- ഹൗസ് ചലഞ്ച് പദ്ധതി: 214-)മത്തെ വീടിന്റെ ആശീർവാദ കർമ്മം നടത്തപ്പെട്ടു
- മുഖ്യമന്ത്രിയുടെ ഓഫീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
- വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഭൗതീകതിരുശേഷിപ്പുകൾ, പരസ്യവണക്കത്തിനായി തുറന്നുകൊടുക്കുന്നു
- ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട്; തത്വത്തിൽ അംഗീകാരം
- ടാൻസാനിയൻ കർദ്ദിനാൾ പോളികാർപോ ദിവംഗതനായി
- കേരള റീജിയൻ ഡയറക്ടർമാരുടെ യോഗം
- ക്രൈസ്തവ ജനവിഭാഗത്തിന് അതിന്യൂനപക്ഷ പദവി: പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു
- ക്രൈസ്തവ വിരുദ്ധത ചെറുക്കാൻ പ്രമേയം പാസ്സാക്കി; യൂറോപ്യൻ യൂണിയൻ
Author: admin
കെസിയ ഹോപ് സെന്ററിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ പൂർത്തിയാക്കിയ 214-)മത്തെ വീടിന്റെ ആശീർവാദ കർമ്മവും താക്കോൽ കൈമാറ്റവും കൊച്ചി ബിഷപ്പ് ഡോക്ടർ ആന്റണി കാട്ടിപ്പറമ്പിൽ നിർവഹിച്ചു.
സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ശമ്പള സോഫ്റ്റ് വെയറായ സ്പാർക്കിലെ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ ലഭിച്ചെന്ന് ഹൈക്കോടതി ചോദിച്ചു.
ഫ്രാൻസിസ് അസീസിയുടെ, മരണത്തിന്റെ എണ്ണൂറാം വാർഷികത്തോടനുബന്ധിച്ച്, അദ്ദേഹത്തിന്റെ ഭൗതീക ശരീരത്തിന്റെ തിരുശേഷിപ്പുകൾ, അസ്സീസിയിലെ പൊതുജന വണക്കത്തിനായി തുറന്നുകൊടുത്തു. മാർച്ചുമാസം ഇരുപത്തിരണ്ടു വരെയാണ് പൊതുദർശനം. ഫെബ്രുവരി മാസം ഇരുപത്തിരണ്ടാം തീയതി, പ്രാദേശിക സമയം വൈകുന്നേരം നാല് മണിക്ക്, വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ അടങ്ങിയ പേടകം, അസീസിയുടെ പേപ്പൽ ബസിലിക്കകളുടെ പൊന്തിഫിക്കൽ പ്രതിനിധി കർദ്ദിനാൾ ആംഗെൽ ഫെർണാണ്ടസ് ആർത്തിമേയുടെ മുഖ്യകാർമ്മികത്വത്തിൽ, കൊണ്ടുവരികയും, തുടർന്ന് വിശുദ്ധ ബലിയർപ്പിക്കുകയും ചെയ്തു.
ലത്തീൻ കത്തോലിക്കാ സംവരണത്തിൽ നിർണായക മാറ്റങ്ങൾക്കു വഴിയൊരുക്കുന്നതടക്കമുള്ള തീരുമാനങ്ങളോടെ ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ചു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ശുപാർശകൾ ഉൾപ്പെടുന്ന കമ്മിഷൻ റിപ്പോർട്ട് അജൻഡയ്ക്കു പുറത്തുള്ള വിഷയമായാണു മന്ത്രിസഭ ചർച്ച ചെയ്തത്.
ടാൻസാനിയയിലെ ഡാർ-എസ്-സലാമിലെ മുൻ ആർച്ച് ബിഷപ്പും വത്തിക്കാനിലെ നിർണ്ണായകമായ വിവിധ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുകയും ചെയ്ത കർദ്ദിനാൾ പോളികാർപോ പെങ്കോ വിടവാങ്ങി. 81 വയസ്സായിരിന്നു. മൃതസംസ്കാരം ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 10 മണിക്ക് ദാർ എസ് സലാമിലെ പുഗു തീർത്ഥാടന കേന്ദ്രത്തിൽ നടക്കും.
