മുംബൈ: ആശങ്കകൾക്ക് വിരാമം .ചികിത്സയിലായിരുന്ന ബോളിവുഡ് നടന് ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.ഇന്നലെ രാത്രി വരെ അദ്ദേഹത്തിന് ജീവാപായം ഉണ്ടായെന്ന് കരക്കമ്പി പ്രചരിച്ചിരുന്നു . ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ 31നാണ് നടനെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടന്റെ ചികിത്സ വീട്ടില്‍ തുടരുമെന്ന് ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ ചികിത്സിച്ചിരുന്ന ഡോക്ടര്‍ പ്രതിത് സാംദാനി പറഞ്ഞു.
നടനെ ഡിസ്ചാര്‍ജ് ചെയ്തതായി ധര്‍മ്മേന്ദ്രയുടെ കുടുംബവും പ്രസ്താവന ഇറക്കി. ‘ ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. സുഖം പ്രാപിക്കുന്നത് വരെ വീട്ടില്‍ ചികിത്സ തുടരും. ഈ സമയത്ത് കൂടുതല്‍ ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കാനും ഞങ്ങള്‍ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.
എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും നല്ല ആരോഗ്യത്തിനും ദീര്‍ഘായുസ്സിനുമാണ് പ്രാര്‍ഥിക്കുന്നത്. ദയവായി അദ്ദേഹത്തെ ബഹുമാനിക്കുക, കാരണം അദ്ദേഹം നിങ്ങളെ സ്നേഹിക്കുന്നു.’- പ്രസ്താവനയില്‍ പറയുന്നു.

