത്ത് മാർപാപ്പയ്ക്ക് സിബിസിഐ അധ്യക്ഷൻ കൈമാറി.
തിരുനാൾ ആരംഭ ദിവ്യബലിക്ക് റവ. ഫാ ഗ്ലാഡിൻ അലക്സ് (വികാരി, സെൻറ് നിക്കോളാസ് ദേവാലയം പുതിയതുറ) മുഖ്യകാർമികത്വം വഹിച്ചു. റവ. ഫാ വിനീത് പോൾ (തിരുവനന്തപുരം രൂപത) വചനപ്രഘോഷണം നടത്തി.
വെനിസ്വേല : വെനിസ്വേലയിലെ തച്ചിറ സംസ്ഥാനത്തെ പാരമില്ലോ വിമാനത്താവളത്തിൽ പറന്നുയരുന്നതിനിടെ ഒരു ലഘു വിമാനം തകർന്നുവീണ് രണ്ട് ജീവനക്കാർ മരിച്ചു. ചെറുവിമാനമായ പൈപ്പര്‍ PA- 31T1 ആണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം രാവിലെ 09:52 ഓടെ പുറപ്പെടാൻ ശ്രമിച്ചപ്പോൾ ഇരട്ട എഞ്ചിൻ പൈപ്പർ PA-31T1 (രജിസ്ട്രേഷൻ YV 1443)ശരിയായ ദിശയിൽ പറന്നുയരാൻ കഴിഞ്ഞില്ല, ലിഫ്റ്റ് ഓഫിന് തൊട്ടുപിന്നാലെ അത് നിലച്ചു, റൺവേയിൽ ഇടിച്ചുകയറി തീപിടുത്തമുണ്ടായി. പറയുന്നയര്‍ന്നതിന് പിന്നാലെ വിമാനം വെട്ടിത്തിരിയുന്നതും നിയന്ത്രണം നഷ്ടമായി പതിക്കുന്നതും വിഡിയോയില്‍ കാണാം. അടിയന്തര, അഗ്നിശമന സേനകൾ ഉടൻ സംഭവത്തില്‍ രംഗത്തെത്തി . നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിവില്‍ എയ്റോനോട്ടിക്സ് അന്വേഷണം പ്രഖ്യാപിച്ചു.
കൊച്ചി : എറണാകുളം ലൂർദ് ആശുപതിയും നേവൽ ബേസ് കോച്ചി മെറ്റീരിയൽ ഓർഗനൈസേഷൻ വിഭാഗവും സംയുക്തയി നേവൽ ബേസ് വനിതാ ജീവനക്കാർക്കായി സ്തനാർബുദ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ലൂർദ് ആശുപതി ഗൈനക്കോളജി വിഭാഗം കൺസൾട്ടൻ്റ് ഡോ: കാർത്തിക ചങ്ങരത്ത് സ്തനാർബുദം കാരണങ്ങൾ, സ്വയം പരിശോധന, വ്യായാമങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെ കുറിച്ച് ക്ലാസ്സ് നയിച്ചു. നേവൽ ബേസ് മെറ്റീരിയൽ സൂപ്രണ്ട് കമ്മഡോർ ബിശ്വജിത് ദത്ത ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു . വൈസ്ചെയർമാൻ ശ്രി . സുധീപ് കുമാർ അധ്യക്ഷത വഹിച്ചു . ആസിഫ് മുഹമ്മദ് , സിജു നിലോഫർഖാൻ, ശിവദാസ് എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പുനഃസംഘടനയിൽ തീരദേശ മേഖലയിലെ കോൺഗ്രസ് പ്രവർത്തകരായ നേതാക്കൾക്ക് ഒരിടം പോലും ലഭിക്കാത്തത് മത്സ്യത്തൊഴിലാളി സമൂഹത്തോട് കാണിക്കുന്ന കടുത്ത അവഗണനയുടെ മറ്റൊരു ഉദാഹരണമാണ്. “പാർട്ടിയിലെ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം കൊടുക്കുന്നുവെന്ന് പറഞ്ഞ് പുനഃസംഘടന നടപ്പാക്കിയിട്ടും, തീരദേശ മേഖലയെ പാടെ അവഗണിച്ചിരിക്കുന്നു. ഇത് വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അനീതിയുടെ ഭാഗമാണ്.” പല പതിറ്റാണ്ടുകളായി