- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 88.39 ശതമാനം വിജയം
- വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോ, എയർ ഇന്ത്യ
- ദരിദ്രർക്കും തൊഴിലാളികൾക്കൊപ്പവുമാണ് സഭയെന്ന പാപ്പയുടെ വാക്കുകൾ പ്രത്യാശ നല്കുന്നു- കേരള ലേബർ മൂവ്മെന്റ്
- ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ മാധ്യമങ്ങള്‍ക്കു കഴിയണം: പാപ്പാ
- എല്ലാത്തരം ഭീകരവാദത്തിനെതിരെയും ഇന്ത്യ ഐക്യത്തോടെ നിലകൊള്ളും: പ്രധാനമന്ത്രി
- നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി മാതൃ ദിനാഘോഷം
- ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ്
- റഷ്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സെലൻസ്കി
Author: admin
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. ഔദ്യോഗിക വെബ്സൈറ്റിലും ഡിജി ലോക്കറിലും ഉമങ് (യുഎംഎഎന്‍ജി) ആപ്പിലും ഫലം ലഭ്യമാണ്. പത്താം ക്ലാസ് ഫലം ഉച്ചയ്ക്ക് പ്രഖ്യാപിക്കും. ഫെബ്രുവരി 15നും ഏപ്രില്‍ നാലിനും നടന്ന ബോര്‍ഡ് പരീക്ഷകളില്‍ 42 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. 17.88 ലക്ഷം വിദ്യാര്‍ത്ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. പരീക്ഷാ ഫലം അറിയാന്‍ താഴെയുള്ള വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം, cbse.gov.in cbseresults.nic.in results.cbse.nic.in cbse.digitallocker.gov.in
ന്യൂഡൽഹി: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ചയിലെ ഇൻഡിഗോ, എയർ ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി. ആറ് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്. അതിർത്തി മേഖലകളിൽ ഡ്രോൺ ആക്രമണ ശ്രമങ്ങൾ പാകിസ്ഥാൻ വീണ്ടും നടത്തിയിരുന്നു. പ്രകോപനം തുടരുന്ന പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾ റദ്ദാക്കിയത്. ജമ്മു, അമൃത്സർ, ചണ്ഡീഗഢ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ജമ്മു, ലേ, ജോധ്പുർ, അമൃത്സർ, ബുജ്, ജാംനഗർ, ചണ്ഡീഗഢ്, രാജ്കോട്ട് സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യയും അറിയിച്ചു.
കൊച്ചി : ലോകത്തെമ്പാടും തൊഴിലാളിവിരുദ്ധ നിലപാടുകളും നയങ്ങളും ശക്തിപ്രാപിക്കുമ്പോൾ, ദരിദ്രർക്കും തൊഴിലാളികൾക്കൊപ്പവുമാണ് സഭയെന്ന ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ പാപ്പയുടെ വാക്കുകൾ പ്രത്യാശ നല്‍കുന്നതായി കേരള ലേബർ മൂവ്മെന്റ് അഭിപ്രായപ്പെട്ടു. പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ലിയോ എന്ന പേര് സ്വീകരിച്ചതിന്റെ കാരണങ്ങളും പാപ്പ വ്യക്തമാക്കുകയുണ്ടായി. പുതിയ സംഗതികൾ എന്ന അർത്ഥം വരുന്ന റേരും നോവാരും എന്ന തൊഴിലാളികളുടെ അവകാശ പത്രിക എന്നു വിശേഷിപ്പിക്കപ്പെടുന്ന ചാക്രികലേഖനം 1891 മെയ് 15 ന് പുറപ്പെടുവിച്ച ലിയോ പതിമൂന്നാമൻ പാപ്പായുടെ പേരാണ് പുതിയ പാപ്പ സ്വീകരിച്ചതിലൂടെ തൊഴിലാളികളോടുള്ള തന്റെയും സഭയുടെയും ആഭിമുഖ്യം പിതാവ് വെളിപ്പെടുത്തിയിരിക്കുകയാണ്. സ്വാർത്ഥതയ്ക് ശക്തിയേറിയ ഊന്നലും സാമ്പത്തിക നേട്ടങ്ങൾക്ക് മാനുഷികമൂല്യങ്ങളെക്കാൾ പ്രാധാന്യം നല്കുന്ന സമകാലിക യാഥാർത്യങ്ങളിൽ കത്തോലിക്ക സഭയുടെ നിലപാടുകൾ പ്രസക്തമാവും. മാനവികത നേരിടുന്ന അതിശക്തമായ വെല്ലുവിളിയാണ്നിർമ്മിത ബുദ്ധിയെന്ന് നിരീക്ഷിക്കുന്ന ലിയോ പാപ്പ മനുഷ്യ മഹത്വം, നീതി, തൊഴിൽ എന്നിവയിൽ ഉളവാക്കുന്ന മാറ്റങ്ങൾ എന്നിവയെക്കുറിച്ച് ആശങ്കകളും പങ്കു വയ്ക്കുന്നു.…
