തെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം മുറുകുന്നതിനിടെ അമേരിക്കയ്ക്ക് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി.ഏത് രീതിയിലുമുള്ള അമേരിക്കയുടെ ഇടപെടലിൽ പരിഹരിക്കാൻ പറ്റാത്ത ദോഷം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
ടാസ്നിം വാർത്താ ഏജൻസിയാണ് ഇക്കാര്യമാണ് റിപ്പോർട്ട് ചെയ്തത് . ടെലിവിഷൻ സന്ദേശത്തിലൂടെയാണ് ഖമേനി ലോകത്തെ അഭിസംബോധന ചെയ്ത്. എന്നാൽ ഖമേനിക്ക് വേണ്ടി മറ്റൊരാളാണ് പ്രസ്താവന വായിച്ചത്.
ഇറാനികൾ കീഴടങ്ങുന്നവരല്ല,അതറിയാവുന്നർ തങ്ങളെ ഭീഷണിപ്പെടുത്തില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഖമേനി മറുപടി നൽകി.
‘ഇറാനെയും അവിടുത്തെ മനുഷ്യരെയും ഇറാന്റെ ചരിത്രവും അറിയാവുന്നവർ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കില്ല. കാരണം ഇറാനികൾ കീഴടങ്ങുന്നവരല്ല’, ഖമേനി പറഞ്ഞു . അടിച്ചേൽപ്പിക്കപ്പെട്ട സമാധാനത്തിനെതിരെ നിൽക്കുന്നത് പോലെ തന്നെ അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധത്തിനെതിരെയും ഇറാൻ നിലകൊള്ളുമെന്നും ഖമേനി പറഞ്ഞു.
ഇറാന്റെ ആകാശം യു എസിന്റ നിയന്ത്രണത്തിലാണെന്നാണ് നിലവിൽ ട്രംപ് അവകാശപ്പെടുന്നത്.
ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഖമേനിക്കും ട്രംപ് ഇന്നലെ മുന്നറിയിപ്പ് നൽകിയത് , ‘പരമോന്നത നേതാവ് എവിടെയാണെന്ന് ഞങ്ങൾക്ക് അറിയാം. അദ്ദേഹം എളുപ്പത്തിലുള്ള ലക്ഷ്യമാണ്. പക്ഷേ സുരക്ഷിതനാണ് എന്നാണ് .