- ബ്രസീലിൽ ഒറ്റദിവസം സ്ഥൈര്യലേപനം സ്വീകരിച്ചത് 1200 പേർ
- ജർമ്മനിയിൽ ആദ്യമായി ഒരു മലയാളി ബിഷപ്പ്
- സമാധാനത്തിന് ആഖ്വാനം ചെയ്ത്, പാപ്പാ തുർക്കിയിൽ
- തെരഞ്ഞെടുപ്പില്‍ കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രശ്നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാട്: ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി
- പാപ്പാ ആദ്യ സന്ദർശനത്തിനായ് തുർക്കിയിലേക്ക്
- കൊല്ലം ജില്ലയിൽ ‘സാഹിതി പുരസ്കാരം’ കടയ്ക്കൽ സ്കൂളിന്
- ഐ ബി വിളിക്കുന്നു: അനേകം തൊഴിലവസരങ്ങൾ
- 2025ന്റെ തിരഞ്ഞടുപ്പ് കാലത്ത്
Author: admin
ബ്രസ്സിലിലെ നോസ്സ സെൻഹോറ ഡ ഗ്ലോറിയ ഇടവകയില്‍ അംഗങ്ങളായ 1200 പേരാണ് ഒറ്റദിവസം സ്ഥൈര്യലേപനം സ്വീകരിച്ചത്. നവംബർ 15 ശനിയാഴ്ച രണ്ടു ഘട്ടങ്ങളിലായിട്ടാണ് സ്ഥൈര്യലേപനം സ്വീകരിച്ചത്. സിയേറ ഇവന്റ്സ് സെന്ററിലാണ് തിരുക്കര്‍മ്മങ്ങള്‍ നടത്തിയത്.
മോൺസിഞ്ഞൂർ ജോഷി ജോർജ് പൊട്ടക്കൽ ഒ കാം( O. Carm) ജർമ്മനിയിലെ മൈൻസ് രൂപതയുടെ സഹായമെത്രാനായി നിയമിതനായി. ലിയോ പതിനാലാമൻ പാപ്പയാണ് അദേഹത്തെ നിയമിച്ചത്.
തന്റെ അപ്പസ്തോലിക യാത്രകളുടെ തുടക്കം തുർക്കിയെയിൽ നിന്നും ആരംഭിക്കുവാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് പാപ്പാ, തുർക്കിയിൽ തന്റെ സന്ദേശം ആരംഭിച്ചത്.
ആസന്നമായ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രശ്നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാടെടുക്കുവാന്‍ ആഹ്വാ നം ചെയ്ത് ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി.
കത്തോലിക്കാ സഭയുടെ തലവനെന്ന നിലയിൽ ഇറ്റലിക്ക് പുറത്തുള്ള തന്റെ ആദ്യ യാത്രയ്ക്കായി ലെയോ പതിനാലാമൻ, പാപ്പാ റോമിൽ നിന്ന് തുർക്കിയിലേക്ക് പുറപ്പെട്ടു. നിഖ്യാ കൗൺസിലിൻ്റ 1,700-ാം വാർഷികം ആഘോഷിക്കുന്നതിനായിട്ടാണ് പരിശുദ്ധ പിതാവ്, തുർക്കിയിലേക്ക് യാത്രയായിരിക്കുന്നത്.
‘സാഹിതി പുരസ്കാരം ‘കൊല്ലംജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ ലാൽ സാറിൽ നിന്നും കൊല്ലം കടയ്ക്കൽ തൃക്കണ്ണാപുരം സെന്റ് മിൽഡ്രഡ്സ് യു പി എസ് ലെ അധ്യാപിക ശ്രീമതി രൂപ മോൾ കെ. ബി ഏറ്റുവാങ്ങുന്നു.
