- UNHCR ന്റെ നടപടിയെ സുപ്രീം കോടതി അപലപിച്ചു
- ഹിജാബ് ധരിപ്പിക്കണമെന്ന സമ്മർദ്ദം: സ്കൂൾ അടച്ചിടേണ്ട ഗതികേടിൽ
- ലാറ്റിൻ ഡേ 2025 ന്റെ ഔദ്യോഗിക പോസ്റ്റർ അനാവരണം ചെയ്തു
- ഫാ.ഫിർമൂസ് ഫൗണ്ടേഷൻ വനിതാ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു
- ഫാത്തിമ സൂര്യാത്ഭുതം; 108 വർഷം തികയുന്നു
- സെന്റ് പീറ്റേഴ്സ് ബസ്സിലിക്ക ആശുദ്ധമാക്കാൻ ശ്രമം
- ജനതാ ദൾ പിളർന്നു: എൻ ഡി എ യിലേക്ക് എന്നു സൂചന
- കാട്ടാന ആക്രമണത്തിൽ രണ്ട് മരണം
Author: admin
ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷൻ (UNHCR) നടപടിയെ സുപ്രീം കോടതിയിലെ ജസ്റ്റിസ് സൂര്യ കാന്ത് അപലപിച്ചു
ഈ വർഷം സ്കൂളിൽ പ്രവേശനം നേടിയ വിദ്യാർത്ഥിനി ദിവസങ്ങൾക്ക് മുൻപ് ഹിജാബ് ധരിച്ച് കൊണ്ട് സ്കൂളിൽ എത്തിയിരുന്നു.
ദുബായ് സെൻ്റ് മേരീസ് ദേവാലയത്തിലെ മലയാളം കമ്മ്യൂണിറ്റിയുടെ ആത്മീയ ഗുരു ഫാ. വർഗീസ് കോഴിപ്പാടൻ അനാവരണം ചെയ്തു.
ഫാദർ ഫിർമൂസ് വനിതാ പുരസ്ക്കാര വിതരണം എറണാകുളം ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജ് ശ്രീമതി ഹണി എം. വർഗീസ് ഉദ്ഘാടനം ചെയ്തു
സൂര്യാത്ഭുതം (The Miracle of the Sun) സംഭവിച്ചിട്ട് ഇന്ന് 108 വർഷങ്ങൾ പൂർത്തിയാകുന്നു
സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിയ യുവാവാണ് അതിക്രമം കാണിച്ചത്
പുതിയ പേര് റജിസ്റ്റർ ചെയ്യുമെന്നും ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ മാത്യു ടി.തോമസ് അറിയിച്ചു.
തൃശൂർ: തമിഴ്നാട് മേഖലയിൽ വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് മരണം.മുത്തശിയും രണ്ടര വയസുകാരിയായ കുഞ്ഞിനുമാണ് അന്ത്യം സംഭവിച്ചത്. ഹസല (52), കൈക്കുഞ്ഞായ ഹേമശ്രീ എന്നിവരാണ് മരിച്ചത്. വാൽപ്പാറയ്ക്ക് സമീപം ഉമ്മാണ്ടി മുടുക്ക് എസ്റ്റേറ്റിൻറെ അഞ്ചാമത്തെ ഡിവിഷനിലായിരുന്നു ഇന്ന്പുലർച്ച രണ്ടരയോടെ ആക്രമണം. വീടിന് സമീപം എത്തിയ കാട്ടാന ജനൽ തകർക്കാൻ ശ്രമിച്ചതോടെ ഇവർ രക്ഷപെടാൻ ശ്രമിച്ചു. ഇതിനിടെ മറ്റൊരു കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നുവെന്നറിയുന്നു . കുഞ്ഞ് തൽക്ഷണം മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയായിരുന്നു മുത്തശ്ശിയുടെ മരണം. ഇരുവരുടെയും മൃതദേഹം വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഗാസ സിറ്റി: ബന്ദികളാക്കിയ ഇസ്രയേലികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ചു. ആദ്യഘട്ടത്തിൽ ഏഴ് ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ഘട്ടംഘട്ടമായി 20 ഇസ്രേയേൽ ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കും. ഇവരെ ഹെലികോപ്റ്റർ മാർഗം ഇസ്രയേലിൽ എത്തിക്കും. ജയിലിൽ കഴിയുന്ന 250 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും.
ന്യൂഡൽഹി: കരൂരിലുണ്ടായ ദുരന്തത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി. രാജ്യത്തെ നടുക്കിയ സംഭവമാണെന്ന് കോടതി പരാമർശിച്ചു. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. മുൻ ജഡ്ജി അജയ രസ്തോഗി അധ്യക്ഷനായ സമിതിയാണ് കേസന്വേഷണത്തില് മേൽനോട്ടം വഹിക്കുന്നത് .സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടിവികെ നല്കിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, എൻ.വി. അന്ജാരിയ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. സെപ്റ്റംബർ 27 നാണ് കരൂരിൽ തമിഴക വെട്രി കഴകം സ്ഥപകനും നടനുമായ വിജയ് പങ്കെടുത്ത പ്രചാരണ പരിപാടിക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.