- അബോർഷനെതിരെ വ്യക്തമായ നിലപാടുമായി യൂറോപ്യൻ ബിഷപ്പ്സ് കോൺഫറൻസ്
- ഇറാഖിൽ, ക്രൈസ്തവർക്ക് വേണ്ടി നിർമ്മിച്ച ഭവന സമുച്ചയത്തിന് നേരെ ഡ്രോൺ ആക്രമണം
- കെ.എൽ.സി.എപറവൂർ നിയോജക മണ്ഡലം കൺവെൻഷൻ ഞായറാഴ്ച്ച
- കരിഞ്ഞ മാംസത്തിന്റെ ഗന്ധമുള്ള ലോകം: ‘ആ നദിയോട് പേര് ചോദിക്കരുത്’
- നോമ്പ്: ശുദ്ധീകരണത്തിന്റെ കാലം
- സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി
- ജാഗ്രതയോടെ ഉണര്‍ന്നിരിക്കണം
- സമാധാനം വീണ്ടെടുക്കാനാകണം
Author: admin
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് ജോ ബൈഡന്‍. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ല. മത്സരിക്കാന്‍ ഏറ്റവും യോഗ്യന്‍ താനാണ്. വോട്ടര്‍മാരുടെ പിന്തുണയുണ്ട്, വീര്യവുമുണ്ട്. തുടങ്ങിവച്ച സംരംഭങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും ജയിക്കുമെന്നുറപ്പുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപിനെ തോല്‍പിക്കുമെന്ന വെല്ലുവിളിയും ബൈഡന്‍ ഉയര്‍ത്തി. കമല ഹാരിസിനും മത്സരിക്കാന്‍ യോഗ്യതയുണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ബൈഡന്‍ പിന്മാറണമെന്ന് ഡെമോക്രാറ്റിക് പക്ഷത്തുനിന്ന് തന്നെ ആവശ്യമുയര്‍ന്നിരുന്നു.
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല നിയമവിദ്യാര്‍ഥികളുടെ സിലബസില്‍ മനുസ്മൃതി ഉള്‍പ്പെടുത്താന്‍ നീക്കം. മനുസ്മൃതി, നിയമബിരുദ വിദ്യാര്‍ഥികളുടെ ഒന്നാം സെമസ്റ്ററില്‍ പാഠ്യവിഷയമാക്കാനാണ് സര്‍വകലാശാലയുടെ നീക്കം. ജൂറിസ്പ്രൂഡന്‍സ്(നിയമശാസ്ത്രം) എന്ന ഉപവിഷയത്തിന്റെ (യൂനിറ്റ്5) ഭാഗമായി മനുസ്മൃതി പഠിപ്പിക്കാനാണ് ശ്രമം . ഇതിനുള്ള ശുപാര്‍ശ അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനയിലാണ്. ഇന്നുചേരുന്ന അക്കാദമിക് കൗണ്‍സില്‍ അംഗീകാരം നല്‍കിയാല്‍ മനുസ്മൃതി പാഠ്യവിഷയമായി മാറും. ഓഗസ്റ്റിലെ പുതിയ അക്കാദമിക് സെഷനില്‍ ഇത് പഠിപ്പിച്ചു തുടങ്ങാനുള്ള അണിയറ നീക്കങ്ങളാണ്നടക്കുന്നത് . ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് മനുസ്മൃതി ഉള്‍പ്പെടുത്താന്‍ സര്‍വകലാശാല തീരുമാനിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. സ്ത്രീകള്‍ക്ക് തുല്യത നിഷേധിക്കുകയും വിദ്യാഭ്യാസം, സ്വാതന്ത്ര്യം, പദവി എന്നിവ എതിര്‍ക്കുകയും സമൂഹത്തില്‍ വിവിധ ശ്രേണികള്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന മനുസ്മൃതി പാഠ്യ വിഷയമാക്കാനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ഥി സംഘടനകളും അധ്യാപക യൂനിയനും പ്രതിഷേധവുമായി രംഗത്തെത്തി. സോഷ്യല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് ഇതുസംബന്ധിച്ച് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചു. മനുസ്മൃതി ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന തുല്യതയ്ക്കും അവസരസമത്വത്തിനും എതിരാണെന്നും സംഘടന കത്തില്‍ ചൂണ്ടിക്കാട്ടി
ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം.യുപിയിൽ 600 ഗ്രാമങ്ങൾ പ്രളയ ഭീഷണിയിലാണ്. ഹിമാചലിലും ഉത്തരാഖണ്ഡിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു.ഈ രണ്ട് സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മധ്യപ്രദേശിലും ശക്തമായ മഴ തുടരുന്നു. അതേസമയം അസമിൽ പലയിടങ്ങളിൽനിന്നും പ്രളയജലം ഇറങ്ങി തുടങ്ങി. ബിഹാറിലും ഹരിയാനയിലും ദില്ലിയിലും ഇടവിട്ടുള്ള മഴ തുടരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലെ പല മേഖലകളിലും വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റ മുന്നറിയിപ്പ്.
ശങ്കർ-കമൽഹാസൻ കൂട്ടുകെട്ടിലൊരുങ്ങുന്ന സീക്വൽ ഇന്ത്യൻ 2 തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. 28 വർഷങ്ങൾക്ക് ശേഷം ‘സേനാപതി’ വീണ്ടും അവതരിക്കുന്ന ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. മാറിയ കാലത്തിന്‍റെ എല്ലാ സങ്കേതങ്ങളുടേയും പിൻബലത്തോടെയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഇന്ത്യൻ രണ്ടാം ഭാഗമെത്തുന്നതെന്നതാണ് പ്രേക്ഷകർ ആകാംക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കാനുള്ള കാരണം. കേരളത്തിൽ 630 പ്രിന്റുകളിലാണ് ചിത്രം എത്തുന്നത്. 200 കോടി ബജറ്റിലൊരുക്കിയിരിക്കുന്ന സിനിമ, പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നാണ് പ്രതീക്ഷ. രണ്ടാം ഭാഗത്തിന്റെ റിലീസിന് ശേഷം വൈകാതെ തന്നെ മൂന്നാം ഭാഗവും റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്. രണ്ട്, മൂന്ന് ഭാഗങ്ങളിലായി കമൽഹാസനെ 12 ഗെറ്റപ്പുകളിൽ കാണാൻ കഴിയുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ ഏഴ് ഗെറ്റപ്പുകൾ ഇന്ത്യൻ 2ലും അഞ്ച് ഗെറ്റപ്പുകൾ ഇന്ത്യൻ 3ലുമായിരിക്കും ഉണ്ടാവുക എന്നാണ് സൂചന.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെത്തിച്ചേർന്ന ആദ്യ മദർഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും ചേർന്ന് ഇന്ന് സ്വീകരിക്കും. യാർഡിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. അദാനി പോർട്സ് സിഇഒ കരൺ അദാനിയും ചടങ്ങിനെത്തും. ഇന്നലെ എത്തിയ സാൻ ഫെർണാണ്ടൊ എന്ന കപ്പലിൽ നിന്ന് കണ്ടെയ്നറുകൾ ഇറക്കിതുടങ്ങിയിരുന്നു.എന്നാൽ ഇന്നത്തെ സ്വീകരണ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിൽ വിമർശനമുയർന്നിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. വിഴിഞ്ഞം ട്രയൽ റണ്ണിന്റെ ഉദ്ഘാടനം യുഡിഎഫ് ബഹിഷ്കരിക്കില്ല. സ്ഥലം എംഎൽഎ എൻ വിൻസൻ്റ് ചടങ്ങിൽ പങ്കെടുക്കും.ആദ്യ കപ്പലിലെ ക്യാപ്റ്റന് മുഖ്യമന്ത്രി ഉപഹാരം നൽകും. ചൈനയിലെ ഷിയാമിൻ തുറമുഖത്ത് നിന്ന് വിഴിഞ്ഞത്തെത്തിയ കപ്പലിൽ 2000ലധികം കണ്ടെയ്നറുകളാണുള്ളത്. ഇതുവരെ 500ഓളം കണ്ടെയ്നറുകൾ ബെർത്തിലേക്ക് ഇറക്കി കഴിഞ്ഞു. ഇന്ന് വൈകിട്ടോടെ സാൻ ഫെർണാൻഡോ യൂറോപ്പിലേക്ക് തിരിക്കും എന്നാണ് അറിയിച്ചിരുന്നതെങ്കിലും വൈകാനാണ് സാധ്യത.
ഇന്ത്യാ വിഭജനത്തിനു മുന്നോടിയായി കിഴക്കന്‍ ബംഗാളിലെ നൊവഖാലിയില്‍ ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട വര്‍ഗീയ കലാപത്തെ ‘ആത്മാവിന്റെ ശക്തിയായ സത്യവും അഹിംസയും’ കൊണ്ട് നേരിടുന്നതിന് മഹാത്മാഗാന്ധി ‘സ്‌നേഹത്തിന്റെ മനോഹാരിതയുള്ള ജീവത്യാഗത്തിനു സന്നദ്ധനായി’ നടത്തിയ നാലു മാസത്തെ തീര്‍ഥാടനത്തെയാണ് രാഹുല്‍ ഗാന്ധിയുടെ മണിപ്പുര്‍ ശാന്തിയാത്ര രാജ്യത്തെ ഓര്‍മിപ്പിക്കുന്നത്.
കോഴിക്കോട് ടൗണ്‍ഹാളില്‍ ഒരു മെത്രാന്റെ ഛായാചിത്രം വച്ചിട്ടുണ്ട്. നൂറുവര്‍ഷം ചരിത്രമുള്ള കോഴിക്കോട് രൂപതയില്‍ 32 വര്‍ഷം മെത്രാനായി സേവനമനുഷ്ഠിച്ച പുണ്യശ്ലോകനാണ് ബിഷപ് അല്‍ദോ മരിയ പത്രോണി. അദ്ദേഹത്തിന്റെ ചിത്രമാണത്. കേരളത്തില്‍ മറ്റേതെങ്കിലും ടൗണ്‍ ഹാളില്‍ ഒരു മെത്രാന്റെ ഫോട്ടോ വച്ച് ബഹുമാനിച്ചിട്ടില്ല. അത്രമാത്രം ജനപ്രിയനായിരുന്നു ബിഷപ് പത്രോണി.
‘ആമകള്‍ക്ക് പറക്കാന്‍ കഴിയും’ എന്ന ചിത്രത്തിന്റെ പേര് രൂപകമാണ്, ഇത് പ്രത്യാശയുടെ ആശയവും മറികടക്കാനാവാത്ത പ്രതിബന്ധങ്ങളെ കടന്നു മുന്നേറാനുള്ള സാധ്യതയും നിര്‍ദ്ദേശിക്കുന്നു. സാധാരണഗതിയില്‍ സാവധാനത്തില്‍ സഞ്ചരിക്കുന്ന ആമകള്‍, അവരവരുടെ സാഹചര്യങ്ങളാല്‍ ബുദ്ധിമുട്ടുന്ന ക്യാമ്പിലെ കുട്ടികളെ പ്രതീകപ്പെടുത്തുന്നു.
തീ പിടിച്ച ഡ്രം സ്റ്റിക്കുമായി വേദികളെ കീഴടക്കിയിരുന്ന, ജൂനിയര്‍ ശിവമണി എന്നറിയപ്പെട്ടിരുന്ന ഡ്രമ്മര്‍ ജിനോ കെ. ജോസ് (47)വിടവാങ്ങി. വിഖ്യാത ഡ്രമ്മര്‍ ശിവമണി തന്നെയാണ് ജിനോയ്ക്ക് ജൂനിയര്‍ ശിവമണി എന്ന പേര് നല്കിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
