കൽപ്പറ്റ:സംസ്ഥാന സർക്കാർ പരാതികൾ തീർപ്പാക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. വയനാട് നടന്ന നവകേരള സദസിലാണ് മുഖ്യ മന്ത്രിയുടെ പ്രതികരണം .അഞ്ചുദിവസങ്ങളിൽ 16 കേന്ദ്രങ്ങളിൽനിന്നായി ലഭിച്ച നിവേദനങ്ങളുടെ എണ്ണം 42,862 ആണ്. കണ്ണൂർ ജില്ലയിൽ 28,630 ഉം കാസർകോട്ട് 14,232 ഉം പരാതി ലഭിച്ചു. ഇവ പരിശോധിച്ച് പരിഹാരം ഉറപ്പാക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് ജനങ്ങൾ മുന്നോട്ടുവരുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലിൽ 5,40,722 പരാതികളാണ് ലഭിച്ചത്. 5,36,525 എണ്ണം തീർപ്പ് കൽപ്പിച്ചു. ബാക്കിയുള്ള 4,197 പരാതികളിൽ നടപടി പുരോഗമിക്കുകയാണ്.നേരത്തെ ,സർക്കാർ പരാതികളിലൊന്നും തീർപ്പുണ്ടാക്കുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു .
Trending
- നെഞ്ചിലെ തീ🔥
- മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ദൈവാലയത്തിൽ കാർഷിക സെമിനാറും പ്രദർശനവും നടത്തി
- തിരുവത്താഴത്തെ വക്രീകരിച്ച സംഭവം:കെഎല്‍സിഎ ടൈംസ് ഓഫ് ഇന്ത്യ ഓഫീസിന്മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി
- കോട്ടപ്പുറം കത്തീഡ്രൽ കെ എൽ സി എ , കെ എൽ സി ഡബ്ല്യൂ എ , കെ സി വൈ എം സംഘടനകളുടെ നേതൃത്വത്തിൽ പത്രം തെരുവിൽ കത്തിച്ച് പ്രതിഷേധിച്ചു
- ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ കലാപാഹ്വാനമോ ?: കെ എൽ സി എ കോഴിക്കോട് അതിരൂപത
- അന്ത്യ അത്താഴത്തിൻ്റെ വികല ചിത്രീകരണം പിൻവലിച്ച് മാപ്പുപറയണം : കെ എൽ സി എ വരാപ്പുഴ അതിരൂപത
- അന്ത്യ അത്താഴത്തിന്റെ വിശുദ്ധതയെ അപമാനിച്ച വികല ചിത്രീകരണം നിരുപാധികം മാപ്പ് പറയണം: കെഎൽസിഎ കോട്ടപ്പുറം രൂപത
- തിരുവത്താഴത്തെ വികലമായി ചിത്രീകരിക്കൽ :ടൈംസ് ഓഫ് ഇന്ത്യ പത്രം തെറ്റ് തിരുത്തണം കെഎൽസിഎ

