- ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ, പുരസ്കാരങ്ങൾ വിതരണം ചെയ്തു
- KLCA സ്ഥാപക ദിനം: പോണേൽ യൂണിറ്റിൽ ദേവസ്തവിളി പരിശീലന പരിപാടി സംഘടിപ്പിച്ചു
- ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്റണി വാലുങ്കൽ
- പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറത്തിന്, പാപ്പായുടെ ടെലിഗ്രാം സന്ദേശം
- ഫെബ്രുവരിയിൽ യൂറോപ്പിൽ അരങ്ങേറിയത് 34 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ
- അൽമായർക്കായി വാർഷിക വിശുദ്ധവാര ധ്യാനം ഒരുക്കി, വടവാതൂർ, മംഗലപ്പുഴ സെമിനാരികൾ
- യുദ്ധമുഖത്തു ക്രിസ്തുവിന്റെ കൂറ്റൻ രൂപം സ്ഥാപിച്ച്, ലെബനൻ
- അദാലത്ത് നടത്തി
Author: admin
വിയന്ന കുൻസ്റ്റ്ലെർഹൗസ് വെറൈനിഗുങ്ങിൽ ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച് നടന്ന പ്രദർശനത്തിനെതിരെ പ്രാർത്ഥനാ റാലി. കന്യകാമറിയത്തെ ട്രാൻസ്‌ജെൻഡർ സ്ത്രീയായും ഈശോയുടെ കുരിശു മരണത്തെ അവഹേളിച്ച് ക്രൂശിക്കപ്പെട്ട തവളയും ചിത്രീകരിച്ച “Du sollst dir ein Bild machen” എന്ന പ്രദർശനത്തിന് എതിരെയാണ് പ്രാർത്ഥനാ റാലി സംഘടിപ്പിച്ചത്. കലാകാരന്മാർക്കുള്ള സാംസ്കാരിക കേന്ദ്രമായ വിയന്നയിൽ കത്തോലിക്കാ വിശ്വാസത്തിനെതിരായ ആക്രമണമാണ് നടന്നതെന്നും ഈ പശ്ചാത്തലത്തിലാണ് പ്രാർത്ഥനാ റാലി സംഘടിപ്പിച്ചതെന്നും സംഘാടകർ പറഞ്ഞു.
വത്തിക്കാൻ സിറ്റി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഇപ്പോൾ സംഘർഷത്തിൽ ഉൾപ്പെട്ടിരിക്കുന്നവരോട്, രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ വർദ്ധിച്ചുവരുന്ന മാനുഷിക പ്രതിസന്ധിയിൽ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്, അക്രമം അവസാനിപ്പിച്ച് സംഭാഷണത്തിലേക്ക് മടങ്ങാൻ ലിയോ പാപ്പാ ആഹ്വാനം ചെയ്തു.സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഞായറാഴ്ച സംസാരിച്ച പാപ്പ, കിഴക്കൻ കോംഗോയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് തനിക്ക് അടുപ്പം തോന്നുന്നുവെന്നും, “എല്ലാത്തരം അക്രമങ്ങളും നിർത്തിവയ്ക്കാനും നിലവിലുള്ള സമാധാന പ്രക്രിയയെ മാനിച്ചുകൊണ്ട് ക്രിയാത്മകമായ സംഭാഷണം നടത്താനും” ബന്ധപ്പെട്ട എല്ലാ കക്ഷികളോടും അഭ്യർത്ഥിച്ചു.കിഴക്കൻ കോംഗോയിലെ തന്ത്രപ്രധാന നഗരമായ ഉവിറയിലും പരിസരത്തും തീവ്രമായ പോരാട്ടം നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം . ഇപ്പോൾ നടന്ന ആക്രമണത്തിൽ 400-ലധികം പേർ കൊല്ലപ്പെടുകയും ഏകദേശം 200,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മധ്യസ്ഥതയിൽ അടുത്തിടെ ഒരു സമാധാന കരാർ ഉണ്ടായിട്ടും, റുവാണ്ട പിന്തുണയ്ക്കുന്ന M23 ഗ്രൂപ്പിന് നഗരം കീഴടങ്ങിയതിന് തൊട്ടുപിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.മേഖലയിലെ ദുർബലമായ സുരക്ഷാ സാഹചര്യത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര…
ന്യൂഡൽഹി: കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കുകയാണ് ശശി തരൂർ എംപി. കോൺഗ്രസിന് ദിശാബോധവും നയവുമില്ലെന്നാണ് തരൂർ വീണ്ടും ട്വിറ്ററിൽ കുറിച്ചത് . കോൺഗ്രസ് വെറും പ്രതിപക്ഷമായി മാറുന്നുവെന്ന് അവലോകനത്തിൽ പറയുന്നു. ബദൽ നയം ഇല്ലാതെ എതിർപ്പ് മാത്രമായി കോൺഗ്രസ് മാറുന്നുവെന്ന നിരീക്ഷണമാണ് വിമർശനത്തിലുള്ളത് . തരൂരിനെ കോൺഗ്രസ് ഒതുക്കുന്നുവെന്നും അവലോകനത്തിൽ പറയുന്നു. മൻമോഹൻസിംഗ് അടക്കമുള്ള നേതാക്കൾ വിചാരധാരയുടെ പ്രതീകമെന്നും തരൂർ അവലോകനത്തിൽ പറയുന്നുണ്ട്.എന്നാൽ പതിവുപോലെ ഇതിനെക്കുറിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം പ്രതികരിച്ചിട്ടില്ല.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് രാഹുൽ ഗാന്ധി . രാജ്യത്ത് തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടക്കുന്നുവെന്നാരോപിച്ച് ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസിന്റെ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുഖ്ബീര്‍ സന്ധു, വിവേക് ജോഷി എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് പ്രഖ്യാപനം.സത്യമെന്ന ആശയത്തില്‍ ആര്‍എസ്എസും ബിജെപിയും വിശ്വസിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്നും എന്നാല്‍ അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയില്ലെന്നും പറയുന്നു. നിങ്ങള്‍ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷണറാണെന്ന് മറക്കരുത് അദ്ദേഹം ഓർമ്മിപ്പിച്ചു . മോദിയുടെ ഇലക്ഷന്‍ കമ്മീഷണറല്ല. ഈ നിയമം ഞങ്ങള്‍ മാറ്റി നിങ്ങള്‍ക്കെതിരെ നടപടിയെടുക്കും. ഞങ്ങള്‍ സത്യത്തിനുവേണ്ടിയാണ് പോരാടുന്നത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 11 നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗം .തദ്ദേശ തെരഞ്ഞടുപ്പിന് ശേഷം യോഗം വിളിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കമ്മീഷൻ വീണ്ടും യോഗം വിളിച്ചത്. എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇനിയും നീട്ടണമെന്ന് കഴിഞ്ഞ യോഗത്തില്‍ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. മൊത്തെ വിതരണം ചെയ്ത ഫോമുകളില്‍ 99.71 ശതമാനവും ഡിജിറ്റലൈസ് ചെയ്തുവെന്നാണ് ഇന്നലെ വൈകീട്ടു വരെയുള്ള വിവരം.