കേരള റീജിയൻ ഡയറക്ടർമാരുടെ യോഗം 2026 ഫെബ്രുവരി 24 ന് എറണാകുളത്തെ ആശിർഭവൻ പാസ്റ്ററൽ സെന്ററിൽ വിളിച്ചുചേർത്തു. ദേശീയ, പ്രാദേശിക അജപാലന ധൗത്യങ്ങളിൽ, പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ശുശ്രൂഷയുടെ ഭാവി രൂപരേഖ തയ്യാറാക്കുന്നതിനായി പ്രാദേശിക നേതാക്കളും ദേശീയ പ്രതിനിധികളും ഒത്തുചേർന്നു.
രാജ്യത്തെ ക്രൈസ്‌തവ ജനവിഭാഗത്തിന് അതിന്യൂനപക്ഷ പദവി നൽകുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. സിറോമലബാർ സഭാ ആസ്ഥാന കാര്യാലയമായ മൗണ്ട് സെയ്ന്റ് തോമസിലെത്തി മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂറോപ്പിൽ ക്രൈസ്തവ വിരുദ്ധത ചെറുക്കുന്നതിന് കോർഡിനേറ്ററെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു യൂറോപ്യൻ പാർലമെന്റ് സമീപകാലത്ത് പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്ത് യൂറോപ്യൻ യൂണിയൻ ബിഷപ്പ് കോൺഫറൻസുകളുടെ കമ്മീഷൻ (COMECE). ഫെബ്രുവരി 16നാണ് യൂറോപ്യൻ പാർലമെന്റ് ക്രൈസ്തവ വിരുദ്ധ വിദ്വേഷത്തെയും (ക്രിസ്റ്റ്യാനോഫോബിയ) ന്യൂനപക്ഷ വിരുദ്ധതയെയും ചെറുക്കുന്നതിന് കോർഡിനേറ്ററെ ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിരുന്നു. പ്രമേയത്തിന് അംഗീകാരം നല്കിയിട്ടുണ്ട്.
ബാഴ്‌സലോണയിലെ സഗ്രഡ ഫാമിലിയ ബസിലിക്കയുടെ മധ്യ ഗോപുരത്തിന്റെ നിർമ്മാണം പൂർത്തിയായി. ഫെബ്രുവരി 20ന് യേശു ക്രിസ്തുവിന്റെ ഗോപുരമെന്ന വിശേഷണത്തോടെ കുരിശിന്റെ മുകൾഭാഗം സ്ഥാപിച്ചതോടെ, ബസിലിക്കയുടെ ഏറ്റവും ഉയർന്ന സ്ഥലമായ സഗ്രഡ ഫാമിലിയയുടെ മധ്യ ഗോപുരത്തിന്റെ ബാഹ്യ ജോലികൾ പൂർത്തിയാക്കി.
റോമൻ കൂരിയയുടെ നോമ്പുകാല ധ്യാനം വത്തിക്കാനിലെ വിശുദ്ധ പൗലോസിന്റെ കപ്പേളയിൽ വച്ച്, ഫെബ്രുവരി 22 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ചു. റോമിൽ താമസിക്കുന്ന കർദ്ദിനാൾമാർ, ഡിക്കാസ്റ്ററികളുടെ തലവൻമാർ എന്നിവരാണ് പാപ്പയോടൊപ്പം ധ്യാനത്തിൽ പങ്കെടുക്കുന്നത്. ട്രാപ്പിസ്റ്റ് സഭയിലെ മെത്രാനായ എറിക് വാർഡനാണ് ധ്യാനപ്രസംഗകൻ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
