- രാജ്യത്തിന്റെ പുരോഗതിക്കും യശസ്സുയർത്തുന്നതിനും ഭിന്നശേഷിക്കാർ വലിയ പങ്കുവഹിക്കുന്നു; ഡോ. ശശി തരൂർ
- എം എം ലോറൻസ് തൊഴിലാളിവർഗ്ഗത്തിന്റെ മുന്നണിപ്പോരാളി -KRLCC
- അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി
- സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു
- സംസ്ഥാനത്ത് ഇന്നും നാളെയും താപനില വർധിക്കും
- ക്വാഡ് ഉച്ചകോടി: മോദി അമേരിക്കയിലേക്ക്
- ഇന്ന് ശ്രീ നാരായണ ഗുരുദേവ മഹാസമാധി
- വിടചൊല്ലി നാട്, കവിയൂർ പൊന്നമ്മ ഇനി ഓർമ്മ
Author: admin
ഹൈദരാബാദ്: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കെടുതിയിലായ ആന്ധ്രാ – തെലങ്കാന സംസ്ഥാനങ്ങളിൽ വിവിധ ജില്ലകളിൽ ഇന്നും റെഡ് അലേർട്ട് തുടരും. തെലങ്കാനയിലെ 11 ജില്ലകളിലും ആന്ധ്രയിലെ രണ്ട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചിട്ടുണ്ട്. തെലങ്കാനയിൽ അദിലാബാദ്, കാമറെഡ്ഡി, ആസിഫാബാദ്, മേദക്, മേഡ്ചൽ – മൽകാജിഗിരി, നിസാമാബാദ്,, സംഗറെഡ്ഡി, സിദ്ദിപേട്ട് എന്നിവിടങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്രയിൽ കൃഷ്ണ, വിജയവാഡ എന്നിവിടങ്ങളിൽ റെഡ് അലേർട്ട് തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിചിരിക്കുകയാണ്. ഇരു സംസ്ഥാനങ്ങളിലുമായി വൻ കൃഷിനാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എൻഡിആർഎഫും സംസ്ഥാന ദുരന്തനിവാരണസേനയും സൈന്യവും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 40,000 പേരോളം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഷിക്കാഗോ നഗരത്തിൽ ട്രെയിനിൽ നാല് പേർ വെടിയേറ്റു മരിച്ചു.തിങ്കളാഴ്ച നടന്ന സംഭവത്തിന് പിന്നാലെ അക്രമിയെ പോലീസ് പിടികൂടി. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ മെയ്വുഡിലെ ലയോള യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ വച്ചുമാണ് മരിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാർ ഹൈക്കോടതിക്ക് കൈമാറും. റിപ്പോർട്ട് നൽകണമെന്ന ഉത്തരവിനെതിരേ അപ്പീൽ നൽകേണ്ടെന്നാണ് തീരുമാനം. റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിയിലെത്തിക്കാനുള്ള അവസാന തീയതി ഒൻപതാണ്. റിപ്പോർട്ട് നൽകാനുള്ള തയാറെടുപ്പ് പൂർത്തിയായി. റിപ്പോർട്ട് പുറത്തുവന്നതിനുശേഷമുള്ള വെളിപ്പെടുത്തലുകളിൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ, രജിസ്റ്റർചെയ്ത കേസുകളുടെ വിശദാംശങ്ങളും ഇതുവരെയെടുത്ത നടപടികളും കോടതിയെ അറിയിക്കും. കമ്മിറ്റിയുടെ പരാമർശങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.
കണ്ണൂർ: സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർഥി സമൂഹം വളർന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കണ്ണൂർ രൂപത ബിഷ്പ് ഡോ. അലക്സ് വടക്കുംതല. കണ്ണൂർ പയ്യാമ്പലം ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപത സമിതി സംഘടിപ്പിച്ച മെറിറ്റ് ദിനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തോടൊപ്പം സമൂഹത്തിലെ തെറ്റായ പ്രവണതകളെ എതിർക്കാനും മനുഷ്യത്വം നിറഞ്ഞ നന്മയുടെ ഉറവിടങ്ങളായി സമൂഹത്തെ സേവിക്കാനും വിദ്യാർഥികൾ മുൻകൈയെടുക്കണമെന്നും ബിഷപ് പറഞ്ഞു. കണ്ണൂർ രൂപതയുടെ കീഴിലുള്ള കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എസ്എസ്എൽസി, പ്ലസ് ടു , ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ സമുദായ അംഗങ്ങളായ വിദ്യാർഥികൾക്ക് കെ.എൽ.സി.എ നൽകുന്ന വിദ്യാഭ്യാസ അവാർഡും ‘മികവ് 2024’, മുൻ ജനറൽ സെക്രട്ടറി പരേതനായ ഫ്രാൻസിസ് കുരിയാപ്പിള്ളി മെമ്മോറിയൽ എൻഡോവ്മെന്റിന്റെ വിതരണവും നടന്നു. മറ്റ് മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെയും വ്യക്തികളെയും ആദരിച്ചു. കണ്ണൂർ രൂപതയുടെ നിയുക്ത സഹായ മെത്രാൻ…
ആലുവ : കേരള റീജിയൻ ലാറ്റിൻ കത്തലിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സമുദായ അൽമായ സംഘടനകളുടെ സംസ്ഥാന തല നേതാക്കളുടെ സംഗമവും നേതൃത്വ പരിശീലന പഠന ശിബിരവും ആലുവ ആത്മദർശൻ സെന്ററിൽ സംഘടിപ്പിച്ചു. കെ. ആർ. എൽ. സി. സി. ജനറൽ സെക്രട്ടറി റവ. ഫാ. തോമസ് തറയിൽ ഉത്ഘാടനകർമം നിർവഹിച്ചു. കെ. ആർ. എൽ. സി. സി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന പഠന ശിബിരത്തിൽ പ്രേഷിത പ്രവർത്തനത്തിലെ സംഘതാത്മകഥ: സഭാപ്രബോധനങ്ങളുടെ വെളിച്ചത്തിൽ എന്ന വിഷയത്തെക്കുറിച്ച്.ഡോ.സ്റ്റാൻലി മാതിരപ്പള്ളിയും, ലത്തീൻ കത്തോലിക്കർ ഉത്ഭവം വികാസവും എന്ന വിഷയത്തെക്കുറിച്ച് ജോയി ഗോതുരുത്തും, ജനസംഘാടനത്തിലെ മനശാസ്ത്ര സമീപനങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ഡോ. ജിജു ജോർജ് അറക്കത്തറയും ക്ളാസ്സുകൾ നയിച്ചു. ആത്മായ കമ്മീഷൻ സെക്രട്ടറി റവ. ഫാ. ബെന്നി പൂത്തുറയിൽ, കെ. ആർ. എൽ. സി. സി. സെക്രട്ടറിമാരായ പാട്രിക് മൈക്കിൾ,മെറ്റിൽഡ മൈക്കിൾ, പ്രബല ദാസ്, ട്രെഷറർ ബിജു…
കൊച്ചി: കെ.സി. വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ പുതിയ ഭാരവാഹികളായി ജനറൽ സെക്രട്ടറി അനു ദാസ് സി എൽ (നെയ്യാറ്റിൻകര രുപത) ട്രഷറർ അനീഷ് യേശുദാസ് (തിരുവനന്തപുരം അതിരൂപത ), വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ് (വരാപ്പുഴ അതിരൂപത) എന്നിവരെ തെരഞ്ഞെടുത്തു . കൊച്ചി രൂപതയുടെ ആതിഥേയത്വത്തിൽ തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ നടന്ന 11-ാമത് വാർഷിക അസംബ്ലിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് .
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നതോടെ എംപോക്സ് പകര്‍ച്ചവ്യാധിയില്‍ കുരുങ്ങിയിരിക്കുകയാണ് ലോകം. ഓര്‍ത്തോ പോക്സ് വൈറസ് ജെനുസിലാണ് എംപോക്സ് ഉള്‍പ്പെടുന്നത്.1958ല്‍ ഡെന്മാര്ക്കിലാണ് ആദ്യമായി ഈ വൈറസ് കുരങ്ങുകളില്‍ കണ്ടെത്തിയത്. മങ്കി പോക്സ് എന്നായിരുന്നു യഥാര്‍ത്ഥ പേര്.
കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ ലത്തീന്‍ കത്തോലിക്ക ഇടവകകള്‍ കേന്ദ്രീകരിച്ച് ജന ജാഗര സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ലത്തീന്‍ കത്തോലിക്കരുടെ ഏകോപന വേദിയായ കേരള റീജ്യയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ജനജാഗരസമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്. വിശദാംശങ്ങള്‍ തയ്യാറാക്കാനായി കെആര്‍എല്‍സിസി അല്മായ കമ്മിഷന്റെ നേതൃത്വത്തില്‍ അല്മായ സംഘടനകളുടെ സംസ്ഥാനതല നേതൃസംഗമവും ശില്പശാലയും ആലുവ ആത്മദര്‍ശനില്‍ സംഘടിപ്പിച്ചു. ജെ.ബി. കോശി കമ്മിഷന്റെ ശുപാര്‍ശകള്‍ അടിയന്തരമായി പ്രസിദ്ധീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ ശില്പശാല ഉത്ഘാടനം ചെയ്തു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. ഫാ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, ജോയി ഗോതുരുത്ത്, ആത്മായ കമ്മീഷന് സെക്രട്ടറി ഫാ. ബെന്നി പൂത്തറയില്‍, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ഫാ. ഡോ.ജിജു അറക്കത്തറ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. വികാരി ജനറാളന്മാരായ മോണ്‍. ജോയി…
കൊച്ചി: വത്തിക്കാനിലെ സുവിശേഷ വൽക്കരണ ഡിക്കാസ്റ്ററിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട അസാധാരണ പ്ലീനറി യോഗത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായി വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപറമ്പിൽ പങ്കെടുത്തു. രൂപതകളുടെ മാതാവായ വരാപ്പുഴ അതിരൂപതയുടെ ഇടയൻ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ മെത്രാപ്പോലീത്ത തിരുസഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായെ ഷാൾ അണിയിച്ച് ആദരിച്ചു . വിവിധ സംസ്കാരങ്ങളുടെ സുവിശേഷ വൽക്കരണ പ്രവർത്തനങ്ങളെക്കുറിച്ചും പരിശുദ്ധ സുവിശേഷത്തിന്റെ സാംസ്കാരിക അനുരൂപണങ്ങളെ കുറിച്ചും ആണ് ഈ സവിശേഷ പ്ലീനറി യോഗത്തിൽ പാപ്പ പ്രബോധനം നടത്തിയത്.
കൊച്ചി: കൊച്ചിക്കായലിന്റെ ഓളപ്പരപ്പിലൂടെ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള ആഘോഷമായ ജലഘോഷയാത്ര പെരിയാറിന്റെ ഇരു കരയിലും ഭക്തി വിശ്വാസത്തോടെ തടിച്ചു കൂടിയ വിശ്വാസ സമൂഹത്തിന് ആത്മീയ വിരുന്നായി. എ.ഡി. 1524 ൽ പോർച്ചുഗീസ് നാവികർക്ക് സുരക്ഷിതമായ പാതയൊരുക്കി വല്ലാർപാടത്ത് വന്നണയുവാനും, പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെ തിരുച്ചിത്രം സ്ഥാപിക്കുവാനും ഇടയാക്കിയ സംരക്ഷണത്തിന്റെ നാഥയും, എ.ഡി. 1752 ൽ മീനാക്ഷിയെന്ന ഹൈന്ദവ സ്ത്രീയേയും കുഞ്ഞിനേയും മൂന്ന് നാൾ കായലിന്റെ അഗാധതയിൽ സംരക്ഷിച്ച വീണ്ടെടുപ്പിന്റെ നാഥയുമായ വല്ലാർപാടത്തമ്മയുടെ അനുഗ്രഹം യാചിച്ചു കൊണ്ടാണ് ഈ ജല ഘോഷയാത്ര. വല്ലാർപാടം ദേവാലയത്തിന്റേയും പരിശുദ്ധ മാതാവിന്റെ തിരുച്ചിത്ര സ്ഥാപനത്തിന്റേയും അഞ്ഞൂറ് വർഷങ്ങൾ പൂർത്തിയാകുന്ന മഹാ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ജലഘോഷയാത്ര സംഘടിപ്പിച്ചത്. ഇന്നലെ – സെപ്റ്റംബർ 1 ന് രാവിലെ 9 മണിക്ക്, വല്ലാർപാടത്തമ്മയുടെ അത്ഭുത ചരിത്രങ്ങൾ ചിത്രീകരിച്ച നിശ്ചല ദൃശ്യങ്ങളുടേയും, വാദ്യമേളങ്ങളുടേയും അനേകം ബോട്ടുകളുടേയും വള്ളങ്ങളുടേയും അകമ്പടിയോടെ പള്ളിക്കടവിൽ നിന്നും ആരംഭിച്ച ജലഘോഷയാത്ര ബസിലിക്ക റെക്ടർ…
Subscribe to Updates
Get the latest creative news from FooBar about art, design and business.