Author: admin

ജ­റു­സലേം: ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ ഇസ്രയേലില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാക്‌­സ്‌­വെല്ലാ­ണ് മ­രി­ച്ച­ത്. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുക­യാണ്. ആ­ക്ര­മ­ണ­ത്തില്‍ ര­ണ്ട് മ­ല­യാ­ളി­കള്‍ അടക്കം ഏ­ഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാ­ണ് റിപ്പോർട്ട് . ജോസഫ് ജോര്‍ജ്, പോള്‍ മെല്‍വിന്‍ എന്നിവരാണ് പരിക്കേറ്റ മലയാളി­കള്‍. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാ­ണ്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11നാണ് ആക്രമണം നടന്നത്. മര്‍ഗാലിയത്തിലെ കൃഷി സ്ഥലത്താണ് ഷെല്‍ പതിച്ച­ത്.

Read More

വയനാട്: സിദ്ധാര്‍ഥന്റെ മരണത്തെത്തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥി പ്രതിഷേധത്തെത്തുടര്‍ന്ന് പൂക്കോട് വെറ്ററിനറി കോളജ് അടച്ചു. വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തിന്റെയും വിവിധ അന്വേഷണങ്ങളുടെയും പശ്ചാത്തലത്തിലാണ് കോളെജ് അടച്ചത്. ഈ മാസം 5 മുതല്‍ 10 വരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ലെന്നാണ് അക്കാദമിക് ഡയറക്ടര്‍ ഇറക്കിയ ഉത്തരവ്. പരീക്ഷകള്‍ മാറ്റിവച്ചു. ഓണ്‍ലൈന്‍ ക്ലാസിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം സിദ്ധാര്‍ഥന്റെ മരണത്തില്‍ ഹോസ്റ്റലിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. സിദ്ധാര്‍ഥന് മര്‍ദനമേല്‍ക്കുമ്പോള്‍ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ഥികളെയാണ് ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. മര്‍ദന വിവരം അധികൃതരെ അറിയിക്കാതിരുന്നതിനാണ് തിങ്കളാഴ്ച മുതല്‍ സ്‌പെന്‍ഷന്‍.

Read More

കൊച്ചി; കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെര്‍മിനല്‍ ഉദ്ഘടനം ബുധനാഴ്ച്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി മെട്രോ ഫ്‌ളാഗ് ഓഫ് ചെയ്യും. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലുള്ള അവസാന സ്‌റ്റേഷനാണ് തൃപ്പൂണിത്തുറ . സ്‌റ്റേഷന്റെ വിസ്തീര്‍ണം 1.35 ലക്ഷം ചതുരശ്ര അടിയാണ്.ഫ്‌ളാഗ് ഓഫ് ചെയ്തതിന് ശേഷം ഭിന്നശേഷിയുള്ള കുട്ടികളുമായി തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നിന്ന് ആദ്യ ട്രെയിന്‍ ആലുവ സ്‌റ്റേഷനിലേക്ക് പുറപ്പെടും. പിന്നാലെ പൊതുജനങ്ങള്‍ക്കുവേണ്ടിയുള്ള സര്‍വ്വീസ് ആരംഭിക്കും.ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 75 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. മ്യൂറല്‍ ചിത്രങ്ങളും കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശില്പങ്ങളുമായി ഒരുക്കിയിരിക്കുന്ന ഡാന്‍സ് മ്യൂസിയവും ഇവിടെയുണ്ട് .താമസിയാതെ ഡാന്‍സ് മ്യൂസിയം പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്ന് നല്‍കുമെന്ന് കെ എം ആര്‍ എല്‍ അറിയിച്ചു.

Read More

കോതമംഗലം: കാട്ടാനയുടെ ആക്രമണത്തില്‍ ഇന്നലെ രാവിലെ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിനെതിരെ പോലീസ് നടപടി . മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തു . അറസ്റ്റിലായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിന്നീട് ഇടക്കാല ജാമ്യം. ജാമ്യം അനുവദിച്ചു . കേസ് ഇന്ന് 11 മണിക്ക് വീണ്ടും പരിഗണിക്കും. ഇരുവരേയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാത്രി കോതമംഗലത്ത് വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് സമരപ്പന്തലിലെത്തും. മാത്യു കുഴല്‍നാടനും എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയും സമരപ്പന്തലില്‍ ഉപവാസം തുടരുകയാണ്. പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട് . അന്യായമായി സംഘം ചേരല്‍, കലാപാഹ്വാനം, പൊതുമുതല്‍ നശിപ്പിച്ചതിന് പി.ഡി.പി.പി ആക്ട്, മൃതദേഹത്തെ അനാദരിച്ചു, ആശുപത്രി അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, മൃതദേഹവുമായി പ്രതിഷേധിച്ചതില്‍ ഇന്ദിരയുടെ…

