ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. പാർലമെൻ്റിൽ ചർച്ചയ്ക്കൊടുവിൽ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെയാണ് ലോക്സഭ പാസ്സാക്കിയത്. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രമേയവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ മഹുവയ്ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിച്ചു.
തെളിവുകളില്ലാതെയാണ് കങ്കാരു കോടതി തനിക്കെതിരെ നടപടി എടുത്തതെന്നു മഹുവ മൊയ്ത്ര . തന്നെ പുറത്താക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ല. തനിക്ക് ഇപ്പോൾ 49 വയസ് ആണ്. അടുത്ത മുപ്പത് വർഷവും പാർലമെന്റിലും പുറത്തും തെരുവിലും പോരാട്ടം തുടരുമെന്നും മഹുവ മൊയ്ത്ര മാധ്യമങ്ങളോട് പറഞ്ഞു.
Trending
- കടലിന്റെ കാവല്‍ക്കാര്‍ക്ക് കരുതലുണ്ടോ?കേരള ബജറ്റും തീരദേശ യാഥാര്‍ത്ഥ്യങ്ങളും
- ബജറ്റ് നിര്‍ദേശങ്ങള്‍ സുസ്ഥിര വികസനത്തിന് കോടാലിയോ?
- മിഷന് മോഡില്‍ മദ്യവീര്യവും
- ളോഹയ്ക്കുള്ളിലെ ബുള്‍ബുള്‍ പക്ഷിക്കൂടും……. വഴിയരികിലെ മുണ്ടുരിയലും….!
- ‘എസ്കേപ് ടു വിക്ടറി’
- അമ്മയിലേക്കുള്ള ദൂരം
- ഷീബ പാട്രിക്കിന് എം പി പത്മനാഭൻ അവാർഡ്
- മാനാഞ്ചേരിക്കുന്നിൽ “ഓപ്പറേഷൻ തൂഫാൻ” ലഹരിവിരുദ്ധ ക്യാബെയ്ൻ സംഘടിപ്പിച്ചു

