ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. പാർലമെൻ്റിൽ ചർച്ചയ്ക്കൊടുവിൽ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെയാണ് ലോക്സഭ പാസ്സാക്കിയത്. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രമേയവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ മഹുവയ്ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിച്ചു.
തെളിവുകളില്ലാതെയാണ് കങ്കാരു കോടതി തനിക്കെതിരെ നടപടി എടുത്തതെന്നു മഹുവ മൊയ്ത്ര . തന്നെ പുറത്താക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ല. തനിക്ക് ഇപ്പോൾ 49 വയസ് ആണ്. അടുത്ത മുപ്പത് വർഷവും പാർലമെന്റിലും പുറത്തും തെരുവിലും പോരാട്ടം തുടരുമെന്നും മഹുവ മൊയ്ത്ര മാധ്യമങ്ങളോട് പറഞ്ഞു.
Trending
- ‘മനസ്സിനൊരു കരുതൽ’ ഇനി ഇടവക തലങ്ങളിൽ
- ചവിട്ടുനാടക ഫെസ്റ്റ്
- ലെയോ പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ
- ലത്തീൻ സമുദായത്തിന്റെ കാവൽ ഭടന്മാരാണ് കെഎൽസിഎ പ്രവർത്തകർ : അഡ്വ.ഷെറി ജെ തോമസ്
- തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പാക്കണം:ബിഷപ് ഡോ. ആന്റണി വാലുങ്കൽ
- വിജയപോള് റെഡ്ഢി ദുംഗിംപുടിവാറങ്കല് രൂപതയുടെ പുതിയ ബിഷപ്പ്
- മാതൃദിനാചരണം 2026
- തീരദേശ, ഉള്‍നാടന്‍ മത്സ്യ മേലയിലെ വികസനത്തിനായുള്ള സാധ്യതകള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്തണമെന്ന് കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍

