- മുണ്ടക്കൈ ചൂരൽമല ടൗൺഷിപ്പിന് ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി തറക്കല്ലിടും
- കെ സി വൈ എം സുൽത്താൻപേട്ട രൂപത യുവജന ധ്യാനം സംഘടിപ്പിച്ചു
- ആംഗ്ലോ ഇന്ത്യൻ വിദ്യാഭ്യാസ സംവരണം – വീണ്ടും ഹൈക്കോടതിയിൽ ഹർജി
- ജലാശയങ്ങളില്‍ കൊക്കക്കോള മാലിന്യങ്ങള്‍, 2030 ല്‍ 603 ദശലക്ഷം മെട്രിക് ടണ്‍ പിന്നിടും
- സ്കൂള്‍ പ്രവേശന പ്രായം ആറാക്കും- മന്ത്രി വി ശിവന്‍കുട്ടി
- ചൂരല്‍ പ്രവേശനോത്സവം
- എയ്ഡഡ് നിയമനത്തില്‍ ഉരുണ്ടുകളിക്കരുത്
- മായാത്ത സ്മരണകള്‍
Author: admin
കൽപ്പറ്റ :മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് ഉള്ള ടൗൺഷിപ്പിന് ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. ലോകോത്തര നിലവാരത്തിലുള്ള ടൗൺഷിപ്പാണ് വയനാട് എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്നത്. വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്ന പിണറായി സർക്കാരിന്റെ ഇച്ഛാശക്തി ഈ പദ്ധതിയിൽ പരക്കെ നിരീക്ഷിക്കപ്പെടും . വയനാട് ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണ മറികടന്നാണ് ടൗൺഷിപ്പെന്ന വാഗ്ദാനം യാഥാർത്ഥ്യമാക്കുന്നത്. സാമ്പത്തിക സഹായം പോലും നൽകാതെ തളർത്താൻ കേന്ദ്രം കിണഞ്ഞ് പരിശ്രമിച്ചിട്ടും സർക്കാരും ജനങ്ങളും ഒത്തൊരുമിച്ച് നിന്ന് സഹജീവി സ്നേഹത്തിന്റെ ബലത്തിൽ കെട്ടിപൊക്കുന്നതാണ് ഈ ടൗൺഷിപ്പ്. വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്ന പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ മറ്റൊരു പ്രതീകമായി മാറുകയാണ് വയനാട് ടൗൺഷിപ്പ്.താമസിക്കാനൊരിടം മാത്രമല്ല. ആധുനിക സൗകര്യങ്ങളും മികച്ച ജീവത നിലവാരവും ടൗൺഷിപ്പിൽ ഉറപ്പുവരുത്താനാണ് സർക്കാറിന്റെ ശ്രമം. അഞ്ച് ലക്ഷത്തിലധികം വീടുകൾ ലൈഫ് പദ്ധതി വഴി പൂർത്തിയാക്കി എല്ലാവർക്കും വീടെന്ന ലക്ഷ്യത്തോട് അടുക്കുകയാണ് കേരളം. ദേശീയപാത 66, ഗെയിൽ പെപ്പ്ലൈൻ, കൂടംകുളം വൈദ്യുത ലൈൻ, വിഴിഞ്ഞം തുറമുഖം…
പാലക്കാട് : വലിയ നോമ്പിന്റെ ഭാഗമായി കെ സി വൈ എം സുൽത്താൻപേട്ട രൂപതയുടെ നേതൃത്വത്തിൽ പാലക്കാട് സെന്റ്. സെബാസ്റ്റ്യൻ കത്തീഡ്രലിൽ വച്ച് യുവജന ധ്യാനം സംഘടിപ്പിച്ചു.രൂപത പ്രസിഡന്റ് റെക്സ് പതാക ഉയർത്തി.യുവജനങ്ങളെ എഴുന്നേൽക്കുവിൻ എന്ന വിഷയം മുൻനിർത്തി തിരുവനന്തപുരം ലത്തീൻ അതിരൂപത യൂത്ത് ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാൻഡസ് ധ്യാനം നയിച്ചു. ഇന്നത്തെ സമൂഹത്തിൽ ലഹരി എത്രത്തോളം കീഴടക്കി എന്നതുമായി ബന്ധപ്പെട്ട് എക്സൈസ് ഓഫീസർ ജിനു ജെയിംസ് യുവജനങ്ങളുമായി സംസാരിച്ചു. രൂപത അധ്യക്ഷൻ അന്തോണി സാമി പീറ്റർ അബീർ വിശുദ്ധ കുർബാന അർപ്പിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു. കെ സി വൈ എം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂളമുൻ സംസ്ഥാന ട്രഷറർ സാജൻ ജോസ് വികാരി ജനറൽ ഫാ. മരിയ ജോസഫ് പ്രോക്യൂറേറ്റർ ഫാ. അമൽ സേവ്യർ ഫാ. വിജീഷ് എന്നിവർ സന്നിഹിതരായിരുന്നു. വിവിധ യൂണിറ്റുകളിൽ നിന്നുമായി 250 ഓളം യുവജനങ്ങൾ ധ്യാനത്തിൽ പങ്കുചേരുന്നു. ദിവ്യ കാരുണ്യ…
ഉത്തരവ് നടപ്പിലാക്കിയാൽ ലത്തീൻ കത്തോലിക്കർക്ക് ഉൾപ്പെടെ ഉന്നത വിദ്യാഭ്യസത്തിന് 3 ശതമാനം സംവരണം ലഭിക്കും കൊച്ചി: 2014ൽ പുറത്തിറങ്ങിയ G.O:10/2014/BCDD(A) ഉത്തരവിലൂടെയാണ് കേരളത്തിലെ ലാറ്റിൻ കത്തോലിക്ക & ആംഗ്ലോ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സംവരണം 3% ആയി പ്രൊഫഷണൽ കോളേജുകളിലും, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലും ഉയർത്തിയത്. എന്നാൽ പ്രൊഫഷണൽ പിജി കോഴ്സുകളിൽ, മേൽ പറഞ്ഞ G.O നടപ്പാക്കിയില്ല. പല തവണ നടപ്പിലാക്കണം എന്നു ആവിശ്യപെട്ടിട്ടും നടപ്പാക്കാത്തതിനെ തുടർന്ന് നേരത്തെ ഫോർട്ട്കൊച്ചി സ്വദേശി ആന്റണി നിൽട്ടൻ റെമല്ലോ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2014 ലെ സർക്കാർ ഉത്തരവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കാനുള്ള അപേക്ഷ പരിഗണിക്കാൻ ഉത്തരവായിരുന്നു. അക്കാര്യം ഇപ്പോൾ പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ പരിഗണനയിലാണ്. എന്നാൽ സാങ്കേതിക കാരണങ്ങൾ മൂലം നീണ്ടു പോകുന്നതിനെ തുടർന്ന് ഹർജിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി കേസ് ഫയൽലിൽ സ്വീകരിച്ച കോടതി സർക്കാരിനോട് മറുപടി ബോധിപ്പിക്കാൻ ആവശ്യപെട്ടു. ഹർജി വീണ്ടും വേനലവധി കഴിഞ്ഞു…
വാഷിങ്ടണ്‍ ഡിസി: ജലാശയങ്ങള്‍ മലിമാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ വലിയൊരു പങ്കും കൊക്കകോള കമ്പനിയുടേതെന്ന് റിപ്പോര്‍ട്ട്. 2030 ആകുമ്പോഴേക്കും ആഗോള തലത്തിലെ സമുദ്രങ്ങളില്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ 602 ദശലക്ഷം കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യവും കൊക്കകോള കമ്പനിയുടേതായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. സമുദ്ര സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയായ ഓഷ്യാനയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പറയുന്നത്. 18 ദശലക്ഷം തിമിംഗലങ്ങളുടെ വയറ് നിറയ്ക്കാന്‍ ആകുന്നത്രയാണ് ഈ മാലിന്യങ്ങളെന്നും കണക്കുകള്‍ പറയുന്നു. മൈക്രോപ്ലാസ്റ്റിക്ക് ആഗോളതലത്തില്‍ ജീവന് ഭീഷണിയാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കൊക്കകോള എന്ന മള്‍ട്ടിനാഷണല്‍ കമ്പനി മാത്രം എത്രത്തോളം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നത്. മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കാന്‍സര്‍, വന്ധ്യത, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു എന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കൊക്കകോള ലോകത്തെ ഏറ്റവും വലിയ പ്ലാസ്റ്റിക് മാലിന്യ ഉത്പാദകരാകുമ്പോള്‍ മറ്റൊരു ആഗോള ശീതള പാനീയ കമ്പനിയായ പെപ്സി കോയാണ് ഈ പട്ടികയില്‍ രണ്ടാമത്. ആഗോള ഭക്ഷണ…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ പ്രവേശന പ്രായം ആറ് വയസ്സാക്കും. 2026-27 അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്കൂള്‍ പ്രവേശന പ്രായം കേരളത്തില്‍ അഞ്ച് വയസ്സാണ്. ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദ്ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് 6 വയസ്സിന് ശേഷമാണ് എന്നതാണ്. അതുകൊണ്ടാണ് വിദ്യാഭ്യസപരമായി വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം 6 വയസ്സോ അതിന് മുകളിലോ ആക്കുന്നത്. പക്ഷേ കേരളീയ സമൂഹം എത്രയോ കാലങ്ങളായി കുട്ടികളെ 5 വയസ്സിലാണ് ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്നത്. എന്നിരുന്നാലും വലിയൊരു വിഭാഗം കുട്ടികളെ 6 വയസ്സില്‍ സ്കൂളില്‍ ചേര്‍ക്കുന്ന അവസ്ഥ നിലവിലുണ്ട്. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികള്‍ നിലവില്‍ 6 വയസ്സിന് ശേഷമാണ് സ്കൂളില്‍ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണം. 2026-27 അക്കാദമിക വര്‍ഷം മുതല്‍ ഒന്നാം ക്ലാസ്സ് പ്രവേശന പ്രായം 6 വയസ്സാക്കി മാറ്റാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. രണ്ടായിരത്തി…
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ 70 ശതമാനം വരുന്ന എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അധ്യാപക നിയമന നിരോധനത്തിനും, സ്ഥിരനിയമനം ലഭിക്കാതെയും ദിവസവേതനം പോലും കിട്ടാതെയും പ്രതിസന്ധിയിലായ ആയിരക്കണക്കിന് അധ്യാപകരുടെ ദുരിതങ്ങള്‍ക്കും അറുതിവരുത്തുന്നതാണ് സുപ്രീം കോടതിയിലെ ജസ്റ്റിസ് ബി.ആര് ഗവായ്, ജസ്റ്റിസ് അഗസ്റ്റിന് ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ചിന്റെ മാര്‍ച്ച് നാലിലെ ഉത്തരവ്.
ഓര്‍മ്മക്കുറിപ്പുകള്‍ എഴുതണമെന്ന ആവശ്യവുമായി തന്നെ സമീപിച്ച സ്നേഹിതന്മാരോട് അദ്ദേഹം ഒരു കഥ പറയുന്നതിങ്ങനെയാണ്: ‘ഒരിക്കല്‍ ഒരു വൃദ്ധന് തന്റെ വികാരിയച്ചനെ സമീപിച്ചു പറഞ്ഞു. അച്ചോ, ഞാന്‍ നല്ല കാലത്ത് അനേകം പാപം ചെയ്തിട്ടുണ്ട്. അവയൊന്നും ഇനിമേല്‍ ചെയ്യുകയില്ല. ചെയ്യാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല, അങ്ങിനെ ചെയ്യാന്‍ വേണ്ട ശേഷി ഇല്ലാഞ്ഞിട്ടാണ്’. കേവലം 110 പേജുകള്‍ മാത്രമുള്ള ഈ പുസ്തകം സുന്ദരഭാഷയുടെയും ആഖ്യാനത്തിന്റെയും ഉത്തംഗത്തിലാണ് വിരാജിക്കുന്നത്.
മലയാളചലച്ചിത്ര ശാഖയിലെ മറ്റൊരു രചയിതാവിനും ലഭിക്കാത്ത അപൂര്‍വഭാഗ്യവും മങ്കൊമ്പു ഗോപാലകൃഷ്ണന് ലഭിച്ചു. ഇന്ത്യയിലെ പ്രശസ്ത ഗായിക ആശ ബോസ്ലെ പാടിയിട്ടുള്ള ഏക മലയാള ഗാനത്തിന് തൂലിക ചലിപ്പിച്ചത് മങ്കൊമ്പായിരുന്നു.
ബോസ്നിയന്‍ എഴുത്തുകാരനും സംവിധായകനുമായ ഡാനിസ് താനോവിച്ച് രചനയും സംവിധാനവും നിര്‍വഹിച്ച ‘നോ മാന്‍സ് ലാന്‍ഡ്’ ഒരു ശക്തിയേറിയ യുദ്ധചിത്രമാണ്. തനോവിച്ചിന്റെ അരങ്ങേറ്റ ചിത്രമാണിത്. ബോസ്നിയന്‍ യുദ്ധം പശ്ചാത്തലമാക്കി എടുത്ത തീവ്രമായ രാഷ്ട്രീയവും മാനവികതയും അടങ്ങിയിരിക്കുന്ന ഈ ചിത്രം യുദ്ധത്തിന്റെ വ്യാജസ്വഭാവവും അര്‍ത്ഥശൂന്യതയും സുതാര്യമായി അവതരിപ്പിക്കുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.