അക്രമസ്വഭാവത്തില്‍ നിന്ന് ശുദ്ധീകരിച്ചുകൊണ്ട്, മറ്റുള്ളവരെ ശ്രവിക്കുന്ന ആശയവിനിമയ മാര്‍ഗമാണ് നമുക്കാവശ്യം. അങ്ങനെ, ദുര്‍ബലരുടെ ശബ്ദമായി മാറുവാന്‍ നമുക്ക് സാധിക്കണം. കാര്യങ്ങളെ കുറിച്ചുള്ള അവബോധത്തോടെയും ധൈര്യത്തോടെയും സമാധാന ആശയവിനിമയത്തിന്റെ പാത തിരഞ്ഞെടുക്കാന്‍ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
ന്യൂഡൽഹി :എല്ലാത്തരം ഭീകരവാദത്തിനെതിരെയും ഇന്ത്യ ഐക്യത്തോടെ നിലകൊള്ളുമെന്നും കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ നമ്മുടെ ശക്തി തെളിയിച്ചതായും പ്രധാനമന്ത്രി മോദി പറഞ്ഞു. പഹല്‍ഗാമിലേത് സമാനതകളില്ലാത്ത ക്രൂരതയായിരുന്നു. രാജ്യം ആഗ്രഹിച്ചത് പോലെ ഭീകരരെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.ഭീകരതക്കെതിരെ രാജ്യം നേടിയ വിജയത്തിൽ സൈന്യത്തിനും ഇന്റലിജൻസിനും അദ്ദേഹം നന്ദി പറഞ്ഞു . സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി മോദി ഭീകരതെക്കെതിരായ പോരാട്ടത്തിൽ സേനകൾ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ച വച്ചുവെന്നും പ്രശംസിച്ചു. സൈനിക നടപടിയുടെ വിജയം രാജ്യത്തെ വനിതകൾക്ക് സമർപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, വെടിനിർത്തൽ പ്രഖ്യാപനത്തിൽ ട്രംപിൻ്റെ ഇടപെടലിലും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരായ സൈബർ ആക്രമണത്തിലും പ്രധാനമന്ത്രി മോദി മൗനം പാലിച്ചു. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, പാകിസ്ഥാനുമായി എന്തെങ്കിലും ചർച്ച നടന്നാൽ അത് പാക് അധീന കശ്മീരുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും എന്നും വ്യക്തമാക്കി.
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി സ്ത്രീ ശിശു വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ മാതൃ ദിനാഘോഷം സംഘടിപ്പിച്ചു. വഴയില സെൻ്റ് ജൂഡ് പാരീഷ് ഹാളിൽ നിഡ്സ് സ്ത്രി ജ്യോതി പ്രസിഡൻ്റ് ലീല ലോറൻസ് അദ്ധ്യക്ഷത വഹിച്ച യോഗം IMA നെടുമങ്ങാട് ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. ഹേമ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി അൽഫോൻസ ആൻ്റിൽസ്, ഡോ. അലീഷ അലോഷ്യസ്, ഡോ. അനുഷ എ. ആൻ്റിൽസ്, സത്യസിംല, സിംന സജികുമാർ, അജി, ലളിത എന്നിവർ സംസാരിച്ചു. മാതൃദിനത്തോടനുബന്ധിച്ച് പ്രത്യാശയുടെ തീർത്ഥാടനത്തിൻ്റെ ഭാഗമായി മുതിയാവിള, പാങ്ങോട് കാർമ്മൽഗിരി ആശ്രമം, വെട്ടുകാട് എന്നിവ സന്ദർശിക്കുകയും അമ്മമാരെ ആദരിക്കുകയും ചെയ്തു. നിഡ്സ് സ്ത്രീ ശിശു വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ 50 അമ്മമാർ യാത്രയിൽ പങ്കാളികളായി.
