ആലപ്പുഴ: ചെല്ലാനം യൂത്തു കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കരിംകൊടി കാണിച്ച കോൺഗ്രസ്സ് പ്രവർത്തകരെ ‘താടി വെച്ച കുറെ ഗുണ്ടകളെന്നും’, ‘കടലിനോട് അളിയാ കേറല്ലേ എന്ന് പറഞ്ഞാൽ കടൽ കേറാതിരിക്കുമോ’ എന്ന് പറഞ്ഞുകൊണ്ട് കടൽ ക്ഷോഭത്തിൽ വലയുന്ന ജനങ്ങളെ പരിഹസിച്ച ഫിഷറീസ് മന്ത്രി സജി ചെറിയനെതിരെ പ്രക്ഷോഭവും ആയി സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ.
ആലപ്പുഴയിൽ നടന്ന പ്രക്ഷോഭത്തിൽ സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ പ്രസിഡണ്ട് ശക്തമായ ഭാഷയിൽ സജി ചെറിയാന്റെ പരിഹാസത്തിനു മറുപടി നൽകി. കേരളം മുഴുവൻ പ്രളയത്തിൽ വളഞ്ഞപ്പോൾ മന്ത്രി കളിയാക്കിയ പാവം മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ ഉണ്ടായിരുന്നുള്ളു.
ചെങ്ങന്നൂർ ഇരുന്നു നിലവിളിച്ച മന്ത്രിയെ പോലും രക്ഷിച്ചത് മൽസ്യത്തൊഴിലാളികളാണെന്ന കാര്യം മന്ത്രി മറക്കരുതെന്നും ഓർമ്മിപ്പിച്ചു. മന്ത്രി പരിഹാസ്യമായി അളിയാ എന്ന് വിളിച്ചതിനു പകരമായി കുംബാരിയെന്നു സജി ചെറിയാനെ അഭിസംബോധന ചെയ്തു കൊണ്ടാണ് സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ പ്രസിഡണ്ട് സംസാരിച്ചത്. പറഞ്ഞ പരിഹാസ വാക്കുകൾക്ക് ക്ഷമ ചോദിക്കണം എന്നും പ്രെസിഡന്റ് ഓർമ്മിപ്പിച്ചു.
സജി ചെറിയാൻ പറഞ്ഞ പരിഹാസ വാക്കുകളെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമർശിച്ചിരുന്നു, പറഞ്ഞ വാക്കു പിൻവലിച്ചു മാപ്പു ചോദിക്കണം എന്നും വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.