- പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി, സകലത്തിൻ്റെയും സമർപ്പണം : ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
- മൂന്നാം നൊമ്പരം’ ഈ മാസം 26 നു തീയെറ്ററുകളിൽ
- ഛത്തീസ്ഗഡിൽ പാസ്റ്ററിന് നേരെ ആക്രമണം
- ലണ്ടൻ നഗരം സംഘർഷഭരിതം; തീവ്രവലതുപക്ഷത്തെ പിന്തുണച്ച് മസ്ക്ക്
- ശ്രീ കൃഷ്ണ ജയന്തി ഇന്ന്
- സ്വാന്തന ജൂബിലി ആചരണം സെപ്റ്റംബർ 15ന്
- എഴുപതിന്റെ നിറവിൽ പാപ്പാ
- ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പ് : ജെയ്സ്മിന്‍ ലംബോറിയക്ക് സ്വര്‍ണം, നുപുറിന് വെള്ളി
Author: admin
കൊച്ചി : പിന്നാക്ക വിഭാഗ വികസന വകുപ്പ് കെടാവിളക്ക് എന്ന പേരില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഒഴിവാക്കിയതിനെതിരെ നല്‍കിയ പരാതികളില്‍ സ്കോളര്‍ഷിപ്പ് നഷ്ടാമാതിരിക്കാന്‍ നടപടികള്‍ എടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷവും അത് പുനസ്ഥാപിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വാക്ക് പാലിക്കണമെന്നും കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പ്രീമെട്രിക് സ്കോളർഷിപ്പ് 9, 10 ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയും അവഗണന തന്നെയെന്നും കെഎൽസിഎ ഭാരവാഹികൾ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ പരിഷ്കരിച്ച മാനദണ്ഡങ്ങള്‍ പ്രകാരം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അങ്ങനെ ഒഴിവാക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി എന്ന പേരില്‍ ആരംഭിച്ച പുതിയ പദ്ധതിയിലാണ് ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തെ പൂര്‍ണമായും ഒഴിവാക്കിയത്. 17.10. 2023 ല്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ…
കൊച്ചി: ലൂർദ് ആശുപത്രി ബ്ലഡ് സെന്ററിന്റെയും ലൂർദ് കോളേജ് ഓഫ് നേഴ്സിംഗിന്റെയും കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റിയുടെയും, സെന്റർ സ്‌ക്വയർ മാളിന്റെയും സഹകരണത്തോടെ എറണാകുളം സെൻ്റർ സ്ക്വയർ മാളിൽവച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഈ വർഷത്തെ രക്തദാന ദിന സന്ദേശമായ “രക്തം നൽകൂ, പ്രതീക്ഷ നൽകൂ – ഒരുമിച്ച് നമുക്ക് ജീവൻ രക്ഷിക്കാം”എന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്എറണാകുളം സെൻട്രൽ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അനൂപ് ചാക്കോ ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി ലാബ് ഇൻചാർജ് സിസ്റ്റർ ജോത്സ്ന, കൊച്ചിൻ ചാരിറ്റി സൊസൈറ്റി പ്രസിഡന്റ് സലിം ഷുക്കൂർ, സെക്രട്ടറി ഷംസു യാക്കുബ്, സെന്റർ ഹെഡ് ശ്രീ. ബ്ലിസ്സൺ ആന്റണി, സിസ്റ്റർ ജോത്സ്ന, കോർഡിനേറ്റർ വാഹിത, സെന്റർ സ്‌ക്വയർ മാൾ ടെക്നിക്കൽ മാനേജർ പോൾ, മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് നാസീം എന്നിവർ സംസാരിച്ചു . ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ലൂർദ് നഴ്സിംഗ് കോളേജിലെ വിദ്യാത്ഥികളുടെ ഫ്ലാഷ് മോബും, ക്ലാസ്സും ഇതിനോടനുബന്ധിച്ച്…
ആലപ്പുഴ : രൂപതാ കേരള ലാറ്റിൻകത്തലിക് വിമൻസ് അസോസിയേഷൻ (KLCWA) സ്ഥാപക ദിനാഘോഷവും ആനിമസ്ക്രീൻ ജന്മദിനാചരണവും നടത്തി. മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളി അങ്കണത്തിൽ രൂപത പ്രസിഡന്റ് സോഫിരാജു പതാക ഉയർത്തി. അഡ്വ. റെയ്‌നി.എം. കുര്യാക്കോസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.രൂപത പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ വികാരി ഫാദർ ഫ്രാൻസിസ് കൊടിയനാട്, KLCWA രൂപതാ ഡയറക്ടർ സിസ്റ്റർ അംബി ലിയോൺ, മേരി ഗീതാ ലിയോൺ,ഫാദർ ആൻസൺ, സവിതാഷിബു, മേയ്ബിൾ എന്നിവർ പ്രസംഗിച്ചു.
