- നോബൽ ജേതാവ് മരിയ കൊറീന മച്ചാദോയ്ക്ക്, ലിയോ പാപ്പ കൂടിക്കാഴ്ച അനുവദിച്ചു
- ബെനഡിക്ട് പാപ്പയുടെ നാമകരണ നടപടികൾക്ക് സാധ്യത: ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിൻ.
- അന്യായമായി വേട്ടയാടപ്പെട്ട കർദ്ദിനാൾ ജോർജ് പെൽ വിടവാങ്ങിയിട്ട് 3 വർഷം
- മനുഷ്യജീവൻ’ പകരം വയ്ക്കാനാവാത്ത സമ്പത്ത്-ഡോ. ആന്റണി വാലുങ്കൽ
- കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
- കെസിബിസി പ്രോലൈഫ് സമിതി ഗ്രാൻഡ് കോൺഫറൻസ് -പോസ്റ്റർ പ്രകാശനം ചെയ്തു
- കരുതലിന്റെ ‘സ്നേഹപ്പൊതി’യുമായി കെ.സി.വൈ.എം
- പിഎസ്എല്‍വി-സി62 പരാജയം
Author: admin
ലേഖനം/ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ 2025 നവംബര്‍ 30-ാം തിയ്യതി ആഗോള കത്തോലിക്കാസഭ ആഗമന കാലത്തിലേക്ക് പ്രവേശിക്കുകയാണ്. നമ്മുടെ രക്ഷകനായ കര്‍ത്താവീശോ മിശിഹായുടെ മനുഷ്യാവതാരത്തിന്റെ ജൂബിലി വര്‍ഷത്തിലെ ആഗമനകാലമാണിത് എന്ന പ്രത്യേകത ഈ വര്‍ഷത്തിലെ ആഗമനകാലത്തിനുണ്ട്. നമ്മളെല്ലാവരും പ്രത്യാശയുടെ ഇടങ്ങളായി മാറേണ്ടവരാണെന്ന് ഈ ജൂബിലി വര്‍ഷത്തിലെ ആഗമനകാലം ഓര്‍മ്മിപ്പിക്കുന്നു. ആഗമനകാലത്തിന്റെ കാതല്‍ രണ്ടു കാര്യങ്ങളിലാണ്. ഒന്ന്, യേശുനാഥന്റെ ജനനതിരുനാളിനു വേണ്ടിയുള്ള ഒരുക്കം. രണ്ട്, യേശുവിന്റെ രണ്ടാം വരവിനുവേണ്ടിയുള്ള കാത്തിരിപ്പ്. യേശുവിന്റെ ജനനം പ്രത്യാശ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു. ആദിമാതാപിതാക്കള്‍ പാപത്തിലേക്കു വീണതോടുകൂടിയാണ് അവര്‍ക്കു പ്രത്യാശ നഷ്ടപ്പെടുന്നത്. പ്രത്യാശ നഷ്ടപ്പെട്ട അവര്‍ ദൈവത്തില്‍ നിന്ന് ഒളിഞ്ഞിരിക്കാനും ശ്രമിച്ചു (ഉല്പത്തി 3 : 8). ദൈവത്തിന്റെ ഹൃദയത്തില്‍ ഇടമുണ്ടായിരുന്ന അവര്‍ക്ക് അതോടുകൂടി പറുദീസ നഷ്ടമായി. എങ്കിലും ദൈവം അവരെ പൂര്‍ണ്ണമായും കൈവിട്ടില്ല. അവരിലൂടെ രക്ഷാകരകര്‍മ്മം ദൈവപിതാവ് ആരംഭിച്ചു. പാപംമൂലം ദൈവത്തിന്റെ ഹൃദയത്തിലെ ഇടം മനുഷ്യര്‍ നഷ്ടപ്പെടുത്തിയെങ്കിലും ദൈവം ഒരിക്കലും അവരെ തള്ളിക്കളഞ്ഞില്ല. ഈ ആഗമനകാലം…
കവർ സ്റ്റോറി / ബോബന്‍ വരാപ്പുഴ അര്‍പ്പണബോധമുള്ള മാതാപിതാക്കളുടെ മക്കള്‍ ലോകത്തോളം വളര്‍ന്നതിന് ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. വര്‍ത്തമാനകാലത്തും ആ നീതിശാസ്ത്രത്തിന്റെ അജയ്യത തുടരുന്നതിന്റെ മികവുറ്റ ഉദാഹരണമാണ് നഥാനിയ. മാതാപിതാക്കളുടെ കഠിനാധ്വാനം, നഥാനിയായുടെ ഓരോ സ്‌ട്രോക്കിലേക്കും പകരുന്നത് പ്രതീക്ഷയുടെ ജലകണങ്ങളാണ്.ഇന്ന്, സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ കിരീടം തലയിലണിഞ്ഞ് അവള്‍ നില്‍ക്കുമ്പോള്‍, അത് മെഡലുകള്‍ മാത്രമല്ല ഒരു കുടുംബത്തിന്റെ ആത്മാര്‍പ്പണത്തിന്റെ പ്രകാശം കൂടിയാണ്; ജീവിതഭാരത്തെ ചെറുത്ത മനസുകളുടെ വിജയം. ഒരിടത്തൊരിടത്ത് …വെള്ളം കെട്ടി നില്‍ക്കുന്നത് കാണുന്ന മാത്രയില്‍ കരച്ചിലാരംഭിക്കുന്നൊരു പെണ്‍കുട്ടിയുണ്ടായിരുന്നു. മകളെ വേറിട്ടൊരു കായിക ഇനത്തിലേക്ക് വഴി തിരിച്ചുവിടാന്‍ ആഗ്രഹിച്ചിരുന്ന പിതാവ് 2016-ല്‍ തന്റെ മകളെ വടുതല ഡോണ്‍ ബോസ്‌കോ സ്‌ക്കൂള്‍ സംഘടിപ്പിച്ച ഒരു നീന്തല്‍ കോച്ചിംഗിന്റെ ക്യാമ്പില്‍ ചേര്‍ത്തു. രണ്ടു മാസത്തെ ക്രാഷ് കോഴ്‌സായിരുന്നത് .എന്നും കരഞ്ഞു കൊണ്ടാണ് അവള്‍ പൂളിലേക്ക് എത്തപ്പെട്ടിരുന്നത്. ക്യാമ്പിനൊടുവില്‍ സംഘടിപ്പിച്ച മത്സരത്തില്‍ പങ്കെടുക്കാനായി നില്‍ക്കുമ്പോഴും അവള്‍ വിലപിക്കുകയായിരുന്നു. പെട്ടെന്ന് മത്സരം ആരംഭിക്കുന്നതിനായുള്ള വിസില്‍ മുഴങ്ങി. എല്ലാവരും…
ബ്രസ്സിലിലെ നോസ്സ സെൻഹോറ ഡ ഗ്ലോറിയ ഇടവകയില്‍ അംഗങ്ങളായ 1200 പേരാണ് ഒറ്റദിവസം സ്ഥൈര്യലേപനം സ്വീകരിച്ചത്. നവംബർ 15 ശനിയാഴ്ച രണ്ടു ഘട്ടങ്ങളിലായിട്ടാണ് സ്ഥൈര്യലേപനം സ്വീകരിച്ചത്. സിയേറ ഇവന്റ്സ് സെന്ററിലാണ് തിരുക്കര്‍മ്മങ്ങള്‍ നടത്തിയത്.
മോൺസിഞ്ഞൂർ ജോഷി ജോർജ് പൊട്ടക്കൽ ഒ കാം( O. Carm) ജർമ്മനിയിലെ മൈൻസ് രൂപതയുടെ സഹായമെത്രാനായി നിയമിതനായി. ലിയോ പതിനാലാമൻ പാപ്പയാണ് അദേഹത്തെ നിയമിച്ചത്.
തന്റെ അപ്പസ്തോലിക യാത്രകളുടെ തുടക്കം തുർക്കിയെയിൽ നിന്നും ആരംഭിക്കുവാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് പാപ്പാ, തുർക്കിയിൽ തന്റെ സന്ദേശം ആരംഭിച്ചത്.
ആസന്നമായ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രശ്‌നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാടെടുക്കുവാന്‍ ആഹ്വാ നം ചെയ്ത് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി.
കത്തോലിക്കാ സഭയുടെ തലവനെന്ന നിലയിൽ ഇറ്റലിക്ക് പുറത്തുള്ള തന്റെ ആദ്യ യാത്രയ്ക്കായി ലെയോ പതിനാലാമൻ, പാപ്പാ റോമിൽ നിന്ന് തുർക്കിയിലേക്ക് പുറപ്പെട്ടു. നിഖ്യാ കൗൺസിലിൻ്റ 1,700-ാം വാർഷികം ആഘോഷിക്കുന്നതിനായിട്ടാണ് പരിശുദ്ധ പിതാവ്, തുർക്കിയിലേക്ക് യാത്രയായിരിക്കുന്നത്.
‘സാഹിതി പുരസ്കാരം ‘കൊല്ലംജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ ലാൽ സാറിൽ നിന്നും കൊല്ലം കടയ്ക്കൽ തൃക്കണ്ണാപുരം സെന്റ് മിൽഡ്രഡ്‌സ് യു പി എസ് ലെ അധ്യാപിക ശ്രീമതി രൂപ മോൾ കെ. ബി ഏറ്റുവാങ്ങുന്നു.
