- കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി ഇന്ത്യന്‍ വംശജ
- കശ്മീരില്‍ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്ഷെ ഭീകരരെ വധിച്ചു
- സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്
- പെരുനാൾ പ്രദിഷണത്തിൽ അർജുനൻ മാസ്റ്ററിനെന്തു കാര്യം ?
- അഭിഭാഷകക്ക് മര്‍ദനമേറ്റ സംഭവം: റിപ്പോര്‍ട്ട് തേടി മന്ത്രി വീണാ ജോര്‍ജ്
- വിദ്വേഷ പരാമർശത്തിൽ മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി
- സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആര് ഗവായ് ചുമതലയേറ്റു
- പ്ലസ് വണ്‍ പ്രവേശനം: ഇന്നുമുതല്‍ അപേക്ഷിക്കാം
Author: admin
മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ കൈയൊപ്പു ചാര്‍ത്തിയ 28 പ്രമുഖരാണ് പുസ്തകത്തില്‍ ഇടം നേടിയിട്ടുള്ളത്. എം.ടി , തോമസ് ജേക്കബ്, എ.കെ. ദാസ്, എസ്. ജയചന്ദ്രന്‍നായര്‍, വീസി, കെ.കോയ, കെ. ഭാസ്‌ക്കരന്‍, അബു, കമല്‍റാം സജീവ്, പ്രഭാവര്‍മ്മ, കൈതപ്രം, ജോണ്‍ സാമുവല്‍ എന്നിവരാണ് അതില്‍ പ്രമുഖര്‍.
ഫോര്‍ട്ടുകൊച്ചിയിലെ പ്രശസ്തമായ കുരിശിങ്കല്‍ തറവാട്ടില്‍ ജനിച്ച, സിനിമയും സംഗീതവും ചിത്രരചനയും ഹൃദയത്തില്‍ തൊട്ട തോമസ് ബെര്‍ളി, ഹോളിവുഡിന്റെ മായാലോകത്ത് എത്തപ്പെട്ട അപൂര്‍വം മലയാളികളില്‍ ഒരാളാണ്. 1950കളില്‍ കാലിഫോര്‍ണിയയില്‍ സിനിമ പഠിക്കാന്‍ പോയി, ഹോളിവുഡില്‍ പ്രശസ്തരോടൊപ്പം നിരവധി സിനിമകളില്‍ അഭിനയിക്കുകയും പിന്നണിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
ലോകോത്തര നിലവാരമുള്ള ഒരു ഫെസ്റ്റിവല്‍ എന്നതിനേക്കാള്‍ ആഘോഷങ്ങളുടെ ഉത്സവം എന്ന പേരാണ് ഈ മേളക്ക് കൂടുതല്‍ യോജിക്കുക. എണ്ണത്തില്‍ ചെറുതാണെങ്കിലും ആഗോള തലത്തില്‍ പ്രശംസിക്കപ്പെട്ട സിനിമകളുടെ പാക്കേജ് ഇഫ്ക ആസ്വാദകര്‍ക്ക് കാഴ്ചയുടെ നവ്യാനുഭവം നല്‍കി.
കൈറോ: 45,000 ലേറെപ്പേർ കൊല്ലപ്പെട്ട ഗസയിൽ വെടിനിർത്തൽ ദിവസങ്ങൾക്കുള്ളിലെന്ന് സൂചന നൽകി റിപ്പോർട്ടുകൾ. പ്രാഥമിക ചർച്ചകൾ വിജയമായതിന്റെ അടിസ്ഥാനത്തിൽ ഉപാധികൾ സംബന്ധിച്ച അവസാനവട്ട സംഭാഷണങ്ങൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ . ഇസ്രായേലും ഹമാസും വെടിനിർത്തൽ നടപ്പാകുമെന്ന സൂചന നൽകിക്കഴിഞ്ഞിട്ടുണ്ട്. ഖത്തറും ഈജിപ്തും മധ്യസ്ഥത വഹിക്കുന്ന ദോഹ ചർച്ചകളിൽ ബന്ദികളുടെയും തടവുകാരുടെയും മോചനവും വെടിനിർത്തലും സംബന്ധിച്ച് തീർപ്പായതാണെന്നും ഇസ്രായേൽ പുതിയ നിബന്ധനകൾ വെക്കാതിരുന്നാൽ ഉടൻ പ്രാബല്യത്തിലാകുമെന്നും ഹമാസ് വൃത്തങ്ങൾ അറിയിച്ചു.പ്രാഥമിക ചർച്ചകൾ പ്രകാരം ആദ്യഘട്ടത്തിൽ വെടിനിർത്തലും നഗരങ്ങളിൽനിന്ന് സൈനിക പിന്മാറ്റവും നടക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഡിസംബര്‍ 19) മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്‍റെ മുകളിലായി സ്ഥിതി ചെയ്‌തിരുന്ന ന്യൂനമർദം കൂടുതൽ ശക്തിയാര്‍ജിച്ചു. വടക്കൻ തമിഴ്‌നാട് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപത്തേക്കാണ് ന്യൂനമര്‍ദം നിലവില്‍ നീങ്ങുന്നത്. തുടർന്ന് വടക്കു ദിശയിൽ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഇതിനെ തുടര്‍ന്നാണ് കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. അതേസമയം ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, തെക്കൻ ആന്ധ്രാപ്രദേശ് തീരം, തെക്കൻ അറബിക്കടലിന്‍റെ മധ്യ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്‍റെ വടക്കൻ…
ന്യൂഡൽഹി: രാജ്യത്തുടനീളം കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നത് വര്‍ധിക്കുകയും, വായു ഗുണനിലവാരം മോശമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നതിന് കനത്ത പിഴ ഈടാക്കാന്‍ ഒരുങ്ങി കേന്ദ്ര സർക്കാർ. മാലിന്യം അനാവശ്യമായി കത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിഴ ചുമത്താന്‍ ശുചീകരണ തൊഴിലാളികളെ അധികാരപ്പെടുത്താനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഗ്രാമീണ മേഖലയിലെ മാലിന്യ സംസ്‌കരണ രീതികൾ മെച്ചപ്പെടുത്താനാണ് പുതിയ നടപടി കേന്ദ്രം ആവിഷ്‌കരിക്കുന്നത്. ഡിസംബർ 9-ന് പുറത്തിറക്കിയ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ 2024-ന്‍റെ കരട് പ്രകാരം, കാർഷിക, ഹോർട്ടികൾച്ചർ മാലിന്യങ്ങൾ കത്തിക്കുന്ന വ്യക്തികളിൽ നിന്ന് കനത്ത പിഴ ഈടാക്കുകയും അത്തരം പ്രവണതകള്‍ ഉണ്ടാകുന്നില്ലെന്ന് തദ്ദേശ സ്ഥാപനം ഉറപ്പാക്കുകയും വേണം. കരട് രേഖയില്‍ ബന്ധപ്പെട്ടവരിൽ നിന്ന് നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. അടുത്ത വർഷം ഒക്‌ടോബർ ഒന്നിന് ചട്ടങ്ങൾ നിലവിൽ വരും. ശൈത്യ കാലത്ത് ഡൽഹി – എൻസിആർ മേഖലയിലെ വായുവിന്‍റെ ഗുണനിലവാരം താഴ്‌ന്ന സാഹചര്യത്തില്‍, വിളകളുടെ അവശിഷ്‌ടങ്ങൾ കത്തിക്കുന്ന കർഷകർക്കുള്ള പിഴ കേന്ദ്രം കഴിഞ്ഞ മാസം ഇരട്ടിയാക്കിയിരുന്നു.…
മുനമ്പം : റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിച്ചു കിട്ടാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം അറുപത്തിയെട്ടാം ദിവസത്തിലേക്ക് . അറുപത്തി ഏഴാം ദിനത്തിലെ റിലേ നിരാഹാരം സഹ വികാരി ഫാ.ആന്റണി തോമസ് പോളക്കാട്ട് ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി അംഗങ്ങളായ വിലാസൻ പാലക്കൽ, ഷുഗലൻ മഠത്തിശ്ശേരി, ശ്രീദേവി പ്രദീപ്, ഗിരിജ മണി, സിനി സലി, സൗമ്യ സുമൻ, ഷാലി സനൽ, ലിജി ഷാജി, രേവതി സൈജു, ഓമന രാജൻ എന്നിവർ അറുപത്തി ഏഴാം ദിനത്തിൽ നിരാഹാരം ഇരുന്നു. എറണാകുളം ജില്ലാ എസ്എൻഡിപി യോഗം യുണിയൻ പ്രസിഡന്റ് ടി. ജി വിജയൻ, എസ്എൻഡിപി മുനമ്പം ശാഖ പ്രസിഡൻ്റ് മുരുകൻ കാതികുളത്ത്, എസ്എൻഡിപി കേന്ദ്ര വൈദികയോഗം വൈസ് പ്രസിഡന്റ് ടി . വി ഷിബു,ജോയിന്റ് സെക്രട്ടറി സനിഷ് ശാന്തി,ആകാശ പറവകളിലെ അംഗങ്ങൾ എന്നിവർ ഐക്യദാർഢ്യവുമായി സമര മുഖത്ത് എത്തി . നാരങ്ങ വെള്ളം നൽകി അറുപത്തി ഏഴാം ദിനത്തിലെ നിരാഹാര സമരം അവസാനിപ്പിച്ചു.
ന്യൂ ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിൽ സംയുക്ത പാർലമെൻററി സമിതിയെ പ്രഖ്യാപിച്ചു. 31 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. ലോക്സഭയിൽ നിന്ന് 21 എംപിമാരും രാജ്യസഭയിൽ നിന്ന് 10 എംപിമാരും അംഗങ്ങളാകും. ബിജെപി അംഗം പി പി ചൗധരി സമിതിയെ നയിക്കും. നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് പ്രമേയം അവതരിപ്പിക്കുക. കോൺഗ്രസിൽ നിന്ന് പ്രിയങ്ക ഗാന്ധി, മനീഷ് തിവാരി, സുഖ്‌ദേവ് ഭഗത് എന്നിവർ സമിതിയിൽ അംഗങ്ങളായി. ലോക്‌സഭ എം പി കല്യാൺ ബാനർജി,രാജ്യസഭ എം പി സാകേത് ഗോഖലെ എന്നിവരും സമിതിയിൽ ഉൾപ്പെടും. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് ബില്ല് പാർലമെൻററി സംയുക്ത സമിതിക്ക് വിടാൻ കേന്ദ്രം തയ്യാറായത്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെൻറ് സൊസൈറ്റി ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻ്റ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ ജോബ് ഫെയർ സംഘടിപ്പിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ.ഡെന്നിസ് മണ്ണൂർ അധ്യക്ഷത വഹിച്ച യോഗം നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോ ഉദ്ഘാടനം ചെയ്തു. ലൈവ്‌ലിഹുഡ് അസി.മാനേജർ ബിജു സി.സി., അസി.പ്രൊജക്ട് ഓഫീസർ ബിജു ആന്റണി, അസോസിയേഷൻ പ്രസിഡൻ്റ് തങ്കമണി, പ്രോഗ്രാം കോഡിനേറ്റർ ജയരാജ്, അദ്ധ്യാപിക ദീപ്തി എന്നിവർ സംസാരിച്ചു. സി.ബി.ആർ. കോഡിനേറ്റർ ശശികുമാർ, അദ്ധ്യാപിക സോന എന്നിവർ കോഴ്സിന് നേതൃത്വം നൽകി . 87 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.