Browsing: Church

പ്രസിദ്ധ തീർഥാടന കേന്ദ്രമായ തെക്കൻ കുരിശുമലയിലെ 69-ാമത് തീർഥാടനത്തിന്റെ നാലാമത് പൊതുയോഗം സംഗമ വേദിയിൽ നടന്നു. ഡയറക്ടർ മോൺ. ഡോ. വിൻസന്റ് കെ.പീറ്റർ യോഗം ഉദ്ഘാടനം ചെയ്തു. മാർച്ച് 15 മുതൽ 22 വരെ ഒന്നാംഘട്ട തീർഥാടനവും ഏപ്രിൽ 1, 2 (പെസഹാ വ്യാഴം, ദുഃഖവെള്ളി) തീയതികളിൽ രണ്ടാം ഘട്ടതീർഥാടനവും നടക്കും.

ദൈവദാസൻ ആർച്ച്ബിഷപ് അലോഷ്യസ് മരിയ ബെൻസിഗർ ഒസിഡിയുടെ 162 ജന്മദിനാഘോഷം വഴുതക്കാട് കാർമ്മൽ ഹിൽ ആശ്രമദേവാലയത്തിൽ നടന്നു. കൃതജ്ഞതാബലിയോടെയാണു ജന്മദിനാഘോഷ പരിപാടികൾക്കു തുടക്കമായത്.

കെ.സി.വൈ.എം കോട്ടപ്പുറം രൂപത സമിതിയുടെ നേതൃത്വത്തിൽ വാർഷിക സെനറ്റ് അസംബ്ലിയും പുതിയ രൂപതാ സമിതിയുടെ തെരഞ്ഞെടുപ്പും നടത്തി. പ്രസിഡന്റാ യി റേച്ചൽ ക്ലീറ്റസിനെയും ജനറൽ സെക്രട്ടറിയായി ആമോസ് മനോജിനെയും തെരഞ്ഞെടുത്തു.

ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) സമ്മേളനം ബുധനാഴ്ച ബംഗളൂരുവിൽ ആരംഭിക്കും. ബംഗളൂരു സെൻറ് ജോൺസ് മെഡിക്കൽ കോളജ് ഹാളിൽ നടക്കുന്ന ഒരാഴ്ച നീളുന്ന സമ്മേളനത്തിൽ ലത്തീൻ, സീറോമലബാർ, സീറോമലങ്കര റീത്തുകളിലെ 174 രൂപതകളിൽനിന്നുള്ള 210 മെത്രാന്മാർ പങ്കെടുക്കും.

ജൂബിലി വർഷത്തിൽ ആരംഭം കുറിച്ച, വിശുദ്ധിയുടെ ചരിത്രം വിളിച്ചോതുന്ന നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രയാണവും പൊതുദർശനവും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി “അനുഗ്രഹ വഴിയേ…” എന്ന ആത്മീയ പ്രയാണവുമായി കൊല്ലം രൂപതയിൽ എത്തിച്ചേർന്നു.

കത്തോലിക്ക സഭയിലെ രാജ്യാന്തര അല്മായ സ്വയംസന്നദ്ധ സാഹോദര്യ ജീവകാരുണ്യ പ്രസ്ഥാനമായ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ വരാപ്പുഴ അതിരൂപതാ സെന്‍ട്രല്‍ കൗണ്‍സിലിന്റെ പ്രസിഡന്റായി ടി.എം. ജോസഫ് തൈപ്പറമ്പിലും ബോര്‍ഡ് അംഗങ്ങളും സ്ഥാനമേറ്റു. ആറു വര്‍ഷത്തേക്കാണ് ഈ ചുമതല.

പോർച്ചുഗലിൽ നാശം വിതച്ച അതിശക്തമായ ക്രിസ്റ്റിൻ കൊടുങ്കാറ്റിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയും, ദുരിതമനുഭവിക്കുന്നവർക്ക് തന്റെ പ്രാർത്ഥനകൾ നേർന്നുമുള്ള , ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി അയച്ചു. നിലവിൽ, അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽഎന്നിവയാൽ , 850,000-ത്തിലധികം ആളുകൾ ദുരിതമനുഭവിക്കുന്നു. മേഖലയിൽ വൈദ്യുതിയും തടസ്സപ്പെട്ടിരിക്കുകയാണ്.

90- ലധികം രാജ്യങ്ങളിൽ, 22 ദശലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പാപ്പായുടെ ആഗോള പ്രാർത്ഥന ശൃംഖലയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്നവർക്കും, അംഗങ്ങൾക്കും , ജനുവരി മാസം മുപ്പതാം തീയതി, ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യ കൂടിക്കാഴ്ച്ച അനുവദിക്കുകയും, സന്ദേശം നൽകുകയും ചെയ്തു.

താൻ മെത്രാനായി സേവനമനുഷ്ഠിച്ച പെറുവിൽ നിന്നും, അഡ് ലിമിന സന്ദർശനത്തിനായി വത്തിക്കാനിൽ എത്തിയ മെത്രാന്മാർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ലെയോ പതിനാലാമൻ പാപ്പ. ജനുവരി ഇരുപത്തിയൊമ്പതാം തീയതിയാണ് പെറുവിലെ സഭയുടെ അജപാലന ദൗത്യത്തെ ശക്തിപ്പെടുത്തുന്ന അടുപ്പത്തിന്റെയും കൂട്ടായ്മയുടെയും ഭാഗമായിട്ടാണ് ലെയോ പതിനാലാമൻ പാപ്പ, വത്തിക്കാനിൽ എത്തിയ മെത്രാന്മാർക്കൊപ്പം ഉച്ചവിരുന്ന് പങ്കിട്ടത്.