Author: admin

കൊച്ചി : കണ്ണമാലി, ചെറിയ കടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ഭീകരമായ കലാക്രമണത്തിന് പരിഹാരം കാണുന്നതുവരെ ശക്തമായ സമരം തുടരാൻ കൊച്ചി – ആലപ്പുഴ രൂപതകളിലെ വൈദീകരുടെയും സംഘടനാ ഭാരവാഹികളുടെയും ആത്മായ പ്രതിനിധികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. ആലപ്പുഴ കൊച്ചി രൂപതകളുടെ സംയുക്ത നേതൃത്വത്തിലുള്ള “കെയർ ചെല്ലാനം – കൊച്ചി” വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബുധനാഴ്ച തീരമേഖലയിൽ ഉടനീളം വിളമ്പര ജാഥകൾ നടത്തുവാനും ജൂൺ 20 ന് വെള്ളിയാഴ്ച കൊച്ചി ആലപ്പുഴ രൂപതകളിലെ വൈദീകർ തോപ്പുംപടി ബി.ഒ.ടി. ജംഗ്ഷനിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കും . ഉപവാസ സമരത്തിന് രണ്ട് രൂപതകളിലെയും വികാരി ജനറൽമാർ നേതൃത്വം നൽകും . യോഗത്തിൽ മോൺ. ഷൈജു പരിയാത്തുശേരി അധ്യക്ഷത വഹിച്ചു. ആലപ്പുഴ വികാരി ജനറൽ മോൺ. ജോയി പുത്തൻ വീട്ടിൽ ഉദ്ഘാടനം ചെയ്തു. KRLCC ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, KRLCC വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്,…

Read More

ടെഹ്‌റാൻ : നാളെ പുലരുമ്പോൾ ലോകം കൂടുതൽ കലുഷിതമായ തീരുമോ ? ഇപ്പോൾ ഇസ്രയേലും ഇറാനും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ കൂടുതൽ ലോകരാജ്യങ്ങൾ കക്ഷി ചേരുമോ ? സൂചനകൾ അതാണ് . ഇസ്രായേലിൻറെ വടക്കൻ മേഖലകളെ ലക്ഷ്യമിട്ട് മിസൈലുകൾ തൊടുത്തതുകൊണ്ട് ഇറാനും ഇതേത്തുടർന്ന് ജനങ്ങളോട് ഷെൽട്ടറുകളിലേക്ക് മാറാൻ നിർദേശം നൽകി ഇസ്രായേലും ഒട്ടും ആശാവഹമായ സന്ദേശമല്ല നൽകുന്നത് . തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ആക്ടീവ് ആയെന്നും ഇറാൻറെ മിസൈലുകളെ പ്രതിരോധിക്കുകയാണെന്നും ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണം ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനത്തായിരുന്നു . തത്സമയ സംപ്രേഷണത്തിനിടെയാണ് ഐ ആർ ഐ എൻ എൻ ചാനലിനു നേരെ മിസൈൽ ആക്രമണം നടന്നത്. നിരവധി സ്‌ഫോടനങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. വാർത്താ അവതാരക, ആക്രമണം തുടങ്ങിയതിനു പിന്നാലെ സീറ്റിൽ നിന്ന് എഴുന്നേറ്റ് മാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു . ആക്രമണത്തിനു പിന്നാലെ സംപ്രേഷണം പുനരാരംഭിച്ചുകൊണ്ട് ഇറാനിലെ മാധ്യമപ്രവർത്തകരും…