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വേച്‌ഛാ ഭരണത്തിനെതിരെ ‘നോ കിംഗ്സ്’ പ്രതിഷേധം അമേരിക്കയിൽ വ്യാപകം . വാഷിംഗ്ടൺ ഡിസിയിൽ ട്രംപ് ആതിഥേയത്വം വഹിക്കുന്ന സൈനിക പരേഡിനെതിരെയാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ജനങ്ങൾ . പതിവിൽനിന്ന് വ്യത്യസ്തമായി നിയമനിർമ്മാതാക്കളും യുഎസ് യൂണിയൻ നേതാക്കളുമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ന്യൂയോർക്ക്, ഫിലാഡൽഫിയ, ഹൂസ്റ്റൺ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ വൻ ജനക്കൂട്ടമാണ് ട്രംപിനെതിരെ സംഘടിച്ചിരിക്കുന്നത്. ട്രംപിനെ വിമർശിക്കുന്ന പ്ലക്കാർഡുകളും മുദ്രാ വാക്യങ്ങളും ഇതിനോടകം പലയിടങ്ങളിലും ഉയർന്നുകഴിഞ്ഞു . ട്രംപിന്റെ കുടിയേറ്റ നയങ്ങളിൽ പ്രതിഷേധിച്ച് ലോസ് ആഞ്ചൽസിലും പ്രതിഷേധം ശക്തമാണ് . യുഎസ് ആർമിയുടെ 250-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സൈനിക പരേഡ് സംഘടിപ്പിക്കുന്നത്. ഇന്നലെ ട്രംപിന്റെ ജന്മദിനമായിയിരുന്നു.പ്രതിഷേധ പ്രകടനത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . ഫെഡറൽ കെട്ടിടത്തിന് സമീപം പ്രതിഷേധക്കാരും നാഷണൽ ഗാർഡ് സൈനികരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.
തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ അഞ്ച് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ആകെ 2007 പേരാണ് ചികിത്സയിൽ ഉള്ളത്.രാജ്യത്താകെ 7383 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്. അതിൽ ഇതുവരെ പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ ഡൽഹിയിൽ നിന്ന് മൂന്ന് പേരും മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് പേരും ഉൾപ്പെടുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റേതാണ് കണക്ക് . ഈ സീസണിൽ കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത് 28 പേരാണ്. അതേസമയം കഴിഞ്ഞ ദിവസത്തേക്കാൾ കുറവാണ് കൊവിഡ് കണക്കിൽ കാണിക്കുന്നത് .പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം, എന്നിവയാണ് പ്രധാനമായും കൊവിഡ് ലക്ഷണങ്ങൾ. രോഗികളുടെ വർദ്ധനവ് കണക്കിലെടുത്ത്, കിടക്കകൾ, ഓക്‌സിജൻ സിലിണ്ടറുകൾ, പരിശോധനാ കിറ്റുകൾ, വാക്‌സിനുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്താൻ നിരവധി സംസ്ഥാനങ്ങൾ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രായമായവരും അനുബന്ധ രോഗങ്ങളുള്ളവരും തിരക്കേറിയ പ്രദേശങ്ങളിലേക്ക് പോകുമ്പോൾ മാസ്‌ക് ധരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
അഹമ്മദാബാദ്: എയർ ഇന്ത്യാ വിമാനാപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു . വിജയ് രൂപാണിയുടെ മൃതദേഹം അഹമ്മദാബാദിൽ നിന്ന് രാജ്കോട്ടിലേക്ക് കൊണ്ടുപോകുകയും രാജ്കോട്ടിൽ അന്ത്യകർമങ്ങൾ നടത്തുകയും ചെയ്യും. ആഭ്യന്തര സഹമന്ത്രി ഹർഷ് സാങ്‌വിയാണ് മുന്‍ മുഖ്യമന്ത്രിയെ തിരിച്ചറിഞ്ഞതായി അറിയിച്ചത്.മുൻ മുഖ്യമന്ത്രിയുടേതടക്കം 31 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത് . ഡിഎൻഎ പരിശോധനയിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞതെന്ന് ബിജെ മെഡിക്കൽ കോളജ് പ്രൊഫ. ഡോ. രജനീഷ് പട്ടേൽ പറഞ്ഞു. 