ആലപ്പുഴ : എഴുപുന്ന തെക്ക് സെന്റ് ആന്റണിസ് പള്ളയിലെ കുടുംബശുശ്രൂഷ സമിതി , കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( KLCA ) , KCYM എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. ക്ലാസ്സിൽ നൂറുകണക്കിന് യുവതിയുവാക്കൾ പങ്കെടുത്തു. KLCA സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി യോഗം ഉത്ഘാടനം ചെയ്തു.എഴുപുന്ന സെന്റ് ആന്റണിസ് പള്ളി വികാരി ഫാ രാജു കളത്തിൽ അധ്യക്ഷത വഹിച്ചു. കുടുംബശുശ്രൂഷ സമിതി അനിമേറ്റർ മദർ എലിസബത്ത് വട്ടക്കുന്നേൽ , KLCA യൂണിറ്റ് പ്രസിഡന്റ് ചാർളി ഫ്രാൻസിസ് , KCYM എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ആലിസ് മരിയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . കുടുംബശുശ്രൂഷ സമിതി ഇടവക കൺവീനർ നിഷ ഹോപ്ക്കിൻസ് ടീച്ചർ സ്വാഗതവും , KCYM യൂണിറ്റ് പ്രസിഡന്റ് അലോഷ്യസ് നന്ദിയും പറഞ്ഞു. KCYM എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മരിയ ആഗ്നസ് പരിപാടിയുടെ അവതരിക ആയിരുന്നു. എറണാകുളം ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സ് നെക്കോർട്ടിക്…
യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി ഇസ്താംബൂളിൽ വെച്ച് കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിര്‍ സെലൻസ്കി. ഒരു എക്സ് പോസ്റ്റിലൂടെയാണ് സെലൻസ്കി ഇക്കാര്യം അറിയിച്ചത്. “കൂട്ടക്കുരുതു നീട്ടിക്കൊണ്ടുപോകുന്നതിൽ അർത്ഥമില്ല. വ്യാഴാഴ്ച തുർക്കിയിൽ പുടിനായി ഞാൻ കാത്തിരിക്കും. വ്യക്തിപരമായി.”- എന്നായിരുന്നു സെലെൻസ്കിയുടെ പോസ്റ്റ്.എക്സിലെ തന്റെ പോസ്റ്റിൽ, ചർച്ചകൾക്ക് മുമ്പ് റഷ്യ വെടിനിർത്തലിന് സമ്മതിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സെലെൻസ്കി പറഞ്ഞിട്ടുണ്ട്. തുർക്കിയിൽ വെച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ നടത്താമെന്ന് പുടിൻ അറിയിച്ചിരുന്നു. ഇതിന് യുക്രെയ്ൻ എത്രയും വേഗം തയ്യാറാകണമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സെലൻസ്കി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം മാത്രമേ യുക്രെയ്ൻ റഷ്യയുമായി ചർച്ചകൾക്ക് തയ്യാറാകു എന്നാണ് സെലൻസ്കി മുൻപ് പറഞ്ഞിരുന്നത്. ശനിയാഴ്ച രാത്രി വൈകി നടത്തിയ പ്രസംഗത്തിൽ, 2022ൽ റഷ്യയുടെ യുക്രെയ്നിലെ പൂർണ്ണ തോതിലുള്ള അധിനിവേശത്തോടെ ആരംഭിച്ച യുദ്ധത്തെക്കുറിച്ചുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത കേന്ദ്ര കാലാവാസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെയോടു കൂടി കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹം എന്നിവിടങ്ങളിൽ എത്താൻ സാധ്യതയുണ്ട്. നാലോ, അഞ്ചോ ദിവസത്തിനകം തെക്കൻ അറബിക്കടൽ, മാലദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ ഭാഗങ്ങൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, മധ്യ ബംഗാൾ ഉൾക്കടൽ ഭാഗങ്ങളിൽ വ്യാപിക്കും. 27ാം തീയതിയോടെ കേരളത്തിൽ എത്തിച്ചേരുമെന്നാണ് കേന്ദ്ര കാലാവാസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് ചൂടിനു ശമനമില്ല. ഇന്ന് കോഴിക്കോട്, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
കൊച്ചി : കൊച്ചി രൂപതയിലെ പുതിയ കെ.സി.വൈ.എം. ഭാരവാഹികൾക്കായി ഏകദിന പരിശീലന പരിപാടി “ഉണർവ്” ഫോർട്ട് കൊച്ചി ബിഷപ്സ് ഹൗസിൽ വച്ച് നടന്നു. ഡെലിഗേറ്റ് ഓഫ് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശ്ശേരി പുതിയ കെ.സി.വൈ.എം. ഭാരവാഹികളെ അഭിസംബോധന ചെയ്തു, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് ആൻ്റൺ OSJ ഭാരവാഹികൾക്ക് നേതൃത്വ പരിശീലന ക്ലാസ് നൽകി, കെ.സി.വൈ.എം. കൊച്ചി രൂപത മുൻ പ്രസിഡൻ്റ് ടി. എ. ഡാൽഫിൻ കെസിവൈഎം കൊച്ചി രൂപതയുടെ ചരിത്രത്തെ പറ്റി വിശദമായ ക്ലാസ് എടുത്തു. ഫാ. ആന്റണി തൈവീട്ടിൽ, കെ.സി.വൈ.എം കൊച്ചി പ്രസിഡൻ്റ് ഡാനിയ ആൻ്റണി, ജനറൽ സെക്രട്ടറി ഹെസ്ലിൻ ഇമ്മാനുവൽ, ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി, ജോയിന്റ് ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി, കെ.സി.വൈ.എം ലാറ്റിൻ മുൻ സംസ്ഥാന പ്രസിഡൻ്റ് കാസി പൂപ്പന, മറ്റ് രൂപതാ സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു
Subscribe to Updates
Get the latest creative news from FooBar about art, design and business.