- ഈസ്റ്ററിന് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
- ഇന്ന് ഈസ്റ്റർ ‘ ലോകം ആനന്ദനിറവിൽ
- ഫ്രാന്‍സിസ് പാപ്പാ പെസഹായ്ക്ക് റോമിലെ തടവുകാരെ സന്ദര്‍ശിച്ചു
- പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖ വെള്ളി
- ഹിന്ദുക്കൾ വീടുകളിൽ ആയുധം കരുതണം; ബംഗാളിൽ കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി
- തെക്കൻ കുരിശുമല കാൽവരിയാക്കി ലക്ഷങ്ങൾ മലകയറി
- സ്നേഹത്തിൻ്റെ അപ്പം പങ്കുവെച്ച് കെ. സി. വൈ. എം കൊച്ചി രൂപത
- കേന്ദ്ര സർക്കാരിന് തിരിച്ചടി;വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം
Author: admin
പിന്തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി ഇക്കഴിഞ്ഞ വ്യാഴാഴ്ച ചുമതലയേറ്റ ഡോ. ജോണ്‍ റോഡ്രിഗ്‌സ് സ്വാഭാവികമായി ആര്‍ച്ച്ബിഷപ്പായി സ്ഥാനമേല്‍ക്കുന്നതായി കര്‍ദിനാള്‍ ഗ്രേഷ്യസ് അറിയിച്ചു.
ന്യൂ ഡൽഹി: ഇന്ത്യ ഒരു റിപ്പബ്ലിക് രാഷ്ട്രമായി മാറിയതിൻ്റെ ഓർമ പുതുക്കി റിപ്പബ്ലിക് ദിനാ ആഘോഷങ്ങള്‍ക്ക് തുടക്കമായി. രാജ്യത്തിൻ്റെ 76-ാമത് റിപ്പബ്ലിക് ദിനം വർണാഭമായി രാജ്യതലസ്ഥാനം കൊണ്ടാടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്‌മാരകത്തിൽ പുഷ്‌പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾ ഔദ്യോഗികമായി ആരംഭിച്ചു. രാവിലെ 10.30ന് രാഷ്ട്രപതി ദ്രൗപതി മുർമു കർത്തവ്യപഥിൽ എത്തിയതോടെ പരേഡിന് തുടക്കമായി. റിപ്പബ്ലിക് ദിന പരേഡുകളും വ്യോമ, സാംസ്‌കാരിക പ്രദർശനങ്ങളും പ്രത്യേക കാഴ്‌ചയൊരുക്കും. രാജ്യത്തിന്‍റെ പൈതൃകത്തെയും സംസ്‌കാരത്തെയും ഉയര്‍ത്തുന്ന 90 മിനിറ്റ് നീണ്ടുനിൽക്കുന്ന പരേഡ് ഉണ്ടാകും. ഭരണഘടനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രവോബോ സുബിയാന്തോ മുഖ്യാതിഥിയാകും. പരേഡിൽ ഇൻഡോനേഷ്യയെ പ്രതിനിധീകരിക്കുന്ന ബാന്റുസംഘവും മാർച്ചുചെയ്യും. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യൻ പ്രസിഡന്റാണ് സുബിയാന്തോ. വിവിധ സേനാവിഭാഗങ്ങൾക്കൊപ്പം അയ്യായിരം ആദിവാസികൾ അണിനിരക്കുന്ന കലാരൂപങ്ങളും പരേഡിൽ അണിനിരക്കും. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരമേഖല കനത്ത സുരക്ഷാ വലയത്തിലാണ്. പരേഡുകൾക്ക് പുറമേ, സാംസ്‌കാരിക പ്രദർശനങ്ങളും ടാബ്ലോകളും ചടങ്ങിന്…
ന്യൂഡൽഹി: ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച സാഹിത്യകാരൻ എം ടി വാസുദേവൻ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നൽകും. മലയാളിയായ ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ്, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, നടി ശോഭന, നടൻ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷൺ സമ്മാനിക്കും. ഐഎം വിജയൻ, കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍ അശ്വിൻ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും സമ്മാനിക്കും. സുപ്രീംകോടതി അഭിഭാഷകനായ സി എസ് വൈദ്യനാഥൻ, മൃദംഗ വിദ്വാൻ ഗുരുവായൂര്‍ ദൊരൈ, ഗായകൻ അര്‍ജിത്ത് സിങ് എന്നിവരും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി. അന്തരിച്ച ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മ ഭൂഷണ്‍ നൽകും. തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്‌ണ പത്മഭൂഷണ് അര്‍ഹനായി. ആകെ ഏഴ് പേരാണ് ഈ വര്‍ഷത്തെ പത്മവിഭൂഷണ് അര്‍ഹരായത്. പത്മഭൂഷണ് 19 പേര്‍ അര്‍ഹരായി. 113 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്.
