വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വേച്ഛാ ഭരണത്തിനെതിരെ ‘നോ കിംഗ്സ്’ പ്രതിഷേധം അമേരിക്കയിൽ വ്യാപകം . വാഷിംഗ്ടൺ ഡിസിയിൽ ട്രംപ് ആതിഥേയത്വം വഹിക്കുന്ന സൈനിക പരേഡിനെതിരെയാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ജനങ്ങൾ .
പതിവിൽനിന്ന് വ്യത്യസ്തമായി നിയമനിർമ്മാതാക്കളും യുഎസ് യൂണിയൻ നേതാക്കളുമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ന്യൂയോർക്ക്, ഫിലാഡൽഫിയ, ഹൂസ്റ്റൺ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ വൻ ജനക്കൂട്ടമാണ് ട്രംപിനെതിരെ സംഘടിച്ചിരിക്കുന്നത്. ട്രംപിനെ വിമർശിക്കുന്ന പ്ലക്കാർഡുകളും മുദ്രാ വാക്യങ്ങളും ഇതിനോടകം പലയിടങ്ങളിലും ഉയർന്നുകഴിഞ്ഞു .
ട്രംപിന്റെ കുടിയേറ്റ നയങ്ങളിൽ പ്രതിഷേധിച്ച് ലോസ് ആഞ്ചൽസിലും പ്രതിഷേധം ശക്തമാണ് . യുഎസ് ആർമിയുടെ 250-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സൈനിക പരേഡ് സംഘടിപ്പിക്കുന്നത്. ഇന്നലെ ട്രംപിന്റെ ജന്മദിനമായിയിരുന്നു.പ്രതിഷേധ പ്രകടനത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . ഫെഡറൽ കെട്ടിടത്തിന് സമീപം പ്രതിഷേധക്കാരും നാഷണൽ ഗാർഡ് സൈനികരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.