Read More

കെ ജെ സാബു ആലപ്പുഴ എറണാകുളം തീരങ്ങളിൽ വാതക കണ്ടെയ്‌നര്‍ അടിഞ്ഞുകാലവർഷത്തിൽ ജീവിതത്തിനും മരണത്തിനും ഇടയിൽ ജീവിക്കുന്ന തീരജനതയ്ക്കുമേൽ കൂനിൻ മേൽകുരുവെന്ന പോലെ കപ്പലപകടത്തിന്റെ ബാക്കിപത്രങ്ങൾ . ആശ്വസവാക്കുകൾ ചൊരിയുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വത്തിലാരും തീരത്ത് താമസിക്കുന്നവരല്ല. ഒടുവിൽ ആലപ്പുഴയിലും എറണാകുളത്തും തീരത്ത് വാതക കണ്ടെയ്‌നര്‍ അടിഞ്ഞിരിക്കുകയാണ് .കൊച്ചി തീരത്ത് തിപീടിച്ച സിംഗപ്പുർ കപ്പൽ വാൻ ഹാ യിൽ നിന്ന് വീണ കണ്ടെയ്നറാണെന്നാണ് നിഗമനം. ആശ്വസവാക്കുകൾ ചൊരിയുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വത്തിലാരും തീരത്ത് താമസിക്കുന്നവരല്ല അമ്പലപ്പുഴ നോര്‍ത്ത് പഞ്ചായത്തിലെ വളഞ്ഞവഴി- കാക്കാഴം തീരത്തും, എറണാകുളം ചെല്ലാനം തീരത്തുമാണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്.അമ്പലപ്പുഴയിൽ അടിഞ്ഞ വാതക കണ്ടെയ്നറിൽ 22കെഎക്സ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്നർ തീരത്തടിഞ്ഞതോടെ വളഞ്ഞവഴി -കാക്കാഴം കടപ്പുറത്ത് നാട്ടുകാർ തടിച്ചുകൂടി. വിവരമറിഞ്ഞ് പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ടാങ്കർ കാലിയാണെന്ന് ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.നേരത്തെ ചരക്കുകപ്പലിൽനിന്നും ലൈഫ്ബോട്ടും ആലപ്പുഴ കടപ്പുറത്ത് അടിഞ്ഞിരുന്നു. ലൈഫ് ബോട്ട് തീരത്തിനു സമീപത്തെ മരത്തില്‍ കെട്ടിയിട്ടിരിക്കുകയാണ്. ആലപ്പുഴയിലേക്ക് കൂടുതല്‍ കണ്ടെയ്‌നര്‍ വരാന്‍…

Read More

കൊച്ചി : ഗാർഹിക തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും രാജ്യത്ത് ഉറപ്പാക്കുന്ന സമഗ്ര നിയമം നടപ്പിലാക്കണമെന്ന് കേരള ലേബർ മൂവ്മെന്റിന്റെ നേതൃത്വത്തിലുള്ള ഗാർഹിക തൊഴിലാളി ഫോറം ആവശ്യപ്പെട്ടു. ഗാർഹിക തൊഴിൽ അന്തസ്സുള്ള തൊഴിൽ എന്ന് വിശേഷിപ്പിച്ച് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ 189-ാം കൺവെൻഷൻ ഇന്ത്യയും അംഗീകരിച്ചതാണെങ്കിലും സമഗ്രമായ നിയമ നിർമ്മാണത്തിന് തയ്യാറാകാത്തത് ജനാധിപത്യപരമല്ല. അന്തരാഷ്ട ഗാർഹിക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എറണാകുളത്ത് പിഒസിയിൽ സംഘടിപ്പിച്ച കൺ വെൻഷൻകെഎൽഎം അസോസിയേറ്റ് ഡയറക്ടർ ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു. ഫോറം ജനറൽ സെക്രട്ടറി ശോഭ ആന്റണി അദ്ധ്യക്ഷത വഹിച്ചു. കെഎൽഎം മുൻ സംസ്ഥാന പ്രസിഡണ്ട് ബാബു തണ്ണിക്കോട്, സംസ്ഥാന ട്രഷറർ അഡ്വ. തോമസ് മാത്യു, ജനറൽ സെക്രട്ടറി ഡിക്സൺ മനീക്ക്, വനിതാ ഫോറം പ്രസിഡന്റ് ബെറ്റ്സി ബ്ലെയ്സ് എന്നിവർ പ്രസംഗിച്ചു. സാമൂഹീക സാമ്പത്തിക യാഥാർത്ഥ്യങ്ങളും സ്ത്രീ ശക്തീകരണവും എന്ന വിഷയത്തിൽ ഡോ. ലിൻഡ തെരേസ ലൂയീസ് ക്ലാസ്സ് നയിച്ചു.

