ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. പാർലമെൻ്റിൽ ചർച്ചയ്ക്കൊടുവിൽ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെയാണ് ലോക്സഭ പാസ്സാക്കിയത്. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രമേയവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ മഹുവയ്ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിച്ചു.
തെളിവുകളില്ലാതെയാണ് കങ്കാരു കോടതി തനിക്കെതിരെ നടപടി എടുത്തതെന്നു മഹുവ മൊയ്ത്ര . തന്നെ പുറത്താക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ല. തനിക്ക് ഇപ്പോൾ 49 വയസ് ആണ്. അടുത്ത മുപ്പത് വർഷവും പാർലമെന്റിലും പുറത്തും തെരുവിലും പോരാട്ടം തുടരുമെന്നും മഹുവ മൊയ്ത്ര മാധ്യമങ്ങളോട് പറഞ്ഞു.
Trending
- സജി ചെറിയാന് മറുപടിയുമായി സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ
- ജാനകി വിവാദം: ‘കത്രികകള്‍ കുപ്പത്തൊട്ടിയില്‍’
- വിഎസിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
- ബോധപൂർണ്ണിമ – ലഹരി വിരുദ്ധ വാക്കത്തോണും ബോധവൽക്കരണവും സംഘടിപ്പിച്ചു
- കോട്ടപ്പുറം രൂപത സാമൂഹ്യശുശ്രൂഷ സമിതി സംഗമം
- ലഹരിയെ തോൽപ്പിക്കാൻ കലയുടെ കരുത്തുമായി വരാപ്പുഴ അതിരൂപത സി എൽ സി
- കോട്ടപ്പുറം രൂപതാദിനാഘോഷത്തിനും വി.തോമശ്ലീഹയുടെ തിരുനാളിനും നാളെ കൊടികയറും
- മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ച് പേർ കോഴിക്കോട്ട് കസ്റ്റഡിയിൽ