Browsing: latest

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അർദ്ധ സൈനിക വ്യൂഹം ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിച്ചു. ഭീഷണിക്ക് മുന്നിൽ പ്രതിരോധം തകരില്ലെന്നാണ് ഇറാന്റെ പ്രതികരണം. ഇറാൻ സൈന്യം അതീവ ജാഗ്രതയിലാണെന്നും മോശമായ സാഹചര്യങ്ങളെ നേരിടാൻ സജ്ജമാണെന്നും ഇറാൻ അറിയിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥികളായി സമുദായാംഗങ്ങളെ പരി
ഗണിക്കണമെന്ന് ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ജില്ലാ കൗൺസിൽ യോഗം യുഡിഎഫ്, എൽഡിഎഫ് മുന്നണികളോട് ആവശ്യപ്പെട്ടു.

തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി (ടി.എസ്.എസ്.എ സ്) ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി പ്രതിഭാ സംഗമം സംഘടിപ്പിച്ചു. കോർപറേഷൻ മേയർ വി.വി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.

ജനപ്രതിനിധികൾ സാമൂഹ്യപുരോഗതിയുടെ നിർണായക ഘടകമാണെന്നും സംശുദ്ധമായ പ്രവർത്തനത്തിലൂടെ മാത്രമേ ഇത്തരത്തിൽ പുരോഗതി കൈവരിക്കാൻ കഴിയുകയും ഉള്ളുവെന്നും ആർച്ച്ബിഷപ് തോമസ് തറയിൽ. ചങ്ങനാശേരി അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് അതിരൂപത കേന്ദ്രത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്.

ക്രൈസ്‌തവ സമൂഹത്തിൻ്റെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹരിക്കുന്നതിനായി ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ തയാറാക്കി നൽകിയ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ജോസ് പുളിക്കൽ. മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ സംഘടിപ്പിച്ച സീറോമലബാർ സഭാ സമുദായശക്തീകരണ വർഷത്തിന്റെ കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.

റിപ്പബ്ലിക് ദിന ആഘോഷ മുന്നോടിയായി പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ മലയാളിത്തിളക്കം. പ്രമുഖ നിയമജ്ഞൻ ജസ്റ്റിസ് കെ.ടി തോമസും പി നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ് അർഹരായിട്ടുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചു. സാഹിത്യ വിഭാഗത്തിലാണ് പി നാരായണന് പുരസ്കാരം ലഭിച്ചത്. ജന്മഭൂമി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപർ ആയിരുന്നു.

മുഖവും ശബ്ദവും ഓരോ വ്യക്തിയുടെയും സ്വഭാവസവിശേഷതകളാണ്. അവ അവരുടെ ആവർത്തിക്കാനാവാത്ത സ്വത്വം പ്രകടമാക്കുന്നു, മാത്രമല്ല ഓരോ കണ്ടുമുട്ടലിന്റെയും ഘടനാപരമായ നിർമ്മിതിക്ക് സഹായകരവുമാകുന്നു”, ഈ വാക്കുകളോടെയാണ് അറുപതാമത് സാമൂഹ്യസമ്പർക്ക മാദ്ധ്യമദിനത്തിനു ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം ആരംഭിക്കുന്നത്

ജനുവരി മാസം ഇരുപത്തിമൂന്നാം തീയതി, ലക്സംബർഗിലെ രാജകുടുംബാംഗങ്ങളായ ഭരണാധിപൻ ഗില്ലൂം അഞ്ചാമനെയും പ്രഭ്വി സ്റ്റെഫാനിയെയും, അവരുടെ കുട്ടികളെയും  ലിയോ പതിനാലാമൻ സ്വീകരിച്ചു. വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ  വച്ചാണ് കൂടിക്കാഴ്ച്ച നടന്നത്.

ഗോരഖ്പൂർ സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ്പ് ഡോമിനിക് കൊക്കാട്ട് കാലം ചെയ്തു. ഇന്ന് രാവിലെ 10. 58ന് ഘോരഖ്പൂർ ഫാത്തിമ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും

മാർച്ച് ഫോർ ലൈഫ് റാലിയ്ക്കു ഒരുക്കമായി, ഭ്രൂണഹത്യയ്ക്കെതിരെ ജാഗരണ പ്രാർത്ഥനയുമായി വിശ്വാസികൾ