കൽപ്പറ്റ:സംസ്ഥാന സർക്കാർ പരാതികൾ തീർപ്പാക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. വയനാട് നടന്ന നവകേരള സദസിലാണ് മുഖ്യ മന്ത്രിയുടെ പ്രതികരണം .അഞ്ചുദിവസങ്ങളിൽ 16 കേന്ദ്രങ്ങളിൽനിന്നായി ലഭിച്ച നിവേദനങ്ങളുടെ എണ്ണം 42,862 ആണ്. കണ്ണൂർ ജില്ലയിൽ 28,630 ഉം കാസർകോട്ട് 14,232 ഉം പരാതി ലഭിച്ചു. ഇവ പരിശോധിച്ച് പരിഹാരം ഉറപ്പാക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് ജനങ്ങൾ മുന്നോട്ടുവരുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലിൽ 5,40,722 പരാതികളാണ് ലഭിച്ചത്. 5,36,525 എണ്ണം തീർപ്പ് കൽപ്പിച്ചു. ബാക്കിയുള്ള 4,197 പരാതികളിൽ നടപടി പുരോഗമിക്കുകയാണ്.നേരത്തെ ,സർക്കാർ പരാതികളിലൊന്നും തീർപ്പുണ്ടാക്കുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു .
Trending
- ഓഫീസിൽ എത്തുന്നവരോട് ക്ഷമയോടെ പെരുമാറുക: ഹൈകോടതി
- ഫോറെസ്റ്റ് ഉദ്യോഗസ്ഥർ വിരട്ടി ഓടിച്ച ആനയുടെ ആക്രമണത്തിൽ വൃദ്ധയ്ക്ക് ദാരുണാന്ത്യം
- 1400 വർഷം പഴക്കമുള്ള കുരിശ്: അബുദാബിയിലെ യാസ് ദീപിൽ
- മലയാളത്തിലെ ആദ്യ ക്രിസ്തീയ ഭജന്‍ പാടിയ പാതിരി
- മിഷണറിമാരെ കൊല്ലുന്ന ജാതി ഭീകരതയും കോര്‍പറേറ്റ് ആര്‍ത്തിയും
- വാഴൂർ സോമൻ എം എൽ എ അന്തരിച്ചു
- ടി വി കെ രണ്ടാം സമ്മേളനം മധുരയിൽ
- ഇസ്രായേൽ കാറപകടം മലയാളി നേഴ്സിന് ദാരുണാന്ത്യം