കൊച്ചി: സിൽവസ്റ്റർ കൊച്ചിൻ്റെ നേതൃത്വത്തിൽ KCYM, COSPAC, HRD എന്നിവർ സംയുക്തമായി നടത്തുന്ന സിൽവസ്റ്റർ കപ്പ് 2K25, 5’s ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് കൊച്ചി രൂപത യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ. മെൽറ്റസ് ചാക്കോ കൊല്ലശ്ശേരി സിൽവെസ്റ്റർ ഉദ്ഘാടനം ചെയ്തു. യുവജനങ്ങളുടെ ഇടയിൽ ഫുട്ബോൾ തന്നെ ഒരു ലഹരിയായി മാറണം എന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിന് കൊച്ചി രൂപത വൈദീകരുടെ ടീമും വൈദീക വിദ്യാർത്ഥികളുടെ ടീമും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിൽ വൈദീക വിദ്യാർത്ഥികളുടെ ടീം വിജയികളായി. ടൂർണമെൻ്റിൻ്റെ സെമി, ലൂസേഴ്സ് ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഇന്നലെ നടന്നു. ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായി വെറ്ററൻസ് ടീമിൻ്റെ സൗഹൃദ മത്സരവും ഉണ്ടായിരിക്കുന്നതാണ്. സിൽവസ്റ്റർ കപ്പ് കോർഡിനേറ്റർ ജിഷി ജോസഫ്, ഫാ. ജോഷി ഏലശ്ശേരി, കാസി പൂപ്പന, ഡാനിയ ആന്റണി, അന്ന സിൽഫ, ബേസിൽ റിച്ചാർഡ്, ജിക്സൺ പീറ്റർ എന്നിവർ സംസാരിച്ചു.
KCBC വൊക്കേഷൻ കമ്മീഷൻ സെക്രട്ടറിയായും ചെറുപുഷ്പ്പ മിഷൻ ലീഗ് സ്റ്റേറ്റ് ഡയറക്ടറായും KCBC . ഫാ. ഷിനോജ് പുന്നക്കലിനെ നിയമിചച്ചു
ഡിസംബർ 12-ന് പോൾ ആറാമൻ ശാലയിൽ നടന്ന ക്രിസ്മസ് സംഗീത പരിപാടിയിൽ പങ്കെടുത്തവരെ പാപ്പാ അഭിവാദ്യം ചെയ്തു സംസാരിച്ചത്.
രണ്ടു ദിവസമായി പാലാരിവട്ടം പിഒസിയില്‍ സമ്മേളിച്ചിരുന്ന കെസിബിസി യോഗം പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടും, പ്രത്യാശയുടെ ജൂബിലിയാഘോഷങ്ങളോടുംകൂടി സമാപിച്ചു. വിവിധ കമ്മീഷനുകള്‍ക്കും, ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും പുതിയ ചെയര്‍മാന്‍മാരെയും തിരഞ്ഞെടുത്തു. യുവജനശുശ്രൂഷ, വിദ്യാഭ്യാസശുശ്രൂഷ, തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകളും നൂതന തീരുമാനങ്ങളുമുണ്ടായി.
മിറാൻഡോലയിലെ ഐ.എഫ്.ടി.എസ് (ഹയർ ടെക്നിക്കൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് – ആൽഡിനി വലേറിയാനി ഫൗണ്ടേഷൻ, ഇൻഡസ്ട്രിയൽ മാനേജ്മെന്റ് സ്കൂൾ, യൂറോപ്യൻ യൂണിയൻ) എന്നിവയുമായി സഹകരിച്ച്; ഇറ്റലിയിലെ ഐ.എഫ്.ടി.എസ് ബയോമെഡിക്കൽ ഡിപ്ലോമ കോഴ്‌സിൽ ചേർന്നിട്ടുള്ള കേരള ലാറ്റിൻ കത്തോലിക്കാ വിദ്യാർത്ഥികളുടെ റെക്ടറും ആനിമേറ്ററുമായി റവ. ഫാ. സെസ്സയ്യ അലക്സ് കുഞ്ഞുമോനെ, കെ.ആർ.എൽ.സി.ബി.സി കമ്മീഷൻ ഫോർ മൈഗ്രന്റ്‌സ് നിയമിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
