- തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ്
- ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 കടന്നു, 1000 പേർക്ക് പരിക്ക്
- സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
- ജമ്മുകശ്മീരിൽ നാളെ രണ്ടാംഘട്ട വോട്ടെടുപ്പ്
- സുൽത്താൻപേട്ട് രൂപത: ജെബി കോശി റിപ്പോർട് പ്രചരണയോഗം
- മുനമ്പം ജനതയുടെ അവകാശ പോരാട്ടത്തിന് പിന്തുണ- കെ. സി. വൈ. എം. ലാറ്റിൻ സംസ്ഥാന സമിതി
- റോഡ് നിർമ്മാണം പൂർത്തീകരിച്ചില്ലങ്കിൽ ജിഡാ ഓഫീസ് താഴിട്ട് പൂട്ടുമെന്ന് പിഴലനിവാസികൾ
- കെ.സി.വൈ.എം ഫുട്ബോൾ ടൂർണ്ണമെൻ്റ്
Author: admin
കോഴിക്കോട്: അബുദബി – കോഴിക്കോട് വിമാനത്തിൽ തീ പിടിത്തം. യാത്രക്കാരൻ്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീ പിടിച്ചത്.ഇന്ന് പുലർച്ചെയാണ് സംഭവം. സംഭവത്തിൽ ആളപായമില്ല.യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടെത്തിച്ചു. മൂന്ന് മണിക്കൂർ വൈകിയാണ് യാത്രികരെ നാട്ടിലെത്തിച്ചത്. സംഭവുമായി ബന്ധപ്പെട്ട് 4 പേരെ അബുദബി വിമാനത്താവളത്തിൽ തടഞ്ഞു വെച്ചു.പവർ ബാങ്ക് കൈവശമുണ്ടായിരുന്ന യുവാവ്, സഹോദരി എന്നിവർക്കൊപ്പം എമർജൻസി ഡോർ തുറന്ന 2 പേരെയും തടഞ്ഞു വെച്ചു.
ജൂണ്‍ 20 നു പുലര്‍ച്ചെ മുതലപ്പൊഴിയിലുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി കൂടി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. ഇതോടെ അപകടങ്ങളില്‍ മുതലപ്പൊഴിയില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ 77 ആയി. കടലിനും ചെകുത്താനുമിടയിലാണ് മത്സ്യത്തൊഴിലാളികളിപ്പോഴെന്ന് മോണ്‍. യൂജിന്‍ പെരേര. അദാനിക്കു വേണ്ടി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം: മുതലപ്പൊഴിയിലെ അശാസ്ത്രിയമായ പുലിമുട്ട് നിര്‍മാണം കാരണം 77 പേരുടെ ജീവന് പൊലിഞ്ഞിട്ടും സര്‍ക്കാര്‍ തുടരുന്ന അനാസ്ഥയ്ക്കെതിരെ കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ ശക്തമായ പ്രതിഷേധം. കെഎല്‍സിഎയുടെ നേതൃത്വത്തില്‍ ജൂണ്‍ 20ന് നടത്തിയ നിയമസഭാ മാര്‍ച്ച് സര്‍ക്കാരിന് ശക്തമായ മുന്നറിയിപ്പായി മാറി. മുതലപ്പൊഴി സമരത്തെ തുടര്‍ന്ന് സര്‍ക്കാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ 2023 ജൂലൈ 30ന് പ്രഖ്യാപിച്ച 7 ഉറപ്പുകള്‍ പാലിക്കാതെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് കെഎല്‍സിഎ ആരോപിച്ചു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. യുജിന്‍ എച്ച്. പെരേര മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അദാനിക്കു വേണ്ടി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രളയത്തില്‍ കൈകാലിട്ടടിച്ച…
ചെന്നൈ :തമിഴ്നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിൽ ചൊവ്വാഴ്ചയുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവരില്‍ അഞ്ചുപേരുടെ നില ഗുരുതരം ആണ് . ചൊവ്വാഴ്ച രാത്രിയോടെയാണ് കരുണാപുരത്ത് ഒരു സംഘം കൂലി തൊഴിലാളികൾ വ്യാജ മദ്യവിൽപ്പനക്കാരിൽനിന്ന് മദ്യം വാങ്ങിയത്.മദ്യം കഴിച്ചതിനുശേഷം തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും തലവേദനയും ഛർദിയും തലകറക്കവും അനുഭവപ്പെട്ടു. തുടർന്ന് ഓരോരുത്തരെയായി ആശുപത്രിയിലേക്കു കൊണ്ടുവരികയായിരുന്നു. സംഭവത്തിൽ സിബി-സിഐഡി അന്വേഷണത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉത്തരവിട്ടു. കള്ളാക്കുറിച്ചി ജില്ലാ കളക്ടർ ശ്രാവൺകുമാർ ജാടവത്തിനെ സ്ഥലം മാറ്റി. ജില്ലാ പോലീസ് സൂപ്രണ്ട് സമയ് സിംഗ് മീണയെയും സസ്പെൻഡ് ചെയ്തു.