ന്യൂ ഡൽഹി: ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ഇന്റലിജൻസ് ഏജൻസിയായ ഇന്റലിജൻസ് ബ്യൂറോയിൽ പത്താം ക്ലാസ് പാസായവർക്ക് അവസരം മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് തസ്‌തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എംടിഎസ് (ജനറൽ) 362 അ് ഒഴിവുകളിലേക്ക് നേരിട്ടുള്ള, നിയമനമാണ് നടത്തുന്നത്, കേരളത്തിലും ജോലി ചെയ്യാം. അപേക്ഷകൾ ഓൺലൈനായി ഡിസംബർ 14 ന് അകം നൽകണം. പേ ലെവൽ ഒന്ന് പ്രകാരം 18,000 രൂപ മുതൽ 56,900 രൂപ വരെയാണ് ശമ്പളം. ഇതോടൊപ്പം കേന്ദ്ര സർക്കാർ അലവൻസുകൾ, പ്രത്യേക സുരക്ഷാ അലവൻസ്, അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള ക്യാഷ് കോമ്പൻസേഷൻ എന്നിവയും ലഭിക്കും. യോഗ്യതാ മാനദണ്ഡംഅപേക്ഷകർ 18-25 വയസ്സിനിടയിലുള്ളവരായിരിക്കണം. പട്ടികജാതി (SC), പട്ടികവർഗ(ST), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC), ഭിന്നശേഷിക്കാർ (PwBd) തുടങ്ങിയവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ്സോ തത്തുല്യമോ പാസായിരിക്കണം. കൂടാതെ അപേക്ഷിച്ച തസ്തികയ്ക്കുള്ള താമസസ്ഥലം തെളിയിക്കുന്ന സർട്ടിഫിക്കറ്റും (ഡൊമിസൈൽ സർട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണം.
പക്ഷം / ഡോ. ഗാസ്പര്‍ സന്യാസി തദ്ദേശ തിരഞ്ഞെടുപ്പ് 2025ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍. പ്രചാരണം പൊടിപാറുന്നു. നാട്ടിലെ പ്രധാന പാര്‍ട്ടികളെല്ലാം രംഗത്തുണ്ട്. മത്സരാര്‍ത്ഥികള്‍ വോട്ടഭ്യര്‍ത്ഥിച്ച് ഇടവഴികള്‍ താണ്ടി, കുണ്ടും കുഴിയും കടന്ന്, ഓരോ മുക്കിലും മൂലയിലുമെത്തുന്നു. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിഷയങ്ങളാകണമെന്നില്ല ഓരോ വാര്‍ഡിന്റെയും ഡിവിഷന്റെയും വോട്ടിംഗ് ഗതിയെ നിയന്ത്രിക്കുന്നതും നിര്‍ണയിക്കുന്നതും. സ്ഥാനാര്‍ത്ഥിക്ക് തന്റെ വാര്‍ഡിലെ സമ്മതിദായകരോടുള്ള ബന്ധവും, പ്രദേശത്തിന്റെ അടിയന്തര സ്വഭാവമുള്ള പ്രശ്‌നങ്ങളും, വികസനത്തെപ്പറ്റിയുളള അടിസ്ഥാന സമൂഹങ്ങളുടെ കാഴ്ചപ്പാടുകളും എല്ലാം ചേര്‍ന്നുള്ള രാഷ്ട്രീയസ്വഭാവം പാര്‍ട്ടിരാഷ്ട്രീയത്തിന് അതീതമായി നിലയുറപ്പിച്ചെന്ന് വരാം. ജാതി-മത താല്പര്യങ്ങളിലൂന്നി നടത്തുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ, തങ്ങളുടെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്ന ജനസമൂഹം ഗൗനിച്ചേക്കുമെന്ന് നിര്‍ബന്ധമില്ല. 2025-ല തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചില പ്രത്യേകതകളിലൊന്ന്, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴയപ്പെട്ട ചിലര്‍ ജീവനൊടുക്കി എന്ന വാര്‍ത്തയാണ്. പാര്‍ട്ടികള്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്തം കൈയൊഴിയുന്നുണ്ടെങ്കിലും, മറ്റു ചില കാരണങ്ങള്‍ മരണത്തിന്റെമേല്‍ ചാര്‍ത്തുന്നുണ്ടെങ്കിലും, തഴയപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം തിരഞ്ഞെടുപ്പ് ചുവരെഴുത്തുപോലെ മായാതെ നില്‍ക്കുകയാണ്. പാര്‍ട്ടികള്‍ക്കും…
Subscribe to Updates
Get the latest creative news from FooBar about art, design and business.