ന്യൂ ഡൽഹി: ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ഇന്റലിജൻസ് ഏജൻസിയായ ഇന്റലിജൻസ് ബ്യൂറോയിൽ പത്താം ക്ലാസ് പാസായവർക്ക് അവസരം മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എംടിഎസ് (ജനറൽ) 362 അ് ഒഴിവുകളിലേക്ക് നേരിട്ടുള്ള, നിയമനമാണ് നടത്തുന്നത്, കേരളത്തിലും ജോലി ചെയ്യാം. അപേക്ഷകൾ ഓൺലൈനായി ഡിസംബർ 14 ന് അകം നൽകണം. പേ ലെവൽ ഒന്ന് പ്രകാരം 18,000 രൂപ മുതൽ 56,900 രൂപ വരെയാണ് ശമ്പളം. ഇതോടൊപ്പം കേന്ദ്ര സർക്കാർ അലവൻസുകൾ, പ്രത്യേക സുരക്ഷാ അലവൻസ്, അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള ക്യാഷ് കോമ്പൻസേഷൻ എന്നിവയും ലഭിക്കും. യോഗ്യതാ മാനദണ്ഡംഅപേക്ഷകർ 18-25 വയസ്സിനിടയിലുള്ളവരായിരിക്കണം. പട്ടികജാതി (SC), പട്ടികവർഗ(ST), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC), ഭിന്നശേഷിക്കാർ (PwBd) തുടങ്ങിയവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ്സോ തത്തുല്യമോ പാസായിരിക്കണം. കൂടാതെ അപേക്ഷിച്ച തസ്തികയ്ക്കുള്ള താമസസ്ഥലം തെളിയിക്കുന്ന സർട്ടിഫിക്കറ്റും (ഡൊമിസൈൽ സർട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണം.
പക്ഷം / ഡോ. ഗാസ്പര്‍ സന്യാസി തദ്ദേശ തിരഞ്ഞെടുപ്പ് 2025ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്. പ്രചാരണം പൊടിപാറുന്നു. നാട്ടിലെ പ്രധാന പാര്‍ട്ടികളെല്ലാം രംഗത്തുണ്ട്. മത്സരാര്‍ത്ഥികള്‍ വോട്ടഭ്യര്‍ത്ഥിച്ച് ഇടവഴികള്‍ താണ്ടി, കുണ്ടും കുഴിയും കടന്ന്, ഓരോ മുക്കിലും മൂലയിലുമെത്തുന്നു. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിഷയങ്ങളാകണമെന്നില്ല ഓരോ വാര്‍ഡിന്റെയും ഡിവിഷന്റെയും വോട്ടിംഗ് ഗതിയെ നിയന്ത്രിക്കുന്നതും നിര്‍ണയിക്കുന്നതും. സ്ഥാനാര്‍ത്ഥിക്ക് തന്റെ വാര്‍ഡിലെ സമ്മതിദായകരോടുള്ള ബന്ധവും, പ്രദേശത്തിന്റെ അടിയന്തര സ്വഭാവമുള്ള പ്രശ്നങ്ങളും, വികസനത്തെപ്പറ്റിയുളള അടിസ്ഥാന സമൂഹങ്ങളുടെ കാഴ്ചപ്പാടുകളും എല്ലാം ചേര്‍ന്നുള്ള രാഷ്ട്രീയസ്വഭാവം പാര്‍ട്ടിരാഷ്ട്രീയത്തിന് അതീതമായി നിലയുറപ്പിച്ചെന്ന് വരാം. ജാതി-മത താല്പര്യങ്ങളിലൂന്നി നടത്തുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ, തങ്ങളുടെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്ന ജനസമൂഹം ഗൗനിച്ചേക്കുമെന്ന് നിര്‍ബന്ധമില്ല. 2025-ല തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചില പ്രത്യേകതകളിലൊന്ന്, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴയപ്പെട്ട ചിലര്‍ ജീവനൊടുക്കി എന്ന വാര്‍ത്തയാണ്. പാര്‍ട്ടികള്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്തം കൈയൊഴിയുന്നുണ്ടെങ്കിലും, മറ്റു ചില കാരണങ്ങള്‍ മരണത്തിന്റെമേല്‍ ചാര്‍ത്തുന്നുണ്ടെങ്കിലും, തഴയപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം തിരഞ്ഞെടുപ്പ് ചുവരെഴുത്തുപോലെ മായാതെ നില്‍ക്കുകയാണ്. പാര്‍ട്ടികള്‍ക്കും…