Read More

ഹോങ്കോങ്ങ്: ഹോങ്കോങ്ങിൽനിന്ന് ഡൽഹിക്ക് പുറപ്പെട്ട എഐ 315 എന്ന വിമാനമാണ് തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. പൈലറ്റ് സാങ്കേതിക തകരാർ തിരിച്ചറിഞ്ഞതോടെ ഹോങ്കോങ്ങിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു.ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയർന്ന് 90 മിനിറ്റിനുശേഷം ഹോങ്കോങ്ങിലേക്ക് മടങ്ങിയത് . തിങ്കളാഴ്ച രാവിലെ ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം എഐ 315 വിമാനത്തിലാണ് തകരാർ കണ്ടത് . വിമാനത്തിൽ പരിശോധനാനടപടികൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു അഹമ്മദാബാദിൽ അപകടമുണ്ടാക്കിയ ബോയിംഗിൻറെ ഡ്രീംലൈനർ ശ്രേണിയിൽപ്പെട്ട വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. വിമാനാപകടത്തിന് പിന്നാലെ ഡ്രീംലൈനർ ശ്രേണിയിൽപ്പെട്ട വിമാനങ്ങളിൽ അടിയന്തരമായി പരിശോധനകൾ പൂർത്തിയാക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട് .

Read More

ഇതൊരു ബാഗ് ലെസ്സ് സ്കൂളാണ്, ബുക്കും പുസ്തകവും എല്ലാം വലിയ ഭാരമായി കരുതി വിദ്യാഭ്യാസത്തെ വെറുക്കാതെ ഓരോ കുട്ടികളും സന്തോഷത്തോടെ സ്കൂളിലേക്ക് കടന്നു വരുവാൻ ഉതകുന്ന തരത്തിൽ കഷ്ടപ്പെട്ട് പഠിക്കാതെ ഇഷ്ടപ്പെട്ടു പഠിക്കുന്ന സാഹചര്യം വിദ്യാലയങ്ങളിൽ ഒരുക്കുകയാണ് എങ്കിൽ കുട്ടികളുടെ മാക്സിമം പ്രൊഡക്ടിവിറ്റി കൊണ്ടുവരുവാൻ സാധിക്കും

Read More

കൊച്ചി /തിരുവന്തപുരം /കാസറഗോഡ് : മഴ കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ജനജീവിതം ദുഷ്കരമായി .മരങ്ങൾ വഴിയിലേക്ക് മറിഞ്ഞുവീണും പുരമുകളിലേക്ക് വീണും പരസ്യബോർഡുകൾ പൊതുഗതാഗതം മുടക്കും വിധത്തിൽ നിലം പൊത്തിയും പ്രതിസന്ധിയിലാക്കുകയാണ് ജീവിതം .ഇന്നത്തെ കനത്ത മഴയിൽ തോട്ടിൽ വീണ് എട്ടു വയസുകാരൻ മരിച്ചു. കാസറഗോഡ് ബന്തിയോട് കൊക്കച്ചാലിലെ സാദാത്തിന്റെ മകൻ സുൽത്താനാണ് മരിച്ചത്. ഉച്ചയോടെയാണ് സംഭവം. വീടിനു മുന്നിലെ വെള്ളം നിറഞ്ഞ തോട്ടിൽ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരിച്ചലിൽ മൃതദേഹം കണ്ടെത്തി.ഇടുക്കി മൂലമറ്റത്ത് ത്രിവേണിയിൽ യുവാവ് മുങ്ങിമരിച്ചു. മൂലമറ്റം സ്വദേശി അതുൽ ബൈജുവാണ് മുങ്ങിമരിച്ചത്. കുളിക്കാനിറങ്ങിയപ്പഴാണ് അപകടത്തിൽപ്പെട്ടത്. 19 വയസായിരുന്നു.കാസർഗോഡ് ദേശീയപാതയിൽ കുന്നിടിഞ്ഞു വീണു. ചട്ടഞ്ചാൽ – ചെർക്കള ദേശീയപാതയിലാണ് മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. സംഭവത്തിൽ ആളപായമില്ല. സർക്കാരും കാലാവസ്ഥാ വകുപ്പും നൽകുന്ന മുന്നറിയിപ്പുകൾ പലരും വക വയ്ക്കുന്നില്ല . പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ…

