Author: admin

കൽക്കത്ത: ബംഗാളിൽ കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി. ഹിന്ദുക്കൾ വീടുകളിൽ ആയുധം കരുതണമെന്ന് ബിജെപി നേതാവ്. ബംഗാൾ ബിജെപി മുൻ അധ്യക്ഷൻ ദിലീപ് ഘോഷാണ് പ്രകോപന പരാമർശം നടത്തിയത്. നോർത്ത് 24 പർഗാനാസിലെ പൊതു റാലിയിലാണ് ആഹ്വാനം നടത്തിയത്. ‘ഹിന്ദുക്കൾ ഫർണിച്ചറുകൾ വാങ്ങുന്നു. പക്ഷേ വീടുകളിൽ ആയുധങ്ങൾ ഇല്ല. എന്തെങ്കിലും സംഭവിച്ചാൽ പൊലീസിനെ വിളിക്കും, പക്ഷേ അവർ നിങ്ങളെ രക്ഷിക്കില്ല. എല്ലാവരും വീടുകളിൽ ആയുധം കരുതണം എന്നായിരുന്നു ദിലീപ് ഘോഷിന്റെ പരാമർശം.  പ്രകോപനപരമായ പരാമർശങ്ങൾ ജനങ്ങൾക്കിടയിലെ സാമുദായിക ഐക്യം തകർക്കുമെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. മുർഷിദാബാദിൽ പ്രതിഷേധത്തിനിടെ മൂന്നുപേർ കൊല്ലപ്പെട്ടതിനു പിന്നാലെ വിവിധ ഇടങ്ങളിൽ സംഘർഷം രൂക്ഷമാണ്. നിലവിലെ സാഹചര്യത്തിൽ ദുരന്തബാധിത മേഖലകൾ സന്ദർശിക്കരുതെന്ന നിർദ്ദേശം ലംഘിച്ച് ബിജെപി നേതാവും അനുകൂലികളും സന്ദർശനം നടത്തിയതും സംഘർഷത്തിൽ കലാശിച്ചിരുന്നു. അതേസമയം സംസ്ഥാനത്തെ സാഹചര്യങ്ങൾ വിലയിരുത്താൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയോഗിച്ച മൂന്നംഗ സംഘം പശ്ചിമബംഗാളിൽ എത്തി. സംഘർഷബാധിത മേഖലകളായ മുർഷിദാബാദ്, മാൾഡ എന്നിവിടങ്ങളിൽ…

Read More

വെള്ളറട: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തെക്കൻ കുരിശുമല 68-ാമത് തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടത്തിൽ പെസഹാ വ്യാഴം ലക്ഷങ്ങൾ മലകയറി പ്രാർത്ഥിച്ചു. രാവിലെ 5 മണിക്ക് സംഗമ വേദിയിൽ നിന്നും നെറുകയിലേയ്ക്ക് ആരംഭിച്ച കുരിശിന്റെ വഴിയക്ക് പിന്നാലെ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ തീർത്ഥാടകർ മലകയറി തുടങ്ങി. വൈകുന്നേരമായതോടെ നെറുകയുംആരാധനാ ചാപ്പലും സംഗമ വേദിയും തീർത്ഥാടകരുടെ തിരക്കിൽ നിറഞ്ഞ് കവിഞ്ഞു.ഇടയ്ക്കിടെ പെയ്ത വേനൽ മഴയെ അവഗണിച്ചാണ് വിശ്വാസികൾ തീർത്ഥാടനം നടത്തിയത്.തീർത്ഥാടകരെ നിയന്ത്രിക്കാൻ പോലീസും വോളന്റിയേഴ്സും നന്നേ പാടുപ്പെട്ടു. തിരക്ക് രാത്രിയിലും തുടർന്നു. സംഗമ വേദിയിൽ വൈകുന്നേരം 6 മണിയ്ക്ക് നടന്ന ആഘോഷമായ ദിവ്യബലിയ്ക്കും പാദ ക്ഷാളന ശുശ്രൂഷാ കർമ്മത്തിനും സ്പിരിച്ച്വൽ ആനിമേറ്റർ ഫാ. ഹെൻസിലിൻ ഒ.സി.ഡി മുഖ്യ കാർമ്മികത്വം വഹിച്ചു. കുരിശുമല ഡിവൈൻ ബീറ്റ്സ് ഗാനശുശ്രൂഷ നടത്തി. തുടർന്ന് തിരുമണിക്കൂർ ആരാധനയ്ക്ക് കുരിശുമല, കൂട്ടപ്പു, കൊല്ലകോണം ഇടവകകൾ നേതൃത്വം നൽകി. രണ്ടാം ഘട്ട തീർത്ഥാടനം ദുഃഖവെള്ളിയാഴ്ച സമാപിക്കും. ദു:ഖവെള്ളിയാഴ്ച രാത്രി മുഴുവൻ സമയവും…

Read More

കൊച്ചി: കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ വിശുദ്ധവാരത്തോടനുബന്ധിച്ച് പെസഹാ വ്യാഴാഴ്ച്ച അഗതികൾക്ക് പെസഹാ അപ്പവും പാലും പങ്കുവെച്ചു. പെസഹാ ദിനത്തിൽ തെരുവോരങ്ങളിലുള്ള അഗതികൾക്ക് കഴിഞ്ഞ അഞ്ചുവർഷം തുടർച്ചയായി പെസഹാ അപ്പം പങ്കുവെയ്ക്കുന്ന അഗാപ്പെ- ഷെയറിംഗ് ദ ബ്രെഡ് ഓഫ് ലവ് എന്ന പരിപാടിയിലൂടെ കെ.സി.വൈ.എം, സമൂഹത്തിൽ നിരാലംബരായ മനുഷ്യരോട് പക്ഷംചേരുവാൻ യുവജനങ്ങളെ ഒരുക്കുകയാണ് എന്ന് ഉദ്ഘാടനം നിർവഹിച്ച എറണാകുളം എം.പി ഹൈബി ഈഡൻ പറഞ്ഞു. കെ.സി. വൈ.എം. കൊച്ചി രൂപത പ്രസിഡൻ്റ് ഡാനിയ ആൻ്റണി അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി ആമുഖ പ്രഭാഷണം നടത്തി. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആൻ്റണി കുരീത്തറ എന്നിവർ സന്നിഹിതരായിരുന്നു. കെ.സി.വൈ.എം. കൊച്ചി രൂപത ജനറൽ സെക്രട്ടറി ഹെസ് ലിൻ ഇമ്മാനുവൽ, സെഹിയോൻ പ്രേഷിത സംഘം പ്രസിഡന്റ് എം.എക്സ് ജൂഡ്സൺ, രൂപത ലേ ആനിമേറ്റർ ലിനു തോമസ്, കെ.സി.വൈ.എം…

Read More

ന്യൂഡല്‍ഹി:കേന്ദ്ര സർക്കാരിന് തിരിച്ചടിയായി വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി. ചില രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഒരാഴ്ച സമയം വേണമെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത് .ഇതോടെ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം അനുവദിച്ചു. വഖഫ് ബോര്‍ഡുകളില്‍ നിയമനം പാടില്ലെന്നും വഖഫ് സ്വത്തുക്കളില്‍ തത്സ്ഥിതിതുടരണമെന്നും സുപ്രീംകോടതി അറിയിച്ചു. വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട അഞ്ച് ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഉപയോഗം വഴി വഖഫ് ആയ വസ്തുക്കള്‍ക്ക് ഡി നോട്ടിഫൈ ചെയ്യരുത്. വിശദവാദത്തിന് നോഡല്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. നിയമഭേദഗതി സ്റ്റേ ചെയ്താല്‍ അത് അപൂര്‍വ്വം നടപടിയായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമ്പോള്‍ ചരിത്രം കൂടി പരിശോധിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഗ്രാമങ്ങളിലെ ഭൂമിയെല്ലാം വഖഫ് ആക്കി മാറ്റുകയാണ്. ഇത്രയും പരുഷമായ നിലപാട് കോടതി സ്വീകരിക്കരുതെന്നും…

Read More

കോട്ടയം: വഖഫ് ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു എന്ന് ജോസ് കെ. മാണി. ഈ വിഷയത്തിൽ കേരള കോൺഗ്രസിന് അന്നും ഇന്നും ഒരേ നിലപാട് ആണ്. പാർലമെൻ്റിൽ ബിൽ അവതരിപ്പിച്ചപ്പോൾ തന്നെ ഭേദഗതി നിർദ്ദേശങ്ങളിൽ മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനുള്ള ചട്ടരൂപീകരണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചില കാര്യങ്ങൾ പിന്താങ്ങുകയും എതിർക്കുകയും ചെയ്തു. സാധാരണക്കാർക്ക് കോടതിയെ സമീപിക്കാം എന്ന ഭാഗത്തെ പിന്തുണച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ നിലപാടുകളിൽ മാറ്റം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ബിൽ നിയമമാകുമ്പോൾ മുൻകാല പ്രാബല്യം ഇല്ലെങ്കിൽ മുനമ്പം നിവാസികൾക്ക് യാതൊരു ഗുണവും ഉണ്ടാകില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജ്ജുവിൻ്റെ സാന്നിധ്യത്തിൽ പാർലമെന്റിൽ പറഞ്ഞതാണ്. ഇന്നത്തെ നിലയിൽ മുനമ്പത്തെ ജനങ്ങൾ തലമുറകളോളം ഇനിയും കോടതികൾ കയറി ഇറങ്ങിയാലും മുനമ്പത്ത് ഭൂപ്രശനത്തിന് പരിഹാരമുണ്ടാകില്ല എന്നതാണ് യാഥാർത്ഥ്യം അദ്ദേഹം പറഞ്ഞു.