Read More

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ച സംഭവത്തില്‍ കോതമംഗലത്ത് നാട്ടുകാരുടെ പ്രതിഷേധം. മൃതദേഹം റോഡില്‍ ഇറക്കിയാണ് പ്രതിഷേധം. യുഡിഎഫ് നേതാക്കളും നാട്ടുകാര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. നാട്ടുകാരും നേതാക്കളും ചേര്‍ന്ന് പൊലീസിനെ തടഞ്ഞു. പൊലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.എ­ന്നാല്‍ പോ­ലീ­സി­നെ ത­ള്ളി­മാ­റ്റി പ്ര­തി­ഷേ­ധ­ക്കാര്‍ മു­ന്നോ­ട്ട് നീ­ങ്ങു­ക­യാ­യി­രുന്നു. നേ­ര­ത്തേ ഇന്‍­ക്വ­സ്റ്റ് ന­ട­ത്താനും നാ­ട്ടു­കാര്‍ സ­മ്മ­തി­ച്ചിരുന്നില്ല. ഡീന്‍ കു­ര്യാ­ക്കോ­സ് എംപി, മാത്യു കു­ഴല്‍­നാടന്‍ എംഎൽഎ, എ­റ­ണാ­കു­ളം ഡി­സി­സി പ്ര­സിഡന്‍റ് മു­ഹമ്മ­ദ് ഷി­യാ­സ് എ­ന്നി­വ­രു­ടെ നേ­തൃ­ത്വ­ത്തി­ലാ­ണ് പ്ര­തി­ഷേ­ധം. മോര്‍­ച്ച­റി­യില്‍ നി­ന്ന് മൃ­ത­ദേ­ഹം എ­ടുത്തു­കൊണ്ടു­പോ­യി പ്ര­തി­ഷേ­ധി­ക്കുന്ന­ത് പോ­ലീ­സ് ത­ട­യാന്‍ ശ്ര­മിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വിഷയത്തില്‍ പ്രതികരണമുണ്ടായാല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പൊലീസ് മൃതദേഹത്തെ തടഞ്ഞെന്ന് നേതാക്കള്‍ ആരോപിച്ചു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര(70) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിനിടെ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇന്ദിര മരിച്ചത്.

Read More

വ­യ­നാട്: സി­ദ്ധാര്‍ഥ­ന്‍റെ മ­ര­ണ­ത്തില്‍ പ്ര­തി­ഷേ­ധി­ച്ച് പൂ­ക്കോ­ട് വെ­റ്റിന­റി സര്‍­വ­ക­ലാശാല കാ­മ്പ­സി­ലേ­ക്ക് കെ­എ­സ്‌­യു ന­ടത്തിയ മാര്‍­ച്ചില്‍ വന്‍ സം­ഘര്‍ഷം. പ്ര­തി­ഷേ­ധ­ക്കാര്‍­ക്ക് നേരേ പോ­ലീ­സ് ലാ­ത്തിയും ഗ്ര­നേഡും പ്ര­യോ­ഗി­ച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും പിന്നീട് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കെഎസ്‌യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ ഒരുമിച്ചാണ് പ്രതിഷേധം തുടര്‍ന്നത്. ക്യാമ്പസിനകത്തേക്ക് കയറാന്‍ ശ്രമിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ വ്യാപകമായി കല്ലെറിഞ്ഞു. തുടര്‍ന്ന് ഒന്നിലധികം തവണ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇതിനിടയില്‍ കുഴഞ്ഞുവീണ പ്രവര്‍ത്തകനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. എംഎസ്എഫ് പ്രവര്‍ത്തകരാണ് ആദ്യം സര്‍വകലാശാലയിലേക്ക് പ്രതിഷേധവുമായെത്തിയത്. ബാരിക്കേടുകള്‍ മറികടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലും വടികളും കുപ്പികളും വലിച്ചെറിഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

Read More

ഇ­ടു­ക്കി: ഇന്ന് രാവിലെ ഒൻപതോടെ നേ­ര്യ­മം­ഗല­ത്ത് കാട്ടാ­ന ആ­ക്ര­മ­ണ­ത്തില്‍ വീ­ട്ട­മ്മ കൊല്ല­പ്പെട്ടു. കാ­ഞ്ഞി­ര­വേ­ലി സ്വ­ദേ­ശി ഇ­ന്ദി­ര­ രാമകൃഷ്ണൻ(71) ആണ് മ­രി­ച്ചത്. കൂ­വ വി­ള­വെ­ടു­ക്കു­ന്ന­തി­നി­ടെ കാട്ടാ­ന ആ­ക്ര­മി­ക്കു­ക­യാ­യി­രു­ന്നു. സ­മീപ­ത്ത് റ­ബര്‍ വെ­ട്ടി­ക്കൊ­ണ്ടി­രുന്ന തൊ­ഴി­ലാ­ളി­ക­ളാ­ണ് ബഹ­ളം കേ­ട്ട് ഓ­ടി­യെ­ത്തി കാ­ട്ടാന­യെ തു­ര­ത്തി­യത്. ഇവ­രെ ഉട­നെ കോ­ത­മംഗ­ലം താ­ലൂ­ക്ക് ആ­ശു­പ­ത്രി­യി­ലേ­ക്ക് കൊണ്ടു­പോ­യെ­ങ്കിലും വ­ഴി­മധ്യേ മ­രി­ച്ചു. സ്ഥി­ര­മാ­യി കാ­ട്ടാ­ന­ശ­ല്യ­മു­ള്ള സ്ഥ­ല­മാ­ണി­തെ­ന്ന് നാ­ട്ടു­കാര്‍ പ­റഞ്ഞു.

Read More

തൃശ്ശൂർ: ബി ജെ പി നേതാവ് സുരേഷ് ഗോപി തൃശ്ശൂർ ലൂർദ് പള്ളിയിൽ സമര്‍പ്പിച്ച കിരീടത്തിലെ സ്വർണത്തിൻ്റെ അളവ് ശാസ്ത്രീയമായി പരിശോധിക്കാനൊരുങ്ങി ലൂർദ് പള്ളി ട്രസ്റ്റ്. പള്ളി വികാരിയും, ട്രസ്റ്റിമാരും ചേര്‍ന്ന സമിതിക്കാണ് പരിശോധനാ ചുമതല. പരിശോധനാ ഫലം പള്ളി വികാരി പാരിഷ് കൗൺസിലിനെ അറിയിക്കണമെന്നും തീരുമാനമായി. ഞായറാഴ്ച ചേര്‍ന്ന ഇടവക പ്രതിനിധി യോഗത്തിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. നേത്തേ നടന്ന പാരിഷ് കൗൺസിൽ യോഗത്തിലും ഒരു വിഭാഗം പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് കിരീടം ശാസ്ത്രീയമായി പരിശോധിക്കാൻ ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു.കിരീടം സ്വർണ്ണം പൂശിയതാണോ എന്ന സംശയം നേരത്തെ തന്നെ പാരിഷ് കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെ പലരും ഉന്നയിച്ചിരുന്നു. സ്വർണ്ണ കിരീടം ആണെന്നാണ് നിലവിൽ വാർത്ത പരന്നിട്ടുള്ളത്. എന്നാൽ വരുംവർഷങ്ങളിൽ ചുമതലയേൽക്കുന്ന പുതിയ ഭരണസമിതികൾ കിരീടം പരിശോധിക്കുകയും സ്വർണ്ണത്തിൽ നിർമ്മിച്ചതല്ലെന്ന് തെളിയുകയും ചെയ്താൽ ഇപ്പോഴത്തെ ഭരണസമിതി പ്രതിക്കൂട്ടിൽ ആകുമെന്നതിനാലാണ് പരിശോധന. കഴിഞ്ഞ ജനുവരി 15നാണ് സുരേഷ് ഗോപി പള്ളിയിൽ കിരീടം…

Read More

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്ക്തുടക്കമായി . 4,27,105 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതുന്നത്. കേരളത്തിന് പുറമെ ലക്ഷദ്വീപിലും ഗൾഫിലുമായി 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തിൽ 2955ഉം ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും ഉൾപ്പെടെ ആകെ 2,971 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഭാഷാ വിഷയമാണ് ആദ്യദിവസത്തെ പരീക്ഷ. ഇന്ന് കഴിഞ്ഞാൽ ബുധനാഴ്ചയാണ് അടുത്ത പരീക്ഷ നടക്കുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയ്ക്കെത്തുന്ന പികെഎംഎച്ച്എസ്‌‌എസ് ആണ് ഏറ്റവും വലിയ പരീക്ഷാ കേന്ദ്രം. 2085 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. ഓരോ വിദ്യാർത്ഥികൾ വീതം പരീക്ഷ എഴുതുന്ന അഞ്ച് സ്കൂളുകളും സംസ്ഥാനത്തുണ്ട്. ഇന്ന് തുടങ്ങുന്ന പരീക്ഷ മാർച്ച് 25ന് അവസാനിക്കും. ഏപ്രിൽ മൂന്ന് മുതൽ 20 വരെ രണ്ട് ഘട്ടങ്ങളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കുക.

Read More