ജനീവ: റഷ്യയുമായുള്ള ഏറെനാളത്തെ യുദ്ധം അവസാനിപ്പിക്കാൻ ഒരുങ്ങി യുക്രെയ്ൻ. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാർ യുക്രെയ്ൻ അംഗീകരിച്ചു കഴിഞ്ഞു . ജനീവയിൽ നടന്ന ചർച്ചകളെ തുടർന്നാണ് അമേരിക്കയുടെയും യുക്രെയ്ൻറെയും ഉദ്യോഗസ്ഥർ യുഎസ് തയ്യാറാക്കിയ സമാധാന കരാർ അംഗീകരിച്ചത്.
സമാധാന കരാറിൻ്റെ ഭാഗമായി റഷ്യൻ പ്രതിനിധികളുമായി യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ അബുദാബിയിൽ ചർച്ച നടത്തി. ” യുക്രെയ്ൻ സമാധാന കരാറിന് സമ്മതിച്ചു. എങ്കിലും ചെറിയ ചില പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട്” എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ജനീവയിൽ ചർച്ച ചെയ്ത കരാറിൻ്റെ പ്രധാന വ്യവസ്ഥകളെക്കുറിച്ച് ഇരുപക്ഷവും ധാരണയിലെത്തിയെന്നാണ് യുക്രെയിനിൻ്റെ ദേശീയ സുരക്ഷാ സെക്രട്ടറി റസ്റ്റം ഉമെറോവ് എക്സിൽ കുറിച്ചത് . “അടുത്ത ഘട്ടങ്ങളിൽ യൂറോപ്യൻ പങ്കാളികളിൽ നിന്ന് പിന്തുണ ലഭിക്കുമെന്ന് ഇപ്പോൾ പ്രതീക്ഷിക്കുന്നു. അവസാന ഘട്ട നടപടികൾ പൂർത്തിയാക്കാനുണ്ട്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ഒരു കരാറിലെത്താനും ആഗ്രഹിക്കുന്നു” എന്ന് അദ്ദേഹം പറയുന്നു .
ജനീവയിൽ നടന്ന ചർച്ച ഫലം കണ്ടെന്ന് സെലെൻസ്കി പറഞ്ഞു. എന്നാൽ ഇനിയും വളരെയധികം കാര്യങ്ങൾ മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു . സായുധ സേനയുമായി ബന്ധപ്പെട്ടും നാറ്റോയിൽ ചേരാനുള്ള ശ്രമം ഉപേക്ഷിക്കാനും ചില പ്രദേശങ്ങൾ വിട്ടുകൊടുക്കാനും യുക്രെയ്നിനോട് റഷ്യ ഉന്നയിക്കുന്ന ദീർഘകാല ആവശ്യങ്ങളിൽ പെടും .
റഷ്യ പിടിച്ചെടുത്തതായി അവകാശപ്പെടുന്നതും എന്നാൽ പൂർണമായി നിയന്ത്രിക്കാത്തതുമായ ഡോൺബാസ് മേഖലയുടെ പ്രധാന ഭാഗങ്ങൾ വിട്ടുകൊടുക്കണമെന്ന് യുക്രെയ്നും ആവശ്യപ്പെടുന്നു. യുക്രെയ്നിൻ്റെ പ്രതിരോധ തന്ത്രത്തിൻ്റെ കേന്ദ്രബിന്ദുവായ നഗരങ്ങളുടെയും പട്ടണങ്ങളുടെയും കേന്ദ്രമാണ് ഈ മേഖല.

