Author: admin

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. രണ്ട് തവണയാണ് മൻമോഹൻ സിം​ഗ് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്. 2004 മെയ് 22ന് ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായായിരുന്നു മൻമോഹൻ സിം​ഗ് അധികാരമേറ്റത്. പിന്നീട് 2009 മെയ് 22നും പ്രധാനമന്ത്രിയായി. 1935 സെപ്റ്റംബർ 26നാണ് ഡോ. മൻമോഹൻ സിം​ഗിന്റെ ജനനം. 1948ൽ പഞ്ചാബിൽ നിന്ന് മെട്രിക്കുലേഷൻ പരീക്ഷ പാസായ അദ്ദേഹം 1957ൽ കാംബ്രിഡ്ജ് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുധം സ്വന്തമാക്കി. ഓക്സ്ഫോർഡ് സർവകലാശാലയിലെ നഫിൽഡ് കോളേജിൽ ചേർന്ന് 1962ൽ അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തിൽ ഡി ഫിൽ പൂർത്തിയാക്കി. പഠനത്തിന് ശേഷം പഞ്ചാബ് സർവകലാശാലയിലും ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിലും അധ്യാപകനായും മൻമോഹൻ സിം​ഗ് പ്രവർത്തിച്ചിട്ടുണ്ട്. അക്കാദമിക രം​ഗത്തും തന്റേതായ മുദ്ര പതിപ്പിക്കാൻ ഇതോടെ അദ്ദേഹത്തിന് സാധിച്ചു. യുഎൻസിടിഐഡിയോടൊപ്പമുള്ള പ്രവർത്തനം പിൽക്കാലത്ത് അദ്ദേഹത്തെ ജനീവ സൗത്ത് കമ്മീഷന്റെ സെക്രട്ടറി…

Read More

ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ 2025-ാം വാര്‍ഷികത്തില്‍ കത്തോലിക്കാ സഭ പ്രത്യാശയുടെ ജൂബിലിവര്‍ഷത്തിനു തുടക്കം കുറിക്കുന്ന ക്രിസ്മസ് കാലത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ക്രൈസ്തവര്‍ക്ക്, വിശേഷിച്ച് കത്തോലിക്കാ സമൂഹത്തിന്, നല്‍കുന്ന സ്നേഹ സന്ദേശം അനര്‍ഘവും അനവദ്യ സുന്ദരവുമാണ്.

Read More

കേരള ലത്തീന്‍ കത്തോലിക്കാ സമുദായത്തില്‍ നിന്നും കലാ-സാഹിത്യ-സാംസ്‌കാകരിക പ്രവര്‍ത്തനരംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്ന പി.ജെ. ആന്റണിയുടെ ജന്മശതാബ്ദിയാണ്.

Read More

ക്രിസ്മസ് കാലത്തെ വായനയ്ക്ക് തിരഞ്ഞ പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ ജോനാഥ് കപ്പുച്ചിന്റെ ‘പാദുകം’ വലിയ അനുഭവമായി. ‘ഒരുവന്‍ ദൈവത്തെ അറിയുന്നത് കാലുകളിലൂടെയാണ് ‘ എന്ന പ്രകോപിപ്പിക്കുന്ന മുഖമൊഴിയോടെയാണ് പുസ്തകം ആരംഭിക്കുന്നത്.

Read More

പ്രഫ. ഷാജി ജോസഫ് സിനിമ കേവല വിനോദത്തിനു മാത്രമല്ല, അതിര്‍ത്തികള്‍ നിശ്ചയിക്കാന്‍ കഴിയാത്ത ലോകത്തെ അറിയാനുള്ള കലാരൂപം കൂടിയാണ് എന്ന് ഓര്‍മിപ്പിക്കുന്ന ഇടങ്ങളാണ് ചലച്ചിത്രോത്സവങ്ങള്‍. ലോക സിനിമകളുടെ വൈവിധ്യം കൊണ്ടും അവയുടെ നിലവാരം കൊണ്ടും ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്രമേളകളില്‍ ഒന്നാണ് ഐഎഫ്എഫ്‌കെ. ചിത്രങ്ങളുടെ വൈവിധ്യമാര്‍ന്ന ദൃശ്യവിരുന്ന്, തലസ്ഥാന നഗരിക്ക് സിനിമയുടെ വിസ്മയ കാഴ്ചകള്‍ സമ്മാനിച്ച മേള. ചലച്ചിത്ര മേളകളായ ഐഎഫ്എഫ്‌ഐ ഗോവ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ), മമ്മി (മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍), കെഐഎഫ്എഫ് (കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍) എന്നിവയെക്കാള്‍ ഏറെ മുന്നിലാണ് ഐഎഫ്എഫ്‌കെ( ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള). 14,000 ല്‍പ്പരം പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്ത ഒരാഴ്ച നീണ്ടുനിന്ന (ഡിസംബര്‍ 13 മുതല്‍ 20 വരെ) ഫെസ്റ്റിവലില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. വ്യത്യസ്തമായ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ലോക സിനിമകളിലേക്കുള്ള വാതായനങ്ങള്‍ തുറന്ന വാരം. ‘മത്സര വിഭാഗത്തില്‍’ 14…

Read More

പാട്ടിനു ജന്മം നല്‍കിയ ജെസ്റ്ററിനു ലോകം നല്‍കിയ സമ്മാനമായിരിക്കാം ഈ ഗാനത്തിന് പിന്നീടു ലഭിച്ച ആഗോളതല അംഗീകാരം. ജെസ്റ്ററിന്റെ ബാല്യം കഷ്ടപ്പാടുകളുടേതായിരുന്നു. ജെസ്റ്ററിന്റെ പിതാമഹന്റെ കാലം വരെ ഒരു അടിമകുടുംബമായിരുന്നു അവരുടേത്. ഈ ഒരു പാട്ടിലൂടെ എല്ലാ ക്രിസ്മസിനും ജെസ്റ്ററിനെയും ലോകം ഓര്‍ക്കുമല്ലോ.

Read More

കൊച്ചി: പനങ്ങാട് സെൻ്റ് ആൻ്റണീസ് ഇടവകയിലെ എട്ടിനും 80 നും മധ്യ പ്രായമുള്ള കലാപ്രതിഭകൾ അണിനിരന്ന ക്രിസ്മസ് ഗാനസന്ധ്യ 2024 പള്ളിമുറ്റത്തെ വിശാലമായ കായൽക്കരകരയിൽ അരങ്ങേറി. കഴിഞ്ഞ മൂന്നു മാസക്കാലമായി നടക്കുന്ന പരിശീലനത്തിന് പ്രസിദ്ധ സംഗീത സംവിധായകൻ ജെറി അമൽദേവിനൊപ്പം സെബി നായരമ്പലം, ഗായകൻ ഗാഗുൽ ജോസഫ്, ലിനോ പീറ്റർ എന്നിവർ നേതൃത്വം നൽകി. വികാരി ഫാദർ വില്യം നെല്ലിക്കൽ, ജനറൽ കൺവീനർ പ്രൊഫസർ ഡോ. സൈമൺ കൂമ്പയിൽ, ഷെവലിയർ ഡോ. പ്രീമൂസ് പെരിഞ്ചേരി ബ്രഹ്മശ്രീ അനിൽകുമാർ തന്ത്രി, കെ. പി. കർമ്മലി, സിസ്റ്റർ സിനി ആൻ വർഗീസ്, വിൻസ് പെരിഞ്ചേരി, ജോസ് കൊച്ചു പറമ്പിൽ എന്നിവർ ആശംസകൾ നേർന്നു. തിങ്ങിനിറഞ്ഞ കാണികളെ സാക്ഷി നിർത്തി വിശാലമായ സ്റ്റേജിൽ ജെറി അമൽദേവിന്റെ സംഗീത സംവിധാനത്തിൽ ഗാനസന്ധ്യ അരങ്ങേറി.വിശ്വപ്രസിദ്ധമായ ലാറ്റിൻ, ഇംഗ്ലീഷ്, മലയാളം ഭാഷയിലെ തിരഞ്ഞെടുക്കപ്പെട്ട കരോൾ ഗീതങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.ജെറി അമൽദേവ് ,ഡോ. പ്രീമൂസ് പെരിഞ്ചേരി, ഗാഗുൽ ജോസഫ്, ടെന്നി ജോസഫ്, അമൽ…

Read More

കൊച്ചി : ലോകമാകെ മലയാളത്തിൻ്റെ യശസ്സ് ഉയർത്തിയ മഹാപ്രതിഭ ആയിരുന്നു എം. ടി. വാസുദേവൻ നായർ എന്ന് കേരള ലത്തീൻ സഭയുടെ അദ്ധ്യക്ഷനും കോഴിക്കോട് രൂപതാ മെത്രാനുമായ ബിഷപ്പ് ഡോ. വർഗ്ഗിസ് ചക്കാലക്കൽ. അദ്ദേഹത്തിൻ്റെ ദേഹവിയോഗം കേരളത്തിൻ്റെ സാംസ്കാരിക – സാഹിത്യമണ്ഡലങ്ങളിൽ അഗാധമായ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ മലയാളിയുടെയും സാഹിത്യ അഭിരുചിയും മനോഭാവവും നിർണയിക്കുന്നതിൽ എം.ടി. മഹനീയമായ പങ്കാണ് വഹിച്ചത്. അദ്ദേഹത്തിന്റെ വേർപാടിൽ അഗാധമായ അനുശോചനം ദുഃഖം രേഖപ്പെടുത്തുന്നു.

Read More