വത്തിക്കാൻ: ഗാസയിൽ ഉടൻ യുദ്ധവിരാമം പ്രഖ്യാപിക്കണം എന്ന് ലിയോ പതിനാലാമൻ പാപ്പ ഞായറാഴ്ച വീണ്ടും ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളും പൗരന്മാരെ സംരക്ഷിക്കാനുള്ള കടമകളും മാനിക്കണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. “ഈ യുദ്ധത്തിലെ ക്രൂരതകൾക്ക് ഉടൻ അവസാനമുണ്ടാകണമെന്നും, ഈ സംഘർഷത്തിന് ശാന്തമായ ഒരു പരിഹാരമുണ്ടാകണമെന്നും ഞാൻ വീണ്ടും ആഹ്വാനം ചെയ്യുന്നു ” എന്ന് പാപ്പ പ്രഖ്യാപിക്കുകയായിരുന്നു. ഗാസയിൽ നടക്കുന്ന ഇസ്രായേലിൻ്റെ ആക്രമണം മൂലം നിരവധി പേർ കൊല്ലപ്പെട്ടതിലും നിരവധി പേരുടെ ജീവന് അത് ഭീഷണിയായതിലും പാപ്പ ഗാഢമായ ദുഃഖം അനുഭവിക്കുന്നു എന്നും വെളിപ്പെടുത്തുകയുണ്ടായി. ഞായറാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷമായിരുന്നു ഗാസയിലെ ആക്രമണങ്ങളെ അഭിസംബോധന ചെയ്ത് പാപ്പ സംസാരിക്കുകയുണ്ടായത്.
Trending
- മുവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാര്‍ ആക്രമിച്ചു; പ്രതികള്‍ പിടിയില്‍
- ഒറ്റ ഫോട്ടോ, ഒരു മണ്ഡലം, 100 വോട്ട്’; ഹരിയാനയിൽ ‘സർക്കാർ ചോരി’, രാഹുൽ ഗാന്ധി
- മറിയത്തെ ‘സഹരക്ഷക’ എന്ന് വിളിക്കരുത്; വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയം
- ബിഷപ്പിന്റെ വാഹനം ആക്രമിച്ചത് വണ്ണപ്പുറം സ്വദേശി
- കേന്ദ്രം തോറ്റു : കേരളത്തിന് എസ്എസ്കെ ഫണ്ട് അനുവദിച്ചു
- ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ
- അമേരിക്കയിൽ കാർഗോ വിമാനം തകർന്നു വീണു; മൂന്ന് മരണം
- ഇന്ത്യന്‍ വംശജൻ സെഹ്റാന്‍ മംദാനി ന്യൂയോർക്ക് മേയർ