Read More

കൊച്ചി :കടലാക്രമണവും തീരശോഷണവും തീരത്താകെ ദുരന്തം വിതക്കുമ്പോൾ സർക്കാർ നിസംഗരാവുകയാണ്. മാതൃകാ പദ്ധതിയെന്ന നിലയിൽ സർക്കാർ പ്രചരിപ്പിക്കുന്ന ചെല്ലാനം മോഡൽ കടൽ ഭിത്തി ഭാഗീകമായിട്ടാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഈ ഭാഗത്ത് പുലിമുട്ടുകൾ നിർമ്മിച്ച് മണൽ നിക്ഷേപിച്ച് തീരത്തെ ആഴം കുറക്കുന്നില്ലെങ്കിൽ കടൽ ഭിത്തി തന്നെ തകരുന്ന ന്നവസ്ഥയാണിപ്പോൾ. 19 കിലോമീറ്ററിൽ 7.26 കിലോമീറ്റർ മാത്രമാണ് ഭാഗികമായി പൂർത്തീകരിച്ചിട്ടുള്ളത്. വൈപ്പിലെ ഞാറക്കൽ, എടവനക്കാട് പ്രദേശങ്ങളിലും ആലപ്പുഴയുടെ തീരങ്ങളിലും കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. തിരുവനന്തപുരത്തെ മുതലപ്പൊഴി മത്സ്യത്തൊഴിലാളികളുടെ മരണപ്പൊഴിയായി മാറ്റിയിരിക്കുന്നു. മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. കേരളത്തിനോട് ചേർന്ന് ഉണ്ടായിട്ടുള്ള കപ്പലപകടങ്ങൾ ഗുരുതരമായ പാരിസ്ഥിതിക ആഘാതവും ഗുരുതരമായ വിധത്തിൽ മത്സ്യത്തൊഴിലാളികളുടെ ഉപജീവന നഷ്ടത്തിനും കാരണമായിരിക്കുകയാണ്.മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ഉറപ്പു വരുത്തുന്നതിൽ സർക്കാർ അലംഭാവം പ്രകടിപ്പിച്ചിരിക്കുകയാണ്. തീരദേശത്തോടുള്ള അവഗണന അവസാനിപ്പിച്ച് ജനതയെ സംരക്ഷിക്കാനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കെആർഎൽസി സി രാഷ്ട്രീയ കാര്യസമിതി കൺവീനർ ജോസഫ്‌ ജൂഡ്, ജനറൽ സെക്രട്ടറി ഡോ. ജിജു ജോർജ് അറക്കത്തറ…

Read More

കൊച്ചി :എംഎസ്‌സി എല്‍സ 3 ചരക്ക് കപ്പലപകടത്തിൽ ഹൈക്കോടതി നിദ്ദേശപ്രകാരം കമ്പനി പണം കെട്ടിവെച്ചു . 5.97 കോടി രൂപയാണ് കെട്ടിവെച്ചതെന്ന് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി ഹൈക്കോടതിയെ അറിയിച്ചു. അപകടത്തെത്തുടർന്ന് നഷ്ടം നേരിട്ട ചരക്കുടമകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു പണം കെട്ടി വയ്ക്കാൻ കമ്പനിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്. കപ്പൽ കമ്പനി കെട്ടിവെച്ചതുക ദേശസാത്കൃത ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്താനാണ് ഹൈക്കോടതി നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രിക്ക് സിംഗിള്‍ ബെഞ്ച് നിർദ്ദേശം നൽകി.ലൈബീരിയൻ ചരക്ക് കപ്പലായ എംഎസ്‍സി എൽസ 3 മെയ് 24നാണ് അപകടത്തിൽപ്പെട്ടത്. തീരജനതയ്ക്ക് അപകടത്തെ തുടർന്ന് ഒരാഴ്ചത്തെ റേഷനരിയും ആയിരം രൂപയും നൽകി പ്രതിഷേധങ്ങൾ ഒതുക്കുകയായിരുന്നു സർക്കാർ കൊച്ചി തീരത്ത് മുങ്ങിയ കപ്പലിന്‍റെ ഉടമസ്ഥരായ എം എസ് സിയുടെ കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എംഎസ്സിയുടെ മാന്‍സ എഫ് എന്ന കപ്പല്‍ തടഞ്ഞുവെക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ നിർദേശം നൽകിയത്.അതെ സമയം തീരജനതയ്ക്ക് അപകടത്തെ…

Read More