12 പേരുടെ മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറിയതായി അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങളെ തിരിച്ചറിയാനായി ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണ്. മൂന്ന് ദിവസം മുമ്പ്, അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് വിമാനം മിനിറ്റുകൾക്കുള്ളിൽ സമീപത്തുള്ള ബിജെ മെഡിക്കൽ കോളജിന് മുകളിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത് . സംഭവത്തിൽ രണ്ട് പൈലറ്റുമാരും 10 ക്രൂ അംഗങ്ങളും ഉൾപ്പെടെ 241 പേർ മരിച്ചു. സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തില്‍ പെട്ടു.…
ഡെറാഡൂണ്‍: ഡെറാഡൂണില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ഹെലികോപ്റ്റർ തകര്‍ന്ന് വീണ് 7 പേർ മരിച്ചു .ഒരു കൈക്കുഞ്ഞും പൈലറ്റും ഉൾപ്പടെയാണ് മരിച്ചത്. ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ആര്യൻ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. . ഗൗരികുണ്ഡിനും ട്രിജുഗിനാരായണിനും ഇടയില്‍ ഹെലികോപ്റ്റര്‍ കാണാതായിരുന്നു. പിന്നാലെയാണ് തകര്‍ന്ന് വീണ വാര്‍ത്ത പുറത്ത് വരുന്നത്. താഴ്വരയിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് റിപ്പാര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തമായി. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് .അതിതീവ്ര മഴയ്ക്കുളള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് . തൃശൂർ, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട് – കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 16, 17,18 തിയതികളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു . ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനം. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും.. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കും . മഴ തുടരുന്ന സാഹചര്യം…
ടെഹ്റാൻ: ഇറാൻ – ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി. ഇറാനിലെ എണ്ണപ്പാടങ്ങൾ ആക്രമിച്ച് ഇസ്രയേൽ സേന. ബുഷ്ഹരിലെ പാർസ് റിഫൈനറിയാണ് ഒടുവിൽ ആക്രമിച്ചത്. മണിക്കൂറുകൾക്കുള്ളിൽ ഇറാൻ തിരിച്ചടിച്ചു . ഇസ്രയേലിൻ്റെ നഗരങ്ങൾക്ക് മുകളിൽ ഇറാൻ്റെ മിസൈൽ ആക്രമണമുണ്ടായി. ആക്രണത്തിൽ അമേരിക്ക പങ്ക് ചേരണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു. ഇറാൻ – ഇസ്രയേൽ സംഘർഷത്തിൽ സമാധാന ചർച്ചകളുടെ ഭാഗമാകുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഇസ്രയേലിൽ നാൽപതിനായിരത്തോളും ഇന്ത്യക്കാർ ഉണ്ടെന്നാണ് വിവരം . ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങളൊന്നും തത്‌കാലമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. വാങ് ഹായി സംഘടനയുമായുള്ള ചർച്ചയിലാണ് ഇന്ത്യ ഇക്കാര്യങ്ങൾ അറിയിച്ചത്.
നിരന്തരമായി ഒഡിഷയിലെ വിവിധ സ്ഥലങ്ങളിൽ ക്രിസ്തീയ വിശ്വാസികൾ ആക്രമണത്തിന് ഇരയാകുന്നു എന്ന് ബിഷപ്പ് ലിമ പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.