പുരാണം / ജെയിംസ് അഗസ്റ്റിന് ഭാരതീയജനതയില്‍ ദേശഭക്തിയുടെ തീനാളം ജ്വലിപ്പിച്ച മന്ത്രധ്വനിയായ വന്ദേമാതരം ഒന്നര നൂറ്റാണ്ടു പിന്നിടുന്നു. ഇന്ത്യക്കാരന് വെറുമൊരു ഗാനമല്ലിത്. ഭാരതാംബയോടുള്ള നമ്മുടെ ആത്മബന്ധത്തിന്റെ, സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ,വീരബലിദാനങ്ങളുടെയെല്ലാം മുഴക്കമാണിത്. ഇന്ത്യന്‍ ദേശീയതയുടെയും സ്വാതന്ത്ര്യസമരപ്പോരാട്ടങ്ങളുടെയും സ്വരമായ വന്ദേമാതരം രചിക്കപ്പെട്ടിട്ട് 150 വര്‍ഷമായി. ബങ്കിം ചന്ദ്ര ചാറ്റര്‍ജി ബംഗാളി ഭാഷയില്‍ എഴുതിയ കവിത 1875 നവംബര്‍ ഏഴിനാണ് പുറത്തിറങ്ങിയത്. ഈ കവിത ആനന്ദമഠം എന്ന നോവലില്‍ പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു.വംഗദര്‍ശന്‍ എന്ന മാസികയുടെ എഡിറ്റര്‍ ആയിരുന്നു ബങ്കിം ചന്ദ്ര ചാറ്റര്‍ജി. 1872-ല്‍ പ്രസിദ്ധീകരണം ആരംഭിച്ച വംഗദര്‍ശന്റെ ആദ്യ എഡിറ്റര്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി തന്നെയായിരുന്നു. 1901മുതല്‍ രവീന്ദ്ര നാഥ ടഗോര്‍ വംഗദര്‍ശന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചു. 1870-കളില്‍, ബ്രിട്ടീഷ് രാജ്ഞിയെ സ്തുതിക്കുന്ന ‘ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ’ എന്ന ഗാനം എല്ലാവരും നിര്‍ബന്ധമായും ആലപിക്കണമെന്ന ബ്രിട്ടീഷ് നിബന്ധനയോടുള്ള പ്രതിഷേധമായാണ് ഈ ഗാനം രചിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. ബ്രിട്ടീഷുകാരോടുള്ള നാടിന്റെ സാംസ്കാരിക പ്രതിരോധവും പ്രതിഷേധവും കൂടിയായിരുന്നു ഈ…
എഡിറ്റോറിയൽ / ജെക്കോബി അഞ്ചു വര്‍ഷം മുന്‍പ്, ബിജെപിക്ക് ലോക്സഭയില്‍ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന കാലത്ത്, മൂന്ന് കാര്‍ഷിക നിയമങ്ങളോടൊപ്പം പ്രതിപക്ഷ കക്ഷികളുടെ അസാന്നിധ്യത്തില്‍ ഏകപക്ഷീയമായി പാസാക്കിയെടുത്ത നാല് തൊഴില്‍നിയമസംഹിതകള്‍ ഇത്രയുംകാലം കോള്‍ഡ് സ്റ്റോറേജില്‍ വച്ചിരിക്കയായിരുന്നു. 2025 – 2047 കാലയളവില്‍ മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പുതിയ ദേശീയ തൊഴില്‍ നയത്തിന്റെ കരട് ‘ ശ്രം ശക്തി നീതി 2025’ എന്ന പേരില്‍ അവതരിപ്പിച്ചതിനു പിന്നാലെ, ഒരു മുന്നറിയിപ്പുമില്ലാതെ, 2019-2020 കാലത്തെ ആ നാല് ലേബര്‍ കോഡുകള്‍ രാജ്യവ്യാപകമായി നടപ്പാക്കിക്കൊണ്ട് നവംബര്‍ 21ന് കേന്ദ്ര തൊഴില്‍മന്ത്രാലയം വിജ്ഞാപനമിറക്കി. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍, നിര്‍ദേശക തത്ത്വങ്ങള്‍, ഫെഡറലിസം, രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ട അടിസ്ഥാന തത്ത്വങ്ങള്‍, സംവരണ വ്യവസ്ഥകള്‍, കോടതി വിധികള്‍ എന്നിവയെ പാടേ നിരാകരിച്ചുകൊണ്ട്, തൊഴില്‍ അവകാശമല്ല, ധര്‍മ്മമാണ് എന്ന് മനുസ്മൃതി, ശുക്രനീതി, യാജ്ഞവല്ക്യസ്മൃതി, അര്‍ഥശാസ്ത്രം എന്നിവയെ ആധാരമാക്കി ചാതുര്‍വര്‍ണ്യവ്യവസ്ഥയിലെ നിര്‍വചനത്തിലേക്ക് തിരിച്ചുനടത്തുന്നതാണ് ശ്രം ശക്തി നീതി. ഒരു നൂറ്റാണ്ട് മുന്‍പ് ബ്രിട്ടീഷുകാരുടെ കാലത്ത് പാസാക്കിയ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