കൊച്ചി: സംവിധായകന്‍ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 56 വയസ്സായിരുന്നു. ഈ മാസം പതിനാറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാഫിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹാസ്യത്തിന് പുതുഭാവം നല്‍കിയ സംവിധായകനായിരുന്നു അദ്ദേഹം . ജയറാം നായകനായ വണ്‍മാന്‍ ഷോ ആയിരുന്നു ആദ്യചിത്രം. 1990ല്‍ രാജസേനന്റെ സഹസംവിധായകനായാണ് സിനിമരംഗത്തേക്കുള്ള പ്രവേശം. ആദ്യത്തെ കണ്‍മണിയാണ് ഷാഫി അസിസ്റ്റന്റ് ഡയറക്ടറായ ആദ്യചിത്രം. ഒരു തമിഴ് സിനിമയുള്‍പ്പടെ നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, ടൂ കണ്‍ട്രീസ്, ചോക്ലേറ്റ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, വെനീസിലെ വ്യാപാരി, ഷെര്‍ലക് ടോംസ്, 101 വെഡ്ഡിങ്‌സ്, ഒരു പഴയ ബോംബ് കഥ, ആനന്ദം പരമാനന്ദം എന്നിവയാണ് ഷാഫി ഒരുക്കിയ ചിത്രങ്ങള്‍.
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് 75 വര്‍ഷം തികയുകയാണ്. ഇന്ത്യയെന്ന ആശയം മൂര്‍ത്തമാകുന്നത് ഭരണഘടനയുടെ പൂര്‍ത്തീകരണത്തോടെയാണെന്നും മുഖ്യമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു നിരവധി സംസ്‌കാരങ്ങളും ഉപദേശീയതകളും കോര്‍ത്തിണക്കി ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിനു രൂപം നല്‍കാന്‍ ഭരണഘടനാ നിര്‍മ്മാതാക്കള്‍ക്കു സാധിച്ചു. ഭരണഘടനയില്‍ അന്തര്‍ലീനമായ മഹത്തായ മൂല്യങ്ങളും സാമ്രാജ്യ അടിമത്വത്തിനെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ പാരമ്പര്യവും സംരക്ഷിക്കാന്‍ ഓരോ ഇന്ത്യക്കാരനുമുള്ള ഉത്തരവാദിത്തമാണ് റിപ്പബ്ലിക് ദിനം ഓര്‍മ്മിപ്പിക്കുന്നത്. സമത്വവും നീതിയും മതനിരപേക്ഷതയും സാഹോദര്യവും പുലരുന്ന സമൂഹമായി ഉത്തരോത്തരം വളരാന്‍ നമുക്ക് കഴിയണം. നമ്മുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണം. നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നില്‍ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: വികസിത ഭാരതം സങ്കല്‍പ്പം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. രാജ്യത്ത് ഒട്ടനവധി സൂചകങ്ങളില്‍ കേരളം ഒന്നാമതാണ്. കേരളത്തിലെ ജനങ്ങള്‍ മികച്ചവരാണ്. മലയാളികള്‍ സിംഹങ്ങളാണ്. ഒരുപാട് മുന്നേറിയവരാണ്. ഇനിയും മുന്നേറാനുള്ള യാത്രയെക്കുറിച്ച് ഒന്നിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും ഉണ്ടാകും. അത് സ്വാഭാവികമാണ്. കാരണം നമ്മളെല്ലാം മനുഷ്യരാണ്, കൃത്രിമ യന്ത്രങ്ങളല്ല. അതേസമയം, ഒരുമിച്ച് സഞ്ചരിക്കേണ്ടവരാണ് നമ്മളെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ചടങ്ങില്‍ സന്നിഹതനായിരുന്നു. മുഖ്യമന്ത്രിയുമായി സൗഹൃസംഭാഷണം നടത്തിയശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്.
കൊച്ചി :ചെല്ലാനം മറുവക്കാട് പാടശേഖരത്തിലെ നൂറോളം കുടുംബങ്ങൾ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി കൃത്രിമ വെള്ളക്കെട്ട് മൂലം നിരന്തരമായി അനുഭവിക്കുന്ന ദുരിതങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുവാൻ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ മനോജിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം അന്വേഷണം ആരംഭിച്ചു . ഓര് വെള്ളത്തിൽ മുങ്ങിയ പുരിയിടങ്ങളിൽ ദ്രവിച്ച് നശിച്ച വീടുകളും ചീഞ്ഞ് ഉണങ്ങിയ പച്ചക്കറി വിളകളും കുടുംബങ്ങൾ സംഘത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തി . ചെളി നിറഞ്ഞ വഴികളും പുരയിടങ്ങളും താണ്ടിയാണ് ഉദ്യോഗസ്ഥ സംഘം അന്വേഷണം തുടങ്ങിയത് . തുടർന്ന് രണ്ട് കിലോമീറ്റർ വള്ളത്തിൽ സഞ്ചരിച്ചു പാടശേഖരത്തിന്റെ കിഴക്കേ അതിരിൽ മൈനർ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ചിട്ടുള്ള സംരക്ഷണ ചിറ സന്ദർശിച്ചു. ഈ ചിറയാണ് കൊച്ചി അഴിമുഖത്ത് നിന്ന് കുമ്പളങ്ങി കായൽവഴി എത്തുന്ന ഉപ്പ് വെള്ളത്തിൽ നിന്ന് പൊക്കാളി കൃഷി വിളയുന്ന നെൽ വയലുകൾക്ക് സംരക്ഷണം നൽകുന്നത്. ഈ സംരക്ഷണ ചിറയിൽ സർക്കാർ ഫണ്ട് വിനിയോഗിച്ച് ഇറിഗേഷൻ വകുപ്പ് നെൽകൃഷിയുടെ ആവശ്യത്തിനുവേണ്ടി നിർമ്മിച്ചിട്ടുള്ള പത്താഴങ്ങൾ പാടശേഖര ഭാരവാഹികൾ…
കൊച്ചി: വനം വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം വീണ്ടും ഒരു മനുഷ്യജീവൻകൂടി വയനാട്ടിൽ പൊലിഞ്ഞിരിക്കുന്നത് സംസ്ഥാനസർക്കാരിന്റെ നിരുത്തരവാദിത്തപരമായ സമീപനങ്ങൾക്ക് തെളിവാണ്. വയനാട്ടിലും ഇടുക്കിയിലും മറ്റും വന്യമൃഗങ്ങൾ മനുഷ്യജീവനും സമാധാനപൂർണമായ ജീവിതത്തിനും സമാനതകളില്ലാത്ത ഭീഷണിയായി മാറിയിരിക്കുന്നു. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി വനത്തിന്റെ സമീപ പ്രദേശങ്ങളിൽ മാത്രമല്ല, കിലോമീറ്ററുകൾ ദൂരെ ജീവിക്കുന്ന ഗ്രാമീണർക്കും വന്യമൃഗ ശല്യം വലിയ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. ഈ രൂക്ഷമായ പ്രതിസന്ധി ഘട്ടത്തിലും സർക്കാർ ഏതുവിധത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നത് എന്നുള്ളത് വലിയ ചോദ്യചിഹ്നമാണ്. ഇത്തരം വെല്ലുവിളികൾ പതിനായിരക്കണക്കിന് ജനങ്ങൾ നേരിടുന്നതിനിടയിലും കൂടുതൽ ജനദ്രോഹപരമായ വകുപ്പുകൾ ഉൾപ്പെടുത്തി വനനിയമം പരിഷ്കരിക്കുന്നതിനാണ് സർക്കാർ നീക്കം നടത്തിയത്. പ്രതിഷേധങ്ങളെ തുടർന്ന് പരിഷ്കരണ ശ്രമം സംസ്ഥാന സർക്കാർ പിൻവലിച്ചെങ്കിലും കഴിഞ്ഞ ദിവസം അതിനെതിരായി പ്രമേയം പാസാക്കിയ ഫോറസ്റ്റ് റെയ്‌ഞ്ചേഴ്‌സ് ഫോറത്തിന്റെ നടപടി അത്യന്തം അപലപനീയമാണ്. ആ യോഗത്തിൽ സംസ്ഥാന വനം മന്ത്രി അധ്യക്ഷനായിരുന്നു എന്ന വസ്തുത ലജ്ജാകരമാണ്. വന്യജീവികൾ മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തിൽ നാട്ടിലേക്കിറങ്ങുന്നത് പതിവായിരിക്കെ അതിനെ…
പാലക്കാട്: വാളയാറില്‍ ഇന്നും കാട്ടാന ആക്രമണം. കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാന കര്‍ഷകനെ ആക്രമിച്ചു. വാളയാര്‍ സ്വദേശി വിജയനാണ് ഇന്ന് പുലര്‍ച്ചെ പരിക്കേറ്റത്. കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനായാണ് വിജയന്‍ ഇവിടെയെത്തിയത്. ബഹളം വച്ച് ആനയെ തുരത്താനുള്ള ശ്രമത്തിനിടെ കാട്ടാന ഇദ്ദേഹത്തിനു നേരെ തിരിയുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ വിജയനെ നാട്ടുകാര്‍ ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. വാളയാര്‍ വാദ്യാര്‍ചള്ള മേഖലയിലായിരുന്നു സംഭവം. കാട്ടാന ഇറങ്ങിയതറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. ഇവര്‍ ആനയെ തുരത്തുന്നതിനിടയില്‍ വിജയന്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു എന്നാണ് വിവരം. വിജയന്റെ കാലിനും ഇടുപ്പിനുമാണ് ആനയുടെ ചവുട്ടേറ്റത്. തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇദ്ദേഹം
മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ 45കാരി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിൽ ഇന്ന് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ 6 മണിമുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. കടുവയെ പിടികൂടുന്നതിൻ്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. മാനന്തവാടി നഗരസഭയിലെപഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അതേസമയം, കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി സ്ത്രീ രാധയുടെ സംസ്കാരം ഇന്ന്. രാവിലെ 11 മണിയോടെയാണ് സംസ്കാരം. വെള്ളിയാഴ്ച രാവിലെ പഞ്ചാരക്കൊല്ലി സ്വദേശിയായ രാധയെ കടുവ കടിച്ചുകൊലപ്പെടുത്തിയ നിലയിൽ വനത്തിൽ നിന്ന് കണ്ടെത്തിയത്. പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവയുടെ അക്രമണമുണ്ടായത്. വനംവകുപ്പ് താൽക്കാലിക വാച്ചറായ അച്ചപ്പൻ്റെ ഭാര്യയാണ് മരിച്ച രാധ.
Subscribe to Updates
Get the latest creative news from FooBar about art, design and business.