ടെൽ അവീവ്: ഇസ്രയേലിൽ ലെബനന് ആസ്ഥാനമായ സായുധസംഘം- ഹിസ്ബുള്ള നടത്തിയ വ്യോമാക്രമണത്തിന്റെ ആഘാതം വിലയിരുത്തിയ ശേഷം കൂടുതൽ പ്രതികാര നടപടികളിലേക്ക് കടക്കുമെന്ന് സംഘ നേതാവ് ഹസൻ നസ്റല്ല. കഴിഞ്ഞ ദിവസത്തെ ആക്രമണത്തോടെ പരസ്പരം പോര്‍മുഖം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേലും ഹിസ്ബുള്ളയും. ഇതുവരെയുണ്ടായതിൽ ഏറ്റവും കനത്ത ആക്രമണമാണ് ഹിസ്ബുള്ള ഞായറാഴ്ച ഇസ്രയേലിൽ നടത്തിയത്. സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ഇസ്രയേലിന്റെ പ്രത്യേക സൈനിക കേന്ദ്രങ്ങളും ഡോം പ്ലാറ്റ്ഫോമുകളും മറ്റ് കേന്ദ്രങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രായേലിനെതിരെ നടത്തിയ അക്രമണത്തിൽ തൃപ്തനാണെന്നാണ് നസ്റല്ല പറഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലും വ്യോമാക്രമണം നടത്തി.
Trending
- ജൂലൈ 9 തീരദേശ പണിമുടക്ക്
- മധുര അതിരൂപതയ്ക്ക് പുതിയ മെത്രാപ്പോലീത്ത
- സിറിയയിലെ ക്രൈസ്തവർക്കെതിരെ ഭീഷണിയുമായി ഇസ്ലാമിക സംഘടന
- കേന്ദ്രസർക്കാരിനെ വിമർശിച്ച് ഗഡ്കരി
- ‘അമേരിക്ക പാർട്ടി’: രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്
- നിപ: കേന്ദ്ര സംഘം കേരളത്തിൽ എത്തുന്നു
- തീർത്ഥാടനം വിശ്വാസ ജീവിതത്തിൽ നിർണ്ണായകമായ പങ്കുവഹിക്കുന്നു- ലിയൊ പതിനാലാമൻ പാപ്പാ
- ടെക്സസിലെ മിന്നൽ പ്രളയം : മരണം 27ആയി, 20 പെൺകുട്ടികളെ കാണാതായി