തന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയുമായി വിസ്മയനീയമായ രൂപഭാവസാദൃശ്യമുള്ള പ്രിയങ്ക ഗാന്ധിയെ, സഹോദരന് രാഹുല്‍ ഗാന്ധി ഒഴിയുന്ന വയനാട് ലോക്സഭാ സീറ്റിലേക്ക് ആറുമാസത്തിനകം നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കേണ്ട താമസം, കേരളത്തിലെ ആരാധകവൃന്ദങ്ങള്‍ ‘ഇന്ദിരയുടെ രണ്ടാം വരവ്’ പ്രഘോഷിച്ചുതുടങ്ങി.
നല്ലതായാലും മോശമായാലും കൃഷ്ണന്‍നായര്‍ സാറിന്റെ ലേഖനത്തില്‍ ഒരു പരാമര്‍ശം വന്നു കിട്ടാന്‍ കൊതിച്ച എത്രയോ പേരുണ്ട്. വിശ്വസാഹിത്യത്തിലേക്ക് തുറന്നു വച്ച ജാലകം ആയിരുന്നു എം. കൃഷ്ണന് നായരുടെ സാഹിത്യവാരഫലം പംക്തി.
അമേരിക്കയില്‍ നിര്‍മിച്ചു കേരളത്തിലെത്തിച്ച ‘മെലഡീസ് ഓഫ് യേശുദാസ് ഇന്‍ അമേരിക്ക’യുടെ വളരെക്കുറച്ചു കോപ്പികളാണ് സംഗീതാസ്വാദകര്‍ക്കു ലഭിച്ചത്. ഇന്നും ഏറ്റവും ലഭ്യതക്കുറവുള്ള യേശുദാസിന്റെ ഗാനസമാഹാരമായി സംഗീതഗവേഷകര്‍ കരുതുന്ന സമാഹാരങ്ങളിലൊന്ന് ഇതാണ്. ജോസ് ആന്റണിയാണ് ഇതിന്റെ നിര്‍മാണം നിര്‍വഹിച്ചത്. ശ്രീകുമാരന്‍ തമ്പി വരികളെഴുതി. യേശുദാസ് സംഗീതം നല്കിയ പാട്ടുകളെന്ന പ്രത്യേകതയും ഇതിനുണ്ട്.
ദാരിദ്ര്യത്തിൽ നിന്നും സംഘർഷങ്ങളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ലോകമെമ്പാടും ആയിരക്കണക്കിന് അഭയാർത്ഥികൾ മരിച്ചുവീഴുന്നുവെന്ന് സമ്മതിക്കുമ്പോൾ തന്നെ ആ അസന്തുലിതാവസ്ഥ എങ്ങിനെ പരിഹരിക്കാം എന്ന് ലോകത്തോട് ചോദ്യമെറിയുന്നു സംവിധായിക ഈ സിനിമയിലൂടെ.
