കണ്ണൂർ : തിരക്കേറിയ കണ്ണൂർ നഗരത്തിൽ തെരുവുനായ ആക്രമണത്തിൽ ഇരുപത്തഞ്ചിലധികം പേർക്ക് കടിയേറ്റു. പുതിയ ബസ്റ്റാൻഡ്, എസ് ബി ഐ പരിസരം, പ്രഭാത് ജങ്ഷൻ എന്നിവിടങ്ങളിലാണ് തെരുവുനായ ആളുകളെ ആക്രമിച്ചത് .
പ്ലസ് വൺ വിദ്യാർഥി നീർകടവിലെ നവനീത്, ഫോർട്ട് റോഡിലെ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ കൂത്തുപറമ്പിലെ സിബിൻ, മുഴപ്പിലങ്ങാട് സ്വദേശി അബ്ദുൾ നാസർ, തളിപ്പറമ്പ് സ്വദേശി ഗണേഷ് കുമാർ , കാങ്കോലിലെ വിജിത്ത് ,തമിഴ്നാട് ചിന്ന സേലം സ്വദേശി ഭാഗ്യരാജ് ,മുണ്ടേരിയിലെ റാഷിദ, എസ് ബി ഐ ജീവനക്കാരൻ രജീഷ്, അഞ്ചരക്കണ്ടിയിലെ റജിൽ, എറണാകുളത്തെ രവികുമാർ , കണ്ണപുരത്തെ ശ്രീലക്ഷ്മി, വാരം സ്വദേശി സുഷീൽ, കുറുവ വട്ടംകുളത്തെ അജയകുമാർ , കൂത്തുപറമ്പിലെ സഹദേവൻ, കീഴറയിലെ ഹമീദ്, രാമന്തളിയിലെ പവിത്രൻ , കടംമ്പൂരിലെ അശോകൻ , നായാട്ടു പാറ സ്വദേശി സീന, കൂത്തുപറമ്പിലെ മനോഹരൻ , പുതിയതെരുവിലെ വിജിന , കൊട്ടിയൂരിലെ സാജു , കാഞ്ഞങ്ങാട് സ്വദേശി നന്ദന, മണിക്കടവിലെ ജിനോ എന്നിവർക്കാണ് കടിയേറ്റത്.
ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മിക്കവർക്കും കാലിനാണ് കടിയേറ്റത്.നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട് .തെരുവ് നായ്ക്കളുടെ കടിയേറ്റവർക്ക് പഞ്ചായത്ത് നഷ്ടപരിഹാരം നൽകണമെന്ന് കേരള ഹൈക്കോടതി 2016 ഓഗസ്റ്റ് 17 നു ഉത്തരവായിട്ടുള്ളതാണ്.