വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ പാപ്പാ വിളിച്ചുചേർത്ത, കർദ്ദിനാൾമാരുടെ അസാധാരണ കൺസിസ്റ്ററി സമ്മേളനം സമാപിച്ചു. ഹൃദയത്തിലാണ് സമാധാനം തീരുമാനിക്കപ്പെടുന്നതെന്നും എല്ലാ രാജ്യങ്ങള്‍ക്കും എല്ലാ ദേശങ്ങള്‍ക്കും ദൈവം സമാധാനമാണ് കാംക്ഷിക്കുന്നതെന്നും കണ്‍സിസ്റ്ററിക്ക് നല്കിയ സമാപന സന്ദേശത്തില്‍ പാപ്പ പറഞ്ഞു. രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ സമാപനത്തില്‍ ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന യുദ്ധങ്ങള്‍, ദാരിദ്ര്യം, സാമൂഹിക തകര്‍ച്ച എന്നിവയ്ക്കെതിരെ പാപ്പ ശക്തമായ പ്രതികരണമാണ് നടത്തിയത്. യുദ്ധങ്ങള്‍ ഉണ്ടാകുന്നത് മനുഷ്യന്റെ ഉള്ളിലാണെന്നും, എന്നാല്‍ അതിനെ മറികടക്കാനുള്ള സമാധാനത്തിന്റെ തീരുമാനം എടുക്കേണ്ടതും മനുഷ്യന്റെ ഹൃദയത്തില്‍ തന്നെയാണെന്നും പാപ്പ ഓര്‍മിപ്പിച്ചു. ഏകാന്തതയും കഷ്ടപ്പാടും ഈ കാലഘട്ടത്തിന്റെ വെല്ലുവിളികളാണെന്നും, ഇതിന് മറുപടിയായി സഭ ഒരു ‘കൂട്ടായ്മ’ സൃഷ്ടിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.
Trending
- ആതുരസേവനത്തിന്റെ പുണ്യതീരങ്ങള്‍
- സമഗ്ര മനുഷ്യവികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫക്ടായി സിസ്റ്റർ അലസാന്ദ്ര സ്മെറില്ലിയെ പാപ്പ നിയമിച്ചു
- ഹൃദയത്തിലാണ് സമാധാനം, എല്ലാ രാജ്യങ്ങള്‍ക്കും എല്ലാ ദേശങ്ങള്‍ക്കും ദൈവം സമാധാനമാണ് കാംക്ഷിക്കുന്നതെന്ന് പാപ്പ
- “മാതൃരാജ്യത്തിനായുള്ള പ്രത്യാശയുടെ തീർത്ഥാടനം” കൊളംബിയ രാജ്യത്തെ മാതാവിന് സമർപ്പിച്ച് അബെലാർഡോ ഡി ലാ എസ്പ്രിയേല
- ഒ. ടി ഫ്രാൻസീസ് അനുസ്മരണവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടത്തി
- കെഎൽസിഡബ്ലിയു എ വരാപ്പുഴ അതിരൂപതക്ക് പുതിയ നേതൃത്വം
- വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുന്നാൾ ദിനത്തിൽ പാലിയം സ്വീകരിച്ച് ഇന്ത്യൻ മെത്രാപ്പോലീത്തമാര്‍
- ലെയോ പതിനാലാമൻ പാപ്പയുടെ ജീവിതം ഡോക്യൂമെന്ററി ആകുന്നു.