ന്യൂഡല്‍ഹി: നീറ്റ് ക്രമക്കേടുകളില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കി കോണ്‍ഗ്രസ്. നീറ്റ് പരീക്ഷാര്‍ഥികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. നീറ്റില്‍ ഇത്രയേറെ ക്രമക്കേട് ഉയര്‍ന്നുവന്നിട്ടും പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ മൗനം തുടരുകയാണെന്നും പരീക്ഷയുടെ നടത്തിപ്പില്‍ അട്ടിമറിയുണ്ടായത് അത്യന്തം ഗൗരവകരമായ വിഷയമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഫലപ്രദമായ ഇടപെടലിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇത് സംബന്ധിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പിസിസി അധ്യക്ഷന്മാര്ക്കും നിയമസഭാകക്ഷി നേതാക്കള്‍ക്കും കത്തയച്ചത്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും മുതിര്‍ന്ന നേതാക്കള്‍ പ്രക്ഷോഭത്തിന്റെ ഭാഗമാകും. നീറ്റ് വിഷയത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ആം ആദ്മി പ്രവര്‍ത്തകര്‍ ഇന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ വീട് ഉപരോധിച്ചു. വരും ദിവസങ്ങളിലും സമരം തുടരുമെന്ന് ആം ആദ്മി നേതാക്കള്‍ പറഞ്ഞു. വിദ്യാര്‍ഥികളില്‍ നിന്ന് 30- 50 ലക്ഷം വരെ രൂപവാങ്ങിയെന്നും ഗുജറാത്തില്‍ പരീക്ഷാര്‍ഥികളോട് ഒഎംആര്‍ ഷീറ്റ് ഒഴിച്ചിടാന്‍ പറയുകയും പിന്നീട് അധ്യാപകര്‍ പൂരിപ്പിക്കുകയുമായിരുന്നെന്ന് ആം ആദ്മി ആരോപിച്ചു. ഇക്കാര്യത്തെ…
കള്ളക്കുറിച്ചിയിലാണ് ദാരുണസംഭവമുണ്ടായത് ചെന്നൈ: തമിഴ്നാട്ടില്‍ വ്യാജമദ്യം കഴിച്ച് 9 പേര് മരിച്ചു. കള്ളക്കുറിച്ചിയിലാണ് ദാരുണസംഭവമുണ്ടായത്. 40ഓളം പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. പലരുടേയും നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ രാത്രിയാണ് കരുണാപുരത്തെ വ്യാജ മദ്യ വില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചവരാണ് ദുരന്തത്തിനിരയായത്. വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഇവര്‍ക്ക് തലവേദനയും ഛര്‍ദിയും വയറുവേദന ഉള്‍പ്പടെ അനുഭവപ്പെടുകയായിരുന്നു. ബുദ്ധിമുട്ട് അനുഭവപ്പെട്ടവരെ കുടുംബം ഉടന്‍ കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. കള്ളക്കുറിച്ചിയിലും പുതുച്ചേരിയിലുമായി 40ഓളം പേരാണ് ചികിത്സയിലുള്ളത്. എന്നാല്‍ വ്യാജമദ്യമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ പറഞ്ഞു. അതിനിടെ ഡിഎംകെ ഗവണ്മെന്റിനേയും എംകെ സ്റ്റാലിനേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ബിജെപി തമിഴ്നാട് പ്രസിഡന്റെ കെ അണ്ണാമലൈ രംഗത്തെത്തി. വ്യാജമദ്യമുണ്ടാക്കുന്നവരുമായി ഡിഎംകെ മന്ത്രി മസ്താന് അടുത്ത ബന്ധമുണ്ടെന്ന് അണ്ണാമലൈ ആരോപിച്ചു. വ്യാജ മദ്യം നിര്‍മിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാത്തതാണ് ഇത്തരം ദുരന്തത്തിന് കാരണമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Subscribe to Updates
Get the latest creative news from FooBar about art, design and business.