ടെൽ അവീവ്: ഇസ്രയേലിൽ ലെബനന് ആസ്ഥാനമായ സായുധസംഘം- ഹിസ്ബുള്ള നടത്തിയ വ്യോമാക്രമണത്തിന്റെ ആഘാതം വിലയിരുത്തിയ ശേഷം കൂടുതൽ പ്രതികാര നടപടികളിലേക്ക് കടക്കുമെന്ന് സംഘ നേതാവ് ഹസൻ നസ്റല്ല. കഴിഞ്ഞ ദിവസത്തെ ആക്രമണത്തോടെ പരസ്പരം പോര്‍മുഖം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേലും ഹിസ്ബുള്ളയും. ഇതുവരെയുണ്ടായതിൽ ഏറ്റവും കനത്ത ആക്രമണമാണ് ഹിസ്ബുള്ള ഞായറാഴ്ച ഇസ്രയേലിൽ നടത്തിയത്. സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ഇസ്രയേലിന്റെ പ്രത്യേക സൈനിക കേന്ദ്രങ്ങളും ഡോം പ്ലാറ്റ്ഫോമുകളും മറ്റ് കേന്ദ്രങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രായേലിനെതിരെ നടത്തിയ അക്രമണത്തിൽ തൃപ്തനാണെന്നാണ് നസ്റല്ല പറഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലും വ്യോമാക്രമണം നടത്തി.
Trending
- ബോണക്കാട് ഉൾവനത്തിൽ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി
- ക്രൊയേഷ്യയിൽ സന്യാസിനിക്ക് നേരെ മുസ്ലിം തീവ്രവാദി ആക്രമണം
- വിദ്വേഷത്തിനുമേൽ സ്നേഹം വിജയം ഉറപ്പിക്കണം: സമർപ്പിതരോട് പാപ്പാ
- സമാധാന സന്ദേശവുമായി പാപ്പാ ലെബനിൽ
- വിശുദ്ധ ഷർബെല്ലിന്റെ കല്ലറയിൽ പ്രാർത്ഥിച്ചു, ലിയോ പാപ്പാ
- സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കൽ: യോഗം വെള്ളിയാഴ്ച
- കടുവകളുടെ എണ്ണം എടുക്കാൻ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കാണാനില്ല
- കിഫ്ബി വഴി 96,000 കോടിയുടെ മാറ്റം; ദുബായിൽ പിണറായി വിജയൻ

