വത്തിക്കാൻ: ഗാസയിൽ ഉടൻ യുദ്ധവിരാമം പ്രഖ്യാപിക്കണം എന്ന് ലിയോ പതിനാലാമൻ പാപ്പ ഞായറാഴ്ച വീണ്ടും ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളും പൗരന്മാരെ സംരക്ഷിക്കാനുള്ള കടമകളും മാനിക്കണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. “ഈ യുദ്ധത്തിലെ ക്രൂരതകൾക്ക് ഉടൻ അവസാനമുണ്ടാകണമെന്നും, ഈ സംഘർഷത്തിന് ശാന്തമായ ഒരു പരിഹാരമുണ്ടാകണമെന്നും ഞാൻ വീണ്ടും ആഹ്വാനം ചെയ്യുന്നു ” എന്ന് പാപ്പ പ്രഖ്യാപിക്കുകയായിരുന്നു. ഗാസയിൽ നടക്കുന്ന ഇസ്രായേലിൻ്റെ ആക്രമണം മൂലം നിരവധി പേർ കൊല്ലപ്പെട്ടതിലും നിരവധി പേരുടെ ജീവന് അത് ഭീഷണിയായതിലും പാപ്പ ഗാഢമായ ദുഃഖം അനുഭവിക്കുന്നു എന്നും വെളിപ്പെടുത്തുകയുണ്ടായി. ഞായറാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷമായിരുന്നു ഗാസയിലെ ആക്രമണങ്ങളെ അഭിസംബോധന ചെയ്ത് പാപ്പ സംസാരിക്കുകയുണ്ടായത്.
Trending
- 2026-ലേക്കുളള ലെയോ പതിനാലാമൻ പാപ്പയുടെ പ്രത്യേക, പ്രാർഥനാ നിയോഗങ്ങൾ
- മനുഷ്യര്‍ തമ്മിൽ വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം- മമ്മൂട്ടി
- അമ്മയും മകനും കൊച്ചുമക്കളും അടക്കം നാല് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
- ആള്‍ക്കൂട്ടക്കൊല: രാംനാരായണിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി
- മാധ്യമപ്രവർത്തകരുടെ ക്രിസ്തുമസ് സംഗമം നടത്തപ്പെട്ടു.
- ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയതായി വ്യവസായിയുടെ മൊഴി
- സ്വീകരണം നൽകി
- ലെയോ പാപ്പ; ‘അസാധാരണ കൺസിസ്റ്ററി’ വിളിച്ചുകൂട്ടുന്നു

