വത്തിക്കാൻ: ഗാസയിൽ ഉടൻ യുദ്ധവിരാമം പ്രഖ്യാപിക്കണം എന്ന് ലിയോ പതിനാലാമൻ പാപ്പ ഞായറാഴ്ച വീണ്ടും ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളും പൗരന്മാരെ സംരക്ഷിക്കാനുള്ള കടമകളും മാനിക്കണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. “ഈ യുദ്ധത്തിലെ ക്രൂരതകൾക്ക് ഉടൻ അവസാനമുണ്ടാകണമെന്നും, ഈ സംഘർഷത്തിന് ശാന്തമായ ഒരു പരിഹാരമുണ്ടാകണമെന്നും ഞാൻ വീണ്ടും ആഹ്വാനം ചെയ്യുന്നു ” എന്ന് പാപ്പ പ്രഖ്യാപിക്കുകയായിരുന്നു. ഗാസയിൽ നടക്കുന്ന ഇസ്രായേലിൻ്റെ ആക്രമണം മൂലം നിരവധി പേർ കൊല്ലപ്പെട്ടതിലും നിരവധി പേരുടെ ജീവന് അത് ഭീഷണിയായതിലും പാപ്പ ഗാഢമായ ദുഃഖം അനുഭവിക്കുന്നു എന്നും വെളിപ്പെടുത്തുകയുണ്ടായി. ഞായറാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷമായിരുന്നു ഗാസയിലെ ആക്രമണങ്ങളെ അഭിസംബോധന ചെയ്ത് പാപ്പ സംസാരിക്കുകയുണ്ടായത്.
Trending
- ഫിസിയോതെറാപ്പിസ്റ്റുകളെ ഡോക്ടര്‍ എന്ന് വിശേഷിപ്പിക്കുന്നതു വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു
- നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി കുൽമാൻ ഗിസിംഗിനെ പരിഗണിച്ചേക്കും
- കാസർകോട് ക്രെയിൻ പൊട്ടിവീണ് രണ്ടുപേർ മരിച്ചു
- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന് അന്തരിച്ചു
- അനുഭവത്തിരകളിലെ മണ്‍സൂണ്‍
- ബിഹാറിൽ ആർജെഡി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു
- ഒറ്റപ്പെടല്‍ നല്കുന്ന കൃപയുടെ പാഠം
- മന്നാഡേയെപ്പോലെ പാടുന്ന രമേശ് മുരളി