കൽപ്പറ്റ:സംസ്ഥാന സർക്കാർ പരാതികൾ തീർപ്പാക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. വയനാട് നടന്ന നവകേരള സദസിലാണ് മുഖ്യ മന്ത്രിയുടെ പ്രതികരണം .അഞ്ചുദിവസങ്ങളിൽ 16 കേന്ദ്രങ്ങളിൽനിന്നായി ലഭിച്ച നിവേദനങ്ങളുടെ എണ്ണം 42,862 ആണ്. കണ്ണൂർ ജില്ലയിൽ 28,630 ഉം കാസർകോട്ട് 14,232 ഉം പരാതി ലഭിച്ചു. ഇവ പരിശോധിച്ച് പരിഹാരം ഉറപ്പാക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് ജനങ്ങൾ മുന്നോട്ടുവരുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലിൽ 5,40,722 പരാതികളാണ് ലഭിച്ചത്. 5,36,525 എണ്ണം തീർപ്പ് കൽപ്പിച്ചു. ബാക്കിയുള്ള 4,197 പരാതികളിൽ നടപടി പുരോഗമിക്കുകയാണ്.നേരത്തെ ,സർക്കാർ പരാതികളിലൊന്നും തീർപ്പുണ്ടാക്കുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു .
Trending
- ബഹിരാകാശ നടത്തത്തിനൊരുങ്ങി സുനിത വില്യംസ്
- ഐഎസ്ആർഒയുടെ സ്പാഡെക്സ് ദൗത്യം അവസാനഘട്ടത്തിൽ
- ആനിമസ്ക്രീൻഅനുസ്മരണ ഗ്രന്ഥം പ്രകാശനം ചെയ്തു
- കെആര്‍എല്‍സിസി 44-ാമത് ജനറല്‍ അസംബ്ലിയ്ക്കു തുടക്കമായി
- കെസിബിസി പ്രസിഡന്റ് കർദിനാൾ ക്ലീമിസ് ബാവാ പാണക്കാട് സന്ദർശനം നടത്തി
- ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കമ്മീഷന്റെ ആദ്യ ഹിയറിങ്
- മുനമ്പം നിരാഹാര സമരം 91 -ാം ദിവസത്തിലേക്ക്
- തമിഴ്നാട് കാർഷിക സർവ്വകലാശാലയിൽ Msc ഫോറസ്ട്രിയിൽ യൂണിവേഴ്സിറ്റി ടോപ്പർ ആയ അക്വീല കാർമൽ , പഞ്ചാബ് CT സർവ്വകലാശാലയിൽ നിന്നും Bsc കാറ്ററിങ് ടെക്നോളജിയിൽ യൂണിവേഴ്സിറ്റി ടോപ്പർ ആയ അക്വിൻ ടി ജോർജ്ജ്