ന്യൂഡൽഹി: ഇറാൻ – ഇസ്രയേൽ സംഘർഷസാഹചര്യത്തിൽ ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യൻ പൗരനുമാരുമായി ആദ്യ വിമാനം ഇന്ത്യയിലെത്തി. 110 പേരുമായാണ് ‘ഓപ്പറേഷൻ സിന്ധു’ എന്ന ദൗത്യത്തിലെ ആദ്യ സംഘം ഡൽഹിയിലെത്തിയത്.
അർമേനിയയിൽ നിന്നാണ് ഇന്ത്യൻ പൗരന്മാരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ന്യൂഡൽഹിയിൽ എത്തിയത്.
ഇസ്രയേൽ ഇറാൻ സംഘർഷം മേഖലയിൽ ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യയിൽ തിരിച്ചെത്തിയവർ ചൂണ്ടിക്കാട്ടുന്നു. ഇറാനിൽ സ്ഥിതിഗതികൾ വളരെ മോശമാണ്. പ്രത്യേകിച്ച് ടെഹ്റാനിൽ.
ഇന്ത്യൻ വിദ്യാർത്ഥികളെ എല്ലാം ടെഹ്റാനിൽ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. ടെഹ്റാനിൽ നിന്നും അർമേറിനയയിൽ എത്തി അവിടെ നിന്നും ഖത്തർ വഴിയാണ് ഇപ്പോൾ ഇന്ത്യയിൽ എത്തിച്ചത്’ ടെഹ്റാനിലെ ഉർമിയ സർവകലാശാലയിലെ വിദ്യാർഥി പറയുന്നു.
സംഘർഷസ്ഥലത്ത് നിന്ന് നാട്ടിൽ തിരിച്ചെത്താനായതിൽ ഏറെ സന്തോഷമുണ്ടെന്ന് മടങ്ങിയെത്തിവർ പറഞ്ഞു .
മൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ന്യൂഡൽഹിയിൽ എത്തിയത് എന്നും വിദ്യാർഥികളിൽ ചിലർ ചൂണ്ടിക്കാട്ടി. ഇതോടെ റോഡ്മാർഗമാണ് ടെഹ്റാനിൽ നിന്നുള്ള വിദ്യാർത്ഥികളെ അർമേനിയയിൽ എത്തിച്ചത്.ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ഇറാന്റെ അയൽരാജ്യങ്ങളിൽ ഒന്നാണ് അർമീനിയ.