കേരളത്തിലെ തീരദേശ മേഖല കോൺഗ്രസിന്റെ ശക്തമായ വോട്ട് ബാങ്കായി നിലകൊണ്ടിട്ടും, ഈ സമൂഹത്തിലെ നേതാക്കളെ സംഘടനാ ഘടനകളിൽ ഉൾപ്പെടുത്താതിരിക്കുക പാർട്ടിയുടെ തീരദേശ പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്നതാണെന്ന്മത്സ്യമേഖല സമൂഹം ചേർന്ന് ഏകദേശം പന്ത്രണ്ടുലക്ഷത്തിലധികം മത്സ്യത്തൊഴിലാളികൾ ആണ് കോൺഗ്രസിന്റെ തൂണുകളായി നിലകൊണ്ടത്. വർഷങ്ങളായി പാർട്ടിയെ തോളിലേറ്റി നടന്ന ഈ സമൂഹങ്ങൾക്കും അവരുടെ നേതാക്കൾക്കും ഇന്നും യാതൊരു പ്രാതിനിധ്യവുമില്ലാത്ത അവസ്ഥ തുടരുന്നത് പാർട്ടിയുടെ സമത്വമൂല്യങ്ങൾക്കും സാമൂഹ്യനീതിയ്ക്കുമുള്ള പ്രതിബദ്ധതയെ തന്നെ സംശയാസ്പദമാക്കുന്നു. “തീരദേശ സമൂഹം പാർട്ടിക്ക് വോട്ട് നൽകി പിന്തുണ നൽകുന്നവരായി മാത്രമല്ല, നയങ്ങൾ ആവിഷ്കരിക്കുന്ന തലത്തിലും…
പുസ്തകം / ബി ജെ ലോകപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ മുന്നാറിന്റെ നൂറുവര്‍ഷം മുമ്പുള്ള ചരിത്രവും മൂന്നാര്‍ കേന്ദ്രമായി നടന്ന കര്‍മലീത്താ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന ചരിത്ര പുസ്തകം മൂന്നു ഭാഷകളില്‍ പുറത്തിറങ്ങി. ‘മൂന്നാര്‍ ബസിലിക്ക; ആദ്യകാല മിഷനറി ലിഖിതങ്ങളില്‍’ എന്ന പുസ്തകം മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.കര്‍മലീത്താ സഭയുടെ സ്പെയിനിലെ നവാറ പ്രൊവിന്‍സില്‍ നിന്നുള്ള ഫാ. അല്‍ഫോന്‍സ് മരിയ ഒസിഡി 1893ല്‍ വരാപ്പുഴ രൂപതയില്‍ മിഷനറിയായി എത്തി. 1894ല്‍ മൂന്നാറില്‍ അദ്ദേഹം പ്രവര്‍ത്തനമാരംഭിച്ചു. അദ്ദേഹവും തുടര്‍ന്നുവന്ന മിഷനറിമാരും സ്പാനിഷ് – ഫ്രഞ്ച് ഭാഷകളില്‍ എഴുതിയ കുറിപ്പുകളും കത്തുകളും യാത്രാവിവരണങ്ങളുമാണ് മൂന്നു ഭാഷകളില്‍ഇറങ്ങിയിട്ടുള്ള പുസ്തകത്തിന്റെ ഉള്ളടക്കം. ഫാ അല്‍ഫോന്‍സ് മരിയ, ഫാ. ബ്ലാസ്, ഫാ. സലുസ്റ്റ്യാനോ, ഫാ. എമിലിയോ, ബിഷപ് ബൊനെവെന്തൂറ അരാന, ഫാ.ജുവാന്‍, ബിഷപ് അംബ്രോസ്, ഫാ. മരിയാന്‍ എന്നിവരുടെ ലേഖനങ്ങളാണ് സമാഹരിച്ചിട്ടുള്ളത്. വനവും വന്യജീവികളും, മലനിരകള്‍ നിറഞ്ഞ പ്രകൃതിയും തണ്ണുപ്പുള്ള കാലാവസ്ഥയും, തേയില കൃഷി, മൂന്നാറിലെ പ്രളയം, മലമ്പനി,…
വചനവഴി / ജെയ്സണ്‍ ടി. ജോണ്‍ സിസേറിയന്‍ ശസ്ത്രക്രിയക്കിടെ തലയ്ക്കു മുറിവേറ്റ ശിശുവായിരുന്നു പെറ്റ്സൺ ഡിക്രൂസ് ഡിക്രൂസ്. കണ്ണു തുറക്കും മുമ്പേ ലഭിച്ച ആഘാതത്തിന്റെ കുറവുകള്‍ ശരീരത്തില്‍ പേറിയാണ് പെറ്റ്സൺ ഡിക്രൂസ് തന്റെ സമ്പൂര്‍ണ ബൈബിള്‍ പകര്‍പ്പെഴുത്ത് സഫലീകരിച്ചത്. തന്റേതല്ലാത്ത കാരണത്താല്‍ വന്ന കുറവുകളെ ഇച്ഛാശക്തികൊണ്ട് മറികടക്കാന്‍ തീരുമാനിച്ചതോടെ, ദൈവം മകന് തുണയായെന്ന് അമ്മ ക്രിസ്റ്റീന വിശ്വസിച്ചു. നാലാം ക്ലാസിനപ്പുറം പഠിക്കാന്‍ ശേഷിയില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ പെറ്റ്സ ഇംഗ്ലീഷ്, മലയാളം, അക്ഷരമാലയും വ്യാകരണവും ഹൃദിസ്ഥമാക്കി. പ്ലസ് ടു പാസായി ജോലിയും നേടി. ‘അദ്ഭുതം എന്നുു വിശേഷിപ്പിക്കാവുന്ന ഒരു മഹത്തായ പരിശ്രമത്തിനാണ് നമ്മള്‍ ഇന്നു സാക്ഷികളാവുന്നത്’ എറണാകുളം മഞ്ഞുമ്മല്‍ മഞ്ചാടിപറമ്പില്‍ പെറ്റ്സ ഡിക്രൂസിനെ ആദരിച്ച ചടങ്ങില്‍ കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ബിഷപ് ജെയിംസ് ആനാപറമ്പില്‍ ഉദ്ബോധിപ്പിച്ചതാണീ വാക്കുകള്‍. സമ്പൂര്‍ണ്ണ ബൈബിള്‍ സ്വന്തം കൈപ്പടയില്‍ മാറ്റിയെഴുതി അതിശയകരമായ ഒരു ദിവ്യ ദൗത്യം പൂര്‍ത്തിയാക്കിയ അഭിമാനത്തിലാണ് പെറ്റ്സൺ ഡിക്രൂസ്. പരേതനായ പോള്‍സണ്‍ ഡിക്രൂസിന്റെയും…
പക്ഷം / ഡോ. ഗാസ്പര്‍ സന്യാസി 2018-ല്‍ കേരള ഹൈക്കോടതി വിധി പ്രസ്താവിച്ച ‘ഫാത്തിമ തസ്‌നീം Vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന കേസിന്റെ വിശദാംശങ്ങളും വിധിന്യായവും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണെന്നറിയില്ല. W.P.(C) No. 35293, 2018 (Dec. 4, 2018) എന്നതാണ് പ്രസ്താവ്യവിഷയം. ഒരു പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ മതപരമായ അനുശാസനത്തിലുള്ള (അത് പ്രത്യേകമായും ഒഴിച്ചുകൂടാനാവാത്തത് എന്ന വിഭാഗത്തില്‍ വരാത്തത് – അതിബൃഹത്തായ പഠനങ്ങള്‍ ഇതിനെപ്പറ്റിയുണ്ട്) വസ്ത്രം ധരിച്ചെത്തിയതിനെപ്പറ്റിയും, അതിനുള്ള വിദ്യാര്‍Lിനികളുടെ അവകാശത്തെപ്പറ്റിയും, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അച്ചടക്ക നിബന്ധനകള്‍ നടപ്പാക്കാനുള്ള സ്ഥാപനത്തിന്റെ അവകാശത്തെപ്പറ്റിയും ഒക്കെയാണ് കേസിനാധാരമായി വന്ന വിഷയം. ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിനികളായിരുന്നു പരാതിക്കാര്‍. 2018-ലെ വിധിന്യായത്തില്‍ വ്യക്തമാക്കുന്നതുപോലെ, യൂണിഫോമിനൊപ്പം ഹെഡ്‌സ്‌ക്കാര്‍ഫ്ധരിക്കാനും ഫുള്‍സ്ലീവ് ഷര്‍ട്ട് ധരിക്കാനുമുള്ള ആവശ്യമാണ് വിദ്യാര്‍ഥിനികള്‍ ഉന്നയിച്ചത്. ഈ സ്‌കൂളിന്റെ ഡ്രസ്സ് കോഡിനൊത്തുപോവില്ലായെന്ന് മാനേജ്‌മെന്റ് പറയുന്നു. സ്‌കൂളിന്റെ നിബന്ധനകള്‍ക്കൊത്ത് പഠിക്കാമെന്ന മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശത്തെ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
