ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. പാർലമെൻ്റിൽ ചർച്ചയ്ക്കൊടുവിൽ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെയാണ് ലോക്സഭ പാസ്സാക്കിയത്. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രമേയവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ മഹുവയ്ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിച്ചു.
തെളിവുകളില്ലാതെയാണ് കങ്കാരു കോടതി തനിക്കെതിരെ നടപടി എടുത്തതെന്നു മഹുവ മൊയ്ത്ര . തന്നെ പുറത്താക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ല. തനിക്ക് ഇപ്പോൾ 49 വയസ് ആണ്. അടുത്ത മുപ്പത് വർഷവും പാർലമെന്റിലും പുറത്തും തെരുവിലും പോരാട്ടം തുടരുമെന്നും മഹുവ മൊയ്ത്ര മാധ്യമങ്ങളോട് പറഞ്ഞു.
Trending
- ചാണ്ടി ഉമ്മൻ, ‘ടാലൻ്റ് ഹണ്ട് നോഡൽ കോർഡിനേറ്റർ’
- നാസി, കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ കൊലപ്പെടുത്തിയ 11 വൈദികര്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക്
- തന്റെ ജീവിതം ക്രിസ്തുവിന്: മാർഷ്യൽ ആര്‍ട്സ് താരം കോണർ മക്ഗ്രെഗർ
- മദ്ധ്യപൂർവ്വദേശത്തിന് പ്രത്യാശയുടെ അടയാളങ്ങൾ ആവശ്യമുണ്ട്; പാപ്പാ
- പരിശുദ്ധ ജപമാലയുടെ അപ്പസ്തോലൻ ഇനി വിശുദ്ധ പദവിയിലേക്ക്.
- മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് അനായാസജയം
- സവര്‍ക്കറെയും ഹെഡ്ഗേവറെയും കേരളത്തില്‍ പഠിപ്പിക്കില്ല- വി ശിവന്‍കുട്ടി
- ലിയൊ പതിനാലാമൻ പാപ്പാ ശനിയാഴ്ച ജൂബിലി ദർശനം നൽകി