Read More

കൊച്ചി: എറണാകുളത്ത് സമ്മേളിച്ച ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി സമ്മേളനം വിവിധ കമ്മീഷനുകള്‍ക്ക് പുതിയ സെക്രട്ടറിമാരെ നിയമിച്ചു. വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയായി കൊല്ലം രൂപതാംഗമായ ഡോ. അഭിലാഷ് ഗ്രിഗറി, വനിത കമ്മീഷന്‍ സെക്രട്ടറിയായി സി.എസ്.എസ്.റ്റി സഭാംഗമായ സിസ്റ്റര്‍ നിരഞ്ജന, ചില്‍ഡ്രന്‍സ് കമ്മീഷന്‍ സെക്രട്ടറിയായി കൊച്ചി രൂപതാംഗമായഫാ. അരുണ്‍ മാത്യു തൈപ്പറമ്പില്‍ എന്നിവര്‍ നിയമിതരായി. ഫാ. ആന്റണി അറക്കല്‍ (വിദ്യാഭ്യാസ കമ്മീഷന്‍), സിസ്റ്റര്‍ എമ്മ മേരി എഫ്.ഐ.എച്ച് ( വനിത), ഫാ. ലിനു വിന്‍സെന്‍റ് ഒ.എസ്.എ (ചില്‍ഡ്രന്‍സ്) എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ നിയമനം നടത്തിയത്.

Read More

കൊച്ചി: വിശുദ്ധ വാരത്തിന് ആരംഭം കുറിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ നടത്തിയ പീഡാസഹനയാത്ര വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വിശുദ്ധ കുരിശ് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്കിന് കൈമാറി ആരംഭം കുറിച്ചു. സെന്റ് ഫ്രാൻസീസ് അസ്സീസി കത്തീഡ്രൽ ദൈവാലയത്തിൽ നിന്നുമാരംഭിച്ച് നഗരം ചുറ്റി കത്തീഡ്രലിൽ തന്നെ പീഡാസഹന യാത്ര സമാപിച്ചു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ ,മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ചാൻസിലർ ഫാ. എബിജിൻ അറക്കൽ, ബി.സി.സി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി, വരാപ്പുഴ അതിരൂപത സെക്രട്ടറി ഫാ. സ്മിജോ ജോർജ് കളത്തിപ്പറമ്പിൽ,കത്തീഡ്രൽ വികാരി ഫാ. പീറ്റർ കൊച്ചുവീട്ടിൽ, സഹ വികാരി ഫാ. റോഷൻ റാഫേൽ നെയ്‌ശ്ശേരി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, യുവജന കമ്മീഷൻ ഡയറക്ടർ ഫാ.ജിജു ക്ലീറ്റസ് തിയ്യാടി, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന…

Read More

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹാ ആചരിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും കാൽ കഴുകലും നടക്കും. സഭാ അധ്യക്ഷന്മാർ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. ക്രിസ്തുദേവന്‍ തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയിലാണ് പെസഹ ആചരിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓര്‍മ്മയ്ക്ക് കാല്‍കഴുകല്‍ ശുശ്രൂഷ സുറിയാനി റീത്തുകളിൽ രാവിലെ നടന്നു .റോമൻ കാത്തലിക് ലാറ്റിൻ ദേവാലയങ്ങളിൽ വൈകിട്ടാണ് തിരുകർമ്മങ്ങൾ .പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ രാത്രി ഭവനങ്ങളിൽ നടക്കും. കുരിശുമരണത്തിന് മുൻപ് യേശു തന്റെ ശിഷ്യന്മാരുടെ ഒപ്പം അവസാനമായി പങ്കെടുത്ത പെസഹാ ആഘോഷത്തിന്റെയും അദ്ദേഹം കഴിച്ച അവസാനത്തെ അത്താഴത്തിന്റെയും ഓർമ്മ പുതുക്കലായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്.  ക്രൂശിതനാകുന്നതിന് തലേ ദിവസം യേശു തന്റെ 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ…

Read More

വഖഫ് ഭേദഗതി ബില്ല് മുനമ്പം പ്രശ്‌നത്തിന് പരിഹാരമാകും എന്ന് ബിജെപി ബോധപൂര്‍വ്വം പ്രചരിപ്പിച്ചത് കത്തോലിക്ക സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ്. സാമുദായിക സംഘര്‍ഷത്തിലൂടെ മുതലെടുപ്പ് രാഷ്ട്രീയത്തിന് ഒരുക്കിയ ബിജെപിയുടെ തിരക്കഥയാണ് ഇപ്പോള്‍ തകര്‍ന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതാണ് സംഘപരിവാര്‍ അജണ്ട. അതിനായി അവര്‍ മുനമ്പം വിഷയത്തെ കൂട്ടുപിടിച്ചെന്നുമാത്രം. ബിജെപിയുടെ പൊയ്മുഖമാണ് ഇവിടെ തുറന്നുകാട്ടപ്പെട്ടത്. ക്രൈസ്തവ വിഭാഗങ്ങളെ തെറ്റിധരിപ്പിച്ച് രക്ഷനെന്ന് സ്വയം നടിക്കുന്ന ബിജെപി യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷങ്ങളുടെ ആകെ ശത്രുവാണ്. ആന്തരിക ഭീഷണിയായിട്ടാണ് ബിജെപി ന്യൂനപക്ഷങ്ങളെ കാണുന്നത്. അധികാര സ്വാധീനം വളര്‍ത്താന്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള കപട സ്‌നേഹം മാത്രമാണ് ബിജെപിക്ക് ക്രൈസ്തവ സമൂഹത്തോടുള്ളതെന്ന് വിശ്വാസികള്‍ തിരിച്ചറിയണമെന്നും വേണുഗോപാല്‍ പറഞ്ഞു. മുനമ്പത്തെ പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്നതാണ് കോണ്‍ഗ്രസ് നിലപാടെന്നും കെ സി വേണു​ഗോപാൽ. ന്യൂഡൽഹി :കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ വെളിപ്പെടുത്തലിലൂടെ മുനമ്പം ജനതയോടുള്ള ബിജെപിയുടെ വഞ്ചന പുറത്തുവന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വഖഫ് ബില്ലിലൂടെ മുനമ്പം പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞ് വിശ്വാസികളെ…

Read More

തിരുവനന്തപുരം: മുതലപ്പൊഴിയിലെ പ്രശ്നപരിഹാരത്തിന് യുദ്ധകാല അടിസ്ഥാനത്തിൽ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ. ഇന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് നിവേദനം സമർപ്പിച്ചു . സർക്കാരിന്റെയും അദാനിയുടെയും വീഴ്ചകൾ ചൂണ്ടിക്കാണിച്ച് സമരസമിതി ഹൈക്കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിനു മുന്നിൽ അനിശ്ചിതകാല ഉപരോധ സമരം തുടങ്ങി . മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനമാർഗ്ഗം കണ്ടെത്താൻ ഒരു തരത്തിലും കടലിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് മുതലപ്പൊഴി ഹാർബർ. ഇങ്ങനെ ഒരു അവസ്ഥയുണ്ടാകും എന്ന മുന്നറിയിപ്പ് കാലങ്ങൾക്ക് മുമ്പേ മത്സ്യത്തൊഴിലാളികൾ സർക്കാരിന് നൽകിയിരുന്നു. പുലിമുട്ട് നിർമ്മാണത്തിലെ അശാസ്ത്രീയത അടക്കം ചൂണ്ടിക്കാണിച്ചപ്പോഴും എല്ലാം പരിഹരിക്കാം എന്ന ഉറപ്പു നൽകി സർക്കാർ സംവിധാനങ്ങൾ കയ്യൊഴിഞ്ഞു. മണൽ നീക്കാൻ എല്ലാ ക്രമീകരണങ്ങളും ചെയ്തെന്ന് പറഞ്ഞ സർക്കാർ സംവിധാനങ്ങൾ മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ചുവെന്ന് പ്രദേശവാസികൾ പറഞ്ഞു. എത്രയും വേഗം പ്രശ്നപരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ മന്ത്രി സജി ചെറിയാന് നിവേദനം നൽകി . മൂന്നു ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കിൽ…

Read More