ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. പാർലമെൻ്റിൽ ചർച്ചയ്ക്കൊടുവിൽ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെയാണ് ലോക്സഭ പാസ്സാക്കിയത്. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രമേയവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ മഹുവയ്ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിച്ചു.
തെളിവുകളില്ലാതെയാണ് കങ്കാരു കോടതി തനിക്കെതിരെ നടപടി എടുത്തതെന്നു മഹുവ മൊയ്ത്ര . തന്നെ പുറത്താക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ല. തനിക്ക് ഇപ്പോൾ 49 വയസ് ആണ്. അടുത്ത മുപ്പത് വർഷവും പാർലമെന്റിലും പുറത്തും തെരുവിലും പോരാട്ടം തുടരുമെന്നും മഹുവ മൊയ്ത്ര മാധ്യമങ്ങളോട് പറഞ്ഞു.
Trending
- പ്രാര്‍ത്ഥനയുടെ പൈതൃകം കുടുംബങ്ങളില്‍ വീണ്ടും സജീവമാക്കണം: ലിയോ പതിനാലാമന്‍ പാപ്പ
- എ.ഐ. സാങ്കേതികവിദ്യയിൽ വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം; ‘കോൺഫിഡോ’ ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു
- കടല്‍രക്ഷാപ്രവര്‍ത്തനത്തിന് കുറ്റമറ്റ സംവിധാനം – മുഖ്യമന്ത്രി വി.ഡി. സതീശന്
- മധ്യപ്രദേശിൽ കോൺവെന്റിലെത്തിയ ക്രൈസ്തവരെ തടഞ്ഞ് ഹിന്ദുത്വ സംഘടനകൾ
- ക്യൂബയിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- വ്ളാത്താങ്കര മരിയൻ തീർത്ഥാടനത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ്
- ജീവന്റെ സംരക്ഷണത്തിനായി ചെന്നൈയിൽ യുവജനങ്ങളുടെ ശബ്ദമുയർന്നു; മാർച്ച് ഫോർ ലൈഫ് ശ്രദ്ധേയമായി
- വിശ്വസാഹോദര്യത്തിന്റെ ഈണം:വി ആർ ദി വേൾഡ്

