ഗാസ:വെടിനിർത്തൽ കാലാവധി വെള്ളിയാഴ്ച രാവിലെ ഏഴിന് അവസാനിച്ചത്തിനു ശേഷം നിമിഷങ്ങൾക്കുള്ളിൽ തന്നെ വിവിധ സേനകൾ ആക്രമണം തുടങ്ങി. കര, വ്യോമ, നാവിക സേനകൾ ആണ് യുദ്ധത്തിന് നേതൃത്വം നൽകുന്നത് .ഇന്നലെ വൈകുന്നേരം വരെ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത് 109 പേരുടെ മരണമാണ്. ആക്രമണം തുടങ്ങി ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ ഗാസയിലെ എഴുപതോളം പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വെടിനിർത്തലിനുമുമ്പ് വടക്കൻ മേഖലയിൽനിന്ന് തെക്കൻ ഗാസയിലേക്ക് ഇവിടേക്ക് പലായനം ചെയ്തവരാണ്. ഇസ്രയേൽ നിർദേശിച്ചതുപ്രകാരമായിരുന്നു ഈ പലായനം. റാഫ അതിർത്തി തുറക്കണമെന്ന് ഗാസ ആരോഗ്യമന്ത്രാലയം ഈജിപ്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Trending
- ലോക സമാധാനത്തിനായി പ്രാർത്ഥനദിനവും ഉപവാസദിനവും ആചരിക്കുക: ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ
- ഫാ. ടോം ഉഴുന്നാലിന്റെ തട്ടിക്കൊണ്ടു പോകലിന് 10 വര്‍ഷം
- കോട്ടപ്പുറം രൂപതയിൽ ഫ്രാൻസിസ്കൻ വർഷം ഉദ്ഘാടനം ഏഴിന്
- എറണാകുളം ബസലിക്ക, തർക്ക പരിഹാരത്തിന് ഹൈക്കോടതി മധ്യസ്ഥനെ നിയമിച്ചു.
- വത്തിക്കാന്റെ പുതിയ സ്റ്റാമ്പ്: യുക്രേനിയൻ കത്തോലിക്കർക്ക് ആദരം
- സ്നേഹഗിരി മിഷനറി സന്യാസിനീ സമൂഹത്തിന് പുതിയ മദര്‍ ജനറൽ
- ലെയോ പാപ്പാ മാൾട്ട റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് മിറിയം സ്പിറ്റെറിക്കുമായി കൂടിക്കാഴ്ച നടത്തി
- മാർച്ച് 8ന് സമാധാന ദിനമായി ആചരിക്കണമെന്ന് സിസിബിഐയുടെ ആഹ്വാനം

