ജയ്പൂര്‍: പിണറായി സര്‍ക്കാരിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം നിരന്തരം വിമര്‍ശനം ഉന്നയിച്ച് ആക്രമിക്കുന്നതിനിടെ കേരള സര്‍ക്കാരിനേയും സിപിഎമ്മിനേയും പുകഴ്ത്തി രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. കേരളത്തില്‍ തുടര്‍ഭരണമുണ്ടായത് സിപിഎമ്മിന്റേയും സര്‍ക്കാരിന്റേയും മികച്ച പ്രവര്‍ത്തനംകൊണ്ടാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്.70 വര്‍ഷമായി കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മാറി മാറി ഭരണത്തില്‍ വരുന്നതാണ് രീതി. എന്നാല്‍ ഇത്തവണ അതില്‍ മാറ്റമുണ്ടായി. കേരളത്തിലെ ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണ്, അതിനാലാണ് അവര്‍ സര്‍ക്കാരിനെ നിലനിര്‍ത്തിയത്. രാജസ്ഥാനിലെ ജനങ്ങളും കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ ഒട്ടും പിന്നിലല്ലെന്നും അതുകൊണ്ട് തന്നെ അഞ്ച് വര്‍ഷം കൂടമ്പോള്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും മാറി മാറി പരീക്ഷിക്കുന്ന പ്രവണത ഇത്തവണ അവസാനിക്കും- ഗെഹ്ലോട്ട് പറഞ്ഞു.
Trending
- ജൂൺ 7 മുതൽ ആഗോള ദൈവകാരുണ്യ കോൺഗ്രസ് ലിത്വാനിയയിൽ
- കണ്ണീരോടെ അൾത്താരയിലെത്തിയ വൃദ്ധനെ ചേർത്തുപിടിച്ച് വൈദികൻ; വീഡിയോ വൈറൽ
- സിറിയൻ ക്രൈസ്തവർക്ക് യഹൂദ സംഘടനയുടെ സഹായം
- സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും
- ‘നവജീവനം’ ഏകസ്ഥ-വിധവ-വിഭാര്യ സംഗമം
- പ്രസംഗ ഭയത്തെ അതിജീവിച്ച 129 പുതിയ നേതൃനിര; KRLCBC എഡ്യൂക്കേഷൻ കമ്മീഷൻ സർട്ടിഫിക്കറ്റ് വിതരണം
- അധ്യാപകർ വഴിമാറി സഞ്ചരിക്കുന്നവരാകണം: ബിഷപ്പ് തെക്കെതേച്ചേരിൽ
- മന്ത്രി വി ശിവൻകുട്ടിയെ വിമർശിച്ച് വിഡി സതീശൻ; സതീശനെതിരെ ആഞ്ഞടിച്ച് മന്ത്രി

