- യുദ്ധത്തിൽ തകർന്ന വിശുദ്ധ നാടിനു സഹായങ്ങൾ അഭ്യർത്ഥിച്ച് പൗരസ്ത്യ സഭകൾക്കുള്ള വത്തിക്കാൻ ഡിക്കസ്റ്ററി
- ഇറാന്റെ മിസൈൽ ആക്രമണത്തിൽ തിരുകല്ലറ ദേവാലയത്തിനു കേടുപാട്
- ഈസ്റ്റർ രാത്രിയിൽ 2400 പേർ ഹോങ്കോങ്ങിൽ ജ്ഞാനസ്നാനം സ്വീകരിക്കാൻ ഒരുങ്ങുന്നു
- എറണാകുളം- വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിൻ ഇന്നുമുതൽ
- മയിൻസ് രൂപത സഹായമെത്രാനായി മോൺ. ജോഷി ജോർജ് പൊട്ടയ്ക്കൽ അഭിഷിക്തനായി
- മികച്ച കർഷകൻ; ശ്രീ രാജു ജോസഫ് അഞ്ചുതൈയ്ക്കലിനെ കെ.എൽ.സി.എ ആദരിച്ചു
- നവജീവനം ഏകസ്ഥ വിധവ വിഭാര്യ സംഗമം പള്ളിക്കുന്നിൽ
- ലിയോ പതിനാലാമൻ പാപ്പാ അപ്പസ്തോലിക കൊട്ടാരത്തിലേക്ക്
Browsing: latest
ജനുവരി 18നു പാരീസിലെ ഹൃദയഭാഗത്ത് നടന്ന മാർച്ച് ഫോർ ലൈഫിലാണ് യുവജനങ്ങളും സ്ത്രീകളും ഉൾപ്പെടെ ആയിരങ്ങൾ ഒരുമിച്ച് കൂടിയത്. 1975-ൽ ജനുവരി 18നാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന സിമോൺ വെയിലിന്റെ പേരിൽ ഗർഭഛിദ്രം ആദ്യമായി രാജ്യത്തു നിയമവിധേയമാക്കിയത്. ഇതേ തുടർന്നു എല്ലാ വർഷവും ജനുവരി 18നാണ് പ്രോലൈഫ് റാലി നടക്കുന്നത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻറെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ സംയുക്ത നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയാകും.
കേരളത്തിൽ ബിജെപിയുടെയും സംഘപരിവാറിൻറെയും തെരഞ്ഞെടുപ്പ് അജൻഡ വർഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്തമാക്കിയെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
തിരുവനന്തപുരത്തു വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടലും ഉദ്ഘാടനവും ഫ്ളാഗ് ഓഫും നിർവഹിച്ചു പ്രസംഗിച്ച് പ്രധാനമന്ത്രി. തിരുവനന്തപുരത്തെ പ്രധാന സ്റ്റാർട്ടപ്പ് ഹബ്ബാക്കി മാറ്റുന്നതിനുള്ള സംരംഭങ്ങൾ ആരംഭിച്ചതായി പറഞ്ഞു
ഡൽഹിയിൽ ക്രൈസ്തവ മാനേജ്മെൻറിനു കീഴിലുള്ള സ്കൂളിനെതിരേ അന്പതോളം തീവ്ര ഹിന്ദുത്വവാദികൾ സ്കൂളിൻറെ ഗേറ്റിനു മുന്നിൽ സംഘടിച്ചെത്തി പ്രതിഷേധം സംഘടിപ്പിച്ചു. സ്കൂളിൽ നിർബന്ധിതമായി മതം മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
ഒഡീഷയിലെ ധെൻകനാൽ ജില്ലയിൽ, പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദിക്കുകയും അപമാനിക്കുകയും ചെയ്ത പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും കുറ്റവിചാരണ ചെയ്യണമെന്നും ഒഡീഷ സർക്കാരിനോട് വേണുഗോപാൽ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കത്തയച്ചു.
അധ്യാപക ദിനത്തോട് അനുബന്ധിച്ച് എറണാകുളം ജില്ലയിൽ മലയാള മനോരമ നടപ്പിലാക്കിയ പ്രസിഡന്റ് ടീച്ചർ എന്ന അനുഭവക്കുറിപ്പ് മത്സരത്തിൽ എറണാകുളം ജില്ലയിൽ നിന്നും 500 ഓളം അധ്യാപകർ പങ്കെടുക്കുകയും
മഞ്ഞനിക്കര ദയറയിൽ കമ്പടങ്ങിയിരിക്കുന്ന ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 94-ാമത് ദുഖ്റോനോ പെരുന്നാൾ ഫെബ്രുവരി എട്ട് മുതൽ 14 വരെ കൊണ്ടാടും. എട്ടിനു രാവിലെ മഞ്ഞനിക്കു ദയാറ കത്തീഡ്രലിൽ കുർബാനയ്ക്കുശേഷം കൊടിയേറും. യാക്കോബായ സഭയിലെ ദേവാലയങ്ങളിൽ അന്ന് പാതിയർക്കാ പതാകദിനമായി ആചരിക്കും. വൈകുന്നേരം ഓമല്ലൂർ കുരിശിങ്കൽ ദയറാത്തലവൻ ഗീവർഗീസ് അത്തനേഷ്യസ് കൊടിയേറ്റും.
മരണസംസ്കാരം അതിരൂക്ഷമായ കാല ത്ത് ജപമാല പ്രാർഥനയ്ക്കു പ്രാധാന്യമുണ്ടെന്നു കൊല്ലം രൂപത ബിഷപ് പോൾ ആന്റണി മുല്ലശേരി. ജപമാലയിലൂടെ ജനത്തിന്റെ മാനസാന്തരത്തിനായി പ്രാർഥിക്കുവാനുള്ള ദൗത്യം രൂപതയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ ജീവൻ സംരക്ഷണസമിതിക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലം രൂപത ജീവൻ സംരക്ഷണസമിതിയുടെ ജപമാല യാത്ര തങ്കശേരി ബിഷപ് ഹൗസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന രോപിച്ച് ഒഡീഷയിലെ ധനകനാൽ ജില്ലയിൽപ്പെട്ട പാർക്കാംഗ് ഗ്രാമത്തിൽ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ഒമ്പതു പേരെ കസ്റ്റഡിയിലെടുത്തെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ്. പാസ്റ്റർക്കു നേരെ ആൾക്കൂട്ട ആക്രമണമുണ്ടായി 18 ദിവസത്തിനുശേഷമാണ് പ്രതികളെ കസ്റ്റഡിയി ലെടുക്കുന്നത്. ആക്രമണത്തിനിരയായ പാസ്റ്ററുടെ ഭാര്യ വന്ദനു നൽകിയ പരാതിയിലാണു നടപടി. കഴിഞ്ഞ നാലിനാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമുണ്ടായതെങ്കിലും 13നു മാത്രമാണു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പാസ്റ്ററുടെ ഭാര്യ കുറ്റപ്പെടുത്തിയിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
