- ഗഗൻയാൻ ദൗത്യത്തിൻറെ ഇൻ്റഗ്രേറ്റഡ് എയർ ഡ്രോപ് പരീക്ഷണം വിജയം
- യെമന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ ആക്രമണം
- ഗാസയ്ക്ക് വേണ്ടി ഇസ്രായേലിൽ പ്രകടനം
- പഞ്ചാബിൽ എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു ; 15 പേർക്ക് പരിക്ക്
- ‘വോട്ടർ അധികാർ യാത്ര’ ബുള്ളറ്റിൽ നയിച്ച് രാഹുലും തേജസ്വിയും
- രാജ്യത്ത് 62408.45 കോടിയുടെ സമുദ്രോത്പന്ന കയറ്റുമതി
- ഒഡീഷ മിഷൻ 2033: യേശുവിന്റെ പ്രേഷിത ശിഷ്യരെ വാർത്തെടുക്കാൻ
- വിർച്വൽ അറസ്റ്റിനെതിരെ ബോധവത്കരണവുമായി കേരള പൊലീസ്
Browsing: Featured News
തേവരയിലെ ബാറില്‍ ‘അകലെയകലെ നീലാകാശം’ പാടിയിരുന്ന വല്ലാര്‍പാടത്തുകാരന്‍ യുവാവിനെ, അരികെയുണ്ട് സ്വര്‍ഗം എന്ന പ്രത്യാശയിലേക്കെത്തിച്ചതും ദിവ്യഗീതികളുടെ ആലാപകനാക്കിയതും ഫാ. സെബാസ്റ്റ്യന്‍ മുണ്ടഞ്ചേരി ഒസിഡിയാണ് – സേവി വല്ലാര്‍പാടം എന്ന ഗായകന് സ്വയമേവ നല്കുന്ന സാക്ഷ്യമാണിത്.
കരുണയില്‍ നിക്ഷേപിച്ച് കരുണ സമ്പാദ്യമാക്കി, കരുണ വിതരണം ചെയ്ത ഫ്രാന്‍സിസ് പാപ്പായ്ക്ക് ശുഭയാത്ര.
കൗമാരകാലത്തെയും അവരുടെ രക്ഷിതാക്കളുടേയും സമൂഹത്തെ തന്നെയും ബാധിക്കുന്ന ചില പ്രശ്നങ്ങള്‍ വിഷയമാക്കിയ സീരിയലാണ് നെറ്റ്ഫ്ളക്സില്‍ പ്രദര്‍ശിപ്പിച്ചു വരുന്ന ‘അഡോളസന്‍സ്’. നെറ്റ്ഫ്ളിക്സ് പ്രേക്ഷകരുടെ പട്ടികയെടുത്താല്‍ ഇന്ത്യയുള്‍പ്പെടെ 71 രാജ്യങ്ങളില്‍ തകര്‍പ്പന്‍ ഹിറ്റാണ് ‘അഡോളസന്‍സ്’.
കേരളത്തിലെ 14 ജില്ലകളിലും രാജ്യത്തെ 23 സംസ്ഥാനങ്ങളിലുമായി വിവിധ ക്രൈസ്തവ സമൂഹങ്ങളില്‍പെട്ട ആയിരത്തോളം ആരാധനാലയങ്ങളിലും, ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയും ഏതാനും ക്ഷേത്രങ്ങളിലും, പല സംസ്ഥാനങ്ങളിലെയും വിദ്യാലയങ്ങളിലും ചില മുനിസിപ്പല്‍ കോര്‍പറേഷനുകളിലും കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലും മഡോണ പള്‍സേറ്റര്‍ മണി മുഴങ്ങുന്നുണ്ട്. മലയാളക്കരയിലെ നൂറുകണക്കിനു കപ്യാര്‍മാര്‍ക്കും ഒരായുസില്‍ അടിച്ചുതീര്‍ക്കാനാവുന്നതിനെക്കാള്‍ എത്രയോ മടങ്ങാണ് മഡോണ പള്‍സേറ്റര്‍ മണികളുടെ പ്രേഷിതസാക്ഷ്യം!
അസാധാരണമായ ഒരു സംഭവവികാസത്തിന് കേരളതീരം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്. മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷ്യവിഭവങ്ങളിലൊന്നായ മത്തി അഥവാ ചാളയ്ക്ക് വലിയതോതില്‍ വളര്‍ച്ചാ മുരടിപ്പ് അനുഭവപ്പെടുന്നു. ചാളയുടെ ഉല്പാദനം വലിയതോതില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നതില്‍ ആശങ്കപ്പെടുന്ന മത്സ്യത്തൊഴിലാളികളും ‘മത്തി പ്രിയരും’ പുതിയ മാറ്റത്തില്‍ ആശങ്കാകുലരാണ്. ഇത് കേരളത്തില്‍ മാത്രം കാണുന്ന പ്രതിഭാസമാണോ?
ഡോ. സെല്‍വരാജന്റെ എപ്പിസ്കോപ്പല്‍ അഭിഷേകത്തിന്റെ തിരുകര്‍മങ്ങള്‍ക്ക് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയം വേദിയാകുന്നത് ഒരു ചരിത്രനിയോഗം തന്നെയാണ്. റോമന്‍ കത്തോലിക്കാ സമൂഹത്തിന്റേതു മാത്രമായി ചുരുങ്ങാതെ, നാടിന്റെ മുഴുവന്‍ ആഘോഷമായി, ഏവര്‍ക്കും ദൈവാനുഗ്രഹത്തിന്റെയും മാനവസാഹോദര്യത്തിന്റെയും മഹിമയുടെ പ്രഘോഷണമായി അതു മാറും.
അര്‍ണോസ് കവിതകളിലൂടെ മലയാള ഭാഷയ്ക്ക് പുതിയൊരു പദകോശം ലഭിച്ചു. ആ കവിതകളില്‍ നിന്നെല്ലാം കൂടി മലയാളഭാഷയ്ക്ക് ലഭിച്ചത് ആയിരത്തോളം പുതിയ പദങ്ങളാണ്. മലയാളത്തിന്റെ കാവ്യാഖ്യാന ചരിത്രത്തില്‍ ഇപ്പോഴും അര്‍ണോസ് പാതിരിയെ അവഗണിക്കുന്നു എന്നതാണ് സത്യം. അര്‍ണ്ണോസ് പാതിരിയുടെ ഭാരതപ്രവേശനത്തിന്റെ 325-ാം വാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു.
സംസ്ഥാന സര്‍ക്കാരുകളുടെയും ട്രേഡ് യൂണിയനുകളുടെയും പരമ്പരാഗത മത്സ്യതൊഴിലാളികളുടെയും അഭിപ്രായം മാനിക്കാതെ കടലില്‍ വന്‍കൊള്ളയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ മറവില്‍
പ്രഖ്യാപിച്ച നീല സമ്പദ്ഘടനയുടെ മുഖ്യലക്ഷ്യം ദക്ഷിണേന്ത്യന്‍ തീരത്തെ കടല്‍മണല്‍, കരിമണല്‍, അമൂല്യ ധാതുസമ്പത്ത് എന്നിവ വിദേശകുത്തകകള്‍ക്ക് കൈമാറലാണ്.
കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തില്‍ നിന്നുള്ള മാതൃക പൊതുപ്രവര്‍ത്തകനും ഏറ്റവും പ്രാധാന്യമുള്ള രാഷ്ട്രീയ-പൊതുപ്രവര്‍ത്തകനുമായിരുന്നു അലക്സാണ്ടര്‍ പറമ്പിത്തറ. ആദര്‍ശരാഷ്ട്രീയത്തിന്റെയും ധാര്‍മ്മികതയുടെയും പ്രതീകമായി അറിയപ്പെടുന്ന അലക്സാണ്ടര്‍ പറമ്പിത്തറ മാസ്റ്റര്‍ അധികാര രാഷ്ട്രീയത്തില്‍ നിന്നും മുഖം തിരിച്ചുനിന്ന കേരള
രാഷ്ട്രീയത്തിലെ അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു. ആദര്‍ശധീരതായിരുന്നു അദ്ദേഹത്തിന് എന്നും മുതല്‍ക്കൂട്ടെന്നത് സ്മരണീയമാണ്.
അരനൂറ്റാണ്ടുകാലം കേരളത്തിലെ പ്രൊഫഷണല്‍ നാടകരംഗത്തെ തിരക്കേറിയ നടിയായിരുന്ന – നിരവധി സിനിമകളിലും അഭിനയിച്ച – മേരി മെറ്റില്‍ഡ കഴിഞ്ഞ ദിവസം ജീവിതനാടകത്തിന്റെ തിരശീലയ്ക്കു പിന്നില്‍ മറഞ്ഞു. മേരി മെറ്റില്‍ഡ ഒരു അഭിനേത്രി മാത്രമായിരുന്നില്ല, അവര്‍ ഒരു കാലഘട്ടത്തിന്റെ, മലയാള നാടക അരങ്ങിന്റെ അടയാളപ്പെടുത്തലും കൂടിയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.