- മോദി ഭരണത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്
- മ്യാൻമറിന് താങ്ങായി ഇന്ത്യ; 15 ടൺ അവശ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടു
- വളാഞ്ചേരിയില്‍ എച്ച്ഐവി പടർന്ന സംഭവം; രക്തപരിശോധന ഇന്ന് മുതൽ
- അഡ്വ. ജോസഫ് റോണി ജോസ് കേരളാ ഹൈക്കോടതിയിൽ വീണ്ടും കേന്ദ്ര സർക്കാർ അഭിഭാഷകൻ
- “സ്വർഗ്ഗീയാഗ്നി “ബൈബിൾ കൺവെൻഷന് തുടക്കം
- മുണ്ടക്കൈ ചൂരൽമല ടൗൺഷിപ്പിന് ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി തറക്കല്ലിടും
- കെ സി വൈ എം സുൽത്താൻപേട്ട രൂപത യുവജന ധ്യാനം സംഘടിപ്പിച്ചു
- ആംഗ്ലോ ഇന്ത്യൻ വിദ്യാഭ്യാസ സംവരണം – വീണ്ടും ഹൈക്കോടതിയിൽ ഹർജി
Browsing: Featured News
പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ഇംഗ്ലീഷുകാരുടെയുമെല്ലാം വരവിനെയും മതംമാറ്റങ്ങളെയും കൊള്ളകളെയും കൊലകളെയും രേഖപ്പെടുത്തുന്ന ചരിത്രപുസ്തകങ്ങളില്‍ സ്ഥാനം കിട്ടാതിരുന്ന കേരളത്തിലെ ആഫ്രിക്കന്‍ സാന്നിധ്യത്തിന്റെ കഥ, കാപ്പിരി മുത്തപ്പന്റെ മിത്തിലൂടെ നാട്ടുകാര്‍ സജീവമാക്കുന്നു. കാലം മുന്നേറുമ്പോള്‍ കറുത്തവന്റെ ചോര കൊച്ചിയെ ചെമപ്പണിയിച്ച ക്രൂരതയെക്കാള്‍ ഉടമകളുടെയും അടിമകളുടെയും പരസ്പര വിശ്വാസത്തിന്റെ ചിത്രീകരണമായി അതു മാറുന്നുമുണ്ട്.
കേരള ലത്തീന്‍ കത്തോലിക്കാ സമുദായത്തില്‍ നിന്നും കലാ-സാഹിത്യ-സാംസ്കാകരിക പ്രവര്‍ത്തനരംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്ന പി.ജെ. ആന്റണിയുടെ ജന്മശതാബ്ദിയാണ്.
ഫോര്‍ട്ടുകൊച്ചിയിലെ പ്രശസ്തമായ കുരിശിങ്കല്‍ തറവാട്ടില്‍ ജനിച്ച, സിനിമയും സംഗീതവും ചിത്രരചനയും ഹൃദയത്തില്‍ തൊട്ട തോമസ് ബെര്‍ളി, ഹോളിവുഡിന്റെ മായാലോകത്ത് എത്തപ്പെട്ട അപൂര്‍വം മലയാളികളില്‍ ഒരാളാണ്. 1950കളില്‍ കാലിഫോര്‍ണിയയില്‍ സിനിമ പഠിക്കാന്‍ പോയി, ഹോളിവുഡില്‍ പ്രശസ്തരോടൊപ്പം നിരവധി സിനിമകളില്‍ അഭിനയിക്കുകയും പിന്നണിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
തീരദേശജനതയുടെയും ആംഗ്ലോ ഇന്ത്യരുടെയും ആത്മസത്തയെ സവിശേഷമായ ആഖ്യാനസൗന്ദര്യത്താല്‍ വായനക്കാരന്റെ ഹൃദയത്തോടു ചേര്‍ത്തുവച്ച കഥാകാരനാണ് ഇത്തവണത്തെ കെസിബിസിയുടെ സാഹിത്യ പുരസ്കാരം നേടിയ ജോണി മിറാന്‍ഡ. എപ്പൊഴോ കടന്നുപോയ ഒരു കാലഘട്ടത്തില്‍ എറണാകുളം നഗരത്തിന്റെ സമീപപ്രദേശങ്ങളിലെ ഗ്രാമദ്വീപുകളില്‍ കരഞ്ഞും കരയിച്ചും പ്രണയിച്ചും പ്രാര്‍ഥിച്ചും ജീവിതം കഴിച്ചുകൂട്ടിയ ഒരുപറ്റം ആത്മാക്കളാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍.
തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് കേന്ദ്രം ഇളവ് നല്കി. സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളിലാണ് അനുകൂല നിലപാട്. 66 പഞ്ചായത്തുകളെ സിആര്‍ഇസെഡ് 2 പട്ടികയിലേക്ക് മാറ്റി. ജനസംഖ്യ കൂടിയ മറ്റ് പഞ്ചായത്തുകളില്‍ സിആര്‍ഇസെഡ് 3 എക്ക് കീഴില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദൂരപരിധി 200 ല്‍ നിന്ന് 50 മീറ്ററായി കുറയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ബിജോ സിൽവേരി ഡമാസ്കസ്: സിറിയയില്‍ ഒന്‍പതു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അല്‍ഖായിദ-ഇസ് ലാമിക സ്റ്റേറ്റ്…
ഡിസംബര്‍ 15ന് തിരുവനന്തപുരത്തു ചേരുന്ന മഹാസമ്മേളനം കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പടയൊരുക്കത്തിന്റെ വേദികൂടിയാകുകയാണ്. 2025 മാര്‍ച്ച് വരെ നീളുന്ന ജനജാഗരസമ്മേളനങ്ങള്‍ ലക്ഷ്യമിടുന്നത് ലത്തീന്‍ സമുദായത്തിന്റെ ശക്തീകരണമാണ്.
2021 ഒക്ബോറില്‍ ആരംഭിച്ച സിനഡാത്മക സഭയ്ക്കായുള്ള സിനഡല്‍ പ്രക്രിയ 2024 ഒക്ടോബര്‍ രണ്ടു മുതല്‍ 27 വരെ വത്തിക്കാനില്‍ സമ്മേളിച്ച മെത്രാന്മാരുടെ സിനഡിന്റെ പതിനാറാം സാധാരണ അസംബ്ലിയുടെ രണ്ടാം സമ്മേളനത്തോടെ സമാപിച്ചിരിക്കയാണ്.
മെത്രാന്റേത് ഒരു പദവിയല്ല, ശുശ്രൂഷാ നിയോഗമാണ് എന്നു വിശ്വസിക്കുന്ന കണ്ണൂര്‍ രൂപതയുടെ നിയുക്ത സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശ്ശേരിയുമായി ജെക്കോബി നടത്തിയ ഹൃദയസംഭാഷണത്തില്‍ നിന്ന്.
ഭൂമിയിലെ അപൂര്‍വ ധാതുക്കള്‍ ഖനനം ചെയ്യുകയും സംസ്കരിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡിന്റെ (ഐആര്‍ഇഎല്‍) മണവാളക്കുറിശ്ശിയില് പ്രവര്‍ത്തിക്കുന്ന ശാഖ പുതിയ ആണവ ധാതുഖനന പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് കന്യാകുമാരിയിലെ തീരദേശവാസികള്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ദീര്‍ഘവീക്ഷണമില്ലായ്മയും പ്രദേശവാസികളോടുള്ള കരുതലില്ലായ്മയും കാരണം മലകളും ജലാശയങ്ങളും കൃഷിഭൂമികളും മറ്റും നശിക്കും. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വിടാതെ പിടികൂടും.
Subscribe to Updates
Get the latest creative news from FooBar about art, design and business.