പെരിന്തല്‍മണ്ണ: വിശുദ്ധ ഫ്രാന്‍സിസ് അസിസ്സിയുടെ മരണത്തിന്റെ എണ്ണൂറാം വര്‍ഷാചരണത്തിന്റെ ഭാഗമായി ലെയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ച ഫ്രാന്‍സിസ്കന്‍ വര്‍ഷാചരണത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ സെന്റ് അല്‍ഫോന്‍സ ഫൊറോന പള്ളി, ഫ്രാന്‍സിസ്കന്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തി. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ മരണത്തിന്റെ 800-ാം വര്‍ഷത്തോടനുബന്ധിച്ചാണ് ഫ്രാന്‍സിസ്കന്‍ വര്‍ഷാചരണം നടത്തുന്നത്.
മലപ്പുറം ജില്ലയിലെ ഏക ഫ്രാന്‍സിസ്കന്‍ തീര്‍ത്ഥാടനകേന്ദ്രമാണ് പെരിന്തല്‍മണ്ണ സെന്റ് അല്‍ഫോന്‍സ ഫൊറോന ദേവാലയം. 2027 ജനുവരി 10 വരെ, എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുര്‍ബാനയും പ്രത്യേക ശൂശ്രൂഷ കളും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജില്‍സ് കാരികുന്നേല്‍ പറഞ്ഞു.
ഫ്രാന്‍സിസ്കന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വന്ന് അനുരഞ്ജന കൂദാശ സ്വീകരിച്ച് വി. കുര്‍ബാന സ്വീകരിക്കുക, വിശുദ്ധ ഫ്രാന്‍സിസ് അസ്സിസ്സിയോട് മാധ്യസ്ഥം പ്രാര്‍ത്ഥിക്കുക, പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക, ദാനധര്‍മ്മം ചെയ്യുക എന്നിവ അനുഷ്ഠിക്കുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം പാപ്പ അനുവദിച്ചിട്ടുണ്ട്.
Trending
- ‘വില്ല നാസറത്ത് ‘ പ്രസ്ഥാനത്തിന് പിന്തുണ നൽകി ലെയോ പാപ്പ
- ഉസ്കൂൾ” സ്കൂൾ കിറ്റ് വിതരണ പരിപാടി സംഘടിപ്പിച്ചു
- ആത്മാവിന്റെ ദാനങ്ങൾ മുഴുവൻ സഭയ്ക്കുള്ള ദൈവത്തിന്റെ അനുഗ്രഹമാണ്
- വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധികളും സാധ്യതകളും; ഉദ്ബോധനവുമായി പാപ്പ
- അക്ഷരമുറ്റത്തേക്ക് ചുവടുവെച്ച് കുരുന്നുകൾ; പഠനോപകരണ വെഞ്ചിരിപ്പും നടന്നു
- മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി സി സി ബി ഐ അംഗങ്ങൾ
- കെ സി ബി സി സമ്മേളനം പിഒസിയില്‍
- കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി

