വാഷിങ്ടൺ: 50 ദിവസത്തിനുള്ളിൽ യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവകൾ ചുമത്തുമെന്ന് റഷ്യയ്ക്ക് മുന്നറിയിപ്പു നൽകി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.റഷ്യയ്ക്കെതിരെയുള്ള യുദ്ധത്തിൽ യുക്രെയ്നിനെ പിന്തുണയ്ക്കാൻ യുഎസ് വ്യോമപ്രതിരോധ സംവിധാനമായ പേട്രിയറ്റ് മിസൈലും മറ്റ് യുദ്ധോപകരണങ്ങളും നാറ്റോ വഴി അയയ്ക്കുമെന്നും ട്രംപ് പറഞ്ഞു .
നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. ഇതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി ട്രംപ് രംഗത്ത് വന്നത് . മൂന്ന് വർഷം മുമ്പ് യുക്രെയ്ൻ ആക്രമിച്ചപ്പോൾ യുദ്ധം വേഗത്തിൽ പരിഹരിക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ വാഗ്ദാനം ചെയ്തിരുന്നതാണ് . പുടിനോട് കൂടുതൽ ദേഷ്യം തോന്നുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ ,ട്രംപുമായി ഫോണിൽ സംസാരിച്ചുവെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കി എക്സിൽ കുറിച്ചു. “റഷ്യൻ ആക്രമണങ്ങളിൽ നിന്ന് ആളുകൾക്ക് മികച്ച സംരക്ഷണം നൽകുന്നതിനും ഞങ്ങളുടെ നിലപാടുകൾ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ മാർഗങ്ങളും പരിഹാരങ്ങളും പ്രസിഡൻ്റുമായി ചർച്ച ചെയ്തു” – അദ്ദേഹം എക്സിൽ പറയുന്നു .