- നവരാത്രി ; മദ്യപ്രദേശിൽ രണ്ട് ജില്ലകളിൽ മാംസാഹാരത്തിനു വിലക്ക്
- എം എസ് സുബ്ബലക്ഷ്മി പുരസ്കാരം കെ ജെ യേശുദാസ്സിനു
- 38 ദിവസങ്ങൾക്ക് ശേഷം രാഹുൽ പാലക്കാടെത്തി
- കർത്താവിനോട് ചേർന്നു നിന്നാൽ മഹത്തായ കാര്യങ്ങൾ സംഭവിക്കും, ലെയോ പാപ്പാ
- മെക്സിക്കൊയുടെ ഹൃദയ ഭാഗത്ത് ജപമാല റാലി നടത്താൻ പുരുഷന്മാരുടെ സംഘം
- ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ ആർച്ച്ബിഷപ്പ് ഗാല്ലഗെർ
- യഹൂദ ഉത്സവങ്ങളോടാനുബന്ധിച്ച് ആശംസകൾ നേർന്ന് പാപ്പാ
- ഐക്യദാർഢ്യവുമായി കേരളം ; പലസ്തീൻ അംബാസഡർ കേരളത്തിലെത്തും
Author: admin
947ല്‍ കെ.എ. പോള്‍ ആരംഭിച്ച പ്രസാധക പ്രസ്ഥാനമാണ് സാഹിത്യനിലയം. ഇന്നത്തെ കലൂര്‍ ദേശാഭിമാനി റോഡില്‍ വീടിനോട് ചേര്‍ന്ന് സ്ഥാപിച്ച സാഹിത്യനിലയം പ്രസ്സിലാണ് പുസ്തകങ്ങള്‍ അച്ചടിച്ചിരുന്നത്.
തിരുവനന്തപുരം : ഫിഷറീസ് വകുപ്പിന്റെ തികഞ്ഞ അനാസ്ഥമൂലം പരമ്പരാഗത മേഖലയ്ക്ക് ഈ സീസൺണാരംഭം മുതൽ കോടികളുടെ നഷ്ടം ഉണ്ടായതായി കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡെറേഷൻകോവിഡ് പ്രതിസന്ധിക്ക് ശേഷം കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ചെമ്മീൻ കിട്ടിയിട്ടും ന്യായമായ വില ലഭിക്കാഞ്ഞതുമൂലം തൊഴിലാളികളും, ഉടമകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അമേരിക്ക ഉൾപ്പെടെയുള്ള വൻകിട രാജ്യങ്ങൾ ചെമ്മീൻ കയറ്റുമതിയിൽ ഏർപ്പെടുത്തിയ നിരോധനമാണ് പ്രതിസന്ധിയക്ക് കാരണം. ട്രോൾ ബോട്ടുകളുടെ മത്സ്യബന്ധനം ആമകളുടെ വംശനാശത്തിന് ഇടവരുത്തുന്നുയെന്ന കണ്ടെത്തലുകളെ തുടർന്ന് കഴിഞ്ഞ അഞ്ചുവർഷമായി അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ട്രോൾ ബോട്ടുകളുടെ കോടന്റിൽ ആമസംരക്ഷണത്തിന്റെ ഭാഗമായുള്ള ടർട്ടിൽ എക്സ്ക്ല്യൂഡർ(ടെഡ്)ഉപയോഗിക്കണമെന്ന് മാർഗനിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടും സംസ്ഥാന ഫിഷറീസ് വകുപ്പ് സമയബന്ധിതമായി ബോട്ടുകളിൽ ഈ ഇലക്ട്രോണിക് ഡിവൈസ് നിർബന്ധമാക്കാൻ നടപടി സ്വീകരിക്കുന്നതിൽ വിമുഖത കാട്ടിയത് മൂലമാണ് അമേരിക്ക ചെമ്മീൻ കയറ്റുമതിയിൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയത് ഈ തിരിച്ചടിയിൽ കോടികളുടെ സാമ്പത്തിക നഷ്ടം നേരിട്ടത് പരമ്പരാഗത മത്സ്യബന്ധന മേഖലയക്കാണ്. മൺസുൺ സീസൺ ആരംഭത്തിലെ കാലാവസ്ഥ…
കൊച്ചി :എറണാകുളം ലൂർദ് ആശുപത്രിയിൽ, അപൂർവങ്ങളിൽ അപൂർവമായ ട്യൂമർ ശ്വാസനാളിയിൽ നിന്നും നീക്കം ചെയ്തു. തുടർച്ചയായ ചുമയത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ 39 വയസ്സുള്ള യുവതിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ശ്വാസനാളത്തിൻ്റെ അടിഭാഗത്തായി ശ്വാസനാളത്തെ രണ്ടായി വിഭജിക്കുന്ന ട്രാക്ക്യൽകരീനയിൽ ആണ് കാൻസറസ് ട്യൂമർ കണ്ടെത്തിയത്. ശ്വാസനാളത്തിന്റെ താഴത്തെ അറ്റം മുറിച്ചു മാറ്റേണ്ട അവസ്ഥയും ആഴത്തിലെ സ്ഥാനവും ശസ്ത്രക്രിയയെ സങ്കീർണമാക്കി. കാർഡിയാക് സർജറിക്ക് ഉപയോഗിക്കുന്ന ഹാർട്ട് ലെങ് മെഷീൻ ഉപയോഗിച്ച് ശരീരത്തിലേക്ക് ഓക്സിജൻ വിതരണം ചെയ്തുകൊണ്ട് ശ്വാസനാളം പുന സൃഷ്ടിച്ചുകൊണ്ടാണ് ശാസ്ത്രക്രിയ പൂർത്തിയാക്കിയത്. അസുഖത്തിൽ നിന്നും പൂർണമായി വിമുക്തയായ യുവതി ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ലൂർദ് ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജൻ ഡോ. കെ. കെ പ്രദീപ് , കാർഡിയാക് അനസ്തീഷ്യ വിഭാഗത്തിലെ ഡോ. കെ. എ. കോശി, ഡോ. ടോം തോമസ്, ജനറൽ സർജൻ ഡോ. സന്തോഷ് ജോൺ എബ്രഹാം, ഫിസിഷ്യൻ അസിസ്റ്റന്റ് ബെയ്സിൽ ടി. വർഗ്ഗീസ്, പെർഫ്യൂഷണിസ്റ്റ് ജിതിൻ ആന്റണി,…
കൊച്ചി: ചരിത്രത്തിലാദ്യമായി സ്വർഗ്ഗസ്ഥനായ പിതാവേ എന്ന വിശ്വവിഖ്യാത പ്രാർത്ഥന സംസ്കൃത ഭാഷയിൽ തയ്യാറാകുന്നു. ‘സർവ്വേശാ ‘ എന്ന പേരിലുള്ള സംഗീത ആൽബത്തിന്റെ റിക്കോർഡിങ് എറണാകുളം സി എ സി യിൽ നടന്നു.പുരാതന ഭാരതീയ ഭാഷയായ സംസ്കൃതത്തിൽ കർണാട്ടിക് സംഗീതത്തിന്റെ അകമ്പടിയോടെ ‘സർവ്വേശ ‘ എന്ന പേരിലാണ് ആൽബം. ഒരു റെക്കോർഡിങ് സ്റ്റുഡിയോയിൽ ആദ്യമായാണ് ഇരുന്നൂറ് ഗായകർ ഒരുമിച്ച് പിന്നണി പാടുന്നത് റെക്കോർഡ് ചെയ്യുന്നത്. നൂറു വൈദികരും നൂറു സിസ്റ്റേഴ്സ് ആണ് ഗാനം ആലപിച്ചത്. മാർ ഇവാനിയോസ് കോളേജിലെ സംസ്കൃത പ്രൊഫസറും സംസ്കൃത പണ്ഡിതനുമായിരുന്ന പ്രൊ. പി സി ദേവസ്യയുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘ക്രിസ്തു ഭാഗവതം എന്ന പുസ്തകത്തിൽ നിന്നെടുത്ത വരികൾക്ക് പത്മവിഭൂഷൺ ഡോ. കെ ജെ യേശുദാസിന്റെ ശിഷ്യനും പാടും പാതിരി എന്ന അപരനാമത്തിൽ പ്രസിദ്ധനുമായ കർണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ ഫാ. ഡോ. പോൾ പൂവത്തിങ്കൽ സി. എം. ഐ. ആണ് സംഗീത സംവിധാനം നിർവഹിച്ചത്. ഓർക്കസ്ട്രേഷനും,…
പാരിസ്: പാരിസ് ഒളിംപിക്സ് മെഡൽ നേട്ടത്തിലേക്ക് ഉന്നം വെച്ച് ഇന്ത്യയുടെ അമ്പെയ്ത്ത് താരങ്ങൾ ഇന്ന് കളത്തിൽ. പുരുഷ, വനിതാ വ്യക്തിഗത റാങ്കിങ് റൗണ്ട് മത്സരങ്ങളാണ് ആദ്യ ദിനം നടക്കുന്നത്. 53 രാജ്യങ്ങളിൽ നിന്നായി 128 താരങ്ങൾ യോഗ്യതാ റൗണ്ടിൽ മത്സരിക്കും. നാലാം ഒളിംപിക്സിനറങ്ങുന്ന പരിചയസമ്പന്നരായ തരുൺദീപ് റായും ദീപികാ കുമാരിയും നയിക്കുന്ന ഇന്ത്യൻ സംഘത്തിന് യോഗ്യതാ റൗണ്ട് നിർണായകമാണ്. ആദ്യ പത്തിലെങ്കിലും സ്ഥാനം നേടുകയാണ് ടീമിന്റെ പ്രഥമലക്ഷ്യം. ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് പുരുഷ, വനിതാ ടീമുകൾ യോഗ്യത നേടിയത്. അഞ്ച് മെഡൽ ഇനങ്ങളിൽ ഇന്ത്യ മത്സര രംഗത്തുണ്ട്. പുരുഷ ടീമിലാണ് ഇന്ത്യക്ക് കൂടുതൽ പ്രതീക്ഷയുള്ളത്. ഷാങ്ഹായിൽ ഇത്തവണ ലോകകപ്പിൽ നേടിയ വിജയവുമായാണ് ഇന്ത്യൻ പുരുഷൻമാർ ഇറങ്ങുന്നത്. ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ദീപികാ കുമാരിയിലാണ് വനിതകളിൽ ഇന്ത്യൻ പ്രതീക്ഷ. ഏപ്രിലിൽ വേൾഡ് കപ്പ് സ്റ്റേജ്-1 മത്സരത്തിൽ നേടിയ വെള്ളി ദീപികയുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. ഫോമിലാണെങ്കിൽ അനായാസം കൃത്യം ലക്ഷ്യം കണ്ടെത്തി പത്തിൽ…
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മധ്യ വടക്കന്‍ ജില്ലകളില്‍ വരുന്ന അഞ്ച് ദിവസം കൂടി മഴ കനക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വടക്കന്‍ കേരളം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയാണ് മഴ ശക്തമാകാന്‍ കാരണം. മലയോര തീരദേശ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത തുടരുന്നതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഏര്‍പ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.
അങ്കോള:ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായി നടക്കുന്ന പത്താംദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ബൂം എസ്‌കവേറ്റര്‍ പ്രവര്‍ത്തനം തുടങ്ങി.ആര്‍മിക്കൊപ്പം എന്‍ ഡി എആര്‍ എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സൈന്യവും കേരളവും. തെരച്ചില്‍ നടത്തുന്ന പത്താം ദിവസമായ നാളെ അര്‍ജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍. ലോറി പുറത്തെത്തിക്കുന്നതിനെക്കാള്‍ അര്‍ജുനെ കണ്ടെത്തുകയാണ് പ്രഥമ പരിഗണനയെന്ന് സൈന്യം വ്യക്തമാക്കി.മുങ്ങല്‍ വിദഗ്ദന്മാരെ പുഴയിലിറക്കി പരിശോധന നടത്താനും ക്യാമ്പിനില്‍ അര്‍ജുനുണ്ടോ എന്ന് ഉറപ്പുവരുത്താനുമാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിന് ശേഷമാകും ട്രക്ക് പുറത്തെടുക്കുന്ന പ്രവര്‍ത്തനം ആരംഭിക്കുക. കൊളുത്തിട്ട് ലോറി ഉയര്‍ത്തണം. കൂബാ ഡൈവേഴ്‌സ് താഴേക്ക് ഇറങ്ങി ട്രക്കിന്‍മേല്‍ കൊളുത്ത് ഇട്ട് ഉറപ്പിച്ചു തിരികെ കയറണം. അതിനുശേഷം ഉപകരണങ്ങളുടെ സഹായത്തോടെ ട്രക്ക് ഉയര്‍ത്തണം. അതിനായുള്ള സജ്ജീകരണങ്ങളാണ് ഉടനടി ഒരുക്കാന്‍ സൈന്യം തീരുമാനിച്ചിരിക്കുന്നത്.
കോട്ടപ്പുറം : കോട്ടപ്പുറം രൂപതാംഗമായ സിസ്റ്റർ ടെസ്സി വാഴക്കൂട്ടത്തിൽ ഇറ്റലി ആസ്ഥാനമായ കാറ്റിക്കിസ്റ്റ് സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് സന്യാസ സഭയുടെ മദർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ കസോറിയയിൽ വച്ച് നടന്ന ചാപ്റ്ററിലാണ് പുതിയ മദർ ജനറലിനെ തിരഞ്ഞെടുത്തത്. കാര മൗണ്ട് കാർമൽ ഇടവക വാഴക്കൂട്ടത്തിൽ തോമസ്, അമ്മിണി ദമ്പതികളുടെ മകളായി 1975 ഫെബ്രുവരി 18ന് ജനിച്ച സിസ്റ്റർ ടെസ്സി 1998 ആഗസ്റ്റ് മാസം 6 -ാം തീയതിയാണ് പ്രഥമ വ്രതവാഗ്ദാനം നടത്തിയത്. 1905 ൽ ഇറ്റലിയിലെ നാപൊളിയിൽ വിശുദ്ധ ജൂലിയ സൽസാനൊ സ്ഥാപിച്ച കാറ്റിക്കിസ്റ്റ് സിസ്റ്റേഴ്സ് സന്യാസസഭ ഇറ്റലി, പെറു, ബ്രസീൽ, ഇന്തോനേഷ്യ, കാനഡ, കൊളംബിയ, ഫിലിപ്പീൻസ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. വടക്കൻ പറവൂരിലും കണ്ണൂരിലുമായി രണ്ട് സന്യാസ ഭവനങ്ങൾ സഭയുടെതായി പ്രവർത്തിക്കുന്നുണ്ട്.
വരാപ്പുഴ :കേരളത്തിലെ ആദ്യ സന്യാസിനിയും, ആദ്യ സന്യാസിനീ സഭയുടെ സ്ഥാപികയുമായ മദർ ഏലീശ്വായുടെ 111-ാം ചരമ വാർഷികം വരാപ്പുഴ സെന്റ്.ജോസഫ് കോൺവന്റിൽ സാഘോഷം നടത്തി. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആന്റണി വാലുങ്കൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ വികാരി ജനറൽ മോൺ.മാത്യു ഇലഞ്ഞിമറ്റം, വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൻ അറയ്ക്കൽ, വരാപ്പുഴ ബസിലിക്ക റെക്ടർ ഫാ.ജോഷി ജോർജ് കൊടിയന്തറ, ഫാ.കുര്യാക്കോസ് ചന്ദനപ്പറമ്പിൽ എന്നിങ്ങനെ അൻപതോളം വൈദികർ സഹകാർമികരായി. മദർ ഏലീശ്വായുടെ ജീവിതത്തെ ആസ്‌പദമാക്കി നടത്തിയ ഉപന്യാസ മത്സരത്തിലെ ജേതാക്കൾക്ക് ബിഷപ് ഡോ.ആന്റണി വാലുങ്കലും സി.ടി.സി സുപ്പീരിയർ ജനറൽ മദർ ഷഹീലയും ചേർന്ന് അവാർഡുകൾ കൈമാറി. നൂറുകണക്കിന് സന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടർന്ന് നേർച്ച വിതരണം നടത്തി.
സുൽത്താൻപേട്ട: കെ സി വൈ എം സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ വാളയാർ സെന്റ്. സ്റ്റാനിസ്ലാസ് ദേവാലയത്തിൽവച്ച് കെ സി വൈ എം സുൽത്താൻപേട്ട രൂപതയുടെ ആതിധേയത്വത്തിൽകെ സി വൈ എം പ്രസ്ഥാനത്തിന്റെ സ്വർഗീയ മധ്യസ്ഥനായ വി. തോമസ് മൂർ ദിനചാരണവും, യുവജനദിനാഘോഷവും സംഘടിപ്പിച്ചു. സൊറപ്പാറ വി എഫ് ഫാ.ലൂയിസ് മരിയ പാപ്പു വി. കുർബാന അർപ്പിക്കുകയും പ്രസ്ഥാനത്തിന്റെ സ്വർഗീയ മധ്യസ്ഥൻ ആയ വി.തോമസ് മൂർ ദിനം അനുസ്മരിച്ചുകൊണ്ട് പുഷ്പ്പാർച്ചന അർപ്പിക്കുകയും യുവജനദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.കെ സി വൈ എം സംസ്ഥാന പ്രസിഡന്റ് ശ്രീ. എം ജെ ഇമ്മാനുവൽ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. കെ സി വൈ എം സംസ്ഥാനസമിതി നേതൃത്വം നൽകുന്ന ഓരോ വീട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന ആശയം ലക്ഷ്യമാക്കി സൗജന്യ കേരള PSC, SSC കോച്ചിങ്ങ് എന്ന പദ്ധതി രൂപത പ്രോക്യൂറേറ്റർ ഫാ. ആന്റണി പയസ് കെ സി വൈ എം സുൽത്താൻപേട്ട രൂപതയിൽ വച്ച്…
Subscribe to Updates
Get the latest creative news from FooBar about art, design and business.