- അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി
- സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു
- സംസ്ഥാനത്ത് ഇന്നും നാളെയും താപനില വർധിക്കും
- ക്വാഡ് ഉച്ചകോടി: മോദി അമേരിക്കയിലേക്ക്
- ഇന്ന് ശ്രീ നാരായണ ഗുരുദേവ മഹാസമാധി
- വിടചൊല്ലി നാട്, കവിയൂർ പൊന്നമ്മ ഇനി ഓർമ്മ
- അതിഷി മർലേന ഡല്‍ഹി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
- തിരച്ചില്‍ പുനരാരംഭിച്ചു; അർജ്ജുന്റെ ബന്ധുക്കൾ ഷിരൂരിൽ
Browsing: Featured News
എല്ലാവിധ ബന്ധനങ്ങളിലും നിന്ന് നമ്മെ മോചിപ്പിക്കുന്ന ദൈവജനനിയുടെ അദ്ഭുതകരമായ പരാപാലന മാധ്യസ്ഥ്യത്തിന് കൃതജ്ഞതയർപ്പിച്ചുകൊണ്ട് അതിരൂപത വല്ലാർപാടം ബസിലിക്കയുടെ മഹാജൂബിലി ആഘോഷിക്കുമ്പോൾ, ”അനേകർക്കു മോചനം നൽകുന്ന മോചനദ്രവ്യമാകാനായി’ അഭിഷേചനത്തിനും കൈവയ്പ് ശുശ്രൂഷയ്ക്കുമൊരുങ്ങുന്ന, അനുദിന ജീവിതവിശുദ്ധിയുടെ ‘മിസ്റ്റിക്കൽ’ ദൈവാനുഭവം പങ്കുവയ്ക്കുന്ന ഡോ. ആന്റണി വാലുങ്കലുമായി ഒരു ഹൃദയസംവാദം:
കൊച്ചിയില്‍ സ്ഥിരതാമസമാക്കിയിരുന്ന അനേകം യഹൂദവംശജര്‍ തങ്ങളുടെ പൂര്‍വദേശത്തേക്കു മടങ്ങുകയെന്ന സ്വപ്നം സാക്ഷാത്കരിച്ചു ഇസ്രായേലില്‍ എത്തി കൃഷിയില്‍ ഏര്‍പ്പെട്ടു. അവരുടെ കൃഷിയിടങ്ങളിലെ വേലിയില്‍ തൂക്കിയിട്ടിരുന്ന ടേപ്റെക്കോര്‍ഡുകളില്‍ നിന്നും മലയാളം പാട്ടുകള്‍ ഒഴുകിയെത്തുന്നു.
ഉടലെത്ര ഞെരിഞ്ഞുതകര്‍ന്നാലും, അഴലുകളുടെ നെരിപ്പോടുകളില്‍ നീറിപ്പിടഞ്ഞാലും, ഉള്ളം ഉലയാതെ, കമനീയമായ ജീവിതസ്വപ്നങ്ങള്‍ നെയ്തെടുക്കുന്ന ചില അപൂര്‍വ സുകൃതജന്മങ്ങള് അതിജീവനത്തിന്റെ അനശ്വര ഗാഥകള്‍ രചിക്കാറുണ്ട്.
സിവില്‍ സര്‍വീസ് എപ്പോഴും ഒരു ചട്ടക്കൂട്ടിനുള്ളിലായിരിക്കും പ്രവര്‍ത്തിക്കുക. നിരവധി ജീവിത ഫയലുകളില്‍ നിന്ന് ചുവപ്പ് നാട അഴിച്ചുമാറ്റി പ്രകാശത്തിലേക്കു നയിച്ച മിനി ആന്റണി ഐഎഎസ് ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിക്കുമ്പോള്‍ ധന്യമായ ആ സര്‍വീസ് കാലത്തെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പ്
പൊക്കാളിയും നന്മയും വിളയുന്ന കൊച്ചിയിലെ കായല്‍തുരുത്തുകളിലൊന്നായ പിഴലയില്‍, സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ നാമധേയത്തിലുള്ള ഇടവകസമൂഹത്തിന്റെ പുണ്യങ്ങളുടെ കൊയ്ത്തുകാലത്തെ കനപ്പെട്ട കറ്റകള്‍ മെതിച്ചുകൂട്ടുന്നവരില്‍ വേദപാഠ ക്ലാസുകളിലെ കുട്ടികള്‍ വരെയുണ്ട്.
വിജയപുരം രൂപതയിലെയും ഇടുക്കി ജില്ലയിലെയും ആദ്യ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തപ്പെടുകയാണ് ഹൈറേഞ്ചിലെ പ്രഥമ കത്തോലിക്കാ ദേവാലയമായ മൂന്നാര്‍ ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ദേവാലയം.
കൊച്ചിക്കാരന് ലിയോ ഫ്രാന്‍സിസ് കൊടുവേലിപറമ്പില്‍ രൂപകല്പന ചെയ്ത പള്ളികളുടെ എണ്ണം നൂറു പിന്നിട്ടു.…
ക്രിസ്തീയാനുഭവത്തിന്റെ തെളിമയാണ് റെക്സ് കവിതകള്‍. ബൈബിളിനൊപ്പം മഹാഭാരതവും രാമായണവും അദ്ദേഹത്തിന്റെ കവിതകളെ സ്വാധീനിച്ചിട്ടുണ്ട്. ഗുപ്തന് നായരെയും കൃഷ്ണന് നായരെയും ലീലാവതിയെയും എം.കെ.സാനുവിനെയും പോലുള്ള മഹാരഥന്മാരെ കണ്ടുവളര്‍ന്ന കവിയാണ് കെ.എസ് റെക്സ്.
5 ജില്ലാ മീറ്റ്, 5 സംസ്ഥാന മീറ്റ്, 5 ദേശീയ മീറ്റ്, സിംഗപ്പൂരില്‍ നടന്ന രാജ്യാന്തര മീറ്റ്. ബിന്‍സി മാര്‍ക്കോസ് 3 വര്‍ഷത്തിനുള്ളില്‍ പങ്കെടുത്തത് ഇത്രയും മത്സരങ്ങളിലാണ്. സ്കൂള്‍ കാലഘട്ടം കഴിഞ്ഞ് 52 വര്‍ഷത്തിനു ശേഷം കളിക്കളത്തിലിറങ്ങുമ്പോള്‍ വയസ് 67.
യേശു തമ്പുരാൻ പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ പിതാവേ എന്ന ഈ പ്രാർത്ഥന ഗാനം, ലത്തീൻ ഭാഷയിൽ കേട്ടു വളർന്നവർക്ക് ഇന്ന് 55 വയസ്സിനുമേൽ പ്രായമുണ്ടായിരിക്കും. ചവിട്ട് ഹാർമോണിയത്തിലെ കട്ടകളിൽ വിരലോടിച്ച്, ദേവാലയങ്ങളിൽ പാടുന്ന ലത്തീൻ ഭാഷയിലെ ഗാനങ്ങൾ അക്കാലത്തെ ബാല്യങ്ങളുടെ ഓർമ്മകളിൽ, ആസ്വദിക്കുന്ന സംഗീതമായിരുന്നു. ഭാഷ അന്യമായിരുന്നു എങ്കിലും, ഗാനങ്ങളുടെ ഏതൊക്കെയോ വരികൾ ഭക്തി രസത്തിലും ഹാസ്യരസത്തിലും ഉരുവിടുന്നതായിരുന്നു ആ കാലം.
Subscribe to Updates
Get the latest creative news from FooBar about art, design and business.