വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ പാപ്പാ വിളിച്ചുചേർത്ത, കർദ്ദിനാൾമാരുടെ അസാധാരണ കൺസിസ്റ്ററി സമ്മേളനം സമാപിച്ചു. ഹൃദയത്തിലാണ് സമാധാനം തീരുമാനിക്കപ്പെടുന്നതെന്നും എല്ലാ രാജ്യങ്ങള്‍ക്കും എല്ലാ ദേശങ്ങള്‍ക്കും ദൈവം സമാധാനമാണ് കാംക്ഷിക്കുന്നതെന്നും കണ്‍സിസ്റ്ററിക്ക് നല്കിയ സമാപന സന്ദേശത്തില്‍ പാപ്പ പറഞ്ഞു. രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ സമാപനത്തില്‍ ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന യുദ്ധങ്ങള്‍, ദാരിദ്ര്യം, സാമൂഹിക തകര്‍ച്ച എന്നിവയ്ക്കെതിരെ പാപ്പ ശക്തമായ പ്രതികരണമാണ് നടത്തിയത്. യുദ്ധങ്ങള്‍ ഉണ്ടാകുന്നത് മനുഷ്യന്റെ ഉള്ളിലാണെന്നും, എന്നാല്‍ അതിനെ മറികടക്കാനുള്ള സമാധാനത്തിന്റെ തീരുമാനം എടുക്കേണ്ടതും മനുഷ്യന്റെ ഹൃദയത്തില്‍ തന്നെയാണെന്നും പാപ്പ ഓര്‍മിപ്പിച്ചു. ഏകാന്തതയും കഷ്ടപ്പാടും ഈ കാലഘട്ടത്തിന്റെ വെല്ലുവിളികളാണെന്നും, ഇതിന് മറുപടിയായി സഭ ഒരു ‘കൂട്ടായ്മ’ സൃഷ്ടിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.
Trending
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
- മൂന്ന് ആയിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക്
- എഥനോളില്‍ കലങ്ങുന്ന പഞ്ചസാര രാഷ്ട്രീയം
- നൈറ്റ്സ് ഓഫ് കൊളംബസ് സുപ്രീം നൈറ്റിന് വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ പുതിയ നിയമനം
- ലോകത്തെ ആദ്യ വനിതാ തീർത്ഥാടനകേന്ദ്ര റെക്ടർ; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് അന്ന മെഡോസ്സി
