ഇടുക്കി :മുല്ലപ്പെരിയാർ ഡാം നാളെ തുറക്കാൻ സാധ്യത. ജില്ലാ ഭരണകൂടമാണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ തീരത്ത് താമസിക്കുന്ന 888 കുടുംബങ്ങളിൽ നിന്നായി 3,220 പേരെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു.
ആളുകളെ താമസിപ്പിക്കാൻ 20 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. ജലനിരപ്പ് 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടർ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാൻ സാധ്യത ഉണ്ടെന്ന് തമിഴ്നാട് അറിയിച്ചു .
2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. ഇടുക്കിയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറവുണ്ടെങ്കിലും ഇടവിട്ട് മഴ തുടരുകയാണ്.
സെക്കൻറിൽ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്നാണ് കണക്ക്.
എന്നാൽ സെക്കൻറിൽ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. ഈ സ്ഥിതി തുടർന്നാൽ 28 സ്പിൽവേ ഷട്ടർ ഉയർത്തേണ്ടി വരുമെന്ന് തമിഴ്നാട് വ്യക്തമാക്കിയത് . ജലനിരപ്പ് 136 അടിയിൽ എത്തിയാൽ സ്പിൽവേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും.