ടെൽ അവീവ്: ഇസ്രയേലിൽ ലെബനന് ആസ്ഥാനമായ സായുധസംഘം- ഹിസ്ബുള്ള നടത്തിയ വ്യോമാക്രമണത്തിന്റെ ആഘാതം വിലയിരുത്തിയ ശേഷം കൂടുതൽ പ്രതികാര നടപടികളിലേക്ക് കടക്കുമെന്ന് സംഘ നേതാവ് ഹസൻ നസ്റല്ല. കഴിഞ്ഞ ദിവസത്തെ ആക്രമണത്തോടെ പരസ്പരം പോര്‍മുഖം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേലും ഹിസ്ബുള്ളയും. ഇതുവരെയുണ്ടായതിൽ ഏറ്റവും കനത്ത ആക്രമണമാണ് ഹിസ്ബുള്ള ഞായറാഴ്ച ഇസ്രയേലിൽ നടത്തിയത്. സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ഇസ്രയേലിന്റെ പ്രത്യേക സൈനിക കേന്ദ്രങ്ങളും ഡോം പ്ലാറ്റ്ഫോമുകളും മറ്റ് കേന്ദ്രങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രായേലിനെതിരെ നടത്തിയ അക്രമണത്തിൽ തൃപ്തനാണെന്നാണ് നസ്റല്ല പറഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലും വ്യോമാക്രമണം നടത്തി.
Trending
- ലോക കരൾ ദിനാചരണം സംഘടിപ്പിച്ചു.
- ബെന്നി പാപ്പച്ചൻ സി. എസ്. എസ്. ഇന്റർനാഷണൽ ആക്ടിങ് ചെയർമാൻ
- പാപ്പായുടെ അംഗോള സന്ദർശനം
- ഇസ്രായേൽ സൈനികൻ ലെബനോനിലെ യേശുവിന്റെ രൂപം തകർത്തു; ആഗോള തലത്തിൽ പ്രതിഷേധം
- സപ്തതി നിറവിൽ; ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ
- മണ്ണെണ്ണ വില വർധന; മൽസ്യബന്ധനമേഖല ദുരിതത്തിൽ
- ജനാധിപത്യ മൂല്യങ്ങളെ അവഹേളിക്കുന്നതു ദൗർഭാഗ്യകരം: ബിഷപ് ഡോ. അലക്സ് വടക്കുംതല
- ഫ്രാൻസിസ് പാപ്പ വിടവാങ്ങിയിട്ട് ഒരു വർഷം

