വത്തിക്കാൻ : ലിയൊ പതിനാലാമൻ പാപ്പാ തെക്കെ അമേരിക്കൻ രാജ്യമായ ഉറുഗായുടെ രാഷ്ട്രപതി യമന്തൂ ഓർസിയെ (Yamandú Orsi) വത്തിക്കാനിൽ സ്വീകരിച്ചു.
ഒക്ടോബർ 17-ന് (17/10/25) വെള്ളിയാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.ഈ കൂടിക്കാഴ്ചാനന്തരം പ്രസിഡൻറ് ഓർസി വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ, രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ ഉപകാര്യദർശി മോൺസിഞ്ഞോർ ഡാനിയേൽ പാഹൊ എന്നിവരുമായും സംഭാഷണം നടത്തി.
പരിശുദ്ധസിംഹാസനവും ഉറുഗ്വായും തമ്മിലുള്ള മെച്ചപ്പെട്ട ഉഭയകക്ഷി ബന്ധത്തിൽ ഇരുവിഭാഗവും സംതൃപ്തി രേഖപ്പെടുത്തുകയും അതു കൂടുതൽ ശക്തിപ്പെടുത്താനുള്ള ഹിതം പ്രകടിപ്പിക്കുകയും ചെയ്തു.
സഭ അന്നാടിന്, പ്രത്യേകിച്ച്, വിദ്യഭ്യാസ മേഖലയിലും ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തന മണ്ഡലത്തിലും ഏകുന്ന സംഭവാനകൾ നൈതിക ജനസംഖ്യാപരങ്ങളായ കാര്യങ്ങൾ എന്നിവയും ഈ കൂടിക്കാഴ്ചാവേളയിൽ പരാമർശ വിഷയങ്ങളായി.വെള്ളിയാഴ്ച പാപ്പാ അസ്സെർബൈജാൻറെ ഉപരാഷ്ട്രപതി ശ്രീമതി മെഹ്റിബൻ അലിയെവായെയും വത്തിക്കാനിൽ സ്വീകരിച്ചു.