Author: admin

പാലക്കാട്: പാലക്കാട് പൊൽപ്പുള്ളി അത്തിക്കോട് കാർ പൊട്ടിത്തെറിച്ച് യുവതിക്കും മൂന്നു മക്കൾക്കും പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ അത്തിക്കോട് പുളക്കാട് സ്വദേശിനി എൽസി മാർട്ടിൻ (40), മക്കളായ അലീന (10), ആൽഫിൻ (ആറ്), എമി (നാല്) എന്നിവർക്കാണ് പൊള്ളൽ ഏറ്റത്. ആൽഫിന്റെയും എമിയുടെയും നില ഗുരുതരമാണ്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു . എൽസി കുട്ടികളെയും കൂട്ടി കാറിൽ പുറത്തേക്ക് പോകാനിരിക്കെയാണ് അപകടം. എല്ലാവരും കാറിൽ കയറി. എൽസി വാഹനം സ്റ്റാർട്ട് ചെയ്തതും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീപിടിക്കുകയുമായിരുന്നു . ആർക്കും പുറത്തിറങ്ങാനായില്ല. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച് ഇവരെ പുറത്തെടുത്തത്. കാറിനുള്ളിലെ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായതെന്നും പറയുന്നു.

Read More

മുനമ്പം വിഷയം അടിയന്തിരമായി പരിഹരിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തീകരിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് മുനമ്പം സമര നേതാക്കൾക്ക് ജോസ് കെ മാണി എം പി ഉറപ്പു നൽകി . 1902 ൽ 404 ഏക്കർ ഭൂമിയുണ്ടായിരുന്നുവെന്നും 1948 ൽസിദ്ദിഖ് സേട്ടു മുനമ്പത്ത് വരുമ്പോൾ കടൽ കയറ്റത്തെ തുടർന്ന് വെറും 114 ഏക്കർ ഭൂമിയായി മുനമ്പം തീരം ചുരുങ്ങി എന്നും അന്നുണ്ടായിരുന്ന 114 ഏക്കർ ഭൂമിയും 60 ഏക്കർ ചിറയും താമസക്കാരായ 218 കുടുംബങ്ങൾക്ക് ഫറൂഖ് കോളേജ് വില വാങ്ങി വിൽപന നടത്തിയെന്നും ഇപ്പോൾ ജുഡീഷ്യൽ കമ്മീഷൻ ഇത് വ്യക്തമാക്കി എന്നും സമരസമിതി നേതാക്കൾ ജോസ് കെ മാണിയെ അറിയിച്ചു. മുനമ്പം ഭൂ സംരക്ഷണ സമിതി രക്ഷാധികാരി ഫാ: ആൻറണി സേവ്യർ തറയിൽ ,ചെയർമാൻ ജോസഫ് റോക്കി പാലക്കൽ ,സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി,കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി കെ തോമസ്, സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം…

Read More

ആറുമാസത്തിനുള്ളിൽ ഇവ പൊളിച്ചുനീക്കുമെന്നും റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ മുംബൈ: മഹാരാഷ്ട്രയിൽ ക്രൈസ്തവർക്കെതിരെ പരസ്യനിലപാടുമായി ബിജെപി. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് കടുത്ത നീക്കങ്ങളാണ് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ബി.ജെ.പി സർക്കാർ തുടരുന്നത് . സംസ്ഥാനത്ത് നിരവധി അനധികൃത ചർച്ചുകൾ ഉണ്ടെന്നും ആറുമാസത്തിനുള്ളിൽ ഇവ പൊളിച്ചുനീക്കുമെന്നും റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ ബുധനാഴ്ച നിയമസഭയിൽ അറിയിച്ചു. ‘സംസ്ഥാനത്തുടനീളം, പ്രത്യേകിച്ച് ആദിവാസികൾ കൂടുതലുള്ള ജില്ലകളിൽ മതപരിവർത്തന കേസുകൾ തടയുന്നതിന് മഹാരാഷ്ട്ര സർക്കാർ കർശന നിയമം നടപ്പിലാക്കും-ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു . തർക്കത്തിലുള്ള അനധികൃത പള്ളികൾ ഉടനടി പൊളിച്ചുമാറ്റും. സുപ്രീം കോടതി അനധികൃതമെന്ന് ചൂണ്ടിക്കാട്ടിയ പള്ളികൾ അടുത്ത ആറ് മാസത്തിനുള്ളിൽ പൊളിച്ചുനീക്കും . പ്രലോഭനത്തിലൂടെയും ഭീഷണിയിലൂടെയും നടക്കുന്ന മതപരിവർത്തനത്തെക്കുറിച്ച് ആഭ്യന്തര വകുപ്പ് തയാറാക്കിയ റിപ്പോർട്ട് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ചർച്ചുകളുടെ സഹായത്തോടെയാണ് മതപരിവർത്തനം നടക്കുന്നതെന്ന് റിപ്പോർട്ടിൽ ഉണ്ടെന്നും മന്ത്രിപറഞ്ഞു . ഇവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2011 മേയിലും 2018 മേയിലും പുറപ്പെടുവിച്ച ഉത്തരവുകൾ ഉണ്ട്. ആറ് മാസത്തിനുള്ളിൽ…

Read More

കെആര്‍എല്‍സിസി 45-ാം ജനറല്‍ അസംബ്ലിയ്ക്ക് കൊച്ചിയില്‍ തുടക്കമായി കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 45-ാം ജനറല്‍ അസംബ്ലി ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ കെആര്‍എല്‍സിസി-കെആര്‍എല്‍സിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷനായിരുന്നു. കേന്ദ്ര ഫിഷറീസ് ന്യൂനപക്ഷക്ഷേമമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികള്‍ക്ക് ദോഷകരമായ രീതിയില്‍ ബാധിക്കുന്ന ഒരു കാര്യവും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുകയില്ല എന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. കേന്ദ്രപദ്ധതികള്‍ സാധാരണക്കാര്‍ക്ക് പ്രയോനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാന സര്‍ക്കാരാണ് കേന്ദ്രത്തിന് നിര്‍ദേശങ്ങള്‍ നല്‍കേണ്ടത്. ഇക്കാര്യം പഠിച്ച് വേണ്ട സഹായസഹകരണങ്ങള്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്.മത്സ്യത്തൊഴിലാളികളെ എന്‍എഫ്ഡിഎഫില്‍ രജിസ്റ്റര്‍ ചെയ്യിക്കാന്‍ നാം ശ്രമിക്കണം. ഇനിമുതല്‍ മത്സ്യത്തൊഴിലാളികളുടെ എല്ലാ ക്ഷേമ പദ്ധതികളും ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നതു വഴിയേ ലഭ്യമാകുകയുള്ളൂവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കേരള സര്‍വകലാശാല സെനറ്റ് അംഗം ഡോ. ജോസഫ് ആന്റണി മുഖ്യപ്രഭാഷണം നടത്തി. കൊച്ചി…

Read More

ന്യൂഡൽഹി: ആർ എസ് എസ് നിലപാടിനെതിരെ ബിജെപി . 75 വയസ് പൂർത്തിയായാൽ നേതാക്കൾ വിരമിക്കണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു . ഈ പരാമർശം വലിയ ചർച്ചയായതിന് പിന്നാലെയാണ് നയം വ്യക്തമാക്കി ബി.ജെ.പി രംഗത്ത് വന്നത് . പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിരമിക്കൽ പ്രായമില്ലെന്നും അദ്ദേഹം ആഗ്രഹിക്കുന്ന വരെ രാഷ്ട്രീയ ജീവിതം തുടരാം എന്നും ബി.ജെ.പി വ്യക്തമാക്കി. പ്രായപരിധിയിൽ മോദിക്ക് ഇളവുണ്ടെന്ന് മുമ്പും ബി.ജെ.പി വ്യക്തമാക്കിയിരുന്നു. ഭാഗവതിന്റെ വിവാദ പരാമർശത്തിന് പിന്നാലെ ആർ.എസ്.എസ് തലവൻ ലക്ഷ്യം വെച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആണെന്ന പരിഹാസവുമായി കോൺഗ്രസും എത്തിയിരുന്നു. വരുന്ന സെപ്റ്റംബറിൽ മോദിക്കും ഭാഗവതിനും 75 വയസ് തികയുകയാണ് . 75വയസ് തികഞ്ഞ് എന്ന് പറഞ്ഞ് മോദി നിർബന്ധപൂർവം മാറ്റിനിർത്തിയ നേതാക്കളാണ് എൽ.കെ. അദ്വാനിയും മുരളീ മനോഹർ ജോഷിയും ജസ്വന്ത് സിങ്ങും.

Read More

ഓസ്റ്റിൻ: അമേരിക്കയിലെ ടെക്സസിൽ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 121 ആയി ഉയർന്നു .മരണസംഖ്യ ഇനിയും ഉയർന്നേക്കും . 160 ലധികം പേരെ ഇപ്പോഴും കാണാനില്ലെന്ന് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. തെരച്ചിൽ തുടരുകയാണ്. കനത്ത മഴയും ചെളിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി‍യാണ് . ക്യാംപ് മിസ്റ്റിക് എന്ന വേനൽക്കാല ക്യാംപിൽപങ്കെടുത്ത 27 പെൺകുട്ടികളും ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. പത്തു പെൺകുട്ടികളെയും കൗൺസിലറെയും കാണാതായി. പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇന്ന് ടെക്സസ് സന്ദർശിക്കും. നാഷണൽ വെതർ സർവീസിനായി ബജറ്റിൽ തുക വെട്ടിച്ചുരുക്കിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വൈറ്റ് ഹൗസ് തള്ളി.പ്രദേശത്ത് കൂടുതൽ മഴയും മിന്നൽപ്രളയവുമുണ്ടാകാൻ സാധ്യതയുള്ളതായി നാഷണൽ വെതർ സർവീസ് അറിയിച്ചിട്ടുണ്ട്.

Read More

ന്യൂഡൽഹി: ബിഹാറിൽ വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പുനഃപരിശോധന തെരഞ്ഞെടുപ്പു കമ്മീഷന് തുടരാമെന്ന് സുപ്രീംകോടതി.ഇടക്കാല സ്റ്റേയ്ക്കുവേണ്ടി ഹർജിക്കാർ വാദിച്ചില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു കമ്മീഷൻറെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ അംഗീകരിച്ചാണ് വോട്ടർപട്ടികയുടെ പുനഃപരിശോധനയ്ക്കു സ്റ്റേ നൽകാതിരുന്നത്. സമഗ്ര പുനഃപരിശോധനയിൽ തിരിച്ചറിയൽ രേഖകളായി ആധാർ കാർഡ്, റേഷൻ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവ പരിഗണിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷനോട് സുപ്രീംകോടതി നിർദേശിച്ചു. ഇതോടെ വോട്ടേഴ്‌സ് ലൂയിസിൽ നിന്നും പാവപ്പെട്ട ജനങ്ങളെ ഒഴിവാക്കാനുള്ള കേന്ദ്രനീക്കത്തിന് തിരിച്ചടിയായി . ബിഹാറിലെ വോട്ടർപട്ടികയുടെ തീവ്രപുനഃപരിശോധനയ്ക്കെതിരേ പത്തു പ്രതിപക്ഷ പാർട്ടി നേതാക്കൾ നൽകിയതുൾപ്പെടെയുള്ള ഒരുകൂട്ടം ഹർജികളാണ് കോടതി പരിഗണിച്ചത്. വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പുനഃപരിശോധന തിടുക്കപ്പെട്ടു നടപ്പിലാക്കുന്നത് ആശങ്കയുണർത്തുന്നുവെന്നും, പുനഃപരിശോധനയ്ക്കു കീഴിൽ പൗരത്വം പരിശോധിക്കണമെന്നുണ്ടെങ്കിൽ അതു നേരത്തേയാകാമായിരുന്നുവെന്നും കോടതി പറഞ്ഞു . ജനങ്ങളുടെ പൗരത്വത്തിൻറെ കാര്യത്തിൽ തെരഞ്ഞെടുപ്പുകമ്മീഷന് യാതൊരു പങ്കുമില്ലെന്നും പൗരത്വം ആഭ്യന്തരമന്ത്രാലയത്തിൻറെ പരിധിയിൽ വരുന്നതാണെന്നും വ്യക്തമാക്കി.

Read More

കൊച്ചി: കൊച്ചി നഗരത്തിൻ്റെ രാത്രി കാഴ്‌ചകൾ ആസ്വദിക്കാം, ഇനി കെഎസ്ആർടിസിയുടെ ഓപ്പൺ ഡബിൾ ഡെക്കർ ബസിൽ സഞ്ചരിച്ചുകൊണ്ട് . സഞ്ചാരികൾക്കായി ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിക്കാൻ തയ്യാറായതായി ഗതാഗത വകുപ്പ് അറിയിച്ചു. വിദേശ സഞ്ചാരികളെ അടക്കം ഏറെ ആകർഷിക്കുന്ന കൊച്ചി നഗരത്തിലെ രാത്രി യാത്രയ്ക്കുള്ള അവസരമാണ് കെഎസ്ആർടിസി ക്രമീകരിക്കുന്നത്.മുൻകൂട്ടി ബുക്ക് ചെയ്‌താൽ ജന്മദിനം, വിവാഹ വാർഷികം, തുടങ്ങിയ വിവിധ ആഘോഷങ്ങൾ നഗരക്കാഴ്‌ചയുടെ പശ്ചാത്തലത്തിൽ നടത്തുന്നതിനുള്ള അവസരവും ഓപ്പൺ ഡബിൾ ഡെക്കർ ബസ്സിനുണ്ട് . രണ്ടാം നിലയുടെ മേൽക്കൂര ഒഴിവാക്കി സഞ്ചാരികൾക്ക് കായൽ കാറ്റേറ്റ് നഗര കാഴ്‌ചകൾ കാണാൻ കഴിയുന്ന തരത്തിലാണ് ബസ് തയ്യാറാക്കിയിട്ടുള്ളത് . വൈകിട്ട് അഞ്ചുമണിക്ക് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് ബസ് പുറപ്പെടുന്നത്. തുടർന്ന് തേവര വഴി തോപ്പുംപടി കോപ്റ്റ് അവന്യൂ വോക്ക് വേ എത്തും. കോപ്റ്റ് അവന്യൂ വോക്ക് വേയിൽ സഞ്ചാരികൾക്ക് കായൽ തീരത്തെ നടപ്പാതയും പാർക്കും ആസ്വദിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. കോപ്റ്റ് അവന്യൂ വോക്ക്…

