- മുനമ്പം തീര നിവാസികൾക്ക് ആശ്വാസം..
- KLCA കോട്ടപ്പുറം രൂപത ജനറൽ കൗൺസിൽ 2025
- ചരിത്രമാകുന്ന പുസ്തക പ്രകാശനം 20-ന്
- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
- മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചു
- പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 26 ന്
- കേരളത്തിന് കേന്ദ്രം 260 കോടി അനുവദിച്ചു
Author: admin
‘ഹോട്ടല്‍ റുവാണ്ട’ ആ കൂട്ടക്കൊലയുടെ കഥയല്ല… വംശഹത്യക്കിടയില്‍നിന്നും 1200 പേരുടെ ജീവന്‍ രക്ഷിച്ച ഒരു ഹോട്ടല്‍ മാനേജരുടെ കഥയാണിത്.
പരമ്പരാഗത ഗോത്ര അതിരുകളെ ഇല്ലാതാക്കിയാണ് യൂറോപ്യന്‍ കൊളോണിയല്‍ ശക്തികള്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ സ്ഥാപിച്ചത്. അവര്‍ വരച്ചിട്ട അതിര്‍ത്തികള്‍ക്കകത്തു വിവിധ ഗോത്രങ്ങള്‍ ഒരുമിച്ചു താമസിക്കാന്‍ നിര്ബന്ധിതമായതോടെ സംഘര്‍ഷങ്ങള്‍ തുടങ്ങി, റുവാണ്ടയുടെ പ്രശ്നങ്ങളും ആരംഭിച്ചു.
ബത്തേരി : പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇതു വരെ വയനാട്ടില്‍ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചത് 8,304 പേരെ. ചൂരല്‍മല ദുരന്തത്തിന് ഇരയായവര്‍ക്കായി എട്ട് ക്യാമ്പുകളാണ് ആരംഭിച്ചത്. എല്ലാ ക്യാമ്പിലുമായി 3,022 പുരുഷന്‍മാരും 3,398 സ്ത്രീകളും 1,884 കുട്ടികളും 23 ഗര്‍ഭിണികളുമാണ് കഴിയുന്നത്. രണ്ട് ദിവസമായി നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 1,592 പേരെ രക്ഷിച്ചതായും കലക്ടര്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ദുരന്ത മുണ്ടായത്തിന്റെ സമീപ സ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി. ഇതില്‍ 75 പുരുഷന്മാരും 88 സ്ത്രീകളും 43 കുട്ടികളും ഉള്‍പ്പെടുന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയവരും വീടുകളില്‍ കുടുങ്ങിപ്പോയവരുമായ 1386 പേരെ രണ്ട് ദിവസത്തെ രക്ഷാ ദൗത്യത്തിന്റെ ഫലമായി രക്ഷിക്കാനായി. 528 പുരുഷന്മാര്‍, 559 സ്ത്രീകള്‍, 299 കുട്ടികള്‍ എന്നിവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റി. 201 പേരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കാനായി. ഇതില്‍ 90 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ വസ്തുക്കള്‍ ബന്ധപ്പെട്ട…
ഫുജൈറ: വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ ഫുജൈറ കിരീടാവകാശി അനുശോചനം അറിയിച്ചു. കേരളത്തിലെ സഹോദരങ്ങളുടെയും കുടുംബങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം അതിജീവനത്തിനായി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അറബി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. ‘കേരളത്തിലെ വയനാട്ടിൽ മഴക്കെടുതിയിലും ഉരുൾപൊട്ടലിൽ ജീവഹാനി സംഭവിച്ചവരുടെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു. ഉറ്റവർ നഷ്ടമായവരുടെ ബന്ധുക്കളുടെ സമാധാനത്തിനും ഗുരുതരമായി പരിക്കേറ്റവരുടെ ആശ്വാസത്തിനായും പ്രാർത്ഥിക്കുന്നു’, കിരീടവകാശി പറഞ്ഞു.
ഡൽഹി: പുതിയ പാർലമെന്റ് കെട്ടിടം ചേർന്നൊലിക്കുന്ന സാഹചര്യത്തിൽ ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷം. ഡൽഹിയിൽ കനത്ത മഴ പെയ്തതോടെ പാർലമെന്റ് മന്ദിരത്തിന്റെ ലോബി ചോർന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസും സമാജ്‍വാജി പാർട്ടിയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. പണി പൂർത്തിയായി ഒരു വർഷം മാത്രമായ കെട്ടിടമാണ് ചോർന്നൊലിക്കുന്നത്. അയോധ്യയിൽ പുതുതായി പണിത രാമക്ഷേത്രം ചോർന്നൊലിക്കുന്നതും കഴിഞ്ഞയിടയ്ക്ക് വാർത്തയായിരുന്നു. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപി മാണിക്കം ടാഗോർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ‘ചോദ്യപേപ്പർ ചോർച്ച പുറത്ത്, വെള്ളം ചോർച്ച അകത്ത്. പ്രസിഡന്റ് ഉപയോഗിക്കുന്ന ലോബിയിലെ ചോർച്ച പുതിയ മന്ദിരത്തിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തരവിഷയങ്ങളിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്, അതും പണി പൂർത്തിയായി ഒരു വർഷം മാത്രമാകുമ്പോൾ’. ടാഗോർ മാണിക്കം എംപി എക്സിൽ പ്രതികരിച്ചു. ശതകോടികൾ ചെലവാക്കി ബിജെപി നിർമ്മിച്ച മന്ദിരം ചോർന്നൊലിക്കുന്നതിൽ സമാജ്‍വാദി പാർട്ടി എംപി അഖിലേഷ് യാദവ് ബിജെപിയെ കുറ്റപ്പെടുത്തി. പാർലമെന്റ് നടപടികൾ പഴയ മന്ദിരത്തിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘പഴയ…
1999-ല്‍ വടുതലയിലെ മങ്ങഴ വീട്ടിലേക്കു അന്നത്തെ സെന്റ്. ആന്റണീസ് ഇടവക വികാരി ഫാ. മാത്യു ഡിക്കൂഞ്ഞ തിരക്കിട്ടു കയറിവന്നു. ‘ജോണ്‍സാ, ആര്‍ച്ച്ബിഷപ് കൊര്‍ണേലിയൂസ് പള്ളിയില്‍ വന്നിരുന്നു. ജോണ്‍സനെ കാണണം എന്നു പറഞ്ഞു. വടക്കേപള്ളി വരെ പോയിരിക്കുകയാണ്. തിരിച്ചു വരുമ്പോള്‍ ജോണ്‍സനെ കാണണം എന്നു പറഞ്ഞു’.
ബാല്യ-കൗമാര കാലങ്ങളുടെ ഓര്‍മ്മകളുമായി ബോബി ജോസ് കട്ടിക്കാടച്ചന്റെ 2024 ജനുവരിയില്‍ ഇറങ്ങിയ ഒരു പുസ്തകമുണ്ട്. ”വെറുമൊരോര്‍മ്മതന്‍ കുരുന്നുതൂവല്‍’. അച്ചന്റെ ആത്മഗതങ്ങളാണ് ഈ പുസ്തകം. തുമ്പോളി കടപ്പുറവും അതിനോട് ചേര്‍ന്ന സാമൂഹ്യ പരിസരങ്ങളും അവിടുത്തെ മനുഷ്യരുമാണ് പുസ്തകത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
കൊച്ചി : വരാപ്പുഴ അതിരൂപത സി. ൽ. സി. ഇഗ്നേഷ്യൻ ദിനം 2024 ജൂലൈ 27ന് നോർത്ത് ഇടപ്പള്ളി വിമലഹൃദയ ദേവാലയത്തിൽ വെച്ച് ആചരിച്ചു. ഇഗ്നേഷ്യസ് ലയോളയുടെ മാധ്യസ്ഥം അപേക്ഷിച്ച് തൈയ്സെ പ്രാർത്ഥന നടത്തുകയും തുടർന്ന് വരാപ്പുഴ അതിരൂപത സി.എൽ.സി ഡയറക്ടർ ഫാ.ജോബി ആലപ്പാട്ട് അദ്ധ്യക്ഷതയിൽ ഇഗ്നേഷ്യൻ ദിനാഘോഷങ്ങൾ ആരംഭിച്ചു. വരാപ്പുഴ അതിരൂപത സി.എൽ.സി. ജനറൽ സെക്രട്ടറി ഡോണ ഏണസ്റ്റിൻ,ട്രെഷറർ അലൻ ടെറ്റസ്,വൈസ് പ്രസിഡന്റ് ആൻസ് നിഖിൻ ഡെന്നിസ്, ജോയിൻ്റ് സെക്രട്ടറി അലീന എലിസബത്ത്, വരാപ്പുഴ അതിരൂപതയിലെ എല്ലാ സി.എൽ.സി. യൂണിറ്റുകളിലെ എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റു സി.എൽ.സി. അംഗങ്ങളും പങ്കെടുക്കുകയും ചെയ്തു.
വയനാട് : മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർ താമസിക്കുന്ന അഭയാർത്ഥി ക്യാമ്പ് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, രൂപത വികാരി ജനറൽ മോൻസിഞ്ഞോർ ജെൻസൺ പുത്തൻവീട്ടിൽ, രൂപതാ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. പോൾ പേഴ്സി, മേപ്പാടി സെന്റ് ജോസഫ് ചർച്ച് വികാരി റവ ഫാ സണ്ണി എബ്രഹാം എന്നിവർ സന്ദർശിച്ചു. കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികൾക്കും കുടുംബങ്ങൾക്കും ആശ്വാസവും പിന്തുണയും ആത്മീയ മാർഗനിർദേശവും നൽകി. ജനകീയനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമർപ്പിതനുമായ ബിഷപ്പ് ചക്കാലക്കൽ ദുരിതബാധിതർക്കൊപ്പം സമയം ചെലവഴിക്കുകയും അവരുടെ ആശങ്കകൾ കേൾക്കുകയും അവരുടെ ക്ഷേമത്തിനായി പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു.കോഴിക്കോട് രൂപത പുനരധിവാസത്തിന് സ്ഥലം നൽകും. പ്രതിസന്ധി ഘട്ടങ്ങളിൽ ആവശ്യമുള്ളവരോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളാനുള്ള സഭയുടെ പ്രതിബദ്ധതയാണ് അദ്ദേഹത്തിൻ്റെ സന്ദർശനം അടിവരയിടുന്നത്. തുടർന്ന് ബിഷപ്പ് വർഗീസ് മേപ്പാടി ജുമാ മസ്ജിദ് സന്ദർശിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍, പത്തനംതിട്ട ജില്ലകള്‍ക്ക് പുറമേ എറണാകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന് എറണാകുളം ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ ഇന്ന് അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളത്തിന് പുറമേ ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