Read More

ന്യൂ ഡൽഹി : ജൂലൈ 11 നാണ് ആഗോള തലത്തിൽ ജനസംഖ്യാ ദിനം ആചരിക്കുന്നത്. 1987 ൽ ലോക ജനസംഖ്യ 500 കോടിയിലെത്തിയ ശേഷമാണ് ലോക ജനസംഖ്യാ ദിനം ആചരിക്കാൻ തുടങ്ങിയത്. 1990-ലാണ് ഐക്യരാഷ്‌ട്ര സഭയുടെ പൊതുസഭ ജൂലൈ 11-നെ ഔദ്യോഗികമായി ലോക ജനസംഖ്യ ദിനമായി പ്രഖ്യാപിച്ചത് . ജനസംഖ്യാ വർധനവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചും കുടുംബാസൂത്രണം, ലിംഗസമത്വം, പ്രത്യുത്പാദന ആരോഗ്യം എന്നിവയെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കാനാണ് ലോക ജനസംഖ്യാദിനം ആചരിച്ച് തുടങ്ങിയത്. യുവതയുടെ സംരക്ഷണവും ശാക്തീകരണവും ലക്ഷ്യമിട്ടാണ് ഇത്തവണത്തെ ലോക ജനസംഖ്യാദിനം ആചരിക്കുന്നത്.ലോകജനസംഖ്യ 100 കോടിയായത് 1804 ലാണ്. 2011 ൽ ആഗോള ജനസംഖ്യ 700 കോടിയിലെത്തി. 2022 ൽ 800 കോടിയായി ഉയർന്നിരുന്നു. 2030 ൽ ഇത് ഏകദേശം 850 കോടിയാകുമെന്ന് ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോർട്ട്. മലയാളിയായ കെസി സക്കറിയ ഉൾപ്പെട്ട സമിതി നൽകിയ നിർദേശങ്ങൾ അനുസരിച്ചാണ് ഐക്യരാഷ്‌ട്രസഭ 1998 മുതൽ ആചരിക്കാൻ തീരുമാനിക്കുന്നത്. ലോകജനസംഖ്യ 100 കോടിയായത് 1804 ലാണ്.…

Read More

കൊടുങ്ങല്ലൂർ: കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതി രൂപതകളുടെ സഹകരണത്തോടെ ജീവനാദം സർക്കുലേഷൻ ഡ്രൈവ് ജീവനാദം – യുവനാദം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപതയിലെ കീഴുപ്പാടം സൽബുദ്ധിമാത ഇടവകയിൽ വച്ച് KRLCBC മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കെസിവൈഎം ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ OSJ സംസ്ഥാന പ്രസിഡൻറ് പോൾ ജോസ് എന്നിവർക്ക് ക്യാമ്പയിൻ വിളംബര പോസ്റ്റർ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. KRLCBC മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സ്റ്റീഫൻ ചാലക്കര ജീവനാദത്തെക്കുറിച്ചും യുവനാദം ജീവനാദം ക്യാമ്പയിനിനെ കുറിച്ചും വിശദമായി സംസാരിച്ചു. യുവനാദം ക്യാമ്പയിനിന്റെ കോട്ടപ്പുറം രൂപതാതല ഉദ്ഘാടനവും കീഴുപ്പാടം ഇടവക തല ക്യാമ്പയിനിങ്ങും നടത്തപ്പെട്ടു. കെസിവൈഎം കോട്ടപ്പുറം രൂപത ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ, ഇടവക വികാരി ജോസഫ് ഒളാട്ട് പുറത്ത്, ഫാ. കുഞ്ഞുമോൻ ജോവാക്കിം, ഫാ. നസ്രത്ത്, കോട്ടപ്പുറം രൂപത കെസിവൈഎം അസിസ്റ്റൻറ് ഡയറക്ടർ സി. മേരി ട്രീസ എന്നിവർ സന്നിഹിതരായിരുന